ആശുപത്രികൾ അടച്ചിടില്ല; നഴ്സുമാരുടെ സമരം നിയമവിരുദ്ധവും അന്യായവുമെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റ്; ശമ്പള വർധന ആവശ്യപ്പെടുന്നവരിൽ പലരും ഒരു സിറിഞ്ച് പോലും വെയ്ക്കാൻ അറിയാത്തവർ; സർക്കാർ താങ്ങാനാവാത്ത ശമ്പള വർധനവ് അടിച്ചേൽപ്പിച്ചാൽ ജനങ്ങളെ പിഴിയാൻ നിർബന്ധിതരാവും; സൗകര്യമുണ്ടേൽ ആശുപത്രിയിൽ വന്നാൽ മതിയെന്നും ആശുപത്രി മുതലാളി
കെ സി റിയാസ്
കോഴിക്കോട്: നഴ്സുമാർക്ക് ന്യായമായ ശമ്പള വർധനവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ നടത്താനിരിക്കുന്ന സമരത്തിൽ നിന്ന് നഴ്സുമാരുടെ സംഘടന പിന്മാറണമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (കെ പി എച്ച് എ) ഭാരവാഹികൾ. സമരം അനാവശ്യവും അനവസരത്തിലുള്ളതും നിയമവിരുദ്ധവുമാണ്. സമരത്തെ നേരിടാൻ ആശുപത്രികൾ അടച്ചിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സാമ്പത്തിക സ്ഥിതി പൂർണമായും അനുവദിക്കാതിരുന്നിട്ടും ഐ ആർ സി ആവശ്യപ്പെട്ട ശമ്പളം നൽകാൻ മാനേജ്മെന്റുകൾ തയ്യാറായിട്ടും സമരവുമായി നഴ്സുമാർ മുന്നോട്ടുപോകുന്നത് ദൗർഭാഗ്യകരമാണെന്നും ഭാരവാഹികൾ അറിയിച്ചു.
നഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തിൽ 60 ശതമാനം വർധനവാണ് മൂന്നു മന്ത്രിമാരുടെയും നഴ്സുമാരുടെയും ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചേർന്ന ഐ ആർ സി (ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി) യോഗത്തിൽ തീരുമാനിച്ചത്. ഈ നിർദ്ദേശം ആശുപത്രി ചെലവുകൾ വർധിപ്പിക്കുമെങ്കിലും നഴ്സുമാർക്ക് മാന്യമായ ശമ്പളം ലഭിക്കുന്നതിനു വേണ്ടി സമ്മതിക്കുകയാണുണ്ടായതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. ഹുസൈൻകോയ തങ്ങൾ, ആസ്റ്റർ മിംസ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ എന്നിവർ വ്യക്തമാക്കി. സർക്കാരിനെയും കേരള ഹൈക്കോടതി വിധിയെയും മാനിക്കാതെ സമരം തുടരാനുള്ള അസോസിയേഷൻ തീരുമാനം ദൗർഭാഗ്യകരമാണ്.
ഈ മാസം 17 മുതൽ ആശുപത്രികൾ പൂർണമായി ബഹിഷ്കരിക്കാനാണ് നഴ്സുമാരുടെ സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ സ്വകാര്യ ആശുപത്രികൾ അടച്ചിടുന്ന പ്രശ്നമില്ല. എല്ലാ നഴ്സുമാരും പണിമുടക്കിയാലും അത്യാവശ്യ സർവീസുകൾ നിർബന്ധമായും മറ്റുള്ളവ സാധ്യമായ നിലയിലും പ്രവർത്തിപ്പിക്കും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, പിജി വിദ്യാർത്ഥികൾ, പാരാ മെഡിക്കൽ ജീവനക്കാർ തുടങ്ങിയവരുടെ സേവനത്തോടെ ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകും. അത്യാഹിത വിഭാഗമുൾപ്പെടെയുള്ള എല്ലാ സേവനങ്ങളും രോഗികൾക്ക് ലഭ്യമാക്കും. ഇനിയൊരു ശമ്പള വർധന ഇപ്പോൾ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.
അതിനിടെ, ശമ്പള വർധനയുമായി ബന്ധപ്പെട്ട നഴ്സുമാരുടെ പ്രശ്നങ്ങളിൽ മാധ്യമപ്രവർത്തകരിൽനിന്ന് മറുചോദ്യങ്ങൾ ഉയർന്നപ്പോൾ ആശുപത്രി മാനേജ്മെന്റിലെ ചിലർക്കത് ദഹിച്ചില്ല. ഒരാൾ തന്നെ കൂടുതൽ ചോദ്യങ്ങൾ ചോദിക്കേണ്ടതില്ലെന്നും മറ്റുള്ളവർക്കും അവസരം നൽകണമെന്ന് വിശദീകരണങ്ങൾക്കിടെ ഒരു ആശുപത്രി ഉടമ വ്യക്തമാക്കിയപ്പോൾ, ചോദ്യങ്ങൾ ആര് ചോദിക്കണമെന്നത് അവരവരുടെ ഇഷ്ടമാണെന്നും മുൻ ചോദ്യങ്ങളിൽ വ്യക്തതയുള്ള മറുപടിയാണ് വേണ്ടതെന്നും മാധ്യമപ്രവർത്തകർ പ്രതികരിച്ചു.
തുടർന്ന് മാധ്യമപ്രവർത്തകരിൽനിന്ന് വീണ്ടും കൂടുതൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ 'നിങ്ങൾക്ക് സൗകര്യമുണ്ടേൽ വന്നാൽ മതി' എന്നായി ഒരു ആശുപത്രി ചെയർമാന്റെ മറുപടി. ഈ പ്രസ്താവന തിരുത്തണമെന്നും ധിക്കാരപരമാണെന്നും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പ്രസ്താവന ആവർത്തിച്ചു. അതോടെ 'സൗകര്യമുണ്ടേൽ വന്നാൽ മതി'യെന്ന വാദത്തോട് ഡയസിലുള്ള മറ്റു ആശുപത്രി അധികൃതർക്കും യോജിപ്പാണോ എന്നു ചോദിച്ചപ്പോൾ അങ്ങനയല്ലെന്ന നിലയിലായി വിശദീകരണം.
ചില സ്വകാര്യ ആശുപത്രികൾ സാധാരണക്കാരെ പിഴിയുകയാണെന്നു ചൂണ്ടിക്കാട്ടിയപ്പോൾ അത്തരം പ്രസ്താവനകൾ പിൻവലിക്കണമെന്ന് ഒരു ആശുപത്രി മുതലാളി പറഞ്ഞപ്പോൾ, സർക്കാർ ഇവ്വിധം തങ്ങൾക്കു താങ്ങാനാവാത്ത വിധത്തിലുള്ള ശമ്പള വർധന അടിച്ചേൽപ്പിച്ചാൽ അത് ജനങ്ങളെ പിഴിയാൻ നിർബന്ധിതമാക്കുന്ന സാഹചര്യമാണുണ്ടാക്കുകയെന്നായി മറ്റൊരു മുതലാളി.
ശമ്പള വർധനവ് ആവശ്യപ്പെടുന്ന പല നഴ്സുമാരും ഒരു സിറിഞ്ച് പോലും വെയ്ക്കാൻ അറിയാത്തവരാണെന്ന് വേറൊരു ആശുപത്രി എം ഡി വിശദീകരിച്ചപ്പോൾ ഇങ്ങനെയാണെങ്കിൽ എന്തു ധൈര്യത്തിലാണ് പൊതുജനങ്ങൾ ആശുപത്രിയിലേക്കു വരികയെന്നും നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും പഠിച്ചിറങ്ങുന്ന നഴ്സിങ് വിദ്യാർത്ഥികൾക്ക് എന്തുകൊണ്ടാണ് ഇത്തരമൊരു ദുർഗതിയുണ്ടായതെന്നും മാധ്യമപ്രവർത്തകർ തിരിച്ചു ചോദിച്ചു. അതോടെ, എല്ലാ ആശുപത്രികളിലും മതിയായ പരിശീലനം പൂർത്തിയാക്കിയ നഴ്സുമാരെ പൂർണമായും ലഭിക്കാത്ത സാഹചര്യമുണ്ടെന്നായി ഔദ്യോഗിക വിശദീകരണം. ആശുപത്രികളിൽ കച്ചവടവും കരിഞ്ചന്തയുമാണ് നടക്കുന്നതെന്ന നിലയ്ക്കുള്ള വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സമരക്കാർക്കു നേരെ എസ്മ പ്രയോഗിക്കണോ വേണ്ടയോ എന്നത് സർക്കാറും കോടതിയും തീരുമാനിക്കട്ടെ. ജൂലൈ 20ന് ചേരുന്ന ഐ ആർ സി യോഗം എന്തു തീരുമാനമാണ് കൈക്കൊള്ളുക എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും ഭാരവാഹികൾ പ്രതികരിച്ചു.
നഴ്സുമാരുടെ സമരം ആരോഗ്യ സേവന രംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കും. വൈറൽ പനി പോലുള്ള അസുഖങ്ങൾ മൂലം സംസ്ഥാനത്ത് ജനം പൊറുതിമുട്ടുമ്പോൾ നഴ്സുമാർ ആശുപത്രികൾ പൂർണമായി ബഹിഷ്ക്കരിക്കുന്നത് ആശങ്ക ഉണർത്തുന്നതാണ്. നഴ്സുമാർ സമരം നടത്തിയാലും പി ജി വിദ്യാർത്ഥികളെയും മറ്റും ഒപ്പം നിർത്തി ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പരമാവധി സേവനങ്ങൾ നൽകും. ഡോക്ടർമാരും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും സഹകരണം ഉറപ്പ് നൽകിയിട്ടുണ്ട്.
നഴ്സുമാരുടെ ശമ്പളത്തിൽ 60 ശതമാനത്തിന്റെ വർധനവ് വരുത്താൻ സംസ്ഥാന തൊഴിൽ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒരു വിഭാഗത്തിനും ഒറ്റയടിക്ക് 60 ശതമാനത്തിന്റെ ശമ്പള വർധനവ് ഉണ്ടായിട്ടില്ല. 20 കിടക്കയിൽ താഴെയുള്ള ആശുപത്രികളിലെ ജനറൽ നഴ്സുമാർക്ക് 8175 രൂപയായിരുന്നു നേരത്തെ ശമ്പളം. ഇപ്പോഴത് 17200 രൂപയായി വർധിച്ചു. 21 മുതൽ 100 കിടക്കൾ വരെയുള്ള ആശുപത്രികളിൽ 19800 രൂപ, 101 മുതൽ 300 വരെയുള്ള ആശുപത്രികളിൽ 20014 രൂപ, 301 മുതൽ 500 കിടക്കൾ വരെയുള്ളിടത്ത് 20980 രൂപ എന്നിങ്ങനെയാണ് ശമ്പള വർധനവുണ്ടായിരിക്കുന്നത്. രാജ്യത്ത് ഡൽഹിയോട് കിടപിടിക്കുന്ന ശമ്പള വർധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
വലിയ പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും സർക്കാർ തീരുമാനിച്ച ഈ ശമ്പള വർധനവ് ആംഗീകരിക്കാൻ മാനേജ്മെന്റുകൾ തയ്യാറാണ്. എന്നാൽ ഹൈക്കോടതിയെയും സംസ്ഥാന സർക്കാറിനെയും മാനിക്കാതെ സമരവുമായി മുന്നോട്ട് പോകാനുള്ള നഴ്സിങ് അസോസിയേഷന്റെ തീരുമാനം തിരുത്തണം. നഴ്സുമാരുടെ ബാങ്ക് അക്കൗണ്ടിൽ ശമ്പളമായി ഒരു തുക ഇടുകയും പിന്നീട് ഇതിൽ നിന്ന് കുറച്ച് തിരിച്ച് വാങ്ങുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഏതെങ്കിലും ആശുപത്രികളിൽ ഇത്തരം രീതികൾ ഉണ്ടെങ്കിൽ ഇതിനെതിരെ ലേബർ കമ്മിഷനെ സമീപിക്കാവുന്നതാണ്.
അത്തരം ആശുപത്രികൾക്കെതിരായ നിയമ നടപടിക്ക് നഴ്സുമാർക്ക് എല്ലാവിധ പിന്തുണയുമുണ്ടാകും. 2013-ൽ തീരുമാനിച്ച മിനിമം വേജസിൽ കുറഞ്ഞ ശമ്പളം ഒരു ആശുപത്രിയും നൽകുന്നില്ലെന്നും ഭാരവാഹികൾ വിശദീകരിച്ചു. വാർത്താസമ്മേളനത്തിൽ സ്റ്റാർ കെയർ ഹോസ്പിറ്റൽ എം ഡി ഡോ. അബ്ദുല്ല ചെറയക്കാട്ട്, ബേബി ഹോസ്പിറ്റൽ ചെയർമാൻ ഡോ. അലക്സാണ്ടർ ജേക്കബ്, കാർഡിയാക് ഹോസ്പിറ്റൽ മാനേജിങ് ഡയരക്ടർ ഡോ. പി പി മുഹമ്മദ് മുസ്തഫ, മലബാർ ഹോസ്പിറ്റൽസ് എംഡി ഡോ. പി എ ലളിത, ശിഫ ഹോസ്പിറ്റൽ എം ഡി ഡോ. മുഹമ്മദ് ഹനീഫ, ഡോ. ജയ്കിഷ് ജയരാജ് എന്നിവരും പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍