ആശുപത്രിയിൽ ഈച്ചകയറിയാൽ നഴ്സ് അമ്പതുരൂപ പിഴ അടയ്ക്കണം! ഡോക്ടറുടെ ചെരിപ്പ് റാക്കിനു താഴെ കണ്ടാലും ഡ്യൂട്ടിയിലുള്ള നഴ്സ് 100 രൂപ പിഴ അടയ്ക്കണം; ഒപിയിലെ ഉപകരണം കേടായാൽ നഴ്സിന്റെ ശമ്പളത്തിൽ നിന്ന് 16,500 രൂപ പിടിക്കും; കേട്ടുകേൾവിയില്ലാത്ത 'പോക്കറ്റടി'ക്കാർക്ക് പക്ഷേ ശമ്പളം നൽകുന്ന കാര്യത്തിൽ സർക്കാർ നിർദ്ദേശത്തിന് പുല്ലുവില: ചേർത്തല കെവി എം ആശുപത്രിയിലെ നഴ്സുമാർ പട്ടിണി സമരത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
ചേർത്തല: ആശുപത്രിക്ക് അകത്ത് ഈച്ച കയറിയാൽ നഴ്സിന് പിഴ അമ്പതുരൂപ! ഡോക്ടർ ചെരിപ്പ് റാക്കിൽ വയ്ക്കാൻ മറന്നുപോയാൽ അതിന് നഴ്സിന് ശിക്ഷ നൂറു രൂപ! ആശുപത്രിയിലെ ഉപകരണം കേടായാൽ അതിന്റെ വില തുല്യമായി വിഭജിച്ച് ഓരോ മാസവും ശമ്പളത്തിൽ നിന്ന് പിടിക്കും!
ലോകത്തെങ്ങും കേട്ടുകേൾവിയില്ലാത്ത വിധം നഴ്സുമാരെ പീഡിപ്പിക്കുന്ന ചേർത്തലയിലെ കെവി എം ആശുപത്രി മാനേജ്മെന്റിനെതിരെ നഴ്സുമാർ നടത്തുന്ന സമരം അമ്പതുദിവസം പിന്നിട്ടിട്ടും ഇതിൽ കാര്യക്ഷമമായി ഇടപെടാനോ സർക്കാർ നിശ്ചയിച്ച ശമ്പളം വാങ്ങി നൽകാനോ പ്രശ്നം പരിഹരിക്കാനോ ഇടപെടാതെ സർക്കാരും.
സർക്കാർ നിശ്ചയിച്ച ശമ്പളം ഒരു കാരണവശാലും കൊടുക്കില്ലെന്ന് ധാർഷ്ട്യവുമായി മുന്നോട്ടുപോകുന്ന ചേർത്തലയിലെ ഡോ. വിവി ഹരിദാസിന്റെ നേതൃത്വത്തിലുള്ള കെവി എം ആശുപത്രി മാനേജ്മെന്റിനെതിരെ നഴ്സുമാർ സമരത്തിന് ഇറങ്ങുന്നത് അവിടെയുള്ള പീഡനങ്ങൾ അത്രയ്ക്കും അസഹനീയമായതോടെയാണ്. ശമ്പളവർധന ഉൾപ്പെടെ ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം നേടിയെടുത്ത് കേരളത്തിൽ വൻ ചരിത്രമെഴുതിയാണ് സംസ്ഥാനമൊട്ടുക്ക് നഴ്സിങ് സംഘടനകൾ നടത്തിവന്ന സമരം അവസാനിച്ചത്.
ദശാബ്ദങ്ങളായി ജോലി സ്ഥലത്തുണ്ടാകുന്ന പീഡനങ്ങൾക്ക് ഉൾപ്പെടെ പരിഹാരം നിർദ്ദേശിക്കുകയും ശമ്പള വർധനവിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കുകയും ചെയ്താണ് സർക്കാർതലത്തിൽ തന്നെ ഒത്തുതീർപ്പുണ്ടാക്കി സമരം അവസാനിപ്പിച്ചത്. എന്നാൽ അത് ഒരിക്കലും നടപ്പാക്കില്ലെന്ന് കടുംപിടിത്തം പിടിക്കുകയും സമരത്തിൽ പങ്കെടുത്ത രണ്ട് നഴ്സുമാരെ പുറത്താക്കുകയും ചെയ്തുവെന്ന് മാത്രമല്ല, സമരത്തിന് ഇറങ്ങും മുമ്പ് ജോലിചെയ്ത ദിവസത്തെ ശമ്പളം പോലും ഇവർക്ക് നൽകാൻ ആശുപത്രി തയ്യാറായതുമില്ല.
ഇതോടെയാണ് ഓഗസ്റ്റ് മുതൽ ആശുപത്രിയിലെ നഴ്സുമാർ ഒന്നടങ്കം സമരത്തിന് ഇറങ്ങുന്നത്. സമരം അമ്പതുദിവസം പിന്നിട്ടിട്ടും സർക്കാർ തലത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് മാത്രമല്ല, ആശുപത്രി മാനേജ്മെന്റ് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലയിൽ നീങ്ങുകയും ചെയ്യുന്നു. ഇതോടെ യുഎൻഎയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരം അനിശ്ചിതകാല നിരാഹാര സമരമാക്കി കൂടുതൽ ശക്തമാക്കുകയാണ് നഴ്സുമാർ. ഇന്നലെ മുതൽ നിരാഹാര സമരം ആരംഭിച്ചുകഴിഞ്ഞു. മന്ത്രിതലത്തിൽ തന്നെ ഇടപെടലുകൾ ഉണ്ടായിട്ടുപോലും ഒരു അനുരഞ്ജനത്തിന് ആശുപത്രിയുടമ തയ്യാറാവുന്നില്ല.
ആശുപത്രിയിൽ നിന്നുള്ള പെരുമാറ്റവും വളരെ കുറഞ്ഞ ശമ്പളവുമാണ് ഇത്തരമൊരു സമരത്തിന് കാരണമായതെന്ന് യുഎൻഎ ആശുപത്രി യൂണിറ്റ് പ്രസിഡന്റായ നഴ്സ് ജിബി മറുനാടനോട് പറഞ്ഞു. 2013ൽ സർക്കാർ തലത്തിൽ ചർച്ച നടത്തി കൂട്ടി നൽകാൻ നിർദ്ദേശിച്ച ശമ്പളം പോലും നൽകാൻ ആശുപത്രിയുടമ വി വി ഹരിദാസ് തയ്യാറായിട്ടില്ല ഇതുവരെ. 8,750 രൂപ അടിസ്ഥാന ശമ്പളം നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതിനൊപ്പം ആനുകൂല്യങ്ങളുംകൂടി ആയാൽ ജോലിയിൽ സ്ഥിരമാകുന്ന ഒരാൾക്ക് 14,000 രൂപയിൽ കൂടുതൽ ശമ്പളം കിട്ടുമായിരുന്നു.
2013ൽ നിശ്ചയിച്ച ശമ്പളം പോലും തരില്ല; കൂടെ ഫൈനും
എന്നാൽ ഇപ്പോഴും ആറായിരമോ ഏഴായിരമോ നിശ്ചിത വേതനമാണ് നഴ്സുമാർക്ക് 25 വർഷത്തിലേറെ സർവീസ് ഉള്ളവർക്കു പോലും പത്തായിരമോ പന്ത്രണ്ടായിരമോ മാത്രമേ ശമ്പളമായി നൽകുന്നുള്ളൂ. മറ്റ് ആനുകൂല്യങ്ങൾ ഇല്ലെന്ന് മാത്രമല്ല, തൊട്ടതിനും പിടിച്ചതിനുമെല്ലാം പിഴയും ഈടാക്കി ഈ തുകയിൽ നിന്നുതന്നെ കയ്യിട്ടുവാരാൻ മാനേജ്മെന്റ് തന്ത്രങ്ങളും പ്രയോഗിക്കുന്നുവെന്ന് നഴ്സുമാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ പീഡനം സഹിക്കവയ്യാതെയാണ് ആശുപത്രിയിലെ 130 നഴ്സുമാരിൽ 117 പേരും സമരത്തിന് ഒറ്റക്കെട്ടായി ഇറങ്ങിയത്.
ഇപ്പോൾ പ്രഖ്യാപിച്ച പുതുക്കിയ നിരക്ക് പ്രകാരം ശമ്പളം നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് വീണ്ടും നഴ്സുമാർ സമരത്തിന് ഇറങ്ങിയിട്ടുള്ളത്. അങ്ങനെയെങ്കിൽ 29,000 രൂപ അടിസ്ഥാന ശമ്പളം നിരക്കിൽ മാനേജ്മെന്റ് ശമ്പളം നൽകണം. 300 ബെഡ്ഡുകളുള്ള ആശുപത്രിയാണ് ഇത്. ഇതോടൊപ്പം നഴ്സിങ് സ്കൂൾ ഉൾപ്പെടെ നടത്തുന്നുമുണ്ട്. എംഎസ്സി നഴ്സിങ് ഉൾപ്പെടെ എല്ലാ പാരാമെഡിക്കൽ കോഴ്സുകളുമുള്ള നഴ്സിങ് കോളേജുമുണ്ട് ആശുപത്രിയിൽ എന്നിട്ടും നഴ്സുമാർക്ക് ശമ്പളം നൽകാതെ പീഡിപ്പിക്കുകയാണെന്നും യുഎൻഎ ചൂണ്ടിക്കാട്ടുന്നു.
നഴ്സിങ് കോളേജിന് അംഗീകാരം കിട്ടാൻ 300 ബെഡ്ഡുള്ള ആശുപത്രിയെന്ന് കാണിച്ച സ്ഥാനത്ത് നഴ്സുമാർക്ക് ശമ്പളം കൊടുക്കാതിരിക്കാൻ 100 ബെഡ്ഡുള്ള ആശുപത്രിയാണെന്ന് ചേർത്തല മുനിസിപ്പൽ രേഖകളിൽ കാണിച്ചും മാനേജ്മെന്റ് തന്ത്രം പ്രയോഗിക്കുന്നതായും അവർ പറയുന്നു. നിരവധി വർഷം ട്രെയിനിയെന്ന നിലയിൽ ജോലിയെടുപ്പിച്ച ശേഷമാണ് പലരേയും സ്ഥിരപ്പെടുത്തുന്നത്. എന്നാലും ആനൂകൂല്യങ്ങളില്ലാതെ ആറായിരമോ ഏഴായിരമോ ആണ് ശമ്പളമായി നൽകുക.
ഇതിനെല്ലാം പുറമെ ഷിഫ്റ്റിന്റെ പേരിലുമുണ്ട് പീഡനം. എട്ടുമണിക്കൂർ ജോലിസമയമെന്നതിന് പകരം പത്തുമണിക്കൂറാണ് ഷിഫ്റ്റ്. സാധാരണഗതിയിൽ മാസം 210 മണിക്കൂർ ജോലിചെയ്യേണ്ടതിന് പകരം 270-280 മണിക്കൂർ ജോലി ചെയ്യിപ്പിക്കാനാണ് ഇത്തരത്തിൽ ക്രമീകരണം. ഇതിന് മാറ്റമുണ്ടാകണമെന്നും നഴ്സുമാർ ആവശ്യപ്പെടുന്നു. ഓവർടൈം അലവൻസ് തരാതിരിക്കാനാണ് ഇത്തരത്തിൽ ഒരു ക്രമീകരണം വരുത്തിയിരിക്കുന്നതെന്നു അവർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നിർദ്ദേശിച്ച ശമ്പളം നൽകുക, ദിവസം മൂന്ന് ഷിഫ്റ്റ് എന്ന നിലിയൽ ജോലി ക്രമീകരിക്കുക, നഴ്സുമാരെ പിഴിയുന്ന ഫൈനുകൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഎൻഎ സമരം നടത്തുന്നത്.
ഇതിന് പുറമെയാണ് ഫൈനെന്ന പേരിൽ ഈച്ചകയറിയതിനും ഡോക്ടറുടെ ഷൂസ് റാക്കിലല്ല വച്ചതെന്നും പറഞ്ഞുമെല്ലാം നഴ്സുമാർക്ക് ഫൈനിടുന്നത്. അടുത്തിടെ ആശുപത്രിയിലെ ഒപിയിൽ ഒരു യന്ത്രം കേടുവന്നതിനെ തുടർന്ന് അതിന്റെ വില നഴ്സുമാരിൽ നിന്ന് ഈടാക്കുമെന്നായി പ്രഖ്യാപനം. മൂന്നരലക്ഷത്തോളം വിലയുള്ള ഉപകരണമാണ് കേടുവന്നതെന്നും ഇതിന്റെ വില ഈടാക്കാൻ 16,500 രൂപവീതം നഴ്സുമാരിൽ നിന്ന് പിടിക്കുമെന്നുമായി പ്രഖ്യാപനം. ഇത് ഘട്ടംഘട്ടമായി മാസശമ്പളത്തിൽ നിന്ന് പിടിക്കാനാണ് മാനേജ്മെന്റ് തീരുമാനിച്ചത്. ഇത്തരത്തിൽ പല പീഡനങ്ങളും നഴ്സുമാർക്കെതിരെ മാനേജ്മെന്റ് കൈക്കൊള്ളുന്നതായി യുഎൻഎ ഭാരവാഹികൾ മറുനാടനോട് പറഞ്ഞു.
ഐസക്കിനോട് സമ്മതിച്ചു; തിലോത്തമൻ വന്നപ്പോൾ ബബ്ബബ്ബ!
ചേർത്തലയിൽ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ് കെ വി എം. അതിനാൽ തന്നെ സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ജനങ്ങളും ആവശ്യപ്പെടുന്നുണ്ട്. നഴ്സുമാരുടെ ആവശ്യങ്ങൾ ന്യായമെന്ന് അറിയാവുന്ന പ്രാദേശിക രാഷ്ട്രീയ നേതൃത്വവും നഴ്സുമാർക്കൊപ്പമുണ്ട്. എന്നിട്ടും മാനേജ്മെന്റിന്റെ കടുംപിടിത്തം കൊണ്ടുമാത്രമാണ് സമരം അവസാനിക്കാത്തതെന്ന് യുഎൻഎയും നാട്ടുകാരും ഒരുപോലെ പറയുന്നു.
ആഗസ്റ്റിൽ നഴ്സുമാർ സമരം തുടങ്ങിയ ശേഷം ഒത്തുതീർപ്പിനായി ഇതിനകം പതിനാലുതവണ ചർച്ചകൾ പല തലത്തിൽ നടന്നു. ഡിഎംഓ തലത്തിലും എറണാകുളത്തുവച്ചുമെല്ലാം ചർച്ചകൾ നടത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക തയ്യാറാകാതെ ഇടയ്ക്കിടെ പുതിയ ഉപാധികൾ വച്ചുകൊണ്ടിരിക്കുകയാണ് മാനേജ്മെന്റ്. ഒരു ചർച്ചയ്ക്കുപോലും വരാൻ ആശുപത്രി ഉടമ തയ്യാറായില്ലെന്നും പകരം നിയമോപദേശകനെ അയക്കുകയായിരുന്നുവെന്നും യുഎൻഎ ചൂണ്ടിക്കാട്ടുന്നു. ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് കത്ത് ഒപ്പിട്ടു നൽകാനും ഉടമ തയ്യാറല്ല. വാക്കാൽ ഉറപ്പുതരാമെന്നാണ് നിലപാട്. ഇത് വിശ്വസിക്കാനാവില്ലെന്ന് മന്ത്രി തോമസ് ഐസക്കും പിന്നീട് മന്ത്രി തിലോത്തമനും ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ നിന്നുതന്നെ വ്യക്തമാകുകയും ചെയ്തു.
നഴ്സുമാരുടെ ആവശ്യങ്ങൾ ഏറെക്കുറെ അംഗീകരിക്കാമെന്നായിരുന്നു മന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയിൽ മാനേജ്മെന്റിന്റെ പ്രഖ്യാപനം. എന്നാൽ പിന്നീട് തിലോത്തമൻ ചർച്ചയ്ക്കെത്തിയപ്പോൾ ഐസക്കിനോട് പറഞ്ഞതെല്ലാം തിരുത്തിപ്പറയുകയാണ് മാനേജ്മെന്റ് ചെയ്തത്. ഇത്തരത്തിൽ വാക്കുമാറ്റുന്നതിനാ്ൽ ഉടമ്പടി വച്ച ശേഷമേ സമരത്തിൽ നിന്ന് പിന്മാറൂ എന്ന് യുഎൻഎയും വ്യക്തമാക്കുന്നു. അനുരഞ്ജനത്തിന്റെ നയം വിട്ട് സർക്കാർ ശക്തമായി സമ്മർദ്ദം ചെലുത്തിയാലേ മാനേജ്മെന്റിനെ നിലയ്ക്കുനിർത്താനാവൂ എന്നും അവർ പറയുന്നു. ഇതിനായാണ് ഇപ്പോൾ മരണംവരെയും സമരം എന്ന മുദ്രാവാക്യവുമായി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.
ആശുപത്രിക്കെതിരായ സമരം ന്യായമാണെന്ന് വ്യക്തമായതോടെ ഇക്കാര്യത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ കൂടിയായ മുതിർന്ന സി.പി.എം നേതാവ് വിഎസും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞമാസം അദ്ദേഹം ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കത്തുനൽകുകയും ചെയ്തു. ജോലിസമയം നിജപ്പെടുത്തി ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയും സർക്കാർ നിർദ്ദേശിച്ച വേതനം ലഭ്യമാക്കിയും സമരം രമ്യമായി അവസാനിപ്പിക്കണമെന്ന് കത്തിൽ വി എസ് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഇതുവരെ ആരോഗ്യവകുപ്പ് അനങ്ങിയിട്ടില്ല. സേവന-വേതന കാര്യങ്ങളിൽ സർക്കാറും തൊഴിൽ വകുപ്പും നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ആശുപത്രിക്കെതിരെ സർക്കാരിന് നടപടിയെടുക്കാമെങ്കിലും അതിന് വേണ്ട സമ്മർദ്ദം ചെലുത്താനും സർക്കാർ തലത്തിൽ നടപടികളും ഉണ്ടാകുന്നില്ല.
സോഷ്യൽ മീഡിയയിൽ പിന്തുണയുമായി നിരവധി പേർ
അതേസമയം, കണ്ടില്ലെന്ന മട്ടിൽ സർക്കാർ നിൽക്കുന്നതിനിടെ ചേർത്തലയിലെ നഴ്സുമാരുടെ സമരം സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. സമരത്തിന് പിന്തുണയുമായി നിരവധിപേർ ദിവസവും രംഗത്തുവരുന്നുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പിന്തുണയും ദിവസവും കൂടുന്നത് സമരത്തിന് കൂടുതൽ ആവേശമാകുന്നുണ്ടെന്ന് യുഎൻഎ വ്യക്തമാക്കുന്നു. സമരം നിരാഹാര സത്യഗ്രഹത്തിലേക്ക് നീങ്ങിയെന്ന വിവരം പങ്കുവച്ചാണ് സോഷ്യൽ മീഡിയയിൽ നിരവധി പേർ സമരക്കാർക്ക് അഭിവാദ്യവുമായി എത്തുന്നത്.
യുഎൻഎ ആലപ്പുഴ നേതൃത്വം പങ്കുവച്ച സമര വീഡിയോ
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്