അംബാനിയെ കെട്ടുകെട്ടിച്ച് പിണറായി; അനധികൃമായി രാത്രി താമസത്തിന് തെളിവായി അലമാരയിൽ വസ്ത്രങ്ങളും തോർത്തും; റിപ്പോർട്ടർമാർക്കും ക്യാമറാമാന്മാർക്കും ഉപയോഗിക്കാവുന്ന തരത്തിൽ അനധികൃതമായി ഫർണിച്ചർ ക്രമീകരണവും വ്യക്തം; കേരള ഹൗസിലെ മീഡിയ റൂമിലെ അംബാനിഫിക്കേഷൻ പൊളിച്ച് മുഖ്യമന്ത്രി; ന്യൂസ് 18 കേരളയുടെ കൈയേറ്റത്തിൽ ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകാൻ റസിഡന്റ് കമ്മിഷണർക്ക് നിർദ്ദേശം: മറുനാടൻ ഇംപാക്ട്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേരള ഹൗസിലെ മീഡിയ റൂം 'ന്യൂസ് 18 കേരള' ചാനൽ സംഘം അനധികൃതമായി കയ്യടക്കി വച്ചിരിക്കുന്നുവെന്ന 'മറുനാടൻ മലയാളി' വാർത്തയെ തുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. സ്ഥിതിഗതികളെ കുറിച്ച് ഒരാഴ്ചയ്ക്കകം ചീഫ് സെക്രട്ടറിക്കു വിശദ റിപ്പോർട്ട് നൽകാൻ കേരള ഹൗസ് റസിഡന്റ് കമ്മിഷണർക്കു നിർദ്ദേശം നൽകി.
മീഡിയ റൂം 'ന്യൂസ് 18' സംഘം കയ്യടക്കി വച്ചിരിക്കുന്നുവെന്നു കഴിഞ്ഞ ദിവസം കേരള ജേണലിസ്റ്റ് യൂണിയൻ (കെജെയു) കേരള ഹൗസ് റസിഡന്റ് കമ്മിഷണർക്കു നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണു മറുനാടൻ മലയാളി വാർത്ത പുറത്തു വിട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ കേരള ഉദ്യോഗസ്ഥർ മീഡിയ റൂമിൽ നിന്നു ഒഴിഞ്ഞു പോകാൻ ന്യൂസ് 18 സംഘത്തോട് ആവശ്യപ്പെട്ടു. ന്യൂസ് 18 സംഘത്തെ ഇറക്കി വിട്ട ശേഷം കെജെയു നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ മീഡിയ റൂം അനുവദിച്ച സമയത്തുണ്ടായിരുന്ന രൂപകൽപന പാടെ മാറ്റി ബ്യൂറോ ചീഫിനും റിപ്പോർട്ടർമാർക്കും ക്യാമറാമാന്മാർക്കും ഉപയോഗിക്കാവുന്ന തരത്തിൽ അനധികൃതമായി ഫർണിച്ചർ ക്രമീകരണം നടത്തിയതായും കണ്ടെത്തി.
നിബന്ധനകൾ ലംഘിച്ചു ന്യൂസ് 18 മാധ്യമ പ്രവർത്തകർ രാത്രിയിലും മീഡിയ റൂമിൽ താമസിച്ചതിനു തെളിവു ലഭിച്ചു. മുറിയിലെ അലമാരയിൽ നിന്നു വസ്ത്രങ്ങളും കുളിക്കാനുള്ള തോർത്തും എണ്ണയും പേസ്റ്റും ബ്രഷുമടക്കം കണ്ടെത്തി. റൂമിനോട് അനുബന്ധിച്ചു ചെറിയ കിച്ചനും ടോയ്ലറ്റുമുണ്ട്.
കേരള ഹൗസ് റസിഡന്റ് കമ്മിഷണർ ഔദ്യോഗിക തലത്തിൽ നടത്തിയ അന്വേഷണത്തിൽ സർക്കാർ ഉത്തരവ് ഇല്ലാതെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരള ഹൗസിൽ മീഡിയ റൂം അനുവദിച്ചതെന്നു വ്യക്തമായി. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി കെ.സി. ജോസഫ് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) നേതൃത്വത്തിന്റെ സമ്മർദ്ദത്തിൽ വാക്കാൽ നൽകിയ നിർദ്ദേശമനുസരിച്ചാണു മുറി നൽകിയത്. മന്ത്രിയുടെ ഓഫിസിൽ നിന്നു രേഖാമൂലം നിർദ്ദേശം ലഭിക്കാത്ത സാഹചര്യത്തിൽ ഉത്തരവു പുറപ്പെടുവിക്കാൻ അന്നത്തെ റസിഡന്റ് കമ്മിഷണറും തയാറായില്ല. ഫലത്തിൽ സർക്കാർ രേഖയിലില്ലാതെയാണ് ഇത്രകാലവും മീഡിയ റൂം പ്രവർത്തിച്ചു വന്നത്.
കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തെ നിയന്ത്രിക്കുന്ന ന്യൂസ് 18 പ്രവർത്തകർ ക്രമേണ മീഡിയ റൂം കയ്യടക്കി ചാനൽ ഓഫിസായി ക്രമീകരിക്കുകയായിരുന്നു. ഇതിൽ മറ്റു മാധ്യമങ്ങളിലെ പ്രവർത്തകർക്ക് അമർഷമുണ്ടായിരുന്നെങ്കിലും കെയുഡബ്ല്യൂജെ നേതൃത്വത്തിന്റെ ഒത്താശയോടെ ന്യൂസ് 18 സംഘത്തിന്റെ ഓഫിസ് നിർബാധം പ്രവർത്തിക്കുകയായിരുന്നു.
കേരള ഹൗസ് അഡീഷനൽ റസിഡന്റ് കമ്മിഷണർ ഇന്നലെ വിളിച്ചു ചേർന്ന യോഗത്തിൽ മീഡിയ റൂം കയ്യേറ്റം അറിഞ്ഞിട്ടും മറച്ചു വച്ചിരുന്ന ഉദ്യോഗസ്ഥരെ ശാസിച്ചു. പിആർഡി, നോർക്ക ഓഫിസുകൾക്കു തൊട്ടടുത്തായി അനുവദിച്ചിരിക്കുന്ന മീഡിയ റൂം കേരള ഹൗസ് ആവശ്യങ്ങൾക്കായി ഏറ്റെടുക്കണമെന്ന നിർദ്ദേശവുമുണ്ടായി.
മീഡിയ റൂമിനോടു ചേർന്നുള്ള പിആർഡി, നോർക്ക ഓഫിസുകളിൽ പ്രവർത്തിക്കുന്ന വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും കേരള ഹൗസിലെത്തുന്ന അതിഥികളുടെയും സുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്ന തരത്തിലാണ് മാധ്യമ പ്രവർത്തകരുടെ വിവിധ ഗ്രൂപ്പുകളിൽ സംഘർഷം നിലനിൽക്കുന്നതെന്നും യോഗം വിലയിരുത്തി. മീഡിയ റൂം തുടർന്നാൽ വീണ്ടും ന്യൂസ് 18 പ്രവർത്തകർ ദുരുപയോഗം ചെയ്യുന്നതു തടയാൻ പ്രയാസമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സാഹചര്യങ്ങൾ വിശകലനം ചെയ്തുള്ള റിപ്പോർട്ടാകും ചീഫ് സെക്രട്ടറിക്കു സമർപ്പിക്കുക. നിയമാനുസൃത ഉത്തരവില്ലാതെയാണു നേരത്തേ മീഡിയ റൂം അനുവദിച്ചതെന്നതിനാൽ അതു തുടരണമെങ്കിൽ തന്നെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് വേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
കേരള ഹൗസിൽ മാധ്യമ പ്രവർത്തകർക്കു പൊതുവായി അനുവദിച്ച മീഡിയ റൂം ന്യൂസ് 18 സ്വകാര്യ സ്വത്തായി ഉപയോഗിച്ചതിൽ മറ്റു ടിവി ചാനലുകളിലെയും പത്രങ്ങളിലെയും മാധ്യമ പ്രവർത്തകർക്കു കടുത്ത വിയോജിപ്പുണ്ട്. ഭരണകക്ഷിയായ സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള കൈരള ചാനൽ സാഗർ അപ്പാർട്ട്മെന്റിൽ പ്രതിമാസം മൂന്നു ലക്ഷം രൂപയോളം വാടക നൽകി ഓഫിസ് പ്രവർത്തിപ്പിക്കുമ്പോൾ അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനൽ ചുളുവിൽ ഓഫിസ് സംഘടിപ്പിച്ചുവെന്ന ആക്ഷേപവുമുണ്ട്.
മുൻപു ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിൽ കേരള സർക്കാരിന്റെ ട്രാവൻകൂർ പാലസ് കൈരളി ചാനലിനു വാടകയ്ക്കു നൽകിയിരുന്നെങ്കിലും ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയ ഉടൻ ഒഴിപ്പിച്ച ചരിത്രവുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍