വീടുവീടാന്തരം കയറി ഇറങ്ങി ഹരീഷിനെതിരെ ലഘുലേഖകൾ വിതരണം ചെയ്ത് സംഘപരിവാർ; വികാരപരമായി രംഗത്തുള്ളത് അനേകം സ്ത്രീകളും; ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും ചിത്രങ്ങൾ ഉപയോഗിച്ച് വരെ അശ്ലീല പ്രചരണം; പരാതി കൊടുത്തിട്ടും അനങ്ങാതെ പൊലീസ്; ജീവനെടുക്കുമെന്ന സംഘപരിവാർ ഭീഷണി ശക്തമായിട്ടും നാഴികയ്ക്ക് നാൽപതുവട്ടം ആവിഷ്കാര സ്വാതന്ത്ര്യം പറയുന്ന സർക്കാരിന് ഒരു കുലുക്കവുമില്ല
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: എഴുത്തുകാരൻ എസ് ഹരീഷിന് നേരെ ഉണ്ടായ സംഘപരിവാർ ഭീഷണിയെ ഒന്നിച്ചെതിർക്കണമെന്ന പൊതുവികാരം ശക്തമാണ്. സംഘപരിവാറിന്റെ ഇത്തരം ഭീഷണിക്കെതിരെ കലഹം നടത്താൻ സാംസ്കാരിക കേരളം ഒന്നിച്ച് അണിനിരക്കണമെന്ന് ആവശ്യപ്പെടുന്നത് ഇടതുപക്ഷക്കാരാണ്. പക്ഷേ മീശയെന്ന നോവൽ എഴുതി പുലിവാല് പിടിച്ച ഹരീഷിനെ സംരക്ഷിക്കാൻ ആരുമില്ല. നോവലിനകത്ത് ഒരു കഥാപാത്രം നടത്തുന്ന പരാമർശത്തിന്റെ പേരിൽ സംഘപരിവാർ ഹരീഷിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലാണ്. പരിവാർ മേഖലകളിൽ വീടുവീടാന്തരം ഹരീഷിന്റെ നോവലിനെതിരെ പ്രചരണം നടക്കുന്നു. ഹരീഷിന്റെ കുടുംബാംഗങ്ങളെ അശ്ലീലമായി കളിയാക്കി പ്രചരണങ്ങൾ സോഷ്യൽ മീഡിയയിലും സജീവം. എന്നാൽ പരാതി കിട്ടിയിട്ടും പൊലീസിന് മാത്രം കുലക്കമില്ല. ഇതോടെ ഹരീഷിന്റെ ജീവൻ അപകടത്തിലാണെന്ന് സുഹൃത്തുക്കളും അടുപ്പക്കാരും പറയുന്നു.
ലക്ഷ്യം വയ്ക്കുന്നത് അവരുടെ ഫാസിസ്റ്റ് അജണ്ട തന്നെയാണ്. ഭീഷണിപ്പെടുത്തക, കടന്നാക്രമിക്കുക, പിൻവലിപ്പിക്കുക, പിന്മാറ്റുക എന്ന തന്ത്രം വീണ്ടും ഒരിക്കൽക്കൂടി അവർ പയറ്റുകയാണ്. ഇത് തന്നെയാണ് പെരുമാൾ മുരുകനും എം ടിക്കും എംഎം ബഷീറിന് നേരെയും നടന്നത്. ഇന്ത്യയിലെ എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും ചരിത്രകാരന്മാർക്കും എതിരെ അവരുടെ വായടപ്പിക്കാനും നാവരിയാനും ജീവനെടുക്കാനും പ്രതിഷേധക്കാർ ഏതറ്റം വരേയും പോകും. ഈ നോവൽ ഒരിക്കലും പുറത്തുവരരുതെന്നാണ് അവരുടെ ആഗ്രഹം. അതിനായി നോവലിസ്റ്റിന് ഭീഷണികൾ ഏറെയാണ്. പക്ഷേ ഹരീഷിന്റെ വീടിന് മുന്നിൽ പോലും പൊലീസ് സുരക്ഷയില്ല. ഏത് സമയവും ഇവിടേക്ക് സംഘപരിവാറുകാരുടെ പ്രതിഷേധം നടക്കും. ഈ സാഹചര്യത്തിൽ ഹരീഷിന്റെ സുഹൃത്തുക്കളാണ് പ്രതിരോധിക്കാൻ വീടിന് മുന്നിലുള്ളത്. സൈബർ മേഖലയിലെ സാധാ അഭിപ്രായ പ്രകടനം പോലും ചിലരുടെ കാര്യത്തിൽ പൊലീസ് ഗൗരവത്തോടെ എടുക്കും. എന്നാൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റേയും അനുയായി ആയി അറിയപ്പെടാത്തതു കൊണ്ട് തന്നെ ഹരീഷിന് വേണ്ടി വാദിക്കാനും സംരക്ഷണമൊരുക്കാനും ആരും ഇല്ല.
മാതൃഭൂമി സമ്മർദ്ദത്തിലൂടെയാണ് ഹരീഷിന്റെ നോവൽ പിൻവലിപ്പിച്ചത്. ഇതിനെതിരെ പോലും ആരും പ്രതികരിക്കുന്നില്ല. സൈബർ മേഖലയിലൂടെയായിരുന്നു ഹരീഷിന് നേരെ ഉയർന്ന ആദ്യ എതിർപ്പുകൾ. വീട്ടുകാരേയും അപമാനിച്ചു. ഭാര്യയെ മോശക്കാരിയാക്കിയിട്ടും ആരും കുലുങ്ങിയില്ല. പൊലീസിൽ പരാതികൊടുത്തുവെങ്കിലും അന്വേഷിക്കാൻ പൊലീസുകാരൊന്നും ഇറങ്ങിയില്ല. ഇതോടെയാണ് പരിവാറുകാർ പ്രചരണം തുടങ്ങിയത്. സ്ത്രീകളെ ഇറക്കി വിശ്വാസം പറഞ്ഞ് വർഗ്ഗീയത ആളിക്കത്തിച്ചു. ഇതോടെ ഹരീഷിനെ തേടിയെത്തുന്ന ഭീഷണികൾ കൂടി. ഈ സാഹചര്യത്തിൽ മാതൃഭൂമി കൂടി കൈവിട്ടതോടെ നോവൽ പിൻവലിക്കുകയും ചെയ്തു.
രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണം മതവത്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. ആവിഷ്കാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം പ്രതിരോധിക്കേണ്ടതാണ്. എഴുത്തുകാരന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ലെന്നും വിലയിരുത്തലുകളെത്തുന്നു. പല വിഷയത്തിലും പിണറായി സർക്കാരും ഇതേ പക്ഷമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നിട്ടും ഹരീഷിന് സുരക്ഷയൊരുക്കാനോ അദ്ദേഹം നൽകിയ കേസുകളിൽ അന്വേഷണം നടത്താനോ പിണറായി സർക്കാർ പൊലീസിനും നിർദ്ദേശം കൊടുക്കുന്നില്ല. ഹരീഷിനെ പരിവാറുകാർ കായികമായി ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിന് പ്രേരിപ്പിക്കും വിധമാണ് ലഘുലേഖാ വിതരണം നടക്കുന്നത്. ഇക്കാര്യം പൊലീസിലെ സ്പെഷ്യൽ ബ്രാഞ്ചിനും അറിയാം. എന്നാൽ നടപടികൾ മാത്രം ഉണ്ടാകുന്നില്ല. സ്ത്രീകളെയും ക്ഷേത്രദർശനത്തെയും അപമാനിക്കുന്ന പരാമർശങ്ങൾ ഉണ്ടായതിനെ തുടർന്ന് വിവിധ സംഘടനകൾ വാരികയ്ക്കെതിരെ രംഗത്തു വന്നിരുന്നു. മഹിളാ ഐക്യവേദി, മഹിളാ മോർച്ച, മാതൃസമിതി, യോഗക്ഷേമ സഭ തുടങ്ങിയ സംഘടനകകളാണ് നോവലിലെ പരാമർശത്തിനെതിരെ രംഗത്തു വന്നത്.
സമൂഹ മാധ്യമങ്ങളിൽ നോവലിലെ വിവാദ പരാമർശങ്ങൾ വിമർശന വിധേയമായി. മഹിളാസംഘടനകളുടെ ആഭിമുഖ്യത്തിൽ മാതൃഭൂമി ഓഫീസുകളിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് നോവൽ പിൻവലിക്കുകയായിരുന്നു. മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവൽ എഴുതിയത് കഥാകൃത്ത് എസ്. ഹരീഷാണ്. വാരികയുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നോവൽ പിൻവലിച്ചത്. എഴുത്തുകാരന്റെ വിശദീകരണമായാണ് പിൻവലിക്കൽ തീരുമാനം പുറത്തു വന്നത്. മാതൃഭൂമി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രവാചക നിന്ദ ആരോപിച്ച് മാതൃഭൂമി പത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നപ്പോൾ കോഴിക്കോട്ടും തൃശൂരിലും ചുമതലയിലുണ്ടായിരുന്ന എഡിറ്റോറിയൽ വിഭാഗത്തിലുള്ളവർക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. എന്നാൽ അശ്ലീല പരാമർശങ്ങളോടെ സ്ത്രീകളെ അവഹേളിക്കുകയും ക്ഷേത്രദർശനത്തെ അപഹസിക്കുകയും ചെയ്ത നടപടിയിൽ വാരികയുടെ ചുമതലക്കാർക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് മാതൃഭൂമി മൗനം പാലിക്കുകയാണ്.
പ്രവാചക നിന്ദ പ്രശ്നത്തിൽ നിന്ന് തലയൂരാൻ ഒന്നാം പേജിൽ മാനേജിങ് എഡിറ്റർ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മുഖപ്രസംഗം എഴുതിയിരുന്നു. എന്നാൽ വിവാദ നോവൽ പ്രശ്നത്തിൽ എഴുത്തുകാരൻ നോവൽ പിൻവലിച്ചു എന്നു വരുത്തിതീർത്ത് മുഖം രക്ഷിക്കാനാണ് മാതൃഭൂമി ശ്രമം നടത്തുന്നത്. ഈ ഖേദ പ്രകടനകം വരും വരെ പരിവാറുകാർ പ്രതിഷേധം തുടുരം. ഇത് ഹരീഷിന്റെ ജീവനും സ്വത്തനും ഭീഷണിയായി മാറുകയും ചെയ്യും. പ്രതിഷേധത്തിന്റെ വ്യാപ്തി മനസ്സിലായിട്ടും പൊലീസ് അനങ്ങുന്നില്ലെന്നതാണ് വസ്തുത. അതേസമയം ഈ തീരുമനാനത്തിൽ ഹിന്ദുത്വ സംഘടനകൾ ആഘോഷം തുടങ്ങി കഴിഞ്ഞു. അതേസമയം രാഷ്ട്രീയ സാംസ്കാരിക-മേഖലയിൽ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ തുടങ്ങിയിട്ടുണ്ട്.
ഹിന്ദു ഐക്യവേദിയുടെ നേതാവ് ആർവി ബാബുവാണ് ഈ വിഷയത്തിൽ ആദ്യം പ്രതികരണം നടത്തിയത്. നോവലിസ്റ്റ് ഹരീഷ് മിശ വടിച്ചു. പ്രതികരണം കൊടുങ്കാറ്റായി മാറുന്നതിന് മുമ്പേ എന്നാണ് ഇയാളുടെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്. പിന്നീടും നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതുപോലെ നല്ല രീതിയിൽ ഹിന്ദുക്കൾ ഉണർന്ന് പ്രതികരിച്ചാൽ ഇനി ഒരുത്തനും ഇതുപോലുള്ള തൊട്ടിയുമായി നോവലാണെന്ന് പറഞ്ഞ് വരില്ലെന്നും അത് ഒരു മാധ്യമവും പ്രസിദ്ധീകരിക്കില്ലെന്നും ഇയാൾ പറയുന്നു. പോസ്റ്റിന് പ്രവർത്തകരുടെ പിന്തുണയുമുണ്ട്. നോവൽ പിൻവലിച്ചതുകൊണ്ട് മാത്രം ഈ വിഷയം അവസാനിപ്പിക്കാൻ കേരളത്തിലെ ഹൈന്ദവ സമൂഹം ഉദ്ദേശിച്ചിട്ടില്ല എന്ന് ബാബു പറയുന്നു. അതൊകുണ്ട് തന്നെ ഹരീഷിന് നേരെ ഭീഷണി ഇപ്പോഴും സജീവമാണ്.
അതിനിടെ് ഹരീഷിന് നേരെയുള്ള ആക്രമണത്തെ എംഎ ബേബിയും അപലിച്ചിട്ടുണ്ട്. ആക്രമണം കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗക്ഷേമ സഭയെ ഒരു ഉപകരണമാക്കി ഹിന്ദുത്വ വർഗീയവാദികൾ ഉപയോഗിക്കുകയാണ്. യോഗക്ഷേമസഭ വിപ്ലവ പാരമ്പര്യമുള്ള സംഘടനയാണ്. സംഘപരിവാറിന്റെ ഇത്തരം നീക്കങ്ങൾ നിന്നുകൊടുക്കരുതെന്നാണ് അവരോടുള്ള അഭ്യർത്ഥന. ഹരീഷിന്റെ കുടുംബത്തിനെയും ഇവർ വെറുതെവിട്ടിട്ടില്ല. ഇത് പെരുമാൾ മുരുകന് എതിരായ ആക്രമണങ്ങൾക്ക് സമാനമാണെന്ന് ബേബി വ്യക്തമാക്കി.
മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ചാണ് ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നത്. ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയെയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തെയും തുടർന്നാണ് ഹരീഷിന് നോവൽ പിൻവലിക്കേണ്ട വന്നത്. എന്നാൽ ആക്രമണം തുടരുമെന്ന് സൂചനയാണ് ഐക്യവേദി നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്