ആശുപത്രിയുടെ പേര് പരബ്രഹ്മം; നടക്കുന്നത് ചൂഷണവും; രോഗിയുടെ പക്കൽ നിന്നും 300 മുതൽ 1000 രൂപ നേഴ്സിങ് ഫീസ് ഈടാക്കും; മലാഖമാർക്ക് കൊടുക്കുന്ന അടിസ്ഥാന ശമ്പളം 3500 രൂപ; പത്ത് വർഷം സർവ്വീസുള്ളവർക്ക് കിട്ടുന്നത് 10000 രൂപയും; ചർച്ചയ്ക്ക് വിളിച്ചു പരിഹസിച്ച് ഓച്ചിറ ഭരണ സമിതി; ഓച്ചിറ പരബ്രഹമ ആശുപത്രിയിൽ ഇനി അനിശ്ചിതകാല സമരം
കൊല്ലം: സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റൽ മാനേജ്മെന്റ് യു.എൻ.എ നേതാക്കളെ ചർച്ചയ്ക്കെക്കെന്ന പേരിൽ വിളിച്ച് വരുത്തുകയും അപമാനിക്കുകയും ചെയ്തു. ഡ്യൂട്ടി സമയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടും നടപ്പിലാക്കത്തതിനെ തുടർന്ന് ഇന്നലെ യുഎൻ.എയുടെ നേതൃത്വത്തിൽ സമരം തുടങ്ങാനായി തീരുമാനമെടുത്തിരുന്നു. എന്നാൽ ഹോസ്പിറ്റലിന്റെ ചുമതലക്കാരായ ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിയുടെ പ്രസിഡന്റ് യു.എൻ.എ പ്രതിനിധികളെ ബന്ധപ്പെട്ട് സമരം നടത്തരുതെന്നും ചർച്ച നടത്തി രമ്യമായി പരിഹരിക്കാമെന്നും അറിയിച്ചു.
ഇതിനെ തുടർന്ന് യു.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷും കൊല്ലം ജില്ലാ പ്രസിഡന്റ് മുകേഷ്, ട്രെഷറർ ഐശ്വര്യ തുടങ്ങിയവർ ക്ഷേത്ര കാര്യാലയത്തിൽ ചർച്ചയ്ക്കായി എത്തി. ഭരണ സമിതി പ്രസിഡന്റും സെക്രട്ടറിയും മറ്റൊരാളും മാത്രമേ ഈ സമയം ഉണ്ടായിരുന്നുള്ളൂ. ചർച്ച തുടങ്ങാം എന്ന് യുഎൻ.എ പ്രതിനിധികൾ പറഞ്ഞപ്പോൾ ചർച്ചയ്ക്കല്ല നിങ്ങളെയൊക്കെ കാണാനാണ് വരാൻ പറഞ്ഞതെന്ന് പ്രസിഡന്റ് പറയുകയായിരുന്നു.
കൂടാതെ ഹോസ്പ്പിറ്റലിൽ യു.എൻ.എ ആവശ്യപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കാൻ ഇപ്പോൾ സാധ്യമല്ല എന്നും പഴയ ഭരണ സമിതി ചെയ്തിട്ടില്ലാത്ത ഒരു കാര്യവും പുതിയ ഭരണസമിതി ചെയ്യില്ല എന്നും പറഞ്ഞു. ഇതോടെ ഡ്യൂട്ടി സമയ പരിഷ്ക്കാരത്തോടൊപ്പം ഇ.എസ്.ഐ, പി.എഫ്, സർക്കാർ നടപ്പിലാക്കിയ ശമ്പള വർദ്ധനവ്, ശമ്പളം ബാങ്ക് അക്കൗണ്ട് വഴി തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.എൻ.എ 25 മുതൽ സമരം ആരംഭിക്കുവാൻ തീരുമാനിച്ചത്. ഹോസ്പിറ്റലിലെ 78 രജിസ്റ്റേർഡ് നഴ്സുമാരും സമരത്തിലിറങ്ങുമെന്ന് യു.എൻ.എ ഓച്ചിറ യൂണിറ്റ് പ്രസിഡന്റ് ശ്രീകല മറുനാടൻ മലയാളിയോട് പറഞ്ഞു.
ഹോസ്പിറ്റലിൽ നഴ്സുമാർക്ക് കടുത്ത അവഗണനയും അധിക ജോലി ഭാരവുമാണ്. വേണ്ടത്ര ശമ്പളമില്ല കൂടാതെ ഇന്ത്യൻ നഴ്സിങ്ങ് കൗൺസിൽ പറഞ്ഞിരിക്കുന്ന ജോലി സമയത്തേക്കാൾ കൂടുതൽ സമയം ജോലി ചെയ്യേണ്ട അവസ്ഥയാണ്. നിലവിൽ രണ്ട് ഷിഫ്റ്റ് മാത്രമേ ഇവിടെയുള്ളൂ. പകൽ ഡ്യൂട്ടി 9 മണിക്കൂറും രാത്രി ഡ്യൂട്ടി 16 മണിക്കൂറുമാണ്. പതിനാറു മണിക്കൂറിൽ അൽപ്പ സമയം പോലും വിശ്രമിക്കാൻ അനുവദിക്കില്ല. ഓരോ മണിക്കൂർ ഇടവിട്ട് ഹോസ്പിറ്റലിലെ സുരക്ഷാ ജീവനക്കാർ മാനേജ്മെന്റിന്റെ നിർദ്ധേശ പ്രകാരം സ്റ്റാഫുകൾ ഉണർന്നിരിക്കുകയാണ് എന്ന് ഉറപ്പു വരുത്താനായി രജിസ്റ്ററിൽ എല്ലാ വാർഡിലേയും നഴ്സുമാരുടെ ഒപ്പു വാങ്ങാറുണ്ട്. കൂടാതെ ഒരു മാസം 6 നൈറ്റ് മാത്രമേ ഇന്ത്യൻ നഴ്സിങ്ങ് കൗൺസിൽ പറഞ്ഞിട്ടുള്ളു.
നൈറ്റ് ഓഫും മറ്റൊരവധിയും നിഷ്ക്കർഷിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും ഇവിടെ പാലിക്കുന്നില്ല. ഒരു നഴ്സിനെ പല ഡിപ്പാർട്ട്മെന്റുകളിലേക്ക് മാറ്റി നിയമിക്കുന്നത് ജോലിയെ സാരമായി ബാധിക്കുന്നുണ്ട്. വാർഡിൽ ഡ്യൂട്ടി നോക്കുന്നയാളെ നാളെ ഒപിയിലായിരിക്കും നിയമിക്കുക. അടുത്ത ദിവസം ലേബർ റൂമിൽ. പിന്നെ ഐ.സി.യുവിൽ ഇങ്ങനെ പോകുന്നു. ശമ്പളം നൽകുന്നതിന് കൃത്യമായ രസീതോ രേഖകളോ തരാറില്ല. അനാവശ്യമായി നഴ്സുമാരെ സൂപ്രണ്ടുമാർ പീഡിപ്പിക്കുന്നുണ്ട്. യാതൊരു തൊഴിൽ നിയമവും പാലിക്കാതെ നിയമങ്ങളൊക്കെ കാറ്റിൽ പറത്തി മുന്നോട്ട് പോകുന്ന ഹോസ്പ്പിറ്റൽ മാനേജ്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കേണ്ടതാണ്. മുന്ന് ഷിഫ്റ്റ് നിലവിൽ കൊണ്ടുവരേണ്ടതും ആവശ്യമാണ്.
3500 രൂപയാണ് ഇവിടുത്തെ അടിസ്ഥാന ശമ്പളം. പത്ത് വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് 10000 രൂപ വരെയാണ് ഇവിടെയും ശമ്പളം. പെർമനന്റ് സ്റ്റാഫുകൾക്ക് മാത്രം13000 രൂപ കിട്ടുന്നുണ്ട്. 18 രോഗികൾക്ക് ഇവിടെ ഒരു നേഴ്സ് നെയാണ് നൈറ്റ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്. ഇത് മൂലം രോഗികൾക്ക് വേണ്ട രീതിയിൽ കെയർ നൽകാൻ പലപ്പോഴും നഴ്സുമാർക്ക് കഴിയുന്നില്ല. എങ്കിലും വിശ്രമമില്ലാതെ ഓരോ രോഗിയുടെ അടുത്തും ഇവർ ഓടിയെത്താറുണ്ട്. ഏറ്റവും തിരക്കുള്ള അത്യാഹിത വിഭാഗത്തിലും വേണ്ടത്ര സ്റ്റാഫ് നേഴ്സുമാർ ഇല്ലാത്തതിനാൽ ഡ്യൂട്ടിയിലുള്ളവരുടെ നടു ഒടിയും. രണ്ട് ഷിഫ്റ്റ് മാത്രമാണ് ഇവിടെ. രാവിലെ 8.30 നാണ് ഡേ ഡ്യൂട്ടി ആരംഭിക്കുന്നത്. അഞ്ച് മണിക്കാണ് ഡ്യൂട്ടി തീരുന്നതെങ്കിലും 18 രോഗികളുടെ കേസ് ഷീറ്റ് ഹാൻഡ് ഓവർ ചെയ്തു കഴിയുമ്പോഴേക്കും ആറു മണിയാകും.
നൈറ്റ് 5 മണിക്ക് തുടങ്ങും 8.30 ന് കഴിയുമെങ്കിലും പത്ത് മണിയാകും ഇറങ്ങുമ്പോൾ. പന്ത്രണ്ട് മണിക്കൂർ നൈറ്റും 9 മണിക്കൂർ ഡേയും ചെയ്യുന്ന സ്റ്റാഫുകൾക്കാണ് പിച്ചക്കാശ് എന്ന രീതിയിൽ 3500 രൂപ വച്ചുനീട്ടുന്നത്. ഇവിടെ 5000 രൂപയ്ക്ക് മുകളിൽ ശമ്പളമുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളം നൽകുക. മറ്റുള്ളവർക്ക് ക്യാഷായി കൈയിൽ കൊടുക്കുകയാണ്. ഇങ്ങനെ കൊടുക്കുന്ന ശമ്പളത്തിന് യാതൊരു റസീപ്റ്റോ വൗച്ചറോ നൽകാറില്ലെന്ന് നേഴ്സുമാർ പറയുന്നു. നേഴ്സിങ്ങ് ചാർജ്ജ് ഇനത്തിൽ ദിവസം ഒരു രോഗിയുടെ പക്കൽ നിന്നും 300 മുതൽ 1000 രൂപ വരെ വാങ്ങുന്നുണ്ട്. നേഴ്സിങ്ങ് സൂപ്രണ്ട് മാനേജ്മെന്റുമായി അടുത്ത ബന്ധമുള്ളതിനാൽ നേഴ്സുമാരുടെ ആവശ്യങ്ങൾ ഇവർ ചെവിക്കൊള്ളാറില്ല. മാനേജ്മെന്റിനെതിരെ സംസാരിക്കുന്നവരെ നേരിടുന്നത് കൂടുതൽ നൈറ്റ് ഡ്യൂട്ടി നൽകിയും ലീവ് വെട്ടിക്കുറച്ചുമാണ്.
ഇന്നലെ സമരത്തിനായി അസീസിയ, കിംസ്, ഹോളിക്രോസ്, ഉപാസന, മെഡിസിറ്റി, വലിയത്ത് എന്നീ ആശുപത്രികളിലെ 150 ൽ പരം നഴ്സുമാർ പരബ്രഹ്മയിലെത്തിയിരുന്നു. പരബ്രഹ്മ ഹോസ്പിറ്റലിന് മുന്നിൽ യുഎൻ.എയുടെ കൊടിമരം സ്ഥാപിച്ച് കൊടിയുയർത്തിയതിന് ശേഷം സമര പ്രഖ്യാപനം നടത്തി മടങ്ങി. 25 ന് കൊല്ലം യു.എൻ.എയുടെ കീഴിലുള്ള മുഴുവൻ യൂണിറ്റുകളും ഓച്ചിറയലെത്തി സമരത്തിൽ പങ്കെടുക്കും.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍