പ്രകടനം മോശമായതിന് കെപി ജയ്ദീപിനെ ഒഴിവാക്കിയത് കേരളത്തിലെ ഏറ്റവും സീനിയർ ജേർണലിസ്റ്റ് എന്ന് പറഞ്ഞ് 'ആദരിച്ച്'; മനോരമയിൽ നിന്നെത്തിയ രാജീവ് ദേവരാജിന് നൽകിയത് എഡിറ്റോറിയൽ വിഭാഗത്തിന്റെ സമ്പൂർണ്ണ ചുമതല; വൻ ശമ്പള വാഗ്ദാനത്തിൽ വീണ് ന്യൂസ് 18 കേരളയിൽ എത്തിയ ഏഷ്യാനെറ്റ് സംഘം പ്രതിസന്ധിയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം; അംബാനിയുടെ ചാനലായ ന്യൂസ് 18 കേരളയിൽ നിന്ന് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉപയോഗമില്ലാത്ത ജേർണലിസ്റ്റുകളെ പുറത്താക്കും. ഇതിന്റെ ആദ്യ പടിയായാണ് പ്രകടനം മോശമായ കെപി ജയദീപിനെ വാർത്താ വിഭാഗം മേധാവി സ്ഥാനത്ത് മാറ്റുന്നത്. ഇതു സംബന്ധിച്ച് ന്യൂസ് 18 ഗ്രൂപ്പിന്റെ എഡിറ്റർ ജീവനക്കാർക്കെല്ലാം മെയിലും അയച്ചു. ജയ്ദീപ് രാജിവച്ചു പോകട്ടെയെന്ന നിലപാടാണ് ചാനലിന് ഉള്ളത്. അതുകൊണ്ട് തന്നെ ജീവനക്കാർക്ക് അയച്ച മെയിലിൽ ജയ്ദീപിനെ ആവുന്നത്ര മഹത്വവൽക്കരിക്കുകയാണ് ഗ്രൂപ്പ് എഡിറ്റർ. ചാനലിന്റെ വാർത്താ വിഭാഗത്തിന്റെ പൂർണ്ണ ചുമതല മനോരമയിൽ നിന്നെത്തിയ രാജീവ് ദേവരാജിനാകുമെന്നും മെയിലിൽ വ്യക്തമാക്കുന്നുണ്ട്.
ലക്ഷങ്ങളുടെ ശമ്പളവുമായാണ് കെപി ജയദീപിനെ ഏഷ്യാനെറ്റിൽ നിന്ന് ന്യൂസ് 18 കേരള അടർത്തിയെടുത്തത്. തുടക്കത്തിൽ പ്രമോദ് രാഘവനായിരുന്നു ചാനലിന്റെ ചുമതല. അതിനിടെയാണ് വമ്പന്മാരെ കൊണ്ടു വന്ന് മലയാള വാർത്ത മേഖലയിൽ സ്ഥാനമുറപ്പിക്കാൻ അംബാനി ഗ്രൂപ്പ് തീരുമാനിച്ചത്. ഏഷ്യാനെറ്റിലും മനോരമ ന്യൂസിലും പ്രവർത്തിച്ച മികവ് കാട്ടിയ ജയ്ദീപ് അപ്പോൾ ഏഷ്യാനെറ്റിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തിരുവനന്തപുരത്തെ പ്രസ് ക്ലബ്ബിലെ ബാർ വിവാദത്തിൽ വിനു വി ജോണിന്റെ പോസ്റ്റുകളെ ജയ്ദീപ് എതിർത്തു. എന്നാൽ മാനേജ്മെന്റ് പിന്തുണ വിനു വി ജോണിനായിരുന്നു. ഇതോടെയാണ് ജയ്ദീപിന് ഏഷ്യാനെറ്റിൽ പ്രതിസന്ധിയുണ്ടായത്. അതുകൊണ്ട് തന്നെ ന്യൂസ് 18 കേരളയിൽ നിന്നുള്ള ഓഫർ ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ ന്യൂസ് 18 കേരളയ്ക്ക് വലിയൊരു ബ്രേക്ക് നൽകാൻ ജയ്ദീപിന് ആയിരുന്നില്ല.
ജയ്ദീപിന് മുമ്പേ ന്യൂസ് 18 കേരളയിൽ രാജീവ് ദേവരാജ് എത്തിയിരുന്നു. മനോരമയുടെ തിരുവനന്തപുരത്തെ ഹെഡായിരുന്ന രാജീവ്, ജയ്ദീപ് എത്തിയതോടെ ന്യൂസ് 18 കേരളയിൽ രണ്ടാമനായി. പ്രമോദ് രാഘവനെ അഡ്മിനിസ്ട്രേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് ശേഷം ലല്ലു ശശിധരൻ പിള്ള, ഗോപീകൃഷ്ണൻ തുടങ്ങിയവരേയും വമ്പൻ ശമ്പളത്തിന് ന്യൂസ് 18 കേരളയിൽ എത്തിച്ചു. വാർത്താ അവതരണത്തിന് ശരത് ചന്ദ്രനേയും സനീഷിനേയും പോലുള്ളവരേയും വമ്പൻ ശമ്പളം നൽകി കൊണ്ടു വന്നു. എന്നാൽ ഒരു നേട്ടവും ഇതൊന്നും ന്യൂസ് 18 കേരളയ്ക്കുണ്ടാക്കി നൽകിയില്ല. ഇതോടെയാണ് ജയ്ദീപിന്റെ തന്ത്രങ്ങൾ പാളുന്നുവെന്ന് ന്യൂസ് 18 ഗ്രൂപ്പ് തിരിച്ചറിഞ്ഞത്. മംഗളം ചാനലിന്റെ ആദ്യ ന്യൂസ് തന്നെ വലിയ ചർച്ചയായതോടെയാണ് എത്രയും കാശ് നൽകി ജീവനക്കാരെ പോറ്റേണ്ടതുണ്ടോയെന്ന ചിന്ത ന്യൂസ് 18 കേരളക്കാർക്കുണ്ടാകുന്നത്.
ഇതിന്റെ ഭാഗമായാണ് ജയ്ദീപിനെ മാറ്റുന്നത്. ജയ്ദീപ് രാജി വയ്ക്കുമെന്ന് തന്നെയാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. ഇതോടൊപ്പം അദ്ദേഹം കൊണ്ടു വന്ന വൻകിടക്കാരും പോകും. ആരേയും പുറത്താക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇതിന്റെ വ്യക്തമായ സൂചനയാണ് ജീവനക്കാർക്ക് ഗ്രൂപ്പ് എഡിറ്റർ അയച്ച മെയിലിൽ ഉള്ളത്. ശനിയാഴ്ച തന്നെ ജയ്ദീപിനെ മാറ്റുന്നുവെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർക്ക് ഗ്രൂപ്പ് എഡിറ്റർ രാജേഷ് റെയ്ന മെയിൽ അയച്ചത്. വിശ്വാസ്യതയുള്ള ചാനലായി മാറാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. പ്രൊഫഷണൽ എത്തിക്സ് മുറുകെ പിടിച്ചാകും ചാനലിന്റെ പ്രവർത്തനം. എല്ലാവർക്കും നീതി ഉറപ്പാക്കുന്ന കവറേജാണ് ലക്ഷ്യം. ഇനായി ചാനലിന്റെ മുഴുവൻ ചുമതലയും എഡിറ്ററായ രാജീവ് ദേവരാജിന് നൽകുകയാണ്. വാർത്ത വിഭാഗത്തിന്റെ ചുമതലയെല്ലാം അദ്ദേഹത്തിന് ആയിരിക്കും. ഇൻപുട്, ഔട്പുട്, അസൈന്മെന്റ് ചുമതലകളും രാജീവ് നിർവ്വഹിക്കുമെന്നാണ് ഗ്രൂപ്പ് എഡിറ്ററുടെ റിയിപ്പ്.
കേരളത്തിലെ മാധ്യമ പ്രവർത്തകരിൽ ഏറ്റവും സീനിയറായ വ്യക്തികളിൽ ഒരാളാണ് കെപി ജയ്ദീപ്. അദ്ദേഹം ഇനി കൺസൾട്ടിങ് എഡിറ്ററായിരിക്കും. ദീർഘകാല പദ്ധതികൾ തയ്യാറാക്കാൻ മാനേജ്മെന്റിനെ സഹായിക്കുന്ന ഉത്തരവാദിത്തമാകും ജയ്ദീപ് നിർവ്വഹിക്കുക. എങ്ങനെ ചാനലിനെ ശക്തിപ്പെടുത്തണമെന്ന മാർഗ്ഗ നിർദ്ദേശങ്ങൾ അദ്ദേഹം നൽകും. ആഴ്ചയിൽ ഒരിക്കലുള്ള പരിപാടി അവതരിപ്പിക്കുകയും ചെയ്യും-ഇമെയിൽ വിശദീകരിക്കുന്നത്. അതായത് തികച്ചും പ്രഫഷണൽ സങ്കേതം ഉപയോഗിച്ചാണ് ജയ്ദീപിനെ മാറ്റുന്ന കാര്യം മാനേജ്മെന്റ് ജീവനക്കാരെ അറിയിക്കുന്നത്. ബ്രേക്കിങ് ന്യൂസുകളുടെ കുറവ് തന്നെയാണ് ഇതിന് കാരണം. ഇതിനൊപ്പം ചാനലിൽ ഏഷ്യാനെറ്റ് ഗ്രൂപ്പിനെതിരെ നിരവധി പരാതികളും ഉയർന്നു. ഇതും മാറ്റത്തിന് കാരണമായി. എല്ലാ ജീവനക്കാരേയും ഒരു പോലെ പരിഗണിക്കണമെന്ന നിർദ്ദേശം രാജീവിന് ഗ്രൂപ്പ് എഡിറ്റർ നൽകിയിട്ടുണ്ട്.
രാജീവ് ദേവരാജിനെ തലപ്പത്തുകൊണ്ടുവരുന്നതോടെ ചാനലിന് പുതിയൊരു മുഖമാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. പുതിയ ചീഫ് മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്. നിലവിലെ ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ മേൽക്കോയ്മ മാറുമെന്ന കണക്ക് കൂട്ടാലിലാണ് മറ്റ് ജീവനക്കാരും. അതിനിടെ ചാനലിന്റെ തലപ്പത്തേക്ക് പുതിയ മുഖത്തേയും നോക്കുന്നുണ്ട്. ഇതുവരെ ന്യൂസ് 18 കേരളയിലെ ജീവനക്കാർ മൂന്ന് ഗ്രൂപ്പുകളായാണ് പ്രവർത്തിച്ചിരുന്നത്. ജയ്ദീപിന്റെ നേതൃത്വത്തിൽ ഏഷ്യാനെറ്റുകാരെല്ലാം ഒരുമിച്ചു നിന്നു. രാജീവ് ദേവരാജിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം. ടിവി 18 ഗ്രൂപ്പിൽ നിന്നെത്തിയ പ്രമോദ് രാഘവന്റെ ഗ്രൂപ്പും സജീവമായിരുന്നു. മലയാളത്തിലെ ചാനലിന് പിന്നിൽ തുടക്കത്തിൽ ്പ്രവർത്തിച്ചത് പ്രമോദ് രാഘവനായിരുന്നു. ജയ്ദീപ് എത്തിയതോടെ പ്രമോദ് ഒത്തുക്കപ്പെട്ടു. പിന്നീട് ജയ്ദീപും രാജീവ് ദേവരാജും രണ്ടു വഴിക്കായി. ഈ സഹാചര്യത്തിലാണ് ജയ്ദീപിനെ മാറ്റി പ്രശ്നപരിഹാരത്തിന് ന്യൂസ് 18 കേരള മാനേജ്മെന്റ് ശ്രമിക്കുന്നത്.
വമ്പൻ ശമ്പളം കൊടുത്ത് ലലു ശശിധരൻ പിള്ള, ഗോപീകൃഷ്ണൻ തുടങ്ങിയവരെ ഏഷ്യാനെറ്റിൽ നിന്നും ജയ്ദീപ് ന്യൂസ് 18 കേരളയിൽ എത്തിച്ചു. എന്നാൽ ഇതുകൊണ്ട് ചാനലിന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയതുമില്ല. ഒരു ബ്രേക്കിംഗും ചാനലിന്റേതായി ഇതുവരെ വന്നില്ലെന്നും അംബാനി ഗ്രൂപ്പ് വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ സമഗ്ര അഴിച്ചു പണിയാണ് ന്യൂസ് 18 കേരളയിൽ മാനേജ്മെന്റ് നടത്താൻ ഉദ്ദേശിക്കുന്നത്. അംബാനി ഗ്രൂപ്പ് എന്നും ബിജെപി അനുകൂല നിലപാടാണ് എടുക്കാറുള്ളത്. എന്നാൽ ജയ്ദീപ് അടക്കമുള്ളവർ ഇടതു പക്ഷത്താണ്. വാർത്ത നൽകലിലും ഇതെല്ലാം പ്രതിഫലിക്കുന്നുണ്ട്. യുപിയിലെ തെരഞ്ഞെടുപ്പ് വിജയത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കൂടുതൽ കരുത്തരായി. അതുകൊണ്ട് കൂടിയാണ് കേരളത്തിലെ ചാനലിൽ മാറ്റങ്ങളുണ്ടാകുന്നതെന്നും സൂചനയുണ്ട്. ബിജെപി പക്ഷത്തേക്ക് ചാനലിനെ അടുപ്പിക്കാൻ നീക്കം സജീവമായി നടക്കുകയാണ്.
കേരളത്തിൽ ചുവടുറപ്പിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്ക് മാധ്യമപിന്തുണ വേണമെന്നു തിരിച്ചറിഞ്ഞാണ് ഈ നടപടി. ബിജെപി അധ്യക്ഷൻ അമിത്ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വേണ്ടി ചാനലിന്റെ ഉള്ളടക്കം മാറ്റണമെന്നാണ് മാനേജ്മെന്റ് നൽകിയ പ്രധാന നിർദ്ദേശം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാവണം പരിപാടികളെന്നും നിർദ്ദേശമുണ്ട്. സിപിഎമ്മിനെ മുഖ്യ എതിരാളിയായി കാണണമെന്നാണ് ചാനൽ തലപ്പത്ത് ഇരിക്കുന്നവർക്ക് നൽകിയ നിർദ്ദേശം. രാജ്യമെമ്പാടും ചാനൽ ശൃംഖലയുണ്ടായിരുന്ന ഇടിവി എന്ന ഈനാട് ടെലിവിഷനാണ് കേരളത്തിലും ചാനൽ തുടങ്ങാനെത്തിയത്. ഇടിവിയുടെ ചാനൽ എന്ന നിലയിലായിരുന്നു ന്യൂസ് 18 ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ, ചാനലിന്റെ പൂർണ നിയന്ത്രണം റിലയൻസ് ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് ജയ്ദീപിനേയും രാജീവ് ദേവരാജിനേയും എത്തിച്ച് ചാനലിനെ ശക്തിപ്പെടുത്തിയത്.
അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുമായാണ് ന്യൂസ് 18 ചാനൽ കേരളത്തിലെത്തിയത്. വാർത്താസംപ്രേഷണത്തിൽ കൃത്യതയും വ്യക്തതയും ഉറപ്പാക്കാൻ വേണ്ട സോഫ്റ്റ് വെയറുകൾ തയ്യാറാക്കി.കടുത്ത മത്സരമാണ് മലയാളം വാർത്താ ചാനലുകൾക്കിടയിൽ നിലവിലുള്ളത്. പ്രേക്ഷകരുടെ എണ്ണത്തിൽ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ തൊട്ടടുത്ത സ്ഥാനങ്ങളിൽ മാതൃഭൂമിയും മനോരമയും ഉണ്ട്. വൻ മുതൽമുടക്കിൽ ന്യൂസ് 18 എത്തുന്നതോടെ ഈ മത്സരം കൊഴുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റിലയൻസ് ഗ്രൂപ്പിന്റെ ചാനലിന് ഒരു ചലനവും സൃഷ്ടിക്കാനായില്ലെന്നതാണ് യാഥാർത്ഥ്യം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്