ലക്ഷ്യമിട്ടത് അഹമ്മദാബാദ് സ്ഫോടന മാതൃകയിൽ കേരളത്തെ കത്തിക്കാൻ; ബിനാനിപുരം എസ്ഐക്കു കിട്ടിയ രഹസ്യ വിവരം നിർണായകമായി; പാനായിക്കുളം സിമി ക്യാമ്പിനു പിന്നിലെ നിഗൂഢത മാറ്റാൻ എൻഐഎയ്ക്കുമായില്ല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിലെ തീവ്രവാദ വേരുകളുടെ അഴം തിരിച്ചറിഞ്ഞ് തുടങ്ങിയത് പാനായിക്കുളം സിമി ക്യാമ്പ് കേസിലൂടെയാണ്. അഹമ്മദാബാദ് സ്ഫോടന പരമ്പരയുടെ മാതൃക കേരളത്തിൽ അവതരിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ ബിനാനിപുരം പൊലീസിന് ലഭിച്ച രഹസ്യ വിവരം എല്ലാം അട്ടിമറിച്ചു. പൊലീസിന്റെ കൃത്യമായ ഇടപടെലിൽ ക്യാമ്പിനെത്തിയവർ കൈയോടെ പിടിയിലായി. പിന്നീട് അന്വേഷണത്തിൽ നിർണ്ണായകമായ പല വഴിത്തിരിവുകളുമുണ്ടായി. പ്രതികളെ രക്ഷിക്കാൻ പൊലീസ് തന്നെ ശ്രമിച്ചെന്നും ആക്ഷേപമെത്തി. അങ്ങനെ കേസ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ കൈയിലുമെത്തി. ഒൻപത് വർഷത്തിന് ശേഷം കേസിൽ വിധിയും.
കേരളത്തിലെ തീവ്രവാദ സാന്നിധ്യത്തിന്റെ ചർച്ചകൾക്ക് പുതിയ മാനം വരുന്നത് പാനായിക്കുളം കേസോടെയാണ്. തടിയന്റവിടെ നസീറിനെ പോലുള്ളവരുടെ ലഷ്കർ ബന്ധം ഉയർന്ന വന്നതോടെ പാനായിക്കുളത്തെ ക്യാമ്പ് ചർച്ചകളിലെത്തി. വാഗമണ്ണും തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രമാണെന്ന് പിന്നീട് കണ്ടെത്തി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ലഷ്കർ ഇ തോയിബയ്ക്ക് റിക്രൂട്ട്മെന്റ് നടന്നുവെന്നതും ഗൗരവത്തോടെ കണ്ടു. കേന്ദ്ര ഇന്റലിജൻസിന്റെ പ്രവർത്തനവും കേരളത്തിൽ സജീവമാക്കിയത് പാനായിക്കുളം കേസാണ്. പക്ഷേ കേസിൽ വിചാരണ പൂർത്തിയായി വിധി വരുമ്പോൾ ഗുഢാലോചനയുടെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടു വരാൻ എൻഐഎയ്ക്കും ആയിട്ടില്ല. അന്വേഷണത്തിന്റെ തുടക്കത്തിലെ പിഴവുകളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
2006ലെ സ്വാതന്ത്ര്യദിനത്തിൽ പാനായിക്കുളം ടൗണിലെ ഹാപ്പി ഓഡിറ്റോറിയത്തിന്റെ രണ്ടാം നിലയിൽവച്ചാണ് പരിപാടി നടന്നത്. ബിനാനിപുരം പൊലീസ്സ്റ്റേഷൻ എസ്.ഐ കെ.എൻ. രാജേഷ് പട്രോളിങ് നടത്തുന്നതിനിടെ സിമിയുടെ രഹസ്യ മീറ്റിങ്ങിനെക്കുറിച്ച് വിവരം ലഭിക്കുകയും ഉടൻ അങ്ങോട്ട് പോവുകയും ചെയ്തു. ഓഡിറ്റോറിയത്തിലത്തെിയ രാജേഷ് രഹസ്യയോഗം ഒളിഞ്ഞുനിന്ന് കേട്ടു. പി.എ. ഷാദുലി, റാസിക്, അൻസാർ, നിസാമുദ്ദീൻ, ഷമ്മി എന്നിവർ വേദിയിലും പതിമൂന്നുപേർ ശ്രോതാക്കളായും ഉണ്ടായിരുന്നു. യോഗത്തിൽ രാജ്യദ്രോഹപരമായ കാര്യങ്ങൾ സംസാരിക്കുകയും ശ്രോതാക്കളായി ഇരുന്നവർ അതുകേട്ട് കൈയടിക്കുകയും ചെയ്യുന്നത് കണ്ടു. രാജേഷ് സംഭവസ്ഥലത്തുണ്ടായിരുന്ന പതിനെട്ടുപേരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
ഉന്നത രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് അന്നത്തെ ആലുവ റൂറൽ എസ്പി എം. വഹാബ് 13 പേരെ അപ്പോൾ തന്നെ വിട്ടയച്ചവെന്ന ആക്ഷേപമാണ് സജീവമായത്. ഇതേ തുടർന്ന് യോഗത്തിൽ പങ്കെടുത്ത റഷീദിനെ വാദിയാക്കി അഞ്ചു പേർക്കെതിരെ കേസെടുത്തു. പിന്നീട് അന്വേഷണം മുന്നോട്ട് പോയില്ല. ഇതിന് പിന്നിലും എസ്പിയാണെന്ന് ആക്ഷേപം എത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്ഫോടനത്തിൽ പാനായിക്കുളം യോഗത്തിൽ പങ്കെടുത്തവരും ഉണ്ടെന്ന വിവരം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ടതോടെ വിവാദമായി. പാനായിക്കുളം യോഗത്തിൽ പങ്കെടുത്തവർ വാഗമൺ ക്യാമ്പിലും പങ്കെടുത്തു. ഇതോടെ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ, ലോക്കൽ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ വാദിയായ റഷീദ് മാത്രമായിരുന്നു പ്രതി. 12 പേർ സാക്ഷികളും.
വാദിയും സാക്ഷികളും കേസിൽ പ്രതികളാകേണ്ടവരാണെന്നും അല്ലാത്തപക്ഷം കേസ് നിലനിൽക്കില്ലെന്നും ആഭ്യന്തരവകുപ്പിന് നിയമോപദേശം ലഭിച്ചു. ഇതോടെ പാനായിക്കുളം, വാഗമൺ ക്യാമ്പുകളെക്കുറിച്ച് പുനരന്വേഷണം നടത്താൻ അന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവനായ ഡി.ഐ.ജി വിനോദ് കുമാറിനെ സർക്കാർ നിയോഗിച്ചു. വിട്ടയയ്ക്കപ്പെട്ട 13 പേരെ വീണ്ടും അറസ്റ്റു ചെയ്തു. ആദ്യം കേസിൽ പ്രതിയാക്കപ്പെട്ടവരും ഇപ്പോൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ റാസിഖും ഷമ്മാസും പൊലീസിനെതിരെ പത്രസമ്മേളനം നടത്തുകയും ചെയ്തു. ഇതിനിടയിൽ 2010 ൽ ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ തന്നെ കേസ് അട്ടിമറിക്കപ്പെട്ടതിനാൽ തുടർന്നുള്ള അന്വേഷണസംഘങ്ങൾക്ക് കൂടുതൽ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് വിമർശനം.
പാനായിക്കുളം സിമി ക്യാമ്പിന് നേതൃത്വം നൽകിയത് രാജ്യമൊട്ടാകെ നടന്ന സ്ഫോടനങ്ങളുടെ ആസൂത്രകരാണെന്നാണ് എൻഐഎ കണ്ടെത്തിയെങ്കിലും അതിനപ്പുറത്തേക്ക് ഒരു തുമ്പും കിട്ടിയില്ല. ചോദ്യം ചെയ്യലുമായി പ്രതികൾ സഹകരിക്കാത്തതും പ്രശ്നമായി. കേരളത്തിലെ ഭീകരപ്രവർത്തന ശൃംഖലയുടെ വേര് കണ്ടെത്താൻ കഴിയുമായിരുന്ന കേസിൽ അന്വേഷണം പരിമിതമാക്കപ്പെട്ടുവെന്ന ആരോപണവും ശക്തമാണ്. നിരോധിത ഭീകര സംഘടനയായ സിമി കേരളത്തിലടക്കം സജീവമാണെന്ന തെളിവായിരുന്നു പാനായിക്കുളം സിമി ക്യാമ്പ്. ഇതിന് നേതൃത്വം നൽകിയ ഒന്നാം പ്രതി ഷാദുലിയും മൂന്നാം പ്രതി അൻസാറും രാജ്യത്തെ വിവിധ സ്ഫോടനക്കേസുകളിൽ പ്രതിയാണ്. വാഗമൺ ഭീകരപരിശീലന ക്യാമ്പിലും ഇരുവരും പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. ഭീകരപ്രവർത്തനത്തിന് 35ലധികം കേസുകൾ ഇരുവർക്കുമെതിരെ നിലവിലുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. രാജ്യത്ത് സിമിയുടെ ഭീകരപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവരിൽ പ്രധാനികളാണ് ഇവർ. ലക്ഷ്കർ ഭീകരൻ ശിബിലിയുടെ സഹോദരൻ കൂടിയാണ് ഷാദുലി. സിമിക്ക് ലക്ഷ്കറുമായി ബന്ധമുണ്ടെന്നും കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കിയിരുന്നു.
അഹമ്മദാബാദ്, സൂറത്ത് ബോംബ് സ്ഫോടനങ്ങളുടെ ഗൂഢാലോചന നടന്നത് കേരളത്തിലാണെന്ന് തുടക്കത്തിൽ പറഞ്ഞ അന്വേഷണ സംഘം പിന്നീട് അതേ കുറിച്ച് മിണ്ടിയില്ലെന്നാണ് ആക്ഷേപം. രാജ്യാന്തര ബന്ധവും അന്വേഷണത്തിൽ വന്നില്ല. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ അഞ്ച് പ്രതികൾ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യോഗം നടത്തി രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ ഇവർക്ക് സഹായം നൽകിയവർക്കെതിരെ അന്വേഷണമുണ്ടായില്ല. കേസ് പലരിലൂടെയും കൈമാറിയാണ് ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. ബിനാനിപുരം എസ്ഐ ആയിരുന്ന കെ.എൻ. രാജേഷാണ് യോഗം നടക്കുമ്പോൾ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. രണ്ട് ദിവസത്തിന് ശേഷം രാജേഷിനെ മാറ്റി സിഐയെ അന്വേഷണം ഏൽപ്പിച്ചു. പിന്നീട് 2008ൽ ഡിവൈഎസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.
ഭീകരവാദ ബന്ധത്തിൽ സമഗ്ര അന്വേഷണം ലക്ഷ്യമിട്ട് എൻഐഎക്ക് 2009ൽ കേസ് കൈമാറുമ്പോൾ മൂന്ന് വർഷം കഴിഞ്ഞിരുന്നു. ഇതോടെ തെളിവുകൾ ഏറെയും നഷ്ടമായി. അതുകൊണ്ട് തന്നെ അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതിൽ പരിമിതികളും ഉണ്ടായി. എറണാകുളം ജില്ലയിലെ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നടന്ന 'സ്വാതന്ത്ര്യസമരത്തിൽ മുസ്ലിംകളുടെ പങ്ക്' എന്ന സെമിനാറാണ് ദേശീയതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിമി തീവ്രവാദ ക്യാംപായി അറിയപ്പെട്ടത്. സെമിനാർ നടന്ന അന്നുതന്നെ നിരോധിക്കപ്പെട്ട സിമിയുടെ പരിപാടിയാണെന്ന പരാതിയിൽ 18 പേരെ കസ്റ്റഡിയിലെടുക്കുകയും അഞ്ചു പേരെ റിമാൻഡ് ചെയ്യുകയും 13 പേരെ നിരപരാധികളാണെന്നു കണ്ടു വിട്ടയക്കുകയുമായിരുന്നു.
അന്നു റിമാൻഡിലായ അഞ്ചു പേരെ രണ്ടു മാസത്തിലധികം തടവിൽ പാർപ്പിച്ച ശേഷം കുറ്റപത്രം സമർപ്പിക്കാൻ പൊലീസിനു സാധിക്കാത്തതു കൊണ്ട് ഹൈക്കോടതി മോചിപ്പിച്ചിരുന്നു. എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ പാനായിക്കുളം കേസ് പുനരന്വേഷണത്തിന് തിരുവനന്തപുരം എപി ബറ്റാലിയൻ ഡിഐജിയായിരുന്ന ടി കെ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീമിനെ നിയോഗിച്ചു. തുടർന്ന് വീണ്ടും അറസ്റ്റ് നടന്നു. പിന്നീട് കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയുടെ കൈയിലുമത്തി. 2010ൽ കേസ് എൻഐഎ ഏറ്റെടുത്തെങ്കിലും പൊലീസ്, ക്രൈംബ്രാഞ്ച് എന്നിവരുടെ കണ്ടെത്തലിനപ്പുറം ഒരടി പോലും മുന്നോട്ടുപോവാൻ അവർക്കായില്ല. കുറ്റപത്രത്തിലും അതിനപ്പുറത്തേക്ക് ഒന്നും എത്തിയില്ല.
അതായത് പാനായിക്കുളത്ത് നിന്ന് അറസ്റ്റിലായവരിൽ അപ്പുറത്തേക്ക് കാര്യങ്ങൾ എത്തിയില്ല. ആരാണ് യോഗം നടത്താൻ നിർദ്ദേശം നൽകിയതെന്ന് പോലും കണ്ടെത്താൻ ആയില്ല. കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങളുടെ സാമ്പത്തിക സ്രോതസിനെ കണ്ടെത്താൻ നടത്തിയ ശ്രമവും വിഫലമായി.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്