മിസ്റ്റർ നികേഷ് കുമാർ ആറു ദിവസം കൊണ്ട് ഒന്നേകാൽ ലക്ഷം വിറ്റഴിച്ച ഈ മഹാത്ഭുതം തെളിയിക്കുന്ന രേഖകൾ ഏതെങ്കിലും തരുമോ? കൊറിയയിലെ റിസേർച്ച് കമ്പനിയുടെയും ചൈനയിലെ ഫാക്ടറിയുടെയും വിലാസം എങ്കിലും ഒന്നു തന്നു കൂടേ! മഹാന്മാരായ ഈ മലയാളികളെ നിരന്തരമായി അധിക്ഷേപിച്ചതിന് ഒന്നു ക്ഷമ പറയാൻ ആണ്
മറുനാടൻ മലയാളി ബ്യൂറോ
സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് തീർത്തിരിക്കുകയാണ് മലയാളികളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്മാർട്ട്ഫോൺ കമ്പനിയായ എംഫോൺ. പുറത്തിറക്കി വെറും ആറ് ദിവസം പിന്നിടുമ്പോഴേക്ക് ഒരു ലക്ഷത്തിഇരുപത്തി ഏഴായിരം സ്മാർട്ട് ഫോണുകളാണ് മാംഗോ ഫോൺ എന്ന എംഫോൺ വിറ്റഴിച്ചത്. ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ മാത്രം വിൽപ്പനയാണ് ഇപ്പോൾ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. അറേബ്യൻ രാജ്യങ്ങളിൽ ആദ്യമായാണ് ഇത്തരമരു അത്ഭുത വിൽപ്പന നടക്കുന്നത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
കൊറിയയിൽ റിസർച്ച് വിഭാഗം പ്രവർത്തിക്കുന്ന കമ്പനിയുടെ ഫോണുകൾ ഉൽപ്പാദിപ്പിക്കുന്നത് ചൈനയിലെ കമ്പനിയുടെ സ്വന്തം അത്യന്താധുനിക പ്ലാന്റിലാണ്. നിർമ്മിക്കുന്ന ഓരോ എംഫോണുകളും നൂറിലധികം പരിശോധനകൾക്ക് ശേഷമാണ് വിപണിയിലെത്തുക. എംഫോൺ 8, എംഫോൺ 7 പ്ലസ്, എംഫോൺ 6, എന്നീ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാവുക.
പിന്നിൽ 21 മെഗാപിക്‌സൽ പിഡിഎഎഫ് ക്യാമറയോടെയാണ് എംഫോൺ 8ന്റെ വരവ്. 28,999 രൂപയാണ് ഫോണിന്റെ വില. ലോഹ നിർമ്മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണിൽ ഫിംഗർ പ്രിന്റ് സെൻസെർ ഘടിപ്പിച്ചിട്ടുണ്ട്. 1920X1080 പിക്‌സൽ റെസല്യൂഷൻ നൽകുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയ എംഫോൺ 8ന് 4 ജിബി റാമും, 2.3 ജിഗാഹെട്‌സ് ഡാക്കകോർ പ്രോസസറുമാണ് കരുത്തേകുന്നത്.
ഇടതു സഹയാത്രികനും കേരളം കണ്ട ഏറ്റവും മിടുക്കരായ മാധ്യമ പ്രവർത്തകരിൽ ഒരാളുമായ നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ഇന്നലെ സംപ്രേഷണം ചെയ്തതും റിപ്പോർട്ടറിന്റെ ഓൺലൈൻ എഡിഷനിൽ പ്രസിദ്ധീകരിച്ചതുമായ ഒരു വാർത്തയുടെ പ്രസക്ത ഭാഗങ്ങളാണിത്. ലോക ചരിത്രത്തിൽ തന്നെ അത്ഭുതം സൃഷ്ടിച്ച മാംഗോ ഫോൺ എന്ന മലയാളി മഹാന്മാരുടെ കമ്പനിയെക്കുറിച്ചുള്ള ഈ വാർത്ത. ആറ് ദിവസം കൊണ്ട് കൃത്യം 1,27,000 സ്മാർട്ട് ഫോണുകളാണ് വിറ്റു പോയിരിക്കുന്നതത്രെ. ഒരു കൊല്ലമായി മാംഗോ ഫോൺ ആവർത്തിക്കുന്ന കൊറിയയിലെ റിസേർച്ച് സെന്ററിന്റെയും ചൈനയിലെ സ്വന്തം ഫാക്ടറിയുടെയും മേന്മയും ഈ വാർത്തയിൽ ആവർത്തിക്കുന്നുണ്ട്.
ഇത്രയും വലിയ ഒരു സ്ഥാപനം മലയാളികൾ നടത്തുകയും, ഇത്രയധികം വ്യാപാര നേട്ടം കൊയ്യുകയും ചെയ്തിട്ടു അതേക്കുറിച്ച് റിപ്പോർട്ടർ ചാനലിലും ദേശാഭിമാനിയിലും മാത്രം വാർത്ത വരുന്നത് ഒരു ഭംഗികേടല്ലേ. ദുബായിലെ മൊബൈൽ സ്‌പെഷ്യലിസ്റ്റ് ജേർണലിസ്റ്റുകൾ ഈ അത്ഭുതം വെളിയിൽ പറയാതിരിക്കുന്നത് അന്യായമല്ലേ? അതിനേക്കാൾ ഒക്കെ വലിയ നെറികേടുകൾ മറുനാടൻ കാണിച്ചിട്ടുണ്ട്. മലയാളികൾക്ക് അഭിമാനിക്കേണ്ട ഇത്രയും വലിയ ഒരു സ്ഥാപനത്തെക്കുറിച്ച് തുടർച്ചയായി തെറ്റായ വാർത്തകൾ കൊടുക്കുന്നത് മോശമല്ലേ? നികേഷിനെ പോലെ ഒരാൾ ഇങ്ങനെ എഴുതുമ്പോൾ ഏതെങ്കിലും ശരിയുണ്ടാവില്ലേ എന്നാണ് മറുനാടൻ ഇപ്പോൾ ചിന്തിക്കുന്നത്. അങ്ങനെയുള്ള ഒരു വലിയ സ്ഥാപനത്തെ ആക്ഷേപിച്ചത് എത്ര മോശമാണ് എന്ന കുറ്റബോധമാണ് മറുനാടനെ അലട്ടുന്നത്. അതുകൊണ്ട് തന്നെ പരസ്യമായി ക്ഷമ പറയാനും മാംഗോ മുതലാളിമാരുടെ കാലിൽ വീണ് ക്ഷമ യാചിക്കാനും മാംഗോ ഫോൺ എന്ന അത്ഭുത സൃഷ്ടിയെ തികച്ചും സൗജന്യമായി പരസ്യം നൽകാനും തീരുമാനിച്ചിരിക്കുകയാണ്.
പക്ഷേ അങ്ങനെ ചെയ്യണമെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾക്കൊക്കെ തെളിവ് വേണ്ടേ? ആ ഉത്തരവാദിത്തം ശ്രീമാൻ നികേഷ്‌കുമാർ ഏറ്റെടുക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. സത്യസന്ധമായ പത്രപ്രവർത്തനം നടത്തുന്ന നികേഷ് കുമാർ എന്തായാലും തന്റെ മാധ്യമത്തിൽ വന്ന വാർത്തയുടെ ഉത്തരവാദിത്തം ഏറ്റെമതിയാവു. എല്ലാ വാർത്തയും താൻ എങ്ങനെ അറിയും എന്ന ചോദ്യം വരാം. പക്ഷേ ഇത് അങ്ങനെയല്ല. അദ്ദേഹം ഭാര്യാസമേതനായി ദുബായിൽ പോയി ലോഞ്ച് ചെയ്ത ഫോൺ ആണിത്. അദ്ദേഹത്തിന്റെ യുഎഇലെ പ്രതിനിധിയാണ് മാംഗോ ഫോണിന്റെ അവിടുത്തെ പ്രചാരകൻ. എന്നു മാത്രമല്ല മാംഗോ സഹോദരന്മാർ കഴിഞ്ഞ തവണ തട്ടിപ്പ് കേസുകളിൽ പെട്ടപ്പോൾ എല്ലാ സഹായവും ചെയ്തു ഒപ്പം നിന്നത് നികേഷ് ആണ്. അന്നു യുഡിഎഫ് സർക്കാരിന്റെ ശത്രു ആയിരുന്നു നികേഷ് എന്നോർക്കണം. ഇന്നതല്ല സ്ഥിതി.
ഞങ്ങൾക്ക് വേണ്ടത് മൂന്നോ നാലോ പ്രധാന കാര്യങ്ങൾ ആണ്. ഒന്ന് 1,27,000 ഫോണുകൾ ആറ് മാസം കൊണ്ട് വിറ്റുപോയി എന്നതിനുള്ള തെളിവ്. ഏതെല്ലാം ഷോപ്പുകളിൽ നിന്നും ഏതെല്ലാം ഓൺലൈൻ സ്‌റ്റോറുകളിൽ നിന്നും എത്ര വിറ്റു പോയി, എന്നതിന്റെ ആധികാരിമായ ഒരു റിപ്പോർട്ട് വേണം. ഏതെങ്കിലും തെളിവില്ലാതെ ഇങ്ങനെ ഒരു വാർത്ത നികേഷ് കൊടുക്കില്ല എന്നുറപ്പായതുകൊണ്ടാണ് അത് ചോദിക്കുന്നത്. ഇത്രയും ഫോൺ ചൈനയിലെ ഫാക്ടറിയിൽ നിന്നും യുഎയിൽ എത്തിച്ചതിന്റെ തെളിവുകൾ തരാൻ കഴിഞ്ഞാലും ഞങ്ങൾ സന്തുഷ്ടരാണ്.. ചൈനയിൽ 3000 കോടി മുടക്കി ഫാക്ടറി നടത്തുന്നതിന്റെ ഏതെങ്കിലും രേഖ ലഭിച്ചാൽ വളരെ സന്തോഷം. കൊറിയയിലെ 700 കോടിയുടെ റിസേർച്ച് സെന്ററിന്റെ വിശദാംശങ്ങളും ലഭിച്ചാൽ നല്ലതാണ്. കൊറിയയിലെ വിലാസം തന്നാലും മതി ഞങ്ങൾ തപ്പി പിടിച്ചോളാം. അവിടെ ഞങ്ങൾക്ക് ആളുകൾ ഉണ്ട്, പക്ഷേ വിലാസം തരാതെ എന്തു ചെയ്യും?
ഇത്രയധികം കോടികൾ ഉള്ളവർ എന്തുകൊണ്ട് കേരളത്തിൽ അങ്ങോളമിങ്ങോളം അനേകം പേർക്ക് വാങ്ങിയ പണം പോലും തിരിച്ച് കൊടുക്കാതെ കഴിയുന്നത് എന്നറിഞ്ഞാൽ കൊള്ളാം. ഒന്നോ രണ്ടോ പേർക്കല്ല പണം കൊടുക്കാനുള്ളത്. നിരവധി ബാങ്കുകളെ കബളിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ ഇപ്പോഴത്തെ സ്ഥാപനം പ്രവർത്തിക്കുന്ന ദുബായിലെ ഒരു തോമസിനും ഗിരിഷിനും കോടികൾ കൊടുക്കാനുണ്ട്. അതൊക്കെ എന്നത്തേയ്ക്ക് കൊടുത്തു തീർക്കുമെന്ന് കൂടി അറിഞ്ഞാൽ ഉപകാരമായിരുന്നു. അതെല്ലാം കഴിയുമ്പോൾ വിശദമായി ഒരു ക്ഷം പറയാൻ ആണ്. ഈ രേഖകൾ ഒന്നും സമർപ്പിക്കാൻ നികേഷ് താങ്കൾക്ക് സാധിക്കുന്നില്ലെങ്കിൽ ദയവായി സത്യത്തിന്റെയും നീതിയുടെയും വേഷം കെട്ടരുത്. അത് നിങ്ങൾക്ക് ചേരില്ല. ഈ തട്ടിപ്പിന് കുടപിടിക്കുന്നത് നിങ്ങളാണ് എന്നു തുറന്നെഴുതേണ്ടി വരും. അതുകൊണ്ട് ദയവായി നിങ്ങൾക്ക് അറിയാവുന്ന രേഖകൾ നൽകി സഹായിക്കണം എന്നു അപേക്ഷിക്കുന്നു. ഇതുവരെ അത് വിശ്വസിക്കാത്തതിന് നിരവധി കാരണങ്ങൾ ഉണ്ട്. അത് വായനക്കാർക്ക് വേണ്ടി എഴുതുകയാണ് മറുനാടൻ ചെയ്യുന്നത്.
ഇതിനിടെ സ്മാർട്ട്ഫോൺ വിൽപ്പനയുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് തീർത്തിരിക്കുകയാണ് മലയാളികളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്മാർട്ട്ഫോൺ കമ്പനിയായ എംഫോൺ എന്ന് റിപ്പോർട്ടർ വാർത്ത നൽകുന്നത്... പുറത്തിറക്കി വെറും ആറ് ദിവസം പിന്നിടുമ്പോഴേക്ക് ഒരു ലക്ഷത്തിഇരുപത്തി ഏഴായിരം സ്മാർട്ട് ഫോണുകളാണ് മാംഗോ ഫോൺ എന്ന എംഫോൺ വിറ്റഴിച്ചത്. ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ മാത്രം വിൽപ്പനയാണ് ഇപ്പോൾ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. അറേബ്യൻ രാജ്യങ്ങളിൽ ആദ്യമായാണ് ഇത്തരമരു അത്ഭുത വിൽപ്പന നടക്കുന്നത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ എന്നും റിപ്പോർട്ടർ പറയുന്നു. എംഫോണിന്റെ പുതിയ മോഡലുകൾ പുറത്തിറക്കുന്ന ചടങ്ങ് കഴിഞ്ഞയാഴ്ചയാണ് ദുബായിൽ നടന്നത്. ഈ ചടങ്ങിൽ മാത്രം 200-ലേറെ ഫോണുകൾ വിറ്റു പോയിരുന്നു. തുടർന്നാണ് ഓൺലൈനായും അല്ലാതെയുമായി ഇത്രയേറെ ഫോണുകൾ വിറ്റഴിഞ്ഞത്. മികച്ച ഫീച്ചറുകളുമായി എത്തിയ എംഫോൺ സ്മാർട്ട് ഫോണുകൾ കുറഞ്ഞ സമയം കൊണ്ട് തന്നെ ഉപഭോക്തൃ ഹൃദയങ്ങൾ കീഴടക്കി.
കൊറിയയിൽ റിസർച്ച് വിഭാഗം പ്രവർത്തിക്കുന്ന കമ്പനിയുടെ ഫോണുകൾ ഉൽപ്പാദിപ്പിക്കുന്നത് ചൈനയിലെ കമ്പനിയുടെ സ്വന്തം അത്യന്താധുനിക പ്ലാന്റിലാണെന്നും റിപ്പോർട്ടർ വാർത്തിയിലുണ്ട്. നിർമ്മിക്കുന്ന ഓരോ എംഫോണുകളും നൂറിലധികം പരിശോധനകൾക്ക് ശേഷമാണ് വിപണിയിലെത്തുകയെന്ന എക്‌സ്‌ക്ലൂസീവ് വിവരവും റിപ്പോർട്ടർ നൽകുന്നു. എന്നാൽ മറുനാടൻ നാളുകളായി നടത്തുന്ന അന്വേഷണത്തിൽ മാംഗോ മൊബൈൽ എന്നത് ഒരു തട്ടിപ്പാണ് എന്ന് വ്യക്തമാക്കുന്ന അനേകം രേഖകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഇവർക്ക് എറണാകുളത്തെ ഓഫീസ് അല്ലാതെ നിർമ്മാണ, വിതരണം, റിസേർച്ച് തുടങ്ങിയ ഒരു മേഖലക്കും പറ്റിയ ഒരു ഓഫീസും ഇന്ത്യയിലോ മറ്റൊരിടത്തോ ഇല്ല എന്നും മനസ്സിലായിരുന്നു. പണമുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും ചൈനയിൽ നിന്നും മൊബൈൽ പാർട്സുകൾ ഇറക്കുമതി ചെയ്യാവുന്നതാണ്. ഇത് ഇവിടെ അസംബ്ലി ചെയ്ത് റീബ്രാൻഡ് ചെയ്ത് വിൽപ്പനയും ആകാം മാംഗോ ഫോൺ എന്ന നിഗമനമാണ് മറുനാടന് ലഭിച്ചത്.
കേരളത്തിൽ വച്ച് പരിപാടി കൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ പലതും മറുനാടൻ വാർത്തയെ തുടർന്ന് അവതാളത്തിലായതോടെയാണ് മാംഗോ ഫോൺ ദുബായ് കേന്ദ്രീകരിച്ചത് വീണ്ടും ലോഞ്ച് ചെയ്തത്. നുണകളുടെ ഒരു കൂമ്പാരം തന്നെ നിരത്തി കൊണ്ടാണ് ഇത്തവണ അഗസ്റ്റിൻ സഹോദരന്മാർ ദുബായിലേക്ക് വണ്ടി കയറിയത്. അബുദാബി രാജകുമാരൻ ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേര് പറഞ്ഞാണ് ദുബായിൽ ഇവർ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കൊച്ചി ലേ മെറിഡിയനിൽ വച്ച് നടത്തിയ മൊബൈൽ ലോഞ്ചിങ് മറ്റൊരു തട്ടിപ്പുകേസിലെ അറസ്റ്റിനെ തുടർന്ന് പാളിപ്പോയതോടെ ഇത്തവണ വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയത്. അബുദാബി രാജകുമാരൻ ഷേഖ് മുഹമ്മദിന്റെ പേര് പറഞ്ഞാൽ ദുബായിലെ പല കാര്യങ്ങളും എളുപ്പം നടക്കുമെന്നതിനാൽ ആവശ്യത്തിനും അനാവശ്യത്തിനും ഈ പേര് ഇവർ ഉപയോഗിച്ചു. തട്ടിപ്പുകാരാണെന്ന് അറിഞ്ഞിട്ടും തുടക്കം മുതൽ അഗസ്റ്റിൻ സഹോദരന്മാർക്കൊപ്പം നിന്നിട്ടുള്ള റിപ്പോർട്ടർ എം ഡി നികേഷ് കുമാറും ഇവർക്കൊപ്പം കൈകോർത്തിരുന്നു. ദുബായിലെ റിപ്പോർട്ടർ ജീവനക്കാരാണ് സ്വന്തം സ്ഥാപനത്തെ പോലെ ഈ തട്ടിപ്പുകാർക്ക് പരവതാനി വിരിച്ചതെന്നും മറുനാടന് മനസ്സിലായിരുന്നു. ചാനൽ ദുബായിൽ കുറേക്കാലമായി പ്രവർത്തിക്കുന്നുണ്ട്. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് പി ആർ പ്രവർത്തനങ്ങൾ നടന്നത്. ദുബായിൽ അങ്ങനെ ഫോൺ ലോഞ്ച് ആയി. ഈ വസ്തുതകളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടറിൽ വാർത്ത എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇതിലെ സത്യം അറിയാൻ മറുനാടൻ ആഗ്രഹിക്കുന്നത്. മാഗോ ഫോണിന്റെ ഫാക്ടറിയെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തായാൽ തന്നെ എല്ലാം സുതാര്യമാകും.
അപ്പിളിനെയും സാംസ്ങ്ങിനെയും തോൽപ്പിക്കുന്ന അത്യാധുനിക സ്മാർട്ട് ഫോണുകൾ രംഗത്തിറങ്ങുമെന്ന് പറഞ്ഞാണ് വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ സഹോദരന്മാർ കഴിഞ്ഞവർഷം രംഗത്തുവന്നത്. ബാങ്കിൽ പണമടക്കാത്തതിന്റെ പേരിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവരുടെ വീട് ബാങ്കുകാർ ജപ്തി ചെയതിരുന്നു. ഇങ്ങനെയുള്ളവരാണ് 3000 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാതാക്കളെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. രണ്ടാം വരവിലും അഗസ്റ്റിൻ സഹോദരന്മാർക്ക് പറയാനുള്ളത് പഴയ അവകാശ വാദങ്ങൾ തന്നെയാണ്. ചൈനയിൽ പ്രത്യേക ഫാക്ടറിയും കൊറിയയിൽ ഗവേഷണ കേന്ദ്രവും ഒക്കെ തുറന്നുവെന്നായിരുന്നു വയനാട് സ്വദേശികളായ ഇവരുടെ അവകാശവാദം. ഇതൊക്കായണ് റിപ്പോർട്ടർ വാർത്തയും ശരിവയ്ക്കുന്നത്. ദുബായിൽ വച്ചുള്ള ലോഞ്ചിംഗിനെ കുറിച്ച് അവകാശ വാദങ്ങൾ ഒട്ടും കുറയ്ക്കാൻ മാംഗോ തട്ടിപ്പുകാർ തയ്യാറായിരുന്നില്ല. ദുബായ്, ഖത്തർ , ഷാർജ , സൗദി, ഒമാൻ, കുവൈറ്റ്തുടങ്ങിയഗൾഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിൻ അമേരിക്ക,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോൺ സ്മാർട്ട് ഫോണുകൾ ലോഞ്ചിന് ശേഷം ലഭ്യമാവുമെന്നാണ് ഇവരുടെ അവകാശവാദം. ഈ രാജ്യങ്ങളിലെ നൂറിറിലധികം ഓൺലൈൻ സൈറ്റുകളിലും, ഗ്ലോബൽ സൈറ്റുകളായ ആമസോൺ, ഫ്‌ലിപ്പ്കാർട്ട്, സ്‌നാപ്ഡീൽ, തുടങ്ങിയ പ്രമുഖ സൈറ്റുകൾ വഴിയും ഫോൺ ബുക്ക് ചെയ്യാമെന്നാണ് അവകാശവാദം. ആമസോണിലും, ഫ്‌ലിപ്പ്കാർട്ടിലും എം ഫോണിന്റെ വിവരങ്ങളും ലഭ്യമായിട്ടുണ്ട്.
എംഫോൺ 8, എംഫോൺ 7 പ്ലസ്, എംഫോൺ 6, എന്നീ ആണ്ട്രോയിഡ് സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഇറക്കുകയെന്ന് ഇവർ അവകാശപ്പെടുന്നത്. പിന്നിൽ 21 മെഗാപിക്‌സൽ പിഡിഎഎഫ് ക്യാമറ പിടിപ്പിച്ചാണ് ഫോൺ 8ന്റെ വരവെന്നും ഇവർ അവകാശപ്പെടുന്നു. ലോകം അറിയുന്ന ബ്രാൻഡുകൾക്ക് പോലും ഇല്ലാത്ത സവിശേഷതയാണ് സ്വന്തം വീട് ബാങ്കുകാർ ജപ്തി ചെയ്തു കൊണ്ടുപോയ അഗസ്റ്റിൻ സഹോദരന്മാർ മാംഗോ ഫോണിന് ഉണ്ടെന്ന് വ്യക്തമാക്കുന്നത്. 17,000 മുതൽ 28,999 രൂപയാണ് ഫോണിന്റെ വില. ലോഹ നിർമ്മിത ബോഡിയുടെ മുന്നിലെ ഹോം ബട്ടണിൽ ഫിംഗർപ്രിന്റ് സെൻസർ ഘടിപ്പിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്നു. 1920ത1080പിക്സൽ റെസല്യൂഷൻ നൽകുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയ എംഫോൺ 8ന് 4ജിബിറാമും, 2.3ജിഗാഹെട്സ് ഡാറ്റകോർ പ്രോസസറുമാണ് കരുത്തേകുന്നത്. വയർലെസ് ചാർജ്ജിങ് സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച്, അതിവേഗത്തിൽ ഫോൺ ചാർജ്ജ് ചെയ്യാൻ കഴിയുന്ന ഇൻഡക്ഷൻ ബേസ്സ് എന്ന ടെക്‌നോളജി എംഫോൺ8-ൽ ഉപയോഗിച്ചുവെന്നാണ് മറ്റൊരു അവകാശവാദം. ഇതെല്ലാം വമ്പൻ വിജയമാണെന്നാണ് റിപ്പോർട്ടറും അവകാശപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍