ഓഖി ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ തീരത്തേക്ക് കൊണ്ടുവരുന്നു എന്ന് പ്രചരണം; നേവിയുടെ കപ്പൽ എത്തുന്നുവെന്ന് പ്രചരണം നിഷേധിച്ച് ഡിഫൻസ് പിആർഓ; സംസ്ഥാനത്ത് കാണാതായവരുടെ എണ്ണം 260 ആണെന്ന് സ്ഥിരീകരിച്ച് പൊലീസ്; ചെറുബോട്ടുകളിൽ പോയവർ മാത്രം നൂറിലേറെ; ബന്ധുക്കളിൽ നിന്ന് മിസ്സിങ് പരാതി എഴുതിവാങ്ങി അധികൃതർ; ഒരാഴ്ച മുതൽ ഒരുമാസംവരെ നീളുന്ന മീൻപിടിത്തത്തിന് ബോട്ടുകൾ ഇറങ്ങുന്നതിനാൽ ഉറ്റവർ ആപത്തിൽ പെട്ടോ എന്നുപോലും അറിയാനാവാതെ ഉറ്റവരും തീരദേശവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ മരണപ്പെട്ട തൊഴിലാളികളുടെ നിരവധി മൃതദേഹങ്ങൾ കിട്ടിയെന്നും ഇവ കൂട്ടത്തോടെ കപ്പലിൽ എത്തിക്കുന്നുവെന്നും വിവരം പ്രചരിക്കുന്നു. ഇത്തരത്തിൽ ഒരു സംഭവവും ഇല്ലെന്നും വ്യാജ പ്രചരണമാണെന്നും വ്യക്തമാക്കി അധികൃതരും രംഗത്തെത്തി. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ തീരത്തേക്കു കൊണ്ടുവരുന്നുവെന്ന വിവരം തെറ്റെന്ന് തിരുവനന്തപുരത്തെ ഡിഫൻസ് പിആർഒ വ്യക്തമാക്കി. ഇത്തരത്തിൽ ഒരു സംഭവമേയില്ലെന്നും വ്യാജ പ്രചരണമാണെന്നും അധികൃതർ വിശദീകരിക്കുന്നു.
നേവിയുടെ കപ്പലിൽ മൃതദേഹങ്ങൾ കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ കൊണ്ടുവരുമെന്ന പ്രചരണമാണ് ഉണ്ടായത്. കൊല്ലത്തെ അഴീക്കൽ, നീണ്ടകര, കൊല്ലം തുറമുഖം എന്നിവിടങ്ങളിൽ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം ഉൾപ്പെടെ സംവിധാനങ്ങൾ സജ്ജരായി നിൽക്കുന്നുവെന്നും റിപ്പോർട്ടുണ്ടായതോടെ എല്ലാവരും ആശങ്കയിലായി. ഓഖി ദുരന്തത്തിൽ സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെന്ന ആക്ഷേപം ചില കേന്ദ്രങ്ങൾ മനപ്പൂർവം ഉന്നയിക്കുന്നുണ്ട്.
ചില മാധ്യമങ്ങളിലും ഇതിനായി പ്രചരണം സജീവമാണ്. ഇതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രചരണവും ഉണ്ടായതെന്നാണ് സർക്കാർ സംശയിക്കുന്നത്. കാണാതായവർക്കുവേണ്ടി അന്വേഷണം തുടരുന്നതിനിടെയാണ് ഇത്തരമൊരു പ്രചരണം ഉണ്ടായത്. സർക്കാരും സേനകളും തിരച്ചിൽ കാര്യക്ഷമമായി നടത്തുന്നില്ലെന്ന ആക്ഷേപം ഉയർത്താൻ ശക്തമായ പ്രചരണം സോഷ്യൽ മീഡിയയിലും നടക്കുന്നുണ്ട്. കാണാതായവരുടെ ബന്ധുക്കളിൽ പ്രകോപനം സൃഷ്ടിക്കാനായി വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്ന മുന്നറിയിപ്പും ബന്ധപ്പെട്ടവർ നൽകുന്നു. കാണാതായവർക്കുവേണ്ടി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കൂടുതൽ ദിവസത്തേക്ക് തിരച്ചിൽ വ്യാപിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെ കാണാതായവർ 270; നഷ്ടപരിഹാരം നൽകാൻ നടപടി തുടങ്ങി
ഓഖി ചുഴലിക്കാറ്റിൽപെട്ടു സംസ്ഥാനത്തു കാണാതായവരുടെ എണ്ണം 260 ആണെന്നാണ് പൊലീസിന്റെ കണക്ക്. ഇതിൽ ചെറു ബോട്ടുകളിൽ പോയവർ മാത്രം നൂറോളമുണ്ട്. ഒരു മാസം കാത്തിരുന്ന ശേഷവും ഇവർ മടങ്ങിവന്നില്ലെങ്കിൽ മരിച്ചതായി കണക്കാക്കാമോ എന്നും പൊലീസ് പരിഗണിക്കും. സർക്കാരിന്റെ നിർദ്ദേശം കണക്കിലെടുത്തു ബന്ധുക്കളിൽ നിന്നു പരാതി എഴുതി വാങ്ങി. 260 മൽസ്യത്തൊഴിലാളികളുടെയും പേരിൽ വെവ്വേറെ പ്രഥമ വിവര റിപ്പോർട്ട് പൊലീസ് തയാറാക്കി. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള ആദ്യ നടപടികളിലൊന്നാണു പൊലീസ് പൂർത്തിയാക്കിയത്.
അതേസമയം, കേരളത്തിൽ നിന്നു മൽസ്യബന്ധനത്തിനു പോയ 322 പേർ മറ്റു സംസ്ഥാനങ്ങളിൽ തീരമണഞ്ഞിട്ടുണ്ടെന്നും അവരെ മടക്കിക്കൊണ്ടു വരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഗുജറാത്തിലെ വെരാവലിൽ എത്തിയ 700 മൽസ്യത്തൊഴിലാളികളിൽ 200 പേർ മലയാളികളാണ്. ഇതിൽ 63 പേർ തിരുവനന്തപുരത്തുകാരും. മഹാരാഷ്ട്ര രത്നഗിരിയിൽ 122 പേരെത്തി. ഇതിൽ 62 പേർ തിരുവനന്തപുരത്തുകാരാണ്. ലക്ഷദ്വീപിൽ ചുരുക്കം മലയാളികളേ എത്തിയിട്ടുള്ളൂവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യത്തൊഴിലാളികളുമായി രണ്ടു കപ്പൽ കൂടി തിരച്ചിൽ നടത്തും. കൂടുതൽ ദൂരത്തേക്ക് തിരച്ചിൽ വ്യാപിപ്പിക്കും. ലത്തീൻ കത്തോലിക്ക സഭ മുഖേന ഇത്തരത്തിൽ ഒരു നിർദ്ദേശം ലഭിച്ചിരുന്നു. 140 നോട്ടിക്കൽ മൈൽ അകലത്തേക്ക് തിരച്ചിൽ വ്യാപിപ്പിക്കും.
കാറ്റിന്റെ പ്രഹരത്തിൽ കേരള തീരം വിട്ട് കൂടുതൽ ദൂരത്തേക്ക് മത്സ്യത്തൊഴിലാളികൾ പോയിരിക്കാനുള്ള സാധ്യതയും കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. ഇന്നലെ കണ്ടെത്തിയ മത്സ്യത്തൊഴിലാളികളിൽ ചിലർ ഓഖി ദുരന്തം ഉണ്ടായ കാര്യം പോലും അറിഞ്ഞിരുന്നില്ല. പ്രഹര പരിധിയിൽ നിന്ന് അകന്നുനിന്നതിനാൽ അവർ രക്ഷപ്പെടുകയായിരുന്നു. മറ്റ് സംസ്ഥാന തീരങ്ങളിലും കേരളത്തിലെ ഉൾപ്പെടെ തൊഴിലാളികൾ എത്തിയിട്ടുണ്ട്. ഇനിയും പലരും ഇത്തരത്തിൽ തങ്ങളെ നാട്ടിൽ അന്വേഷിക്കുന്നു എന്ന വിവരം പോലും അറിയാതെ കടലിൽ ഉണ്ടായിരിക്കാനുള്ള സാധ്യതയുമുണ്ട്. പലരും പത്തും ഇരുപതും ദിവസത്തെ മത്സ്യബന്ധനത്തിന് ആയാണ് കടലിൽ പോകുന്നത്. വലിയ ബോട്ടുകളിൽ അതിലേറെക്കാലം കടലിൽ കഴിയുന്നവരുമുണ്ട്. പലരും നാട്ടിൽ ബന്ധപ്പെടാത്തത് ഇതിനാലാകാം എന്നും സംശയിക്കുന്നുണ്ട്.
സർക്കാരിനെ പഴിചാരാൻ ആസൂത്രിത ശ്രമം
സംസ്ഥാനത്ത് ഓരോ തുറയിലും കാണാതായി എന്നു പറയുന്നവർ എല്ലാം അതേ തുറയിൽ നിന്നാവില്ല മീൻപിടിക്കാൻ പോകുന്നതും. ഇന്ന് കാസർകോട്ട് നീലേശ്വരത്ത് 32 മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ട് എത്തിയിരുന്നു. ഇതിൽ ഏഴുപേർ തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും മീൻപിടിക്കാൻ നീലേശ്വരത്തുനിന്ന് യാത്രപുറപ്പെട്ടവർ ആയിരുന്നു. മറ്റുള്ളവർ കന്യാകുമാരി ജില്ലക്കാരും. അതും ഓഖി ഉണ്ടാകുന്നതിന് മുമ്പ് കഴിഞ്ഞമാസം 27ന്. ഇവർ ഓഖിയുടെ കാര്യം അറിഞ്ഞില്ലെന്ന് മാത്രമല്ല, കാറ്റടിച്ചപ്പോൾ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതും. ഓഖി മുന്നറിയിപ്പ് നാട്ടിൽ പ്രചരിച്ചത് വൈകിയെന്ന വിവാദമാണ് ഉയരുന്നത്. എന്നാൽ അക്കാര്യം കടലിൽ പോയവരെ അറിയിക്കാൻ സംവിധാനം ഇല്ലെന്ന പോരായ്മയാണ് ഇതോടെ വ്യക്തമായത്. ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തുമെന്നും ജിപിഎസ് സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മേലിൽ ഇത്തരം അടിയന്തിര സാഹചര്യം ഉണ്ടാവുമ്പോൾ അക്കാര്യം കടലിൽ പോകുന്നവരെ അറിയിക്കാനെങ്കിലും കഴിഞ്ഞാൽ അത് അവരുടെ ജീവൻ രക്ഷിക്കാൻ വളരെ സഹായകമാകും. ഈ മേഖലയിൽ പരിചയമുള്ളവർ തന്നെ ഇക്കാര്യം വ്യക്തമാകുമ്പോഴും സർക്കാരിനെ കുറ്റപ്പെടുത്തുകയും രക്ഷാപ്രവർത്തനം പോരെന്ന സന്ദേശം തുടരെ പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഒരുകൂട്ടം മാധ്യമങ്ങൾ. കേരള സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ പോലും രംഗത്തെത്തുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കുന്നു ഇവിടത്തെ മാധ്യമങ്ങൾ. ഇത്തരത്തിൽ സർക്കാരിന് ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വന്നു എന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായി നീക്കം നടക്കുന്നു എന്ന് വ്യക്തമാക്കുകയാണ് നിരവധി മൃതദേഹങ്ങളുമായി കപ്പൽ എത്തുന്നു എന്ന രീതിയിൽ നടന്ന പ്രചരണവും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍