ബാബുമന്ത്രിയുടെ പിആർഒയ്ക്ക് ശമ്പളം കുറയും; അനധികൃത സ്ഥാനക്കയറ്റക്കാർക്കും പണിയും കിട്ടി; എക്സൈസ് മന്ത്രിയുടെ വിശ്വസ്തനു വേണ്ടി സംസ്കൃത സർവ്വകലാശാലയിൽ ശമ്പള പരിഷ്കരണം അട്ടിമറിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നതെന്ന് എന്തും ചെയ്യുന്ന മന്ത്രിയാണ് കെ ബാബു. ബാർ കോഴയിൽ എഫ്ഐആർ ഇടാനുള്ള വിജിലൻസ് കോടതി ഉത്തരവിനെ തുടർന്ന് രാജിവച്ചു. പിന്നീട് മുഖ്യമന്ത്രി സോളാറിൽ കുടുങ്ങിയപ്പോൾ ആശ്വാസമേകാൻ മന്ത്രിസഭയിൽ മടങ്ങിയെത്തുകയും ചെയ്തു. അങ്ങനെ മുഖ്യമന്ത്രിയുടെ വാക്കാണ് പ്രധാനമെന്ന് തുറന്ന് പറയുന്ന മന്ത്രിയാണ് ബാബു. പക്ഷേ പത്താം ശമ്പള പരിഷ്കരണ കമ്മീഷന്റെ കാര്യത്തിൽ ബാബുവിന് ഈ നിലപാടില്ല. സംസ്കൃത സർവ്വകലാശാലയിലെ ശമ്പള പരിഷ്കരണം ഉടൻ നടത്തേണ്ടതില്ലെന്നാണ് മന്ത്രിതല നിർദ്ദേശം എന്നാണ് വിമർശനം. എക്സൈസ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ പ്രമുഖന് വേണ്ടി ആയിരത്തോളം വരുന്ന സംസ്കൃത സർവ്വകലാശാലയിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ്.
കേസും നൂലമാലകളുമായി സംസ്കൃത സർവ്വകലാശാലയുടെ പിആർഒ ആയ വ്യക്തിയാണ് ജലീഷ് പീറ്റർ. നിലവിൽ കെ ബാബുവിന്റെ പിആർഒ. ഇടക്കാലത്ത് സ്വാധീനമുപയോഗിച്ച് ജലീഫ് പീറ്റർ ഉൾപ്പെടെ ചിലർ ശമ്പള വർദ്ധനവ് നേടിയിരുന്നു. മറ്റ് സർവ്വകലാശാലകളിലെ സമാന തസ്തികകൾക്ക് കിട്ടുന്നതിലും കൂടിയ ശമ്പളം അനുവദിച്ച് കിട്ടി. എന്നാൽ ഈ ശമ്പള പരിഷ്കരണത്തോടെ ഇതിന് വ്യക്തത വന്നു. എല്ലാ സർവ്വകലാശാലകളിലേയും ഇത്തരം പോസ്റ്റുകൾക്ക് ഏകീകരണ സ്കെയിൽ നിശ്ചയിച്ചു. ഇതുൾപ്പെടെയാണ് മന്ത്രിസഭാ ശമ്പള പരിഷ്കരണ റിപ്പോർട്ടിനെ അംഗീകരിച്ചത്. ഇതോടെ ജലീഷ് പീറ്റർ ഉൾപ്പെടെ 11 സ്റ്റാഫുകൾക്ക് ഇപ്പോൾ ലഭിക്കുന്നിതിലും കുറവ് ശമ്പളം മാത്രമേ കിട്ടൂയെന്ന അവസ്ഥയുണ്ടായി. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് സംസ്കൃത സർവ്വകലാശാലയിലെ ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നത്.
പുതിയ സ്കെയിലിൽ ശമ്പള പരിഷ്കരണം നടപ്പാക്കിയാൽ അടുത്ത മാസം ജലീഷ് പീറ്ററിന് കുറച്ചു ശമ്പളമേ കിട്ടൂ. അങ്ങനെ ശമ്പളം വാങ്ങി കഴിഞ്ഞാൽ പിന്നെ തിരുത്തൽ പറ്റില്ല. അതുകൊണ്ട് തന്നെ സംസ്കൃത സർവ്വകലാശാലിക്കായി പ്രത്യേക ശുപാർശകൾ അംഗീകരിക്കാനാണ് നീക്കം. അതുണ്ടാകുന്നതു വരെ ശമ്പള പരിഷ്കരണം വൈകിപ്പിക്കാനാണ് നീക്കം. എന്നാൽ സംസ്ഥാന സർക്കാർ ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. അതുകൊണ്ട് തന്നെ മന്ത്രി കെ ബാബുവിന്റെ വിശ്വസ്തനായുള്ള കള്ളകളികൾ മൂലം ജീവനക്കാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്നാണ് ആക്ഷേപം. ജലീഷ് പീറ്ററും മറ്റുള്ളവരും ശമ്പള കമ്മീഷനെതിരെ പരാതി കൊടുക്കും. സെക്രട്ടറിയേറ്റിലെ സ്വാധീനം അനുസരിച്ച് അത് സാധിച്ചെടുക്കുകയും ചെയ്യും. അതിന് ശേഷം മാത്രമേ സംസ്കൃത സർവ്വകലാശാലയിൽ ശമ്പള പരിഷ്കരണം നടക്കൂ.
കേരള സർക്കാരിന്റെ 2011 ലെ 9-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിനേയും, സർവ്വകലാശാല സ്റ്റാറ്റിയൂട്ടിനേയും മറികടന്ന് ലൈബ്രറി വിഭാഗത്തിൽ അനധികൃതമായി നൽകിയ പ്രമോഷനും പ്രശ്നമാകുന്നുണ്ട്. 2016 ലെ 10-ാം ശമ്പള പരിഷ്ക്കരണത്തിലൂടെ റദ്ദാക്കപ്പെട്ട തീരുമാനം അട്ടിമറിക്കാനാണ് നീക്കം. ഇതിലേക്ക് ജലീഷ് പീറ്റർ കൂടി കടന്നുവരുമ്പോൾ സർക്കാർ സഹായവും ലഭിക്കുന്നു. സംസ്കൃത സർവ്വകലാശാലയിലേക്ക് പിആർഒയായി താൽകാലിക നിയമനമാണ് ആദ്യം ജലീഷിന് കിട്ടിയത്. അനധികൃതമായി ഇത് സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ കോടതി വിധികളുണ്ടായി. എന്നാൽ സുപ്രീംകോടതിയിൽ ഹർജി നൽകി ജലീഷ് സ്ഥിര നിയന്ത്രണത്തിന് അംഗീകാരം നേടികയായിരുന്നു. ഇതിനൊപ്പം അനധികൃതമായി ശമ്പള വർദ്ധനവും നേടി. ഇതാണ് ഇപ്പോൾ അസ്ഥിരപ്പെട്ടത്.
2011 ലെ സർക്കാരിന്റെ ശമ്പള പരിഷ്ക്കരണ ഉത്തരവ് പ്രകാരം സർവ്വകലാശാല ലൈബ്രറിയിൽ സർക്കാർ അനുമതിയോടെ ഉണ്ടായിരുന്നത് മൂന്ന് റഫറൻസ് അസിസ്റ്റന്റുമാരും, 14 ലൈബ്രറി അസിസ്റ്റന്റുമാരുമായിരുന്നു. മാത്രമല്ല സർവ്വകലാശാല ലൈബ്രറികളിൽ അനധികൃതമായി നൽകിയിരുന്ന റേഷ്യോ പ്രമോഷനുകളും 26-02-2011 ലെ ഉത്തരവുപ്രകാരം നിർത്തലാക്കപ്പെട്ടിരുന്നു. എന്നാൺ സംസ്കൃത സർവ്വകലാശാല 3-9-2013 ൽ ചട്ടങ്ങൾ മറികടന്ന് ഏഴ് ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ തസ്തിക സർക്കാർ അനുവാദമില്ലാതെ തന്നെ സൃഷ്ടിച്ച് നിർത്തലാക്കപ്പെട്ട റേഷ്യോ പ്രമോഷനിൽ ഉൾപ്പെടുത്തി 3-8-2006 മുതലുള്ള മുൻകാലപ്രാബല്യത്തോടെ പ്രമോഷൻ നൽകുകയാണുണ്ടായത്. ഇതിനുപുറമേ, നിലവിൽ അനുവദിക്കപ്പെട്ട 3 റഫറൻസ് തസ്തികകൾക്ക് പുറമേ അനധികൃതമായി ഒരു തസ്തിക കൂടി സൃഷ്ടിച്ച് ഒരേ ദിവസം തന്നെ ഇരട്ട പ്രമോഷൻ നൽകുകയുമായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം, സർവ്വകലാശാലയുടെ ഈ അനഃധികൃതമായ നടപടി ഉടൻ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അത് നിരസിക്കപ്പെട്ടതിനാൽ ലോക്കൽ ഫണ്ട് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുകയും, തുടർന്ന് സർക്കാർ ലോക്കൽ ഫണ്ടിന്റെ നിർദ്ദേശപ്രകാരം, സർക്കാരിന്റെ സാമ്പത്തിക പരിശോധനാ വിഭാഗം 2014 ൽ നേരിട്ട് സർവ്വകലാശാലയിൽ പരിശോധന നടത്തുകയും, 332425/ബി4/14 തീയതി 08-10-2014 എന്ന കത്ത് മുഖേന സർവ്വകലാശാലയിൽ അനധികൃതമായി നൽകിയ മുഴുവൻ പ്രമോഷനുകളും റദ്ദ് ചെയ്യുവാനും, ഇതുമൂലം സർവ്വകലാശാലയ്ക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും ഈടാക്കുവാനും നിർദ്ദേശിക്കുകയുണ്ടായി. കൂടാതെ സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണറുടെ ഓഫീസിൽ നിന്നും ജിഎസ്-5-2180/2014 കത്ത് പ്രകാരം ധനകാര്യ പരിശോധനാവിഭാഗത്തിന്റെ റിപ്പോർട്ടിൽ ഉടൻ നടപടിയെടുത്ത് അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ലക്ഷകണക്കിന് രൂപയുടെ സാമ്പത്തിക ബാദ്ധ്യത വരുത്തിയ ഈ അനധികൃത പ്രമോഷനുകൾ റദ്ദു ചെയ്യുവാനോ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുവാനോ സർക്കാരിന്റെ വിവിധ വകുപ്പുകളും, ചാൻസലറും നിരന്തരം ആവശ്യപ്പെട്ടിട്ടും സർവ്വകലാശാല അധികാരികൾ തയ്യാറായില്ല. ഇതിനിടയിൽ 10-ാം ശമ്പള പരിഷ്ക്കരണ ഉത്തരവ് പുറത്തിറക്കിയ സർക്കാർ 9-ാം ശമ്പളപരിഷ്ക്കരണ ഉത്തരവിന് വിരുദ്ധമായി സർവ്വകലാശാലയിൽ നൽകിയ തസ്തികകളും ശമ്പള വർദ്ധനവും ഒഴിവാക്കുകയുണ്ടായി. ഈ ഉത്തരവ് നടപ്പിലാക്കേണ്ടെന്ന് രജിസ്ട്രാറുടെ എതിർപ്പിനെ മറികടന്ന് ജനുവരി 25 ന് കൂടിയ സർവ്വകലാശാല സിൻഡിക്കേറ്റ് നടപ്പിലാക്കുവാൻ തീരുമാനിക്കുകയായിരുന്നു. പരിഷ്ക്കരിച്ച ശമ്പളം നൽകുന്നതിന് മുമ്പായി തങ്ങൾക്ക് വേണ്ടപ്പെട്ട ലൈബ്രറി ജീവനക്കാരിൽ ചിലരുടെ അനർഹമായ പ്രമോഷനുകൾ സംരക്ഷിക്കാൻ ഫെബ്രുവരി മാസത്തെ ശമ്പളം പുതുക്കിയ നിരക്കിൽ നൽകുന്നത് വൈകിപ്പിക്കുന്നതിന് അധികാരി തലത്തിൽ ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
2011 ലേയും 16 ലേയും ശമ്പളപരിഷ്ക്കരണ ഉത്തരവിൽ കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളിലേയും, തസ്തികകളും, വേതനവും ഏകീകരിക്കണമെന്ന് നിഷ്ക്കർഷിച്ചിരുന്നു. ഇതിന് വിരുദ്ധമായുണ്ടായിരുന്ന തസ്തികകളും, വേതനവുമാണ് ഈ ഉത്തരവിലൂടെ തിരുത്തപ്പെട്ടത്. സർക്കാർ ഖജനാവിന് ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ടാക്കിയ അനധികൃത പ്രമോഷനെതിരെ നിലവിൽ വിജിലൻസ് വിഭാഗത്തിൽ പരാതിയുണ്ട്. ഇപ്പോഴത്തെ നീക്കങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും വിജിലൻസ് കോടതിയെ സമീപിക്കാനും ചില സംഘടനകൾ തീരുമാനിച്ചതായി അറിയുന്നു. സർവ്വകലാശാലയിൽ പരിശോധന നടത്തിവരുന്ന ഓഡിറ്റ് ജനറൽ ടീമും, ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗവും വിഷയത്തിൽ അടിയന്തിരമായി ഇടപെടുമെന്ന് വിശ്വാസത്തിലാണ് ജീവനക്കാരിൽ ഭൂരിപക്ഷവും.
Stories you may Like
- അധിക ബാധ്യതയിൽ സിഎജിയുടെ സ്ഥിരീകരണം; കെ എസ് ഇ ബിയിൽ സത്യം തെളിയുമ്പോൾ
- ഔഷധിയിൽ ജീവനക്കാർക്ക് കുടിശിക അടക്കം ശമ്പള പരിഷ്ക്കരണം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- ഇടതു സംഘടനകളും കലിപ്പിൽ; നാളെ ശമ്പളം കൊടുക്കുമോ?
- സെക്രട്ടറിയേറ്റിലുള്ളവർക്കെല്ലാം മുഴുവൻ ശമ്പളവും ബാങ്കിലെത്തിച്ച് ഐഎഎസ് സമ്മർദ്ദം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്