നിലമ്പൂർ പാട്ടുത്സവത്തെ രാഷ്ട്രീയ വത്ക്കരിക്കുന്നതിനെതിരെ ജനങ്ങൾക്കിടയിൽ അമർഷം ശക്തമാകുന്നു; പാട്ടുത്സവത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ മത്സരം നടത്തുമ്പോൾ നഷ്ടമാകുന്നത് നാട്ടുകാർ ഏറെ സ്നേഹിച്ചിരുന്ന ജനകീയ ഉത്സവത്തിന്റെ തനിമ: വിശ്വാസപരവുമായി വളരെ ആഘോഷത്തോടെ നടത്തിയിരുന്ന പാട്ടുത്സവത്തിന്റെ തനിമ കാക്കണമെന്ന് ആവശ്യം ശക്തം
ജാസിം മൊയ്ദീൻ
നിലമ്പൂർ: കഴിഞ്ഞ നിരവധി വർഷങ്ങളായി നിലമ്പൂരിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ ജനതയുടെയും ജനകീയ ഉത്സവമായിരുന്ന നിലമ്പൂർ പാട്ടുത്സവം ഇക്കുറി ഏതാണ്ട് അവസാനിച്ചിരിക്കുമ്പോൾ പ്രധാനമായും മൂന്ന് ചോദ്യങ്ങളാണുയരുന്നത്. ഒന്ന് വ്യപാരോത്സമെന്ന പേരിൽ നടത്തുന്ന പരിപാടിയിൽ എവിടുത്തെ വ്യപാരികൾക്കാണ് അത് ഉത്സവ പ്രതീതിയുണ്ടാക്കുന്നത്. രണ്ട് ഇത്രയും കാലം ജാതി, മത, വർണ്ണ, വർഗ്ഗ വ്യത്യാസമില്ലാതെ നടന്ന ഒരു ആഘോഷത്തെ ആരുടെ താത്പര്യം സംരക്ഷിക്കാനാണ് ഇത്തരത്തിൽ വിഭജിച്ചത്. മൂന്ന് പാരമ്പര്യമായുള്ള ആചാരങ്ങൾക്കെപ്പോഴെങ്കിലും ഉത്സവ നടത്തിപ്പുകാർ ശ്രദ്ധ നൽകിയിട്ടുണ്ടോ.
കോഴിക്കോട് നിന്ന് നിലമ്പൂർ കോവിലകം നിർമ്മിക്കാനായെത്തിയവർ അന്ന് നിലമ്പൂരിലുണ്ടായിരുന്ന ആദിവാസികളെ കാട്ടിലേക്ക് ആട്ടിയോടിക്കുകയും ഗൂഡലൂർ നമ്പോലക്കോട്ടയിലുണ്ടായിരുന്ന ആദിവാസികളുടെ കുലദൈവമായ വേട്ടക്കൊരുമകനെ നിലമ്പൂരിൽ കൊണ്ട് വന്ന് പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിന്റെ പ്രായശ്ചിത്തമെന്നോണം എല്ലാവർഷവും ധനുമാസം ആറാം തിയ്യതി ആദിവാസികൾക്ക് കോവിലകത്തെ ക്ഷേത്രത്തിൽ വന്ന് വേട്ടക്കൊരുമകനെ തൊഴാമെന്ന് നിർദ്ദേശിച്ച കോവിലകം അന്നത്തെ ദിവസം ആദിവാസികൾക്ക്
സർവ്വാണി സദ്യയെന്ന പേരിൽ സമൃദ്ധമായ ഭക്ഷണവും നൽകി വന്നു. ഇതാണ് നിലമ്പൂർ പാട്ടിന്റെ പൈതൃകവും ആചാരവും.
പിന്നീട് വർഷങ്ങൾക്ക് ശേഷം ആര്യാടൻ ഷൗകത്ത് നിലമ്പൂർ നഗരസഭ ചെയർമാനായിരുന്ന തുടക്ക കാലം മുതലാണ് നിലമ്പൂർ മുനിസിപ്പാലിറ്റിയും, വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് വിപുലമായ രീതിയിൽ പാട്ടുത്സവം ടൂറിസം ഫെസ്റ്റിവൽ എന്ന പേരിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ച് വന്നത്. പ്രധാനമായും പ്രമുഖ സിനിമാ താരങ്ങളെയും ഗായകരെയും അണിനിരത്തിയുള്ള സ്റ്റേജ് ഷോകളായിരുന്നു നടന്നിരുന്നത്.
അന്നു മുതൽക്ക് നിലമ്പൂർ പാട്ടുത്സവം കേവലം കോവിലകത്ത് നടക്കുന്ന ആചാരങ്ങൾ മാത്രമായി. പിന്നീടിപ്പോൾ നിലമ്പൂരിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി, ആര്യടൻ ഷൗകത്തിനെ തോൽപിച്ച് പി വി അൻവർ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് എം എൽ എയായി. പിന്നീട് നിലമ്പൂരിലെ എല്ലാ കാര്യങ്ങളിലും അത് വരെ പറയത്തക്ക പ്രാതിനിധ്യം ലഭിക്കാതിരുന്നവർ എം എൽ എയുടെ ആളുകളെന്ന പേരിൽ തലയിടാനും തുടങ്ങി, അവസാനം ഒരുനാടൊന്നാകെ ജനകീയമായി നടത്തിയിരുന്ന നിലമ്പൂർ പാട്ട് വിവിധ പാർട്ടിക്കാരുടെ ശക്തി കാണിക്കാനുള്ള വേദിയുമായി. ഒരു ഘട്ടത്തിൽ ശശികല ടീച്ചറെ വരെ ഇടപെടീച്ച് കൊണ്ട് അമ്പലത്തിലെ ഉത്സവത്തിൽ മറ്റുള്ളവർക്കെന്ത് കാര്യമെന്ന് സംഘപരിവാറും ചോദിച്ചു.
ഇന്ന് ഇപ്രാവശ്യത്തെ പാട്ടുത്സവം ഏറെക്കുറെ അവസാനിക്കാറായി. ടൂറിസം ഫെസ്റ്റിവലെന്ന പേരിൽ ആര്യാടൻ ഷൗകത്തിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും പേരിൽ നാലു ദിവസം നീണ്ട് നിന്ന സ്റ്റേജ് പ്രോഗ്രാമുകൾ നടന്നു. മഞ്ജരിയുടെ ഗാനമേളയും, ഹരീഷ് കണാരന്റെ കോമഡിഷോയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. മറുഭാഗത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, സംസ്ഥാന ടൂറിസം വകുപ്പും ചേർന്ന് എം എൽ എയുടെ പേരിൽ സി പി എം നേതൃത്വം നൽകിയ മൂന്ന് ദിവസത്തെ സ്റ്റേജ് പ്രോഗ്രാമുകളും നടന്നു.
സി പി എമ്മിന്റെ നിയുക്ത ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസടക്കം നിലമ്പൂരിലെ പ്രാദേശിക നേതാക്കൾ മുഴുവൻ വേദിയിൽ കയറി പട്ടവും ബലൂണും പറത്തിയായിരുന്നു ഉദ്ഘാടനം. അതിനെല്ലാം മുന്നേ നിലമ്പൂർ ബാലൻ അനുസ്മരണ നാടകോത്സവം എന്ന പേരിൽ അഞ്ച് നാടകങ്ങളും നിലമ്പൂരിൽ അരങ്ങേറി. ഇതിനിടെയിലെല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ കോവിലകത്തെ ക്ഷേത്രത്തിൽ ആദിവാസികൾ വന്ന് തങ്ങളുടെ ദൈവത്തെ തൊഴുത് സർവ്വാണി സദ്യയും കഴിച്ച് അവർ കാട് കയറി. ഫലത്തിൽ ജനകീയവും വിശ്വാസപരവുമായി വളരെ ആഘോഷത്തോടെ നടത്തിയിരുന്ന ഒരു ഉത്സവം ഭിന്നിപ്പിച്ച് വിവിധ പരിപാടികളാക്കി അതിന്റെ പൊലിമ കെടുത്തി.
മറ്റൊരു പ്രധാന പ്രശ്നം വ്യാപാരോത്സമെന്ന പേരിൽ നടക്കുന്ന ഈ പരിപാടി സത്യത്തിൽ നിലമ്പൂരിലെ വ്യാപാരികൾക്ക് വ്യാപാര സംഘടനകൾ നൽകുന്ന സംഭാന രസീതുകൾക്കപ്പുറത്ത് യാതൊന്നും നൽകുന്നില്ല എന്നതാണ്. ഇപ്രാവശ്യവും ഇരു സംഘങ്ങളും നടത്തിയ പരിപാടികളുടെ മുഖ്യ സഹകാരികൾ വ്യാപാരി വ്യവസായി ഏകോപന സമിതിയും, വ്യാപാരി വ്യവസായി സമിതിയുമായിരുന്നു.
എന്നാൽ ഇവർ വ്യാപാരികളിൽ നിന്ന് ഭീഷണിപ്പെടുത്തിയും മറ്റും പിരിവ് വാങ്ങിയതിനപ്പുറം ഇവിടുത്തെ വ്യാപാരികൾക്ക് പ്രയോജനമാകുന്ന രീതിയിൽ യാതൊരു സഹായവും നൽകിയില്ല എന്നുമാത്രമല്ല പരിപാടിയുടെ സ്ഥലം ക്രമീകരിച്ചത് നിലമ്പൂർ നഗരത്തിൽ നിന്നും ദൂരത്തായതിനാൽ പരിപാടി നടക്കുന്ന ദിവസങ്ങൾ നിലമ്പൂരിലെ വ്യാപാരികൾ കഷ്ടപ്പാടിന്റെ ദിനങ്ങളായിരുന്നു. നിലമ്പൂർ നഗരത്തിലെ വ്യാപാരികൾക്ക് മറ്റ് ദിനങ്ങളെ അപേക്ഷിച്ച് ഏറ്റവും കച്ചവടം കുറഞ്ഞ ദിനങ്ങളാണ് ഉത്സവ ദിവസങ്ങളെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.
ഒരുനാടിന്റെ ജനകീയ ഉത്സവത്തെ തങ്ങളുടെ താൻപോരിമ കാണിക്കാൻ വിഭജിച്ചവരോട് ഇവിടുത്തെ ജനത പൊറുക്കില്ല. കഴുത്തിന് പിടിച്ച് പിരിവ് വാങ്ങാൻ മാത്രം ആത്മാർത്ഥത കാണിക്കുന്ന വ്യാപാര സംഘടനകളോട് നിലമ്പൂരിലെ വ്യാപാരി സമൂഹമിനി ചോദ്യങ്ങളുയർത്തും. ഇതൊന്നും കാര്യമാക്കാതെ കോവിലകത്തെ അമ്പലത്തിൽ കഴിയുന്ന തങ്ങളുടെ ദൈവത്തെ തൊഴാനും സർവ്വാണി സദ്യയുണ്ണാനും എല്ലാ വർഷവും ധനുമാസം ആറാം തിയ്യതി ഈ ഭൂലോകത്ത് നിന്ന് അവസാന കണ്ണിയും മറയുന്നത് വരെ ആദിവാസികൾ കാടിറങ്ങി വരും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍