സരിതടേപ്പിൽ തമ്പാനൂർ രവിക്കെതിരെ കേസെടുക്കില്ല; വി എസിന്റെ പരാതി പൊലീസ് തള്ളി; മാണിക്കെതിരെ വിജിലൻസ് തെളിവായെടുക്കാത്ത ശബ്ദരേഖാ ടേപ്പ് സുകേശന് എതിരായ തെളിവായി ക്രൈംബ്രാഞ്ച് എടുക്കുന്നതിൽ വൈരുധ്യം വ്യക്തം; വിജിലൻസ് എസ്പിക്കും കോൺഗ്രസ് നേതാവിനും ആഭ്യന്തര വകുപ്പിന് ഇരട്ടനീതിയെന്ന ആരോപണം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർകോഴ വിവാദവും സോളാർ കേസുമാണ് ഉമ്മൻ ചാണ്ടി സർക്കാറിന്റെ പ്രതിച്ഛായ കെടുത്തിയതെന്ന കാര്യം കൊച്ച് കുഞ്ഞുങ്ങൾക്ക് പോലും വ്യക്തമായ കാര്യമാണ്. ഈ രണ്ട് കേസുമായി ബന്ധപ്പെട്ട് ഇരട്ടനീതി വാദവും ശക്തമായിരുന്നു. ബാർകോഴയുടെ കാര്യത്തിലാണെങ്കിൽ കെ എം മാണിക്കും കെ ബാബുവിനും എതിരായ ഉയർന്നത് കൈക്കൂലി ആരോപണമായിരുന്നു. ഇതിൽ കോടതി പരാമർശത്തിന്റെ പേരിൽ കെ എം മാണിക്ക് മന്ത്രിക്കസേര വിട്ടൊഴിയേണ്ടിയും വന്നു. എന്നാൽ കെ ബാബു ആരോപണം ഉയർന്നിട്ടും മന്ത്രിസ്ഥാനത്ത് തുടർന്നു. ഒടുവിൽ കോടതി പരാമർശത്തെ തുടർന്ന് രാജിവച്ചെങ്കിലും തിരികേ വീണ്ടും മന്ത്രികസേരയിൽ എത്തുകയും ഉണ്ടായി. ഇത് ഇരട്ടനീതിയാണെന്ന് കേരളാ കോൺഗ്രസുകാർ തന്നെ ആരോപിച്ചിരുന്നു.
ഇപ്പോഴിതാ ബാർകോഴ കേസിന്റെ കാര്യത്തിൽ തന്ന വീണ്ടും ഇരട്ടനീതി ആരോപണം ഉയരുന്നു. വിജിലൻസ് തെളിവായി സ്വീകരിക്കാത്ത ശബ്ദരേഖ സർക്കാറിന്റെ തന്നെ മറ്റൊരു അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ച് തെളിവായി സ്വീകരിച്ചതാണ് വിവാദം കൊഴിപ്പിക്കുന്നത്. കെ എം മാണി കോഴ വാങ്ങിയെന്ന് പറഞ്ഞ് ബാർ ഉടമകൾ വെളിപ്പെടുത്തൽ നടത്തുന്നതായി കാണിച്ചാ ബിജു രമേശ് സമർപ്പിച്ച ശബ്ദരേഖ തെളിവായി എടുക്കാനാവില്ലെന്ന് പറഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥൻ സുകേശൻ കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് കോടതി പരിഗണിക്കാനിരിക്കുകയുമാണ്. ഇതിനിടെയാണ് വിജിലൻസ് തെളിവായി എടുക്കാത്ത ടേപ്പ് ബാർകേസിൽ ഗൂഢാലോചന ആരോപണത്തിന്റെ പേരിൽ എസ് പി സുകേശനെതിരെ തെളിവായി സ്വീകരിച്ചതും. രണ്ടു ടേപ്പിലെ ശബ്ദരേഖകളും ഒന്നു തന്നെയാണെന്നിരിക്കേ ടേപ്പിലെ ഒരു ഭാഗം വിശ്വസനീയമാണെന്ന് പറയുകയും ചെയ്ത് കേസെടുക്കുന്നതിലെ വൈരുധ്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ ബാർകോഴ ആരോപണം തിരിഞ്ഞപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനിലേക്ക് കാര്യങ്ങൾ മാറിയത്. അതുകൊണ്ട്തന്നെ വിജിലൻസ് തള്ളിയ ടേപ്പ് ക്രൈംബ്രാഞ്ച് തെളിവായി സ്വീകരിക്കുമ്പോൾ അത് വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു. കോടതി ഇത് തെളിവായി സ്വീകരിക്കുമോ എന്ന് കണ്ടറിയുകയും വേണം. മാണിക്ക് കോഴ നൽകിയെന്ന് ബാർ ഉടമ പറയുന്ന ഭാഗം തെളിവായി സ്വീകരിക്കില്ലെന്ന് പറഞ്ഞപ്പോഴാണ് വിജിലൻസിന് അത് തെളിവല്ലാതായി മാറിയത്. മറിച്ച്, നാല് മന്ത്രിമാരെ ശരിയാക്കി ത്തരാം എന്ന് ബിജു രമേശ് പറഞ്ഞത് സുകേശന്റെ കാര്യത്തിൽ തെളിവായി സ്വീകരിക്കുകയും ചെയ്തു.
ആഭ്യന്തര വകുപ്പിനെതിരെ ഇരട്ടനീതി വാദം ഇവിടം കൊണ്ടും തീരുന്നില്ല. സോളാർ വിവാദത്തിലും ഈ വിഷയം ചർച്ചയാകുകയാണ്. കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി സോളാർ കേസിലെ മുഖ്യപ്രതി സരിത നായരുമായി നടത്തിയ ഫോൺ സംഭാഷണം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദൻ നൽകിയ പരാതിയിൽ കേസെടുക്കേണ്ടെന്ന് നിലപാടിലാണ് പൊലീസ്. സോളാർ അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് തമ്പാനൂർ രവി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
തമ്പാനൂർ രവി സരിതയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ശബ്ദരേഖയിൽ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിച്ചതായി കാണുന്നില്ലെന്ന് നിയമോപദേശം ലഭിച്ചതിനേത്തുടർന്നാണ് കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്. കോടതിയിലേക്ക് പോകുമ്പോഴല്ല, അന്വേഷണ കമ്മീഷനിൽ ഹാജരാകുന്നതിന് മുമ്പാണ് ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചത്. സംഭാഷണത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായി സൂചനയില്ല. അതുകൊണ്ട് പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിന് കിട്ടിയ നിയമോപദേശം.
എന്നാൽ തമ്പാനൂർ രവിക്ക് ലഭിച്ച പരിഗണന വിജിലൻസ് എസ്പി ആർ സുകേശന്റെ കാര്യത്തിൽ ഉണ്ടായില്ല. കൃത്രിമം എന്ന് ചൂണ്ടിക്കാട്ടി മുൻ വിജിലൻസ് ഡയറക്ടർ തന്നെ വിധിയെഴുതിയ സിഡിയാണ് ഇപ്പോൾ സുകേശനെതിരായ തെളിവായി വിജിലൻസ് പറയുന്നത്. സോളാർ കേസിൽ തമ്പാനൂർ രവിയുടെ ശബ്ദരേഖ സ്പഷ്ടമാണെന്നിരിക്കെയും, ശബ്ദം തന്റേതാണെന്ന് തമ്പാനൂർ രവി തന്നെ സ്ഥിരീകരിച്ചിട്ടും ഇത് തെളിവായി സ്വീകരിക്കാനാകില്ലെന്നാണ് പൊലീസിന്റെ വാദം.
ബാർ കോഴക്കേസിൽ തെളിവായി 20 മണിക്കൂറിലധികം ദൈർഘ്യമുള്ള ശബ്ദരേഖയടങ്ങുന്ന മൊബൈൽ ഫോണുംസിഡിയുമാണ് 2015 മാർച്ച് 31ന് ബാറുടമ ബിജു രമേശ് കോടതിയിൽ സമർപ്പിച്ചിരുന്നത്. ബാറുടമകളുടെ യോഗത്തിൽ കോഴ ഇടപാട് സ്ഥിരീകരിക്കുന്നതിന്റെ ശബ്ദരേഖയായിരുന്നു സിഡിയിലുണ്ടായിരുന്നത്. എന്നാൽ അന്വേഷണ വേളയിൽ ബാറുടമകളെല്ലാം ബിജു രമേശിനെ തള്ളി. ശബ്ദരേഖ വിശ്വസനീയമല്ലെന്നും വെട്ടിച്ചേർക്കലുകൾ ഉണ്ടായിരിക്കാമെന്നും ഫോറൻസിക് സംഘം വിധിയെഴുതി.
ശബ്ദരേഖ തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ നിയമോപദേശവും നൽകി. തുടർന്ന് വിജിലൻസ് ശബ്ദരേഖ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് നിലപാടെടുത്തു. ഇപ്പോൾ എസ് പി ആർ സുകേശന്റെ കാര്യത്തിൽ ഇതേ നിലപാട് മാറ്റുകയും ചെയ്തു. തെളിവല്ലാതിരുന്ന ശബ്ദരേഖ തെളിവായി മാറി.
സോളാർ കേസിൽ കെപിസിപി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പ്രതി സരിത എസ് നായരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ഫോൺസംഭാഷണം അടിസ്ഥാനമാക്കി കേസെടുക്കണമെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. മുഖ്യമന്ത്രിയെ മൂന്ന് തവണ മാത്രമേ കണ്ടിട്ടുള്ളുവെന്ന് പറയണമെന്നാണ് ശബ്ദരേഖയിൽ രവി സരിതയോട് പറയുന്നത്. നിയമോപദേശത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഫോറൻസിക് പരിശോധന പോലും നടത്താതെ പരാതി തള്ളുകയും ചെയ്തു. ഇങ്ങനെ അന്വേഷണം മുന്നോട്ടു പോകുന്ന ഘട്ടത്തിൽ ഈ ഇരട്ടനീതിവാദം ശക്തമായി തന്നെ ഉന്നയിക്കപ്പെടും. ഇത് സർക്കാറിനെതിരെ രൂക്ഷ വിമർശനത്തിലേക്കും കാര്യങ്ങളെ എത്തിച്ചേക്കും..
Stories you may Like
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍