ഒബ്റോൺ മാളിൽ ചിതറിയ ആ തീപ്പൊരി വലിയൊരു ആപത്തിന്റെ വെറും സൂചന മാത്രം; സംസ്ഥാനത്തെ മിക്ക വൻകിട മാളുകളും പ്രവർത്തിക്കുന്നത് മതിയായ അഗ്നിശമന സൗകര്യങ്ങളില്ലാതെ; ഇതു തന്നെയാണ് അന്ന് ഫയർഫോഴ്സ് മേധാവിയായിരിക്കേ ജേക്കബ് തോമസ് പറഞ്ഞതും; കെട്ടിടമാഫിയ വാളെടുത്തതും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മെട്രോ നഗരമായ കൊച്ചിയെ നടുക്കിയ തീപിടുത്തമാണ് ഇന്ന് പാലാരിവട്ടത്തെ ഒബ്റോൺ മാളിലുണ്ടായ തീപിടുത്തം. അഗ്നിബാധയിൽ ഒരു നില മുഴുവൻ കത്തി നശിക്കുകയുണ്ടായി. ഭാഗ്യം ഒന്നു കൊണ്ട് മാത്രവും അഗ്നിശമന സേനയുടെ ജീവൻ പണയപ്പെടുത്തിയുള്ള പ്രവർത്തനവും ഒന്നുകൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവാക്കാൻ ഇടയാക്കിയത്. ഫുഡ്കോർട്ടിലെ അടുക്കളയിൽ നിന്നും തീപടർന്നുവെന്ന് അറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും തീ അണക്കാൻ ഉള്ളിലേക്ക് പോകാൻ മാർഗ്ഗങ്ങളുണ്ടായില്ല.
തീ പിടുത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ തീ അണയ്ക്കാൻ മാളുകളിൽ സ്ഥാപിക്കുന്ന സ്പ്രിങ്ലറിന്റെ ക്യാപ് നീക്കം ചെയ്തിട്ടില്ലാത്ത നിലയിലായിരുന്നു എന്ന് ചില സന്ദർശകർ അഭിപ്രായപ്പെട്ടു. ഇതും തീ പടരാൻ കാരണമായതായി സംശയിക്കുന്നുണ്ട്. ഫയർ ഫൈറ്റിങ്ങ് സിസ്റ്റം, സ്മോക്ക് എക്സ്ട്രാക്ഷൻ, സ്മോക്ക് ഡിറ്റക്ഷൻ, ഫയർ ഡിറ്റക്ഷൻ, ഫയർ സപ്രഷൻ സിസ്റ്റം എന്നിവയാണ് ഒരു കെട്ടിടത്തിനെ തീ പിടുത്തത്തിൽ നിന്നും രക്ഷിക്കുന്നത്. കെട്ടിടത്തിന് എൻഒസ് വേണമെങ്കിൽ ഈ സംവിധാനങ്ങൾ കെട്ടിടത്തിൽ ഉണ്ട് എന്നത് അധികൃതർക്ക് ബോധ്യപ്പെടണം. എന്നാൽ ഒബ്റോൺ മാളിന്റെ കാര്യത്തിൽ എൻഒസി ലഭിക്കുന്ന അവസരത്തിൽ ഇതെല്ലാം സജ്ജമാക്കുകയും, എന്നാൽ പിന്നീട് ഇത് വേണ്ടവിധത്തിൽ മെയിന്റെയിൻ ചെയ്യാത്തതോ, അതിന്റെ പവർ ഓഫായതോ ആണ് ഈ കനത്ത നാശനഷ്ടത്തിന് വഴിയൊരുക്കിയതെന്നാണ് വിദ്ഗധർ അഭിപ്രായപ്പെടുന്നത്.
സന്ദർശകരെ മുഴുവൻ ഒഴിപ്പിച്ചത് മൂലം ആളപായമുണ്ടായില്ല. സ്ഥലത്ത് പുക പടരുന്നതിനാൽ പ്രദേശവാസികളെ ആശങ്കയിലാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സിനെ അറിയിച്ച ശേഷം പ്രദേശവാസികളും, ഒബറോൺ മാൾ സെക്യൂരിറ്റി ജീവനക്കാരും തീ അണയ്ക്കാനുള്ള ശ്രമം നടത്തി. ശേഷം ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് വണ്ടികൾ വന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഒബ്റോൺ മാളിലുണ്ടായ അപകടം ഒരാനിരിക്കുന്ന വലിയൊരു ആപത്തിന്റെ സൂചന മാത്രമാണ്. കാരണം കേരളത്തിലെ ചെറുതും വലുതുമായി നഗരങ്ങളിൽ അങ്ങോളമിങ്ങോളും മാളുകൾ നിർമ്മിക്കുന്നുണ്ട്. ഇവിടങ്ങളിൽ പലപ്പോഴും അഗ്നിശമന സൗകര്യങ്ങൾ കുറവാണ്.
ഇക്കാര്യം വ്യക്തമാക്കി മാളുകളുടെ സുരക്ഷാ അനുമതിയിൽ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നത് ജേക്കബ് തോമസ് ഫയർഫോഴ്സ് മേധാവി ആയിരിക്കവേയാണ്. വലിയ കെട്ടിടങ്ങൾ പണിയുമ്പോൾ ഫയർഫോഴ്സിന്റെ സുരക്ഷാ അനുമതി നിർബന്ധമാക്കിയിരുന്നു. കോഴിക്കോട് രവി പിള്ളയുടെ ആർപി മാളിൽ അടക്കം അഗ്നിബാധയുണ്ടായാൽ രക്ഷാപ്രവർത്തനം എളുപ്പം നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാളുകൾക്ക് പുറമേ വൻകിട ഫ്ലാറ്റ് സമുച്ഛയങ്ങളുടെയും അവസ്ഥ ഇതായിരുന്നു.
കേന്ദ്രസർക്കാറിന്റെ സിവിൽ ഡിഫൻസ് ആക്ട് 1968 പ്രകാരം ജനങ്ങളുടെ ജീവന് ഭീഷണിയായേക്കാവുന്ന മേഖലകളിൽ നിയന്ത്രണം കൊണ്ടുവരാൻ ഫയർ ആൻഡ് റസ്ക്യൂ സർവീസസിന് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളായിരുന്നു ജേക്കബ് തോമസ് കൈക്കൊണ്ടിരുന്നത്. കോഴിക്കോട്ടെ മാവൂർ റോഡിലെ ആർ.പി മാളിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അഗ്നിശമന സേന നിലപാട് എടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് മാളിന്റെ പ്രവർത്തനം നിർത്തിവെക്കാൻ കോഴിക്കോട് കോർപറേഷനോടും ജില്ലാ കളക്ടറോടും അഗ്നിശമന സേന ആവശ്യപ്പെട്ടത്. പ്രവാസി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥയിലുള്ള ആർപി മാൾ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് അഗ്നിശമനസേന റിപ്പോർട്ടും നൽകി.
മാളിൽ പ്രവർത്തിക്കുന്ന പി.വി എസ് തിയറ്റർ പ്രവർത്തിക്കുന്നത് ഫയർ എക്സിറ്റുകൾ പൂർണമായും അടച്ചാണ്. തിയറ്ററിൽ തീപിടുത്തമുണ്ടായാൽ പുറത്ത് കടക്കാൻ എമർജൻസി എക്സിറ്റ് ഇല്ലെന്നു മാത്രമല്ല തീയണയ്ക്കാനുള്ള സംവിധാനവുമില്ലെന്ന കാര്യം റിപ്പോർട്ടിലുണ്ടായിരുന്നു. ജേക്കബ് തോമസ് എത്തും മുൻപും ഫയർഫോഴ്സിൽ ബഹുനില കെട്ടിടങ്ങൾക്ക് ചുറ്റും ഫയർഎഞ്ചിൻ പോകാനുള്ള സ്ഥലം ഉണ്ടെങ്കിലേ അനുമതി നല്കാവൂവെന്ന നിയമം ഉണ്ടായിരുന്നു. പക്ഷെ ജേക്കബ് തോമസ് വന്ന ശേഷമാണ് ആ നിയമം പ്രവർത്തിച്ചു തുടങ്ങിയത്.
പന്ത്രണ്ട് മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങളിൽ സ്വന്തമായി അഗ്നിശമന സംവിധാനം ഒരുക്കണമെന്ന അഗ്നിശമനസേനാ മേധാവിയുടെ ഉത്തരവ് നൽകിയിരുന്നു. എന്നാൽ, ഇത് നടപ്പിലാക്കാൻ ആരും തയ്യാറായില്ല. ദേശീയ കെട്ടിടനിയമം നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ മിക്ക ഫ്ലാറ്റ് നിർമ്മാതാക്കളും പാലിക്കുന്നില്ലെന്നാണ് ജേക്കബ് തോമസ് ചൂണ്ടിക്കാണിച്ചത്. അടിയന്തരസാഹചര്യങ്ങളിൽ ഫയർ സർവീസിന്റെ സൗകര്യങ്ങളുപയോഗിച്ച് മൂന്നുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കുമേൽ കയറാനാവില്ല. ഇതു തന്നെയാണ് ഒബ്റോൺ മാളിലെ രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയതും.
തീയണക്കാൻ പ്രത്യേക വാട്ടർ ടാങ്ക്, ഫയർ, സ്മോക്, ഫ്യൂം അലാമുകൾ, ലിഫ്റ്റിന് സുരക്ഷാവാതിൽ എന്നിവ മിക്ക ഫ്ളാറ്റുകളിലും മാളുകളിലും വേണം. എന്നാൽ പലയിടത്തും ഇതല്ല അവസ്ഥ. അതുകൊണ്ട് തന്നെ അന്ന് ജേക്കബ് തോമസിന്റെ നിർദ്ദേശങ്ങളെ തള്ളിക്കളഞ്ഞവർ വരുംകാലങ്ങളിൽ അപകടങ്ങളെയും ക്ഷണിച്ചുവരുത്തുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍