ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായതോടെ ഫേസ്ബുക്ക് കമന്റ് ബോക്സ് ഡിസേബിൾ ചെയ്ത് സനീഷ്; ആത്മഹത്യ പ്രേരണക്ക് പുറമേ ദളിത് പീഡനത്തിനും കേസ് രജിസ്റ്റർ ചെയ്തതോടെ ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവർത്തകരെ അറസ്റ്റു ചെയ്യേണ്ടി വരുമെന്ന് പൊലീസ്; പരാതി പിൻവലിപ്പിക്കാൻ വാഗ്ദാനങ്ങളുമായി ചാനൽ മുതലാളിമാരും സ്ഥലത്തെത്തി സമ്മർദ്ദം ശക്തമാക്കി തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ പ്രതിസന്ധിയുടെ ആഴം കൂട്ടി മാധ്യമ പ്രവർത്തകരും അറസ്റ്റിലായേക്കും. തൊഴിൽ സ്ഥലത്തെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച മാധ്യമപ്രവർത്തകയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയതോടെയാണ് ആരോപണ വിധേയരായ മാധ്യമപ്രവർത്തകർരെ അറസ്റ്റു ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. തൊഴിൽ പീഡനത്തോടൊപ്പം ദളിത് പീഡനവും നടന്നതായി മാധ്യമപ്രവർത്തക മൊഴി നൽകിയിട്ടുണ്ട്.
ആദ്യ മൊഴിയിൽ നൽകിയ വിവരത്തിൽ അവർ ഉറച്ചുനിന്നതോടെ ന്യൂസ് 18 കേരളയിൽ കാര്യങ്ങൾ കൂടതൽ പരുങ്ങലിലായി. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സൈബർ സിറ്റി പൊലീസ് അസി. കമ്മിഷണറുടെ നിർദ്ദേശാനുസരണം കഴക്കൂട്ടം സി.ഐയാണ് ഇന്നലെ വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ഐ.സി.യുവിലായിരുന്ന യുവതി വാർഡിലേക്കു മാറിയശേഷമാണു വീണ്ടും മൊഴി രേഖപ്പെടുത്തിയത്. അതേസമയം യുവതിയെ സ്വാധീനിച്ച് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് ശക്തമായി അരങ്ങേറുന്നുണ്ട്. ഡൽഹിയിൽ നിന്നും എത്തിയ മാനേജ്മെന്റ് പ്രതിനിധികൾ ആശുപത്രിയിലെത്തി യുവതിയെ കണ്ടിരുന്നു. ഇത് കേസ് ഒത്തു തീർക്കൽ ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപണവും മറുവശത്ത് ശക്തമാണ്.
അതിനിടെ ന്യൂസ് 18 യിൽ ജീവനക്കാരുടെ പ്രതിഷേധം കൂടുതൽ ശക്തമായി. യുവജനസംഘടനകളും ചാനലിനെതിരേ രംഗെത്തത്തിയതോടെ ഓഫീസിനു മാനേജ്മെന്റ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഇന്നലെ തലസ്ഥാനത്തെത്തിയ റിലയൻസിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതി നിരീക്ഷിച്ചു വരികെയാണ്. വാർത്ത അവതാരകാരനായ സനീഷ് ഇളയിടത്തിനെതിരേ ആത്മഹത്യാശ്രമം നടത്തിയ മാധ്യമപ്രവർത്തക പരാതി നൽകിയിരുന്നു എന്നു വ്യക്തമാക്കുന്ന രേഖ പുറത്തുവന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായിട്ടുണ്ട്.
ചാനലിലെ ജോലിക്കിടെ അകാരണമായി സനീഷ് നിരന്തരം അസഭ്യം വിളിക്കുകയും ടാർഗെറ്റ് ചെയ്തു അപമാനിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലേക്കു വളർന്നതുകൊണ്ടാണു നടപടി ആവശ്യപ്പെട്ടു പരാതി നൽകുന്നതെന്നും മാധ്യമ പ്രവർത്തക വ്യക്തമാക്കുന്നുണ്ട്. രണ്ടു മാസം മുമ്പ് ലേഖിക ചാനൽ തലവൻ രാജീവ് ദേവരാജിനു നൽകിയ പരാതിയുടെ കോപ്പിയാണു പുറത്തുവന്നിരിക്കുന്നത്.
ആത്മഹത്യാ ശ്രമത്തിനുശേഷം പൊലീസിനു നൽകിയ പരാതിയിൽ സനീഷിന്റെ പേരുണ്ടായിരുന്നില്ല. വാർത്താ വിഭാഗം മേധാവിക്ക് എതിരേയാണു പെൺകുട്ടി മൊഴി നൽകിയതും പൊലീസ് കേസെടുത്തതും. എന്നാൽ ജാതി പറഞ്ഞു സനീഷ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതി വീണ്ടും ഉയരുകയും ഇന്നലെ പെൺകുട്ടി ഇതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സി.ഐയ്ക്ക് മൊഴി നൽകുകയും ചെയ്തതോടെയാണു സനീഷിനെതിരെ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്.
പി.സി.ആറിന്റെ ചുമതല ഉണ്ടായിരുന്ന തന്നെ വാർത്താ അവതാരകനായ സനീഷ് പരാതിൽ എഴുതാൻ പോലും അറയ്ക്കുന്ന തരത്തിൽ അസഭ്യം വിളിച്ചെന്നാണ് യുവതി പറയുന്നത്. ഇതേത്തുടർന്നു ചാനലിന്റെ സെൻട്രൽ ഡെസ്ക്ക് പ്രവർത്തിക്കുന്ന ഹൈദരാബാദിലുള്ള എച്ച്.ആർ. മേധാവിക്കും മാധ്യമപ്രവർത്തക പരാതി നൽകിയിരുന്നു. സനീഷിനെതിരേ പെൺകുട്ടി മെഴി ഇന്നലെ വീണ്ടും മൊഴി നൽകിയ സാഹചര്യത്തിൽ ഇത് പ്രത്യേക കേസായി രജിസ്റ്റർ ചെയ്യും. യുവതിയുടെ മൊഴി സൂക്ഷ്മമായി വിശകലനം ചെയ്തശേഷമാകും തുടർനടപടിയെന്നു പൊലീസ് വ്യക്തമാക്കി.
അതിനിടെ ആരോപണ വിധേയനായ മാധ്യമപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയൽ ഒരു വിഭാഗം പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ, പിന്നീട് സനീഷിനെതിരെയും മൊഴി നൽകിയതോടെ കാര്യങ്ങൾ ഈ വെള്ളപൂശൽ ശ്രമവും പാളി. ഇതിനിടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായി മാറിയതോടെ ഫേസ്ബുക്ക് കമന്റ് ബോക്സ് ഡിസേബിൾ ചെയ്ത് സനീഷ്. ലല്ലുവാകട്ടെ ഇപ്പോഴത്തെ വിവാദത്തെ കുറിച്ച് ഒന്നും പ്രതികാരിക്കാതിരിക്കയാണ്. രാജീവ് ദേവരാജിന്റെ അവസ്ഥയും ഏതാണ്ട് ഇതു തന്നെയാണ്.
ചാനലിൽ തനിക്ക് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളെ കുറിച്ചു പെൺകുട്ടി ഹൈദ്രാബാദിലുള്ള എച്ച്.ആർ മേധാവിക്കും വിശദീകരണം നൽകിയിട്ടുണ്ട്. തനിക്ക് ഒരിക്കലും താങ്ങാനാകാത്ത മാനസിക സമ്മർദ്ദമാണ് സനീഷിന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പെൺകുട്ടി പറഞ്ഞിരിക്കുന്നത്. ലല്ലുശശിധരപിള്ളയ്ക്ക് തന്നെ കാണുമ്പോൾ എന്തുകൊണ്ടാണ് ചൊറിച്ചിൽ ഉണ്ടാകുന്നതെന്ന് അറിയില്ലെന്നും ഇവർ പറയുന്നു. പുറത്തു പറയാൻ പോലും കഴിയാത്ത തരത്തിലുള്ള അസഭ്യവർഷമാണ് സനീഷ് നടത്തിയത്. എന്നാൽ താൻ അന്നു നിരപരാധി ആയിരുന്നെന്നാണ് ഇവർ വിശദീകരിച്ചിരിക്കുന്നത്. ഇതിനിടെഇ സനീഷ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ തന്നോടു പെരുമാറിയെന്ന് കഴക്കൂട്ടം സി.ഐയ്ക്ക് ഇന്നു നൽകിയ മൊഴിയിലും ഇവർ വ്യക്താമാക്കിയിട്ടുണ്ട്.
ഇടതു ചിന്തകനായി സോഷ്യൽ മീഡിയ കൊണ്ടാടുന്ന ചിത്രം വിചിത്രം ഫെയിം ലല്ലു ശശിധരൻ പിള്ള അടക്കമുള്ളവർ പെൺകുട്ടിയെ അധിക്ഷേപിക്കുക പതിവായിരുന്നു എന്നും ഇപ്പോൾ വ്യക്തമാവുന്നുണ്ട്. ഒരു മുന്‍പരിചയവും ഇല്ലാതിരിയുന്നിട്ടും ഇതുവരെ ഒരുമിച്ചു പ്രവർത്തിച്ചിട്ടില്ലാതിരുന്നിട്ടും പരാതിക്കു ശേഷം ലല്ലു നിരന്തമായി ചൊരിയുമായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇക്കാര്യം ദളിത് ആക്ടിവിസറ്റായ ധന്യ രാമനും തന്റെ പോസ്റ്റിൽ എടുത്തു പറയുന്നുണ്ട്.
ഇതിനിടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ജയരാജനെ കണ്ട് സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളും തലസ്ഥാനത്തെ ഇടതു ബുദ്ധിജീവികളായ മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. എന്നാൽ സ്ത്രീ പീഡനവും ആത്മഹത്യാശ്രമവും ആയതിനാൽ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ ആരേയും അറസ്റ്റ് ചെയ്യിക്കാതിരിക്കാനുള്ള നീക്കം പൊലീസ് തലത്തിലും സജീവമാണ്. പ്രതികളെല്ലാം ഇടതു സൈബർ ഗുണ്ടകളാണെന്ന ന്യായം നിരത്തിയാണ് ചില സി.പി.എം നേതാക്കൾ ചരടുവലി നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍