നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ജീവിക്കുന്നവരെ ശശിയാക്കി കേരള സർക്കാർ; എല്ലാ നിയമ ലംഘനങ്ങൾക്കും നിയമ സാധുത നൽകി പ്രത്യേക ഓർഡിനൻസ്; കോടികൾ സർക്കാരിനെ വെട്ടിച്ചുണ്ടാക്കിയ നിർമ്മാണ പ്രവർത്തനങ്ങൾക്കെല്ലാം തുച്ഛമായ പണം അടച്ച് അംഗീകാരം നേടാം; ക്രമപ്പെടുത്തൽ നിയമം വഴി വമ്പന്മാർ കൈക്കലാക്കുന്നത് കോടികളുടെ ലാഭം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: നമ്മുടെ നാട് അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അതുപോലെ പാലിച്ച് ജീവിക്കുന്നവരാണ് നമ്മൾ ഭൂരിഭാഗം മലയാളികളും. എന്നാൽ ഇങ്ങനെയുള്ള നമ്മളെ ശശിയാക്കിക്കൊണ്ട് പുതിയ ഓർഡിനൻസ് പാസാക്കിയിരിക്കുകയാണ് കേരള സർക്കാർ. നിർമ്മാണ മേഖലയിലെ എല്ലാ നിയമ ലംഘനങ്ങൾക്കും സാധുത നൽകി കൊണ്ടാണണ് സർക്കാർ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ നിയമം ലംഘിച്ച് നിർമ്മിച്ചിരിക്കുന്ന എല്ലാ കെട്ടിടങ്ങളും പിഴയടച്ച് നിയമ വിധേയമാക്കാം.
പഞ്ചായത്തീരാജ് നിയമത്തിലാണ് ഭേദഗതി വരുത്തിക്കൊണ്ട് സർക്കാർ ഈ കെട്ടിടങ്ങൾക്കെല്ലാം നിയമ സാധുത നൽകാൻ ഒരുങ്ങുന്നത്. 600 ചതുരശ്ര അടിക്കു മുകളിൽ 1000 ച.അ. വരെയുള്ള വീടുകൾക്ക് 2000 രൂപ. 1001 മുതൽ 2000 ച.അ. വരെ 15,000 രൂപയും 2001നും 3000നും ഇടയിൽ 20,000 രൂപയും നൽകണം. വാണിജ്യ കെട്ടിടങ്ങൾക്കു പ്രത്യേക നിരക്കാണ്. പഞ്ചായത്ത് പരിധിയിൽ കാർ പാർക്കിങ്ങിന് 50% വരെ സ്ഥലം ലഭ്യമാക്കിയിട്ടുള്ളവർ കുറവുള്ള ഓരോ കാർ പാർക്കിങ് ഇടത്തിനും രണ്ടു ലക്ഷം രൂപ വീതം പിഴ അടയ്ക്കണം. 25% ഇടമുള്ളവർ ബാക്കി ഓരോ കാർ പാർക്കിങ് ഇടത്തിനും മൂന്നു ലക്ഷം രൂപ വീതവും 25 ശതമാനത്തിൽ താഴെയാണെങ്കിൽ മൂന്നര ലക്ഷം രൂപ വീതവും നൽകിയാൽ ക്രമവൽക്കരിക്കാം.
കോർപറേഷനിൽ 50% ഇടമുള്ളവർ മൂന്നു ലക്ഷം രൂപ വീതവും മുനിസിപ്പാലിറ്റികളിൽ രണ്ടര ലക്ഷം രൂപയും. 25% ലഭ്യമാക്കിയവർ കോർപറേഷനിൽ നാലു ലക്ഷവും മുനിസിപ്പാലിറ്റിയിൽ മൂന്നര ലക്ഷവും. 25 ശതമാനത്തിൽ താഴെയെങ്കിൽ കോർപറേഷനിൽ അഞ്ചു ലക്ഷവും മുനിസിപ്പാലിറ്റിയിൽ നാലു ലക്ഷവും വീതം അടയ്ക്കണം. അതേസമയം നിയമലംഘനത്തിനു കൂട്ടുനിൽക്കുന്നതാണ് ഈ നടപടിയെന്നും അഴിമതിക്കു കുട പിടിക്കുകയാണു സർക്കാർ ചെയ്യുന്നതെന്നും ബില്ലിനെ എതിർത്ത പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, മറ്റു വഴികളില്ലാത്തതിനാലാണു സർക്കാർ തീരുമാനമെടുത്തതെന്നു മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.
2017 ജൂലൈ 31നോ അതിനു മുൻപോ നിർമ്മിച്ചതും കൂട്ടിച്ചേർത്തതും നവീകരിച്ചതുമായ കെട്ടിടങ്ങൾ ഈ നിയമപ്രകാരം ക്രമവൽക്കരിക്കാം. കഴിഞ്ഞ മെയ് 20 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതു നീട്ടി വീണ്ടും അപേക്ഷിക്കാൻ അവസരം നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ജില്ലാ ടൗൺ പ്ലാനർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, റീജനൽ ജോയിന്റ് അർബൻ ഡയറക്ടർ, തദ്ദേശ സ്ഥാപന സെക്രട്ടറി എന്നിവരുൾപ്പെടുന്ന ജില്ലാതല സമിതിക്കാണ് അപേക്ഷ നൽകേണ്ടത്. നിയമലംഘനവും പിഴത്തുകയും സ്വയം നിർണയിച്ചു കെട്ടിടത്തിന്റെ പ്ലാനിനൊപ്പം അപേക്ഷ നൽകണം. സമിതി പരിശോധിച്ചു പിഴ തിട്ടപ്പെടുത്തും. നിശ്ചയിച്ച പിഴത്തുകയുടെ പകുതി ട്രഷറിയിലും ബാക്കി തദ്ദേശ സ്ഥാപനത്തിന്റെ ഫ്രണ്ട് ഓഫിസിലും അടയ്ക്കണം. രണ്ടു രസീതും തദ്ദേശ സ്ഥാപന സെക്രട്ടറിക്കു നൽകുമ്പോൾ കെട്ടിടം ക്രമവൽക്കരിച്ചു കെട്ടിട നമ്പർ ലഭിക്കും.
ചട്ടങ്ങൾ കാറ്റിൽപറത്തി നിർമ്മിച്ച ഈ കെട്ടിടങ്ങൾ വേണമെങ്കിൽ സർക്കാരിനു പൊളിച്ചുകളയാം. എന്നാൽ, മൂന്നാറിൽ സംഭവിച്ചതുപോലെ പൊളിക്കാൻ തുടങ്ങുമ്പോൾ കോടതി ഇടപെടും. പൊളിക്കുമ്പോഴുള്ള പരിസ്ഥിതി പ്രശ്നങ്ങൾ വേറെയുമുണ്ട്. അതിനാലാണ് അനധികൃത കെട്ടിടങ്ങൾ പിഴ ഈടാക്കി ക്രമവൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഓർഡിനൻസ് ഇറക്കിയതിനു പിന്നാലെ ഇതുവരെ 1566 അപേക്ഷകൾ ലഭിച്ചു. ഇതിൽ വൻകിട വാണിജ്യ കെട്ടിടങ്ങൾ കുറവാണ്. ഭാവിയിൽ നിയമം ലഘിച്ചു കെട്ടിടം നിർമ്മിച്ചാൽ പ്ലാൻ തയാറാക്കിയ എൻജിനീയറെ അടക്കം കരിമ്പട്ടികയിൽപെടുത്തുന്നതിനു നിയമം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ഓഫിസുകൾ, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബഡ്സ് സ്കൂളുകൾ എന്നിവ പിഴ അടയ്ക്കാതെ ക്രമവൽക്കരിക്കാം. പഞ്ചായത്ത് പരിധിയിൽ 600 ചതുരശ്ര അടി വരെയുള്ള വീടുകൾക്കും പിഴയില്ല. ഗവ. എയ്ഡഡ് സ്കൂളുകൾ, കോളജുകൾ, വൃദ്ധമന്ദിരങ്ങൾ, അനാഥ മന്ദിരങ്ങൾ, ഡേകെയർ, ക്രെഷ്, ലൈബ്രറികൾ എന്നിവ പിഴത്തുകയുടെ 10% അടച്ചാൽ മതി. പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കുകൾ, മതസ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ ഓഫിസ് കെട്ടിടങ്ങൾ എന്നിവ 25% തുക നൽകണം. സർക്കാർ അംഗീകൃത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാശ്രയ സ്ഥാപനങ്ങളും 35% തുക അടച്ചാൽ മതി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍