ലക്ഷങ്ങൾ കൊടുത്താലും കിട്ടാത്ത കമ്പ്യൂട്ടർ വിദഗ്ധനെ വെറുതെ കിട്ടിയ ആവേശത്തിൽ ജയിൽ അധികൃതർ; നിനോ മാത്യുവിനെ തൂക്കിക്കൊല്ലും മുമ്പ് ജയിലിലെ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കാൻ നീക്കം; തൊഴിൽ എന്തെന്നറിയാതെ അനുശാന്തി കാത്തിരിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിംഹമാണ് ജയിൽ മേധാവി. ആരെ എങ്ങനെ ഉപയോഗിച്ചാൽ തന്റെ വകുപ്പിന് നേട്ടമുണ്ടാകുമെന്ന് അറിയാവുന്ന ഉദ്യോഗസ്ഥൻ. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലയിൽ വധശിക്ഷയാണ് നീനോ മാത്യുവിന് കോടതി വിധിച്ചത്. എന്നു കരുതി ഈ കുറ്റവാളിയെ വെറുതെ ഇരുത്തിക്കാൻ ഋഷിരാജ് സിങ് എന്ന ജയിൽ മേധാവി തയ്യാറല്ല. തന്റെ വകുപ്പിന് ഗുണകരമാകുന്ന വിധത്തിൽ നീനോ മാത്യുവിന്റെ സേവനം ഉപയോഗിക്കുകയാണ് ജയിൽ വകുപ്പ്. പഴഞ്ചൻ രീതികൾ വിട്ട് സാങ്കേതികതയുടെ കരുത്തിൽ ജയിൽ വകുപ്പിനെ മുന്നോട്ട് നയിക്കുകയാണ് ലക്ഷ്യം. ഇതിനായി നീനോ മാത്യുവിനേയും കൂടെ കൂട്ടുകയാണ് ഡിജിപി ഋഷിരാജ് സിങ്.
അവിഹത ബന്ധം വിജയകരമാക്കാനായി രണ്ട് കൊലപാതകങ്ങളാണ് നിനോ മാത്യു നടത്തിയത്. കാമുകിയായ അനു ശാന്തിയുടെ മകളേയും ഭർത്താവിന്റെ അമ്മയേയുമാണ് കൊലപ്പെടുത്തിയത്. ടെക്നോപാർക്ക് ജീവനക്കാരായിരുന്നു നീനോ മാത്യവും, അനു ശാന്തിയും. നീനോ മാത്യുവിനെതിരെ കൊലപാതകം, ഗൂഢാലോചന കുറ്റവുമാണ് തെളിഞ്ഞിരിക്കുന്നത്. ഗൂഢാലോചനയിൽ പങ്കാളിയായ അനുശാന്തിക്ക് ജീവപര്യന്തമാണ് ശിക്ഷ. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും കേരളത്തിലെ അറിയപ്പെടുന്ന ഐടി വിദഗ്ധനാണ് നിനോ മാത്യു. ടെക്നോപാർക്കിലെ പ്രമുഖ സ്ഥാപനത്തിലെ പ്രോഗ്രാം മാനേജർ ആയിരുന്നു. അതിനിടെയാണ് കൊലപാതകത്തിന് കരുക്കൾ നീക്കിയത്. സോഫ്ട് വെയർ നിർമ്മാണത്തിലും മറ്റും ഏറെ അറിവുള്ള വ്യക്തി. അതുകൊണ്ട് കൂടിയാണ് നിനോ മാത്യുവിന്റെ സേവനം ജയിലിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കാനുള്ള തീരുമാനം.
ജയിൽ കംപ്യൂട്ടർവൽക്കരണത്തിൽ പ്രധാന ചുമതലക്കാരനാണ് നിനോ മാത്യു. നാലു മാസം വിചാരണത്തടവുകാരനായി ഉണ്ടായിരുന്നപ്പോഴും ഇതു തന്നെയായിരുന്നു ജോലി. എന്നാൽ ശിക്ഷാ വിധിക്ക് ശേഷമെത്തിയ നിനോ മാത്യുവിനെ പുതിയൊരു ഉത്തരവാദിത്തം തന്നെ ജയിൽ അധികൃതർ ഏൽപ്പിച്ചു. ജയിൽ കന്റീനിലെ കംപ്യൂട്ടർവൽക്കരണത്തിന്റെ ചുമതല. സോഫ്റ്റ്വെയറിലും ഹാർഡ്വെയറിലും ഉള്ള വൈദഗ്ധ്യത്തിലൂടെ നാല് മാസത്തിനുള്ളിൽ എല്ലാം ശരിയാക്കാനാണ് തീരുമാനം. ഇത്തരത്തിലൊരു വിദഗ്ധനെ കൊണ്ടു വന്ന് ഇത് ചെയ്യിക്കണമെങ്കിൽ ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ഒഴുകും. ഇവിടെ നിനോ മാത്യുവെന്ന തടവ് പുള്ളിയിലൂടെ വലിയ ലാഭമുണ്ടാക്കുന്ന തരത്തിൽ കമ്പ്യൂട്ടർ വൽക്കരണം പൂർത്തിയാക്കാനാണ് ലക്ഷ്യം. കാന്റീൻ കമ്പ്യൂട്ടർവൽക്കരണത്തിന് ശേഷം അടുത്ത പദ്ധതിയിലേക്ക് മാറ്റും.
ജയിലിനുള്ളിൽ പ്രതിയുടേതു മാന്യമായ പെരുമാറ്റം തന്നെ. ജയിലിലെ ഒന്നാം നമ്പർ ബ്ലോക്കിൽ സാധാരണ തടവുകാരനായാണു നിനോയെ പാർപ്പിച്ചിരിക്കുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റ് എട്ടു തടവുകാർ കൂടി ഇവിടെയുണ്ട്. നിനോ മാത്യുവിന്റെ കൺവിക്ട് നമ്പർ 975 ആണ്. വധശിക്ഷയിൽ ഇളവു വേണമെന്ന ദയാഹർജി രാഷ്ട്രപതി തള്ളിയ ആന്റണി എന്ന പ്രതി മാത്രമാണ് ഇവിടെ ഏകാന്ത തടവുകാരൻ. പുതിയ ജയിൽ ചട്ടപ്രകാരം വധശിക്ഷ നടപ്പിലാക്കാൻ വിചാരണ കോടതി ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കുന്നതുവരെ ഇത്തരം തടവുകാരെ മറ്റു സാധാരണ ശിക്ഷാ പ്രതികളെ പോലെ കണക്കാക്കണമെന്നാണു ചട്ടം. ഇതിന്റെ വെളിച്ചത്തിലാണ് ജയിലിലെ കമ്പ്യൂട്ടർവൽക്കരണത്തിന്റെ ചുമതലക്കാരനായി നിനോ മാത്യുവിനെ മാറ്റുന്നത്.
നിനോ മാത്യുവിന്റെ ഹർജി മേൽക്കോടതികളും രാഷ്ട്രപതിയും തള്ളി ശിക്ഷ നടപ്പിലാക്കാൻ കോടതി ബ്ലോക്ക് വാറന്റ് പുറപ്പെടുവിച്ചാൽ നിനോ മാത്യുവും ഏകാന്ത തടവുകാരനാകും. അതു കഴിഞ്ഞാൽ പിന്നെ ഇത്തരം ജോലികളൊന്നും ചെയ്യാനാകില്ല. എന്നാൽ അതിന് മാസങ്ങളും വർഷങ്ങളും നീളുന്ന നിയമ നടപടികൾ പൂർത്തിയാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ കമ്പ്യൂട്ടർവൽക്കരണത്തിന്റെ മുഴുവൻ കുരുക്കുകളും നിനോ മാത്യുവിന്റെ സാഹയത്താൽ പൂർത്തിയാക്കാനാണ് നീക്കം. ഇത്തരം കുറ്റവാളികൾ തിരിവനന്തപുരം സെൻ്ട്രൽ ജയിലിൽ വളരെ അപൂർവ്വമായേ എത്താറുള്ളൂ. അതും വിചാരണ തടവുകാരായും മറ്റും. ഇത്തരക്കാരുടെ പെരുമാറ്റവും ഇടപെടലും മാന്യമായിരിക്കും. ഏത് ജോലിയും കൃത്യമായി ചെയ്യുകയും ചെയ്യും. അതാണ് ജയിൽ അധികൃതരുടെ അനുഭവും. ഇതെല്ലാം മനസ്സിലാക്കിയാണ് ഉത്തരവാദിത്തപ്പെട്ട ജോലി തന്നെ നിനോ മാത്യുവിന് നൽകുന്നത്.
കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച നിനോ മാത്യുവിന്റെ കാമുകിയും ടെക്നോപാർക്ക് ഉദ്യോഗസ്ഥയുമായ അനുശാന്തിയെ വനിതാ ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്. രണ്ടാം ബ്ലോക്കിൽ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പം. അനുശാന്തിക്ക് ഇതുവരെ ജോലിയൊന്നും നൽകിയിട്ടില്ല. വനിതാ ജയിലിലെ ഏക ഇരട്ട ജീവപര്യന്തം തടവുകാരിയാണ് അനുശാന്തി. ഇവർക്ക് എന്ത് ജോലി നൽകണമെന്ന കാര്യവും ജയിൽ ഡിജിപിയാകും നിശ്ചയിക്കുക. കമ്പ്യൂട്ടറിൽ നിനോ മാത്യുവിനൊപ്പം പ്രാഗൽഭ്യം അനുശാന്തിക്കില്ല. എന്നാലും ജയിൽ വകുപ്പിന് ഗുണകരമാകുന്ന ഉത്തരവാദിത്തങ്ങൾ അനുശാന്തിയേയും ഏൽപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും.
പിഞ്ചുകുഞ്ഞിനേയും അമ്മൂമ്മയെയും മൃഗീയമായി വധിച്ച ആറ്റിങ്ങൽ ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തം തടവും ശിക്ഷയുമാണ് കോടതി വിധിച്ചത്. അനുശാന്തി മാതൃത്വത്തിനാകെ അപമാനമാണെന്നും കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി വിലയിരുത്തി. സൗദി അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങളും കൊണ്ട് കഴുകിയാലും നിനോയുടെ കൈയിലെ ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാനാവില്ലെന്ന് വിധി പ്രസ്താവിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി. ഷിർസി വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തിനുള്ള എല്ലാ ഒരുക്കങ്ങളും രണ്ടാം പ്രതി അനുശാന്തി ചെയ്തുകൊടുത്തതായി കോടതി കണ്ടെത്തി. നിനോ കുട്ടിയുടെ ജീവിതം മുളയിലേ നുള്ളി. സ്വന്തം കുഞ്ഞിനേക്കാൾ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. നിനോമാത്യു അമ്പതുലക്ഷവും അനുശാന്തി മുപ്പത് ലക്ഷവും പിഴയൊടുക്കണം. പിഴത്തുകയിൽ നിന്ന് 50 ലക്ഷം വധശ്രമത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ലിജീഷിനും 30 ലക്ഷം കൊല്ലപ്പെട്ട ഓമനയുടെ ഭർത്താവ് തങ്കപ്പൻചെട്ടിയാർക്കും നൽകണം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതിയും വനിത എന്നതും കണക്കിലെടുത്താണ് അനുശാന്തിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി.
കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞു. വാട്സ്ആപ് അടക്കം സാമൂഹ്യ മാദ്ധ്യമങ്ങൾ ഉപയോഗിച്ചാണ് ഗൂഢാലോചന നടത്തിയതെന്നും കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം പ്രോസിക്യൂഷന് സംശായാതീതമായി തെളിയിക്കാൻ സാധിച്ചു. തെളിവുകൾ നശിപ്പിക്കുന്നതിനുമുമ്പ് പ്രതികളെ കസ്റ്റഡിയിലെടുക്കാനായതായി കോടതി വിലയിരുത്തി. ഫോറൻസിക് പരിശോധനയും ശാസ്ത്രീയ അന്വേഷവും കുറ്റമറ്റ രീതിയിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.2014 ഏപ്രിൽ 16നാണ് ആറ്റിങ്ങലിനെ നടുക്കിയ ദാരുണകൊലപാതകം നടന്നത്. ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം അവിക്സിനു സമീപം തുഷാരത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ റിട്ട. താലൂക്ക് ഓഫീസ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), മകൻ ലിജീഷിന്റെ മകൾ സ്വസ്തിക (നാല്) എന്നിവരാണ് അരുംകൊല ചെയ്യപ്പെട്ടത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ഒന്നാം പ്രതിയായ തിരുവനന്തപുരം കരമണിൽ സ്വദേശിയായ നിനോമാത്യു വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമാണ്. അനുശാന്തിയും ലിനോയും ടെക്നോപാർക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരായിരുന്നു, ഇവരുടെ പ്രണയമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്. ലിജീഷിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പെട്ടെന്നുതന്നെ അന്വേഷണം നടത്തിയതിനാലാണ് മണിക്കൂറുകൾക്കുള്ളിൽ ലിനോയെ പിടികൂടാനായത്. കരമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിലായിരുന്നു ഇയാൾ. പിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്