ജയലളിതയുടെ മരണത്തോടെ എഐഡിഎംകെയ്ക്ക് ഉണ്ടായ ഗതി കലൈഞ്ജറുടെ വിയോഗത്തിൽ ഡിഎംകെയ്ക്കും ഉണ്ടാകുമോ? അച്ഛന്റെ ബന്ധുക്കളും പാർട്ടിയിലെ അനുഭാവികളും തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട് അഴഗിരി; കരുണാനിധി മരിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ ഡിഎംകെയിൽ അധികാര തർക്കം രൂക്ഷം; സ്റ്റാലിൻ പാർട്ടി അധ്യക്ഷനാകുന്നത് തടയാൻ കരുക്കൾ നീക്കി ജ്യേഷ്ഠൻ അഴഗിരി; പ്രതിരോധിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് മറുപക്ഷം
മറുനാടൻ ഡെസ്ക്
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി മരിച്ച് ഏതാനും ദിവസങ്ങൾ മാത്രം പിന്നിട്ട സമയം പാർട്ടിയിൽ അധികാര തർക്കം മുറുകുന്നു. കരുണാനിധിയുടെ മകൻ അഴഗിരി അച്ഛന്റെ ബന്ധുക്കളും പാർട്ടി അനുഭാവികളും തനിക്കൊപ്പമാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനാക്കാൻ ചൊവ്വാഴ്ച്ച പാർട്ടി നിർവാഹക സമിതി യോഗം ചേരാനിരിക്കെയാണ് അഴഗിരി വിവാദത്തിന് തിരി കൊളുത്തിയത്. ' എന്റെ അച്ഛന്റെ യഥാർത്ഥ ബന്ധുക്കളെല്ലാം എനിക്കൊപ്പമാണ്. തമിഴ്നാട്ടിലെ പാർട്ടി അനുഭാവികളെല്ലാം എന്റെ ഭാഗത്താണ്. അവർ എന്നെ മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത്. എല്ലാറ്റിനും കാലം മറുപടി നൽകും.ഡിഎംകെയുടെ അധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിനേക്കാൾ യോഗ്യൻ താനാണ്. അതു മാത്രമാണ് ഞാനിപ്പോൾ പറയുന്നത്.' എന്നായിരുന്നു അഴഗിരിയുടെ പ്രതികരണം. കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അഴഗിരി മാധ്യമപ്രവർത്തകരോട് തന്റെ പ്രതികരണറിയിച്ചത്.
നാലു വർഷം മുൻപ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് അഴഗിരിയെ ഡിഎംകെയിൽ നിന്നും പുറത്താക്കിയിരുന്നു. ഡിഎംകെയുടെ സൗത്ത് സോൺ ഓർഗനൈസേഷൻ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. അഴഗിരിയും സ്റ്റാലിനും തമ്മിൽ നാളുകളായി നീണ്ടു നിന്ന പോരിന്റെ ബാക്കിയായാണ് ഇങ്ങനെ സംഭവിച്ചതെന്നും ആരോപണമുണ്ട്. കരുണാനിധിക്ക് ദയാലു അമ്മാളിലുണ്ടായ മൂത്തമകനായ അഴഗിരി ഡി.എം.കെ.യുടെ മധുരയിലെ കരുത്തുറ്റ മുഖമായിരുന്നു. കലൈഞ്ജറുടെ മകൻ, മുൻകേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങൾ മാറ്റിനിർത്തിയാൽ രാഷ്ട്രീയത്തിൽ പയറ്റിത്തെളിയാൻ അഴഗിരിക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ, പണ സമ്പാദനത്തിന്റെ കാര്യത്തിൽ കലൈഞ്ജർക്കും സ്റ്റാലിനും മുകളിലാണ് അദ്ദേഹം. കരുണാനിധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് ഡിഎംകെ യോഗം ചേരുന്നതെന്നാണ് ആദ്യം വാർത്തകൾ പുറത്ത് വന്നിരുന്നത്. എന്നാൽ ഇതിനു ശേഷമാണ് സ്റ്റാലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ടാണ് യോഗമെന്ന വിവരം പാർട്ടി അറിയിച്ചത്. ഇതേ തുടർന്നാണ് ഡിഎംകെയിലേക്ക് തിരിച്ചു വരാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്ന രീതിയിൽ അഴഗിരിയുടെ പ്രതികരണം.
ഡിഎംകെയിൽ അഴഗിരിയെ അപ്പാടെ തഴയരുതെന്നും കരണാനിധിയുടെ കുടുംബത്തിലും അഭിപ്രായമുയരുന്നുണ്ടെന്നാണ് സൂചന. ജയലളിതയുടെ മരണ ശേഷം അണ്ണാ ഡിഎംകെ പിളർന്നത് പോലെ ഡിഎംകെയിലും സംഭവക്കരുതെന്നും, അതിനായി അഴഗിരിയെ തിരിച്ചെടുക്കണമെന്നും അഴഗിരി അനുകൂലികൾ യോഗത്തിൽ ഉന്നയിക്കാനാണ് സാധ്യത. പ്രായാധിക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2017 ജനുവരിയിലാണ് കരുണാനിധി വിശ്രമത്തിലേക്ക് കടന്നത്.ഇതേ തുടർന്ന് സ്റ്റാലിൻ വർക്കിങ് പ്രസിഡന്റായി ചുമതലയേൽക്കുയായിരുന്നു. ഇപ്പോൾ ഈ സ്ഥാനത്തിനൊപ്പം ട്രഷറർ പദവിയും സ്റ്റാലിൻ വഹിക്കുന്നുണ്ട്. 2ജി സ്പെക്ട്രം കേസിൽ കുറ്റവിമക്തരായതോടെ കരുണാനിധിയുടെ മക്കളായ കനിമൊഴിയും മുൻ കേന്ദ്ര മന്ത്രി കൂടിയായ എ.രാജയും പാർട്ടി തലപ്പത്തേക്ക് വരുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. ഇത് സ്റ്റാലിന് തിരിച്ചടിയാകുമോ എന്നും ആരോപണം ശക്തമാണ്. യുവജന വിഭാഗം സെക്രട്ടറി എന്ന പദവിയിൽ 1982ലാണ് കരുണാനിധി സ്റ്റാലിനെ ഡിഎംകെയിലേക്ക് പ്രവേശനം നൽകിയത്.
65 വയസ്സ് പിന്നിട്ട സ്റ്റാലിൻ കഴിഞ്ഞ വർഷം വരെ പാർട്ടി യുവജന വിഭാഗം സെക്രട്ടറി പദവിയും വഹിച്ചിരുന്നു. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന സ്റ്റാലിനെ കാത്തിരിക്കുന്നത് ഏറെ വെല്ലുവിളികളാണ്. ജയലളിത മരിച്ച് ഒന്നര വർഷം പിന്നിട്ടിട്ടും തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്ത് ഉണ്ടായ മങ്ങൽ മികച്ച രീതിയിൽ മുതലെടുത്ത് പ്രവർത്തനം കാഴ്ച്ചവയ്ക്കുവാൻ ഡിഎംകെയ്ക്ക് കഴിഞ്ഞിട്ടില്ല. ജയലളിതയുടെ മരണത്തോടെ അരക്കോടിയിലധികം അംഗങ്ങൾ എഐഎഡിഎംകെ വിട്ടു പോയെന്നാണ് കണക്കുകൾ. എന്നാൽ ഇവരെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സ്റ്റാലിന് സാധിച്ചിട്ടില്ല. കരുണാനിധിയുടെ രാഷ്ട്രീയ തന്ത്രങ്ങളും അത് ഫലത്തിൽ കൊണ്ടു വരാനുള്ള മികവും സ്റ്റാലിന് സാധിക്കുമോ എന്ന് സംശയവും ജന മനസിൽ ഉയരുന്നുണ്ട്. പ്രായാധിക്യം മൂലം സജീവ രാഷ്ട്രീയത്തിൽ നിന്നും കലൈഞ്ജർ മാറി നിന്ന സമയം മുതൽ തന്നെ പാർട്ടിക്കുള്ളിൽ അധികാര വടം വലി ആരംഭിച്ചിരുന്നു. വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് ഇരുന്നിട്ടും പാർട്ടിയിൽ സ്റ്റാലിന് കാലുറപ്പിക്കാൻ സാധിച്ചോ എന്ന് തന്നെ സംശയമാണ്.
അഴഗിരിയെ ചേർത്തു നിർത്തിയില്ലെങ്കിൽ സ്റ്റാലിന് മുന്നോട്ട് പോകാനാവില്ലെന്ന് വാദിക്കുന്നവരുമുണ്ട്. മകനും സിനിമാ താരവുമായ ഉദയ നിധി സ്റ്റാലിനെ യുവജന വിഭാഗം സെക്രട്ടറിയായി സ്റ്റാലിൻ സ്ഥാനം നൽകുമെന്നും സൂചനയുണ്ട്. ഇത് പാർട്ടിക്കുള്ളിലെ കുടുംബ വാഴ്ച്ചയ്ക്കെതിരെ മറ്റ് നേതാക്കൾ രംഗത്ത് വരുന്നതിനും ഇടയാക്കിയേക്കും. ദ്രാവിഡ രാഷ്ടീയത്തെ തമിഴ്നാടിന്റെ ആത്മാവാക്കി മാറ്റിയ കരുണാനിധിയുടെ രാഷ്ട്രീയ മികവ് മകനിൽ ഉണ്ടായില്ലെങ്കിൽ ഡിഎംകെയുടെ ശക്തി കുറയുന്ന ദിവസങ്ങളാകും ഇനിയുള്ളതെന്ന് നിസ്സംശയം പറയാം. ഈ വർഷം ജൂലൈ 27ന് കരുണാനിധി ഡിഎംകെ അധ്യക്ഷ സ്ഥാനത്തക്ക് പ്രവേശിച്ചിട്ട് 49 വർഷം പൂർത്തിയാക്കിയിരുന്നു. പ്രായാധിക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പനിയും മൂത്രനാളിയിലെ അണുബാധയും കലശലായതോടെ കരുണാനിധിയെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 2018 ഓഗസ്റ്റ് ഏഴിന് കരുണാനിധി ഇഹലോകത്തോട് വിട പറഞ്ഞതോടെ തമിഴ്നാടിന്റെ സൂര്യ തേജസ്സാണ് അണഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍