പി സി സനൽകുമാറിന് സർക്കാർ ഔദ്യോഗിക ബഹുമതി നിഷേധിച്ചു; പത്രങ്ങൾ ഒന്നാം പേജിൽ ചരമക്കുറിപ്പും: മരിച്ചാലും മരിക്കാത്ത മലയാളിയുടെ ജാതിബോധം ഒരേദിവസം നടന്ന രണ്ട് മരണങ്ങളെ വേർതിരിച്ച വിധം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജാതി സമരത്തെ എതിർക്കുകയും തുല്യ അവസരത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്ന അഭിനവ ബുദ്ധിജീവികൾ ഈ വാർത്ത വായിക്കാതെ പോകരുത്. മരിച്ചാൽ പോലും മലയാളിയുടെ മനസ്സിൽ ജാതിബോധം മരിക്കയില്ല എന്ന നഗ്നസത്യം. അതിന് വരേണ്യവർഗ്ഗവും ഉദ്യോഗസ്ഥവൃന്ദവും മാത്രമല്ല സർക്കാർ പോലും ജീവിക്കുന്ന തെളിവുകൾ ആകുന്നു. അല്ലെങ്കിൽ ഒരേദിവസം മരിച്ച രണ്ട് പ്രമുഖരിൽ ഒരാൾ മാത്രം അവഗണിക്കപ്പെടുകയും വേറൊരാൾ ആദരിക്കപ്പെടുകയും ചെയ്യുന്നതെങ്ങനെ? ശനിയാഴ്ച അന്തരിച്ച പ്രൊഫസർ ഹൃദയകുമാരി ആദരിക്കപ്പെടുകയും അന്ന് തന്നെ അന്തരിച്ച പി സി സനൽകുമാർ അവഗണിക്കപ്പെടുകയും ചെയ്ത വിധം തിരിച്ചറിയുമ്പോഴേ കേരളം എത്രമാത്രം ഉച്ചനീചത്വം ഉള്ള നാടാണെന്ന് വ്യക്തമാകൂ.
പി സി സനൽകുമാറിന്റെ മൃതദേഹം ഇന്നലെ സംസ്കരിക്കപ്പെട്ടത് അർഹമായ ഔദ്യോഗിക ബഹുമതികൾ നിരസിക്കപ്പെട്ടാണ്. എന്നാൽ പ്രൊഫസർ ഹൃദയകുമാരിയുടെ മൃതദേഹം സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിക്കപ്പെടാൻ വേണ്ടി തയ്യാറെടുക്കപ്പെടുന്നു. രണ്ട് പേരിൽ സാഹിത്യ ലോകത്തും കൂടുതൽ തിളങ്ങിയത് ആരെന്ന് ചോദിച്ചാൽ സാമാന്യബോധമുള്ളവർ പറയും അത് സനൽകുമാർ ആയിരുന്നെന്ന്. കളക്ടറായും മറ്റും അനേകം പദവികളിൽ ഇരുന്ന സനൽ കുമാർ റിട്ടയർചെയ്തിട്ടു പോലും അധിക നാളുകൾ ആയില്ല. എന്നാൽ ഹൃദയകുമാരി ടീച്ചർ റിട്ടയർ ചെയ്തിട്ട് കാൽ നൂറ്റാണ്ടായി. എഴുത്തുകാരൻ എന്ന നിലയിൽ സർക്കാർ അംഗീകാരമാണ് പ്രധാനമെങ്കിൽ രണ്ട് പേർക്കും സാഹിത്യ അക്കാദമി പുരസ്കാരം കിട്ടിയിട്ടുണ്ട്. പുസ്തകത്തിന്റെ എണ്ണമാണെങ്കിൽ രണ്ട് പേരും തമ്മിൽ വ്യത്യാസം കുറവ്. എന്നിട്ടും എന്തുകൊണ്ട് സനൽകുമാറിന് മാത്രം ഈ അവഗണന?
ഹാസ്യ സാഹിത്യകാരൻ എന്ന നിലയിലും നർമ്മ പ്രഭാഷകൻ എന്ന നിലയിലും അനേകരുടെ ഹൃദയത്തിൽ ഇടംനേടിയ ആളാണ് സനൽകുമാർ. എന്നാൽ ഹൃദയകുമാരിയാവട്ടെ സാഹിത്യ നിരൂപണ രംഗത്ത് ഒട്ടും ശ്രദ്ധിക്കപ്പെടാത്ത വിരലിൽ എണ്ണാൻ കഴിയുന്ന പുസ്തകങ്ങൾ മാത്രമാണ് കുറിച്ചത്. വളരെ ചുരുങ്ങിയ ചില ആളുകളാൽ മാത്രം വായിക്കപ്പെട്ട ഹൃദയകുമാരിയെക്കാൾ എന്തുകൊണ്ടും മുമ്പിലിരുന്ന സനൽകുമാർ മാത്രം എങ്ങനെയാണ് ഇങ്ങനെ അവഗണിക്കപ്പെട്ടത് എന്ന ചോദ്യമാണ് ജാതിയിൽ ചെന്നുതട്ടി നിൽക്കുന്നത്. ദളിതനായ സനൽകുമാറിനെ അംഗീകരിക്കാൻ സാമാന്യ സമൂഹത്തിന് ഇപ്പോഴും സാധിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. സുഗതകുമാരിയുടെ സഹോദരിയും ബോധേശ്വരന്റെ മകളുമെന്ന മുൻഗണന കൂടി ഹൃദയകുമാരിക്ക് ലഭിച്ചപ്പോൾ സനൽകുമാർ എന്ന ദളിതൻ അവഗണിക്കപ്പെടുകയായിരുന്നു.
ഇരുവരും മരിച്ചതിന്റെ പിറ്റേ ദിവസം കേരളത്തിലെ പത്രങ്ങൾ നല്കിയ പരിഗണന മാത്രം മതി ഈ വിവേചനത്തിന്റെ ആഴം തിരിച്ചറിയാൻ. വ്യവസ്ഥാപിത സംവിധാനങ്ങളോട് സ്നേഹപൂർവ്വം കലഹിച്ചിരുന്ന സനൽകുമാറിന്റെ മരണം കേരളത്തിലെ ഏറ്റവും വലിയ പത്രമായ മനോരമയുടെ ഒന്നാം പേജിൽ പോലും ഉണ്ടായിരുന്നില്ല. ഒമ്പത് പേജിൽ ഒറ്റക്കോളം വാർത്തയിൽ ഒതുക്കുകയായിരുന്നു മനോരമ. എന്നാൽ ഹൃദയകുമാരിക്ക് വേണ്ടി മനോരമയാണ് ഒന്നാം പേജിൽ കോളം മാറ്റി വച്ചു. ഇക്കാര്യത്തിൽ മാതൃഭൂമി ദിനപത്രമാണ് അൽപ്പംകൂടി മാന്യത കാണിച്ചത്. ഒന്നാംപേജിൽ രണ്ട് പേരുടെയും മരണ വാർത്ത മാതൃഭൂമി നൽകി. ഇതിൽ ഹൃദയകുമാരിക്ക് അൽപ്പം പ്രാധാന്യം കൂടിയെന്ന് മാത്രം. പി സി സനൽകുമാറിനെ കുറിച്ചുള്ള ഒരു വാർത്ത ഉൾപേജിലും മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഉൾപേജുകളിൽ ഹൃദയകുമാരിയുടെ മരണത്തിനായിരുന്നു പ്രാധാന്യം നൽകിയത്.
ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്തെ ശാന്തികവാടം വൈദ്യുതി ശ്മശാനത്തിലായിരുന്നു സനൽകുമാറിന്റെ ഭൗതികദേഹം സംസ്ക്കരിച്ചത്. സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ കലക്ടർ എന്ന നിലയിൽ ഔദ്യോഗിക ബഹുമതികൾ ലഭിക്കേണ്ട വ്യക്തി കൂടിയായിരുന്നു സനൽകുമാറിന്റെത്. എന്നാൽ അദ്ദേഹത്തിന്റെ മക്കളാരും അച്ഛന് ബഹുമതി വേണെന്ന് പറഞ്ഞ് പുറകേ പോകാത്തതിനാൽ അർഹമായ മരണാനന്തര ബഹുമതി അദ്ദേഹത്തിന് നഷ്ടമാകുകയായിരുന്നു. 2009ൽ സർക്കാറിൽ സെക്രട്ടറി സ്ഥാനത്തു നിന്നാണ് പി സി സനൽകുമാർ വിമരിച്ചത്. പിന്നീട് ഹാസ്യസാഹിത്യകാരനെന്ന നിലയിൽ നിറസാന്നിധ്യമാകുകയും ചെയ്തു.
ഇങ്ങനെയുള്ള ബഹുമുഖ പ്രതിഭയായിരുന്നിട്ടും സർക്കാർ ഔദ്യോഗിക ബഹുമതി നൽകുന്നതിനെ കുറിച്ച് ചിന്തിക്കാതിരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ദളിതനാണെന്ന കാരണം മാത്രമാണ് ഇതിന് ഇടയാക്കിയത്. ഉദ്യോഗസ്ഥ തലത്തിൽ ഇപ്പോഴും ദളിത് വിഭാഗക്കാരെ അടിച്ചമർത്താൻ ശ്രമങ്ങൾ നടക്കുന്നു എന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ സംഭവം. ദളിത് ഉദ്യോഗസ്ഥർക്ക് അർഹമായ യോഗ്യതകൾ ഉണ്ടെങ്കിൽ കൂടി ഉന്നത സ്ഥാനത്തെത്താൻ സാധിക്കാറില്ല. എത്തിപ്പെടുന്നവരെ തന്നെ ചവിട്ടിതാഴ്ത്താൻ ശ്രമം നടത്തുകയും ചെയ്യുമെന്ന ആരോപണങ്ങളെ അടിവരയിടുന്നതാണ് ഈ സംഭവവും. പി സി സനൽകുമാറിന് ഔദ്യോഗിക ബഹുമതികൾ ലഭിക്കുമന്ന് കരുതിയിരുന്നെങ്കിലും അത് അവസാന നിമിഷം ഒഴിവാക്കുകയാണെന്ന ആരോപണവും ശക്തമാണ്.
അതേസമയം പി സി സനൽമാറിന്റെ പ്രായക്കുറവും അദ്ദേഹത്തിന് ഔദ്യോഗിക ബഹുമതികൾ നൽകുന്നതിന് തടസമായി എന്ന വിലയിരുത്തലുമുണ്ട്. 64ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അതേസമയം ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന സനൽകുമാറിന് സർക്കാർ ബഹുമതി നൽകാത്തതിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കടിയിലും പ്രതിഷേധമുണ്ട്. എന്നാൽ മരണാനന്തരം നൽകുന്ന ഔദ്യോഗിക ബഹുമതികൾ പ്രഹസനമാകുന്ന കാലത്ത് പി സി സനൽകുമാറിന് സാധാരണക്കാരന്റെ പരിഗണന ലഭിച്ചത് ഭാഗ്യമായും അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍