പാവപ്പെട്ടവർ പത്ത് സെന്റ് മക്കൾക്ക് വീതിക്കുമ്പോൾ പിടിച്ചു പറിക്കുന്ന തോമസ് ഐസക് വൻകിട കമ്പനികളുടെ തട്ടിപ്പിന് നേരെ കണ്ണടയ്ക്കുന്നു; കമ്പനികൾക്ക് ഭൂമി വാങ്ങാനും വിൽക്കാനും നയാപൈസ സ്റ്റാമ്പ് ഡ്യൂട്ടിയില്ല; രജിസ്ട്രേഷൻ ഫീസുമില്ല; ഒരു നിയമം നിർമ്മിച്ചാൽ ഖജനാവിലെത്തുക കോടികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗാധാരത്തിന് മുൻ സർക്കാർ പരമാവധി പരിധി നിശ്ചയിച്ചത് സംസ്ഥാനത്തിന്റെ വരുമാനത്തിൽ 2500 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ധന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ചെറു സമ്പന്ന വിഭാഗത്തിന് മാത്രമാണ് ഈ ഇളവ് ഗുണം ചെയ്തത്. ചെറിയ കുടുംബങ്ങൾക്ക് ബാധകമായിട്ടില്ല. ഈ സാഹചര്യത്തിൽ കുടുംബാംഗങ്ങൾ തമ്മിലെ ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം എന്നിവയ്ക്ക് മുദ്രവില 3 ശതമാനമാക്കി പരിഷ്കരിക്കാനുള്ള ബഡ്ജറ്റിലെ നിർദ്ദേശം പിൻവലിക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി തോമസ് ഐസക്. കുടുംബാംഗങ്ങൾ തമ്മിൽ എത്രയേറെ ഭൂമി കൈമാറ്റം ചെയ്താലും മുദ്രപ്പത്രത്തിന് പരമാവധി 1000 രൂപ ചെലവിട്ടാൽ മതിയായിരുന്നു. ഇതാണിപ്പോൾ മൂന്ന് ശതമാനമാക്കിയത്. ഇതോടെ 30,000 രൂപയ്ക്ക് മേൽ ന്യായവില കാട്ടുന്ന ഭാഗപത്ര, ഒഴിമുറി ഇടപാടുകൾക്ക് ചെലവേറും. ഇത് സാധാരണക്കാർക്ക് താങ്ങാനാവാത്തതാണ്.
ഇതൊക്കെ ചെയ്യുന്ന സർക്കാർ ഒരു നയാപൈസ പോലും ചെലവാകാതെ നടക്കുന്ന കമ്പനികളുടെ ഭൂമി കൈമാറ്റം കണ്ടില്ലെന്ന് നടിക്കുകയാണ്. കമ്പനികാര്യ നിയമത്തിലെ പഴതുപയോഗിച്ചാണ് കോടികളുടെ നേട്ടം വൻകിടക്കാർ നേടുന്നത്. ഹാരിസണും ടാറ്റയും യുണിലിവറുമൊക്കെയാണ് നേട്ടം കൊയ്യുന്നത്. ചെറിയൊരു നിയമനിർമ്മാണത്തിലൂടെ 7000 കോടിയോളം രൂപ സർക്കാർ ഖജനാവിലേക്ക് ഒഴുകിയെത്താവുന്ന അവസ്ഥയുണ്ട്. എന്നാൽ വൻകിടക്കാരെ തൊടാനോ നോവിക്കാനോ തയ്യാറാകാതെയാണ് പാവപ്പെട്ടവരുടെ ഭാഗാധാരത്തിൽ നിന്ന് ലക്ഷങ്ങൾ പിടിച്ചെടുത്ത് 3000 കോടി രൂപയുടെ അധിക വിഭവ സമാഹരണം തോമസ് ഐസക് ലക്ഷ്യമിടുന്നത്. ഈ കള്ളക്കളിയെ മഹാരാഷ്ട്ര നിയമം മൂലം തടഞ്ഞപ്പോൾ സുപ്രീംകോടതി പോലും അതിനെ അംഗീകരിക്കുകയായിരുന്നു. ഇതെല്ലാം അറിയാമായിരുന്നിട്ടും വൻകിട തോട്ട ഉടമകളെ തൊടാൻ തോമസ് ഐസക് തയ്യാറല്ല.
കമ്പനികാര്യനിയമത്തിൽ കമ്പനികളുടെ ലയനവും പുനഃസംഘടനയും കോടതികളുടെ അംഗീകരാരത്തോടെ വേണമെന്നാണ് വ്യവസ്ഥ. വകുപ്പ് 394 അനുസരിച്ചാണ് ഇത്. തോട്ടം മേഖലയിലെ വമ്പൻ കമ്പനികൾ ഭൂമി വിൽപ്പന ഇതുവഴി നടപ്പിലാക്കുന്നു. ഇതുവഴി സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ നേട്ടവും ഉണ്ടാക്കുന്നു. വിൽക്കുന്നവരും വാങ്ങുന്നവരും ഓരോ കമ്പനികൾ രജിസ്റ്റർ ചെയ്യും. ഇവ തമ്മിൽ ലയനം, ഷെയർ കൈമാറ്റം എന്നിവ നടത്തുന്നതിന് അനുമതി തേടി ഏതെങ്കിലും ഹൈക്കോടതിയിൽ ഹർജി നൽകും. ഇതോടൊപ്പം ഇവരുടെ കൈവശഭൂമിയുടെ കൈമാറ്റം അംഗീകരിക്കുന്നതിന് തണ്ടപ്പേരുകൾ മാറ്റി നൽകണമെന്ന ആവശ്യം ഹൈക്കോടതിയിൽ ഉന്നയിക്കും. കോടതി ഹർജി അംഗീകരിക്കുന്നതോടെ തണ്ട പേര് മാറ്റികിട്ടാൻ ബന്ധപ്പെട്ട വകുപ്പുകളിലെത്തും. വകുപ്പുകൾ തണ്ട പേര് മാറ്റിനൽകാൻ നിർബന്ധിതമാവുകയും ചെയ്യും.
സംസ്ഥാന സർക്കാറിന് നിയമ നിർമ്മാണം വഴി ഈ തട്ടിപ്പ് തടയാമെങ്കിലും അതിന് ശ്രമിച്ചിട്ടില്ല. ഇത്തരം തട്ടിപ്പ് തടഞ്ഞ് മഹാരാഷ്ട്ര സർക്കാർ നിയമനിർമ്മാണം നടത്തിയിട്ടുമുണ്ട്. പൊതുമേഖലാ സ്ഥാപനമായിരുന്ന മോഡേൺ ബ്രഡ് കമ്പനിയുടെ കൊച്ചിയിലെ കോടികൾ വിലവരുന്ന ഏക്കർ കണക്കിന് ഭൂമി ഹന്ദുസ്ഥാൻ യൂണിലിവറിന് കൈമാറിയത് ഈ വിധത്തിലായിരുന്നു. മുംബൈ ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു അത്. പിന്നീട് എച്ച് യു എൽ മോഡേൺ ബ്രഡ് എവർസ്റ്റോൺ എന്ന കമ്പനിക്ക് കൈമാറി. പീരുമേടിലെ ഹോപ്സ് പ്ലാന്റേഷന്റെ 6000 ഏക്കർ ഭൂമി കൈമാറ്റം ചെയ്തതുകൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന്റെ പിൻബലത്തിലായിരുന്നു. 6000 ഏക്കർ ഭൂമി കൈമാറ്റത്തിലൂടെ 45 കോടിയെങ്കിലും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഇനത്തിൽ സർക്കാരിന് കിട്ടേണ്ടതാണ്.
എന്നാൽ ഈ ഇടപാടൊന്നും സംസ്ഥാന സർക്കാർ അറിയുന്നതുപോലുമില്ല. ടാറ്റയും ഹിന്ദുസ്ഥാൻ ലിവറും തമ്മിൽ സമാനമായ ഭൂമി ഇടപാട് മഹാരാഷ്ട്രയിൽ നടന്നു. അപ്പോഴാണ് അവിടെ പ്രത്യേക നിയമ നിർമ്മാണം നടത്തിയത്. കമ്പനികളുടെ ലയനവും പുനഃസംഘടനയും വഴി ഭൂമി കൈമാറ്റം ചെയ്യുന്നതിന് നിയമസാധുത ലഭിക്കണമെങ്കിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടച്ച് തണ്ടപ്പേരുകൾ മാറ്റണമെന്നതായിരുന്നു വ്യവസ്ഥ. അതിനെതിരെ കമ്പനികൾ സുപ്രീംകോടതിയിൽ വരെ നിയമ പോരാട്ടം നടത്തി. ഹാരിസണിന്റെ ഭൂമി ഇടപാടിനുള്ള ശ്രമം നടന്നിരുന്നില്ല. അത് സംഭവിച്ചിരുന്നുവെങ്കിൽ ആയിരക്കണക്കിന് രൂപ സർക്കാരിന് നഷ്ടമാകുമായിരുന്നു. ഈ സാഹചര്യത്തിൽ ഇനിയെങ്കിലും മഹാരാഷ്ട്ര മോഡൽ നിയമനിർമ്മാണം നടത്തണമെന്നാണ് ആവശ്യം.
ഇഷ്ടദാനത്തിനുള്ള രജിസ്ട്രേഷൻ ഫീസ് കൂട്ടിയതിലെ പ്രതിഷേധം തുടരുമ്പോഴാണ് വൻകിടക്കാർ ഈ ലാഭം കൊയ്യുന്നതെന്നതാണ് ശ്രദ്ധേയം. സെന്റിന് 50000 മാർക്കറ്റ് വിലയും സർക്കാർ ഒരു ലക്ഷം ന്യായവിലയും നിശ്ചയിച്ചിട്ടുള്ള ഒരേക്കർ ഭൂമി ഇഷ്ടദാനമോ ഭാഗ ഉടമ്പടിയോ ചെയ്ത് മക്കൾക്ക് നൽകാൻ സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകേണ്ടി വരുക നാലു ലക്ഷം രൂപയാണ് പുറമേ, മറ്റു ചെലവുകളും. ഇത് സാധാരണക്കാരായ നിരവധിപേരെ വെട്ടിലാക്കുന്നുണ്ട്. ഗ്രമാങ്ങളിൽ കൃഷി ചെയ്ത് ജീവിക്കുന്നവർക്കാണ് ഇത് വലിയ തിരിച്ചടിയാകുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയായി 1000 വും രജിസ്ട്രേഷൻ ഫീസായി പരമാവധി 25000രൂപയുമടക്കം 26000 രൂപ മതിയായിരുന്നു. ഇതിനാണ് ധനമന്ത്രി തോമസ് ഐസക് മാറ്റം വരുത്തിയത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞായിരുന്നു ഇത്. സ്റ്റാമ്പ് ഡ്യൂട്ടിയനുസരിച്ച് ഭാഗഇഷ്ടദാന ആധാരങ്ങൾക്ക് ന്യായവിലയുടെ നാലു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയായി നിശ്ചയിച്ചു. ഈ ഭൂമി വിറ്റാൽ യഥാർഥത്തിൽ കിട്ടുക 50 ലക്ഷമാണെങ്കിൽ സർക്കാർ കണക്കിൽ അത് ഒരു കോടിയാണ്.
2010ൽ നിശ്ചയിച്ച ന്യായവിലയെക്കാൾ കുറഞ്ഞ വിലയിൽ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ വസ്തു വിൽപന നടക്കാതിരിക്കുമ്പോഴാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള 'അന്യായ'വില പ്രകാരം സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത്. അഞ്ചു വർഷത്തിനിടെ വസ്തു കൈമാറ്റ രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി, ഭൂനികുതി എന്നീയിനത്തിൽ കൂട്ടിയത് നൂറുമുതൽ 500ശതമാനത്തിലേറെയാണ്. 2010ൽ നിലവിൽ വന്ന ന്യായവില അടിസ്ഥാനമാക്കിയാണ് രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിക്കുന്നത്. എന്നാൽ, ന്യായവിലയെക്കുറിച്ച പരാതികൾ ആറുവർഷം കഴിഞ്ഞപ്പോഴും തുടരുകയാണ്. നിരവധി പേരുടെ വസ്തുക്കൾ ന്യായവില രജിസ്റ്ററിൽ സർക്കാർ വകയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാന രേഖകളുള്ളതു മാത്രമല്ല, ബാങ്ക് വായ്പയെടുത്ത വസ്തുക്കൾ വരെ ഇക്കൂട്ടത്തിലുണ്ട്. വില നിശ്ചയിക്കാതിരിക്കുക, മാർക്കറ്റ് വിലയെക്കാൾ ഉയർന്ന വില നിശ്ചയിക്കുക തുടങ്ങിയവയെക്കുറിച്ചാണ് പരാതികളിലേറെയും.
ഇതിനിടെ, 2010ലെ ന്യായവിലയുടെ 50 ശതമാനം കൂടി 2014 നവംബറിൽ ഓർഡിനൻസിൽകൂടി ഉയർത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തേണ്ടത്. 2014ൽ ന്യായവില വർധിപ്പിച്ചെങ്കിലും മക്കൾക്ക് ഭൂമി നൽകുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയായി 1000വും രജിസ്ട്രേഷൻ ഫീസായി പരമാവധി 25000രൂപയുമായി നിലനിർത്തിയിരുന്നു. ഇതിനാണ് മാറ്റമുണ്ടായത്. അപ്പോഴും മഹാരാഷ്ട്ര മോഡലിൽ തോട്ടം മേഖലയിൽ നിയമം ഉണ്ടാക്കാൻ തോമസ് ഐസക് മറക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍