9 മാസത്തെ അവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ഞാൻ മരിക്കാൻ ശ്രമിച്ചത്; അവിടെ നിന്നും രക്ഷപെട്ടപ്പോൾ ഫേസ്ബുക് വഴിയും അല്ലാതെയും അപമാനിച്ചു; ഇപ്പോൾ വാമൂടി കെട്ടി കൊല്ലാൻ നോക്കി; ഇനി എനിക്ക് ഉറക്കെ മിണ്ടണം; നിങ്ങൾക്ക് എതിരെ ഞാൻ കൊടി പിടിക്കാത്ത എന്റെ കഴിവ് കേടായി കാണരുത്: സനീഷിനും ലല്ലുവിനും രാജീവിനും എതിരെ സംസാരിക്കാൻ ന്യൂസ് 18 കേരളയിലെ 'ഇര'യ്ക്ക് അവസരം നിഷേധിച്ചത് ആര്? മാധ്യമ പ്രവർത്തകയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തൊഴിൽ പീഡനത്തിലും ദളിത് പീഡനത്തിലും തുടങ്ങി ആത്മഹത്യാശ്രമത്തിൽ എത്തി നിൽക്കുന്ന അംബാനിയുടെ മലയാളം ചാനലായ ന്യൂസ് 18 കേരളയിൽ വിവാദങ്ങൾ ഒഴിയുന്നില്ല. തൊഴിൽ പീഡനത്തിലും ജാതീയമായ അവഗണനയിലും മനംനൊന്ത് ആത്മഹത്യാശ്രമം നടത്തിയ ദളിത് മാധ്യമ പ്രവർത്തകയുടെ പുതിയ വെളിപ്പെടുത്തൽ എഡിറ്റർ രാജീവ് ദേവരാജിന്റെയും സംഘത്തേയും വീണ്ടും പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. ചാനൽ തലപ്പത്തുള്ളവർക്കെതിരെ അതീവഗുരുതരമായ ആരോപണങ്ങളാണ് ഈ മാധ്യമപ്രവർത്തക ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വിപ്ലവം മുഴക്കുന്ന ചാനൽ തലപ്പത്തുള്ളവരുടെ തനിസ്വരൂപം തുറന്നു കാട്ടുന്നതാണ് പെൺകുട്ടിയുടെ തുറന്നു പറച്ചിൽ.
ഞാൻ ന്യൂസ് 18 കേരളയിലെ ദളിത് മാധ്യമപ്രവർത്തക.... മാസ് കമ്മ്യൂണിക്കേഷൻ ജേർണലിസം പഠിച്ചിറങ്ങി.. പദവിയും പ്രശസ്തിയും ആഗ്രഹിച്ചല്ല ...... സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിച്ചത്... അവർ തിരഞ്ഞെടുത്ത വിഷയം ഒന്നുമാത്രമാണ്... ന്യൂസ് റൂമിലെ ജാതീയത.. അതായിരുന്നു വിഷയം.... എനിക്കും എന്തേലും മറ്റുള്ളവർക്ക് പറഞ്ഞു നൽകാൻ സാധിക്കും എന്നൊരു തോന്നൽ...ഞാൻ വന്ന വഴി അതിനു ഞാൻ കൊടുത്ത ബഹുമാനം അത് ആർക്കെങ്കിലും പ്രയോജനമാവട്ടെ എന്നു കരുതി... -ഇങ്ങനെയാണ് ദളിത് പീഡനത്തിന് ഇരായായ മാധ്യമ പ്രവർത്തകയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പക്ഷെ എന്താണ് ന്യൂസ് റൂമിലെ ജാതീയത എന്നത് എന്റെ സഹപ്രവർത്തകർ ഇന്നലെ എനിക്ക് അനുഭവത്തിലൂടെ കാട്ടിത്തന്നു... ഞാൻ പങ്കെടുക്കുന്നു എന്ന കാരണത്താൽ പ്രോഗ്രാം കാൻസൽ ചെയ്യാൻ കോളേജിനോട് ആവശ്യപ്പെട്ടു.... കോളേജ് അധികൃതർ പരിപാടി ക്യാൻസൽ ചെയ്തു... എന്നാൽ അതേ പ്രോഗ്രാം സംഘാടകർ വേദി മാറ്റി നടത്തി..... എനിക്ക് ഇതിൽ നിന്നും ഒരു കാര്യം മനസിലായി..... എന്നെ ഇന്നും അവർ തീണ്ടാപ്പാട് അകലെ നിർത്താൻ ശ്രമിക്കുന്നു... -ഇങ്ങനെയാണ് മാധ്യമ പ്രവർത്തകയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
കഴിഞ്ഞ 9 മാസത്തെ അവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ഞാൻ മരിക്കാൻ ശ്രമിച്ചത്....... അവിടെ നിന്നും രക്ഷപെട്ടപ്പോൾ ഫേസ്ബുക് വഴിയും അല്ലാതെയും എന്നെ പലവിധത്തിൽ അപമാനിച്ചു.... അന്നും ഞാൻ മൗനം പാലിച്ചു. പക്ഷെ ഇപ്പോൾ എന്റെ എല്ലാ മൗനവും അവർ ഇന്നലെ വീണ്ടും വാമൂടി കെട്ടി കൊല്ലാൻ നോക്കി.. ഇനി എനിക്ക് ഉറക്കെ മിണ്ടണം.... സഹപ്രവകരോട് ഒന്നുമാത്രം പറയാനുണ്ട് നിങ്ങൾക്ക് എതിരെ ഞാൻ കൊടിപിടിക്കാത്ത എന്റെ കഴിവ് കേടായി കാണരുത്. എനിക്ക് ബഹളം വെച്ച് ആളുകളെ കൂട്ടാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. നെറ്റ വർക്ക് ഓഫ് വിമൻ ഇന് മീഡിയ പ്രവർത്തകർ പല ദളിത് സങ്കടനകൾ,വ്യക്തികൾ എനിക്ക് ഒപ്പം നിലനിന്നപ്പോഴും നിരുൽഹപ്പെടുത്തി അവരെ മടക്കി അയച്ചു.... ചാനലിൽ തീണ്ടാപ്പാട് അകലെ എന്നെ നിർത്തിയവർ ഇന്ന് പൊതുസമൂഹത്തിലും തീണ്ടാപ്പാട് അകലെ നിർത്തുന്നു....... -യുവതി ഫെയ്സ് ബുക്കിൽ കുറിക്കുന്നു.
ഇതോടെ ന്യൂസ് 18 കേരളയിലെ പീഡന വിഷയം വീണ്ടും ചർച്ചയാവുകയാണ്. മേൽപ്പറഞ്ഞ സെമിനാറിൽ നിന്ന് യുവതിയെ അകറ്റാൻ കരുക്കൾ നീക്കിയത് ചാനലിലെ ഒരു ബ്യൂറോ ചീഫാണെന്നും മറുനാടന് സൂചന ലഭിച്ചു. എൻഡിഎഫ് ബന്ധങ്ങൾ പല ഘട്ടത്തിൽ ആരോപിക്കപ്പെട്ട മാധ്യമ പ്രവർത്തകനാണ് ഇതിനുള്ള ചരടു വലികൾ നടത്തിയത്. ന്യൂസ് 18 കേരളയിലെ രാജീവ് ദേവരാജ്, ലല്ലു ശശിധരൻ പിള്ള, ഇ സനീഷ് എന്നിവർക്കെതിരെ സെമിനാറിൽ യുവതി പരസ്യ നിലപാട് എടുക്കുമെന്ന ഭയമായിരുന്നു ഇതിന് കാരണം. എന്നാൽ മാധ്യമ ലോകത്തുള്ളവർ തന്നെ തുറന്നു പറച്ചിലിനെതിരെ രംഗത്തു വരുന്നതിനെ വളരെ ഗൗരവത്തോടെയാണ് പൊതു സമൂഹം കാണുന്നത്. ദളിത് പീഡനക്കേസിൽപ്പെട്ടവരെല്ലാം ഇപ്പോഴും ജോലിക്ക് പോകുന്നു. പീഡന ഇരയെ ഓഫീസിൽ നിന്ന് മാറ്റി നിർത്തുന്നു. പീഡകർക്ക് മുഖ്യമന്ത്രിയുമായി വേദി പങ്കിടാൻ പോലും അവതരമൊരുക്കുന്ന തരത്തിൽ അംബാനിയുടെ ചാനൽ ഇടപെടൽ നടത്തുകയും ചെയ്യുന്നു.
ഇതിനെതിരെ മുതിർന്ന മാധ്യമ പ്രവർത്തകർ പോലും പ്രതിഷേധിച്ചിരുന്നു. ഇത്തരത്തിൽ പ്രതികരണം നടത്തിയ മുതിർന്ന മാധ്യമ പ്രവർത്തകനായ ബിആർപി ഭാസ്കറിനെ പോലും അതിരൂക്ഷമായി കളിയാക്കുകയും പരിഹസിക്കുകയുമാണ് ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തകർ ചെയ്തത്. യുവതി പോതു വേദിയിൽ സത്യം പറയുന്നതിനെ ന്യൂസ് 18 കേരളയിലെ പ്രമുഖർ ഭയക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് മാധ്യമ പ്രവർത്തകയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഈ കേസിൽ യുവതിയെ സ്വാധീനിക്കാൻ പലതരത്തിലുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഒന്നിനും യുവതി വഴങ്ങിയില്ല. എല്ലാ സമ്മർദ്ദങ്ങളും പൊളിഞ്ഞതോടെയാണ് പൊതു വേദിയിൽ നിന്ന് പോലും യുവതിയെ അകറ്റി നിർത്താനുള്ള ശ്രമം നടക്കുന്നത്. ആരോപണ വിധേയരെല്ലാം ഇടത് പക്ഷ ബന്ധമുള്ളവരാണ്. അതുകൊണ്ട് തന്നെ ചില ഇടത് ബുദ്ധി കേന്ദ്രങ്ങളും കോളേജിലെ സെമിനാർ മാറ്റിവയ്ക്കാൻ ശ്രമിച്ചതായി സൂചനയുണ്ട്. സിപിഎമ്മിന്റെ യുവ എംഎൽഎയ്ക്കെതിരെ ഇതു സംബന്ധിച്ച ആരോപണം ഉയർന്നിരുന്നു.
കടുത്ത മാനസിക പീഡനത്തിന് ഒടുവിലാണ് മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് അറിഞ്ഞ് ഓടിയെത്തിയ സഹപ്രവർത്തകരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ എത്തിയ ചാനലിലെ മുതിർന്ന ജീവനക്കാർ ഭക്ഷ്യവിഷബാധയെന്നാണ് ഡോക്ടറോട് പറഞ്ഞത്. അത്തരത്തിൽ കേസ് ഒഴിവാക്കാൻ തെറ്റിധരിപ്പിക്കൽ ശ്രമം പോലും നടന്നു. ആശുപത്രിയിലെ ചെലവെല്ലാം ചാനൽ കൊടുത്തുവെങ്കിലും ആരോഗ്യം വീണ്ടെടുത്ത മാധ്യമ പ്രവർത്തകയെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല. പ്രശ്നമെല്ലാം തീർന്ന ശേഷം ജോലിക്ക് വന്നാൽ മതിയെന്ന കത്താണ് കൊടുത്തത്. ശമ്പളം നൽകാമെന്നും പറഞ്ഞു. എന്നാൽ യുവതി പരാതിയിൽ ഉന്നയിച്ചവർക്ക് പട്ടു മെത്തയൊരുക്കി സ്വീകരണവും നൽകി. കേരളാ റെയ്സിങ് എന്ന പരിപാടിയൊരുക്കി മുഖ്യമന്ത്രിയെ സ്വാധീനിക്കാനും അവസരമൊരുക്കി. അംബാനിയുടെ മാനേജ്മെന്റ് നൽകുന്ന ഈ ധൈര്യത്തിൽ നിന്നാണ് ഈ യുവതിയെ പൊതു വേദിയിൽ നിന്ന് പോലും അകറ്റി നിർത്താനുള്ള നീക്കം ഉണ്ടായതെന്നതാണ് വസ്തുത.
ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തകയുടെ ആത്മഹത്യാ ശ്രമത്തെ ഒതുക്കി തീർക്കാൻ ശ്രമിച്ചവരാണ് സനീഷ് ഇളയിടത്തും കൂട്ടരും. എല്ലാം സംഘപരിവാർ അജണ്ടയാണെന്ന് പോലും സുഹൃത്തുക്കളെ കൊണ്ട് പോസ്റ്റിടിപ്പിച്ചു. മറുനാടൻ മലയാളിയുടെ വ്യാജ പ്രചരണമാണെന്ന ആക്ഷേപം ഉന്നയിച്ചും രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ യുവതിയുടെ പരാതി സഹിതം മറുനാടൻ വാർത്ത കൊടുത്തു. ഇതിനിടെ ദളിത് ആക്ടിവിസ്റ്റ് ധന്യ രാമന്റെ തുറന്നു പറച്ചിലുകളും ന്യൂസ് 18 കേരളയിലെ സനീഷ് അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ മുഖം വികൃതമാക്കി. അറസ്റ്റ് ഭയന്ന് രാജീവ് ദേവരാജും ലല്ലു ശശിധരൻ പിള്ളയും സനീഷും ഒളിവിൽ പോയി. ബർണ്ണൻ കോളേജിലെ സഹപാഠിയായ എംഎൽഎയുടെ ചടുലമായ നീക്കവും പെൺകുട്ടിയെ സ്വാധീനിക്കാൻ പോന്നതായിരുന്നില്ല.
ഒടുവിൽ സോഷ്യൽ മീഡിയയിലെ ഇടത് പുലികൾ പ്രോസിക്യൂഷൻ സഹായത്തിനായി കേണു. ഹൈക്കോടതിയിൽ എഫ് ഐ ആർ റദ്ദാക്കാൻ ഹർജി നൽകി. ഈ ഹർജിക്ക് പ്രോസിക്യൂഷന്റെ മറുപടി മൗനമായിരുന്നു. അതുകൊണ്ട് മാത്രം ദളിത് പീഡനക്കേസിന് സ്റ്റേ ഹൈക്കോടതി അനുവദിച്ചു. ഉന്നത ഇടപെടലായിരുന്നു ഇതിനും കാരണം. ഇതേ ശക്തികൾ തന്നെയാണ് മാധ്യമ പ്രവർത്തകയെ കോളേജിലെ സെമിനാറിൽ നിന്നും അകറ്റിയതും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്