പട്ടിണിയും രോഗവും വേദനയും മറക്കാം; മാലിന്യ കൂമ്പാരത്തിലെ ഈ കൂര ഇവരുടെ താജ്മഹൽ; കൊതി തീരും വരെ ഇവിടെ സ്നേഹിച്ച് മരിക്കാനാഗ്രഹിച്ച് വയോധികദമ്പതിമാർ: ദുരിതങ്ങൾക്ക് നടുവിൽ കഴിയുന്ന മനുഷ്യജന്മങ്ങളുടെ കഥ
പാലക്കാട്: പട്ടിണിയും ദാരിദ്ര്യവും രോഗവും വാർദ്ധക്യവുമെല്ലാം യഥാർത്ഥ പ്രണയത്തിനു മുന്നിൽ അടിയറ വയ്ക്കുമെന്നു തെളിയിക്കുകയാണ് ചന്ദ്രശേഖരനും വിജയവും. പരസ്പരം സ്നേഹിക്കാനും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സുമായി വേദനകൾ മറക്കുകയാണ് ഈ ദമ്പതികൾ.
പട്ടിണിയും പ്രശ്നങ്ങളും അവഗണിച്ച് ഇവരുടെ പ്രണയനദി ഒഴുകാൻ തുടങ്ങിയിട്ട് 40 വർഷമെങ്കിലും കഴിഞ്ഞു കാണും. പട്ടിണിയുടേയും രോഗത്തിന്റേയും അവശതയിൽ രണ്ടുപേരുടേയും ഓർമ്മ മറഞ്ഞുതുടങ്ങിയതുകൊണ്ട് പ്രായത്തെപ്പറ്റി കൃത്യമായി ഓർമയില്ല. പക്ഷേ പിന്നിട്ട പ്രണയസാഫല്യത്തിന്റെ നാളുകളെപ്പറ്റി അറിയാം. ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം കൈപ്പഞ്ചേരി വീട്ടിൽ ചന്ദ്രശേഖരനും ഭാര്യയും വീട് ബാങ്കുകാർ ജപ്തി ചെയ്തുകൊണ്ടുപോയതുകൊണ്ട് പാതയരികിലാണ് താമസം. പാലപ്പുറത്ത് എൻ.എസ്.എ കോളേജിനു മുമ്പിലായി സംസ്ഥാനപാതയരികിൽ മെടഞ്ഞ തെങ്ങോല കുത്തിനിറുത്തി ഉണ്ടാക്കിയ, ആടിനു പോലും താമസിക്കാൻ പറ്റാത്ത കൂരയിലാണ് ഈ പ്രണയജോഡികൾ സ്നേഹം കൊണ്ട് താജ്്മഹൽ തീർക്കുന്നത്.
കുറ്റിക്കാടും വള്ളപ്പടർപ്പുകളും പുല്ലും കൊച്ചുമരങ്ങളും മൂടിയ ആ കൂര സുക്ഷിച്ചു നോക്കിയാലെ കാണു. രണ്ടു മനുഷ്യർ അവിടെ താമസിക്കുന്നു എന്ന പരിഗണനയില്ലാതെ ചിലർ തള്ളുന്ന കോഴിവേസ്റ്റ് ഉൾപ്പടൈയുള്ള മാലിന്യക്കൂമ്പാരത്തിനു സമീപത്തുകൂടി മൂക്കുപൊത്തി വേണം കടന്നു ചെല്ലാൻ. അകത്ത് ഒരു ബെഞ്ചിൽ ഇവർ മകനെ പോലെ വളർത്തുന്ന രാജുവെന്ന തെരുവുനായ കിടക്കുന്നുണ്ട്. അപരിചിതനെ കണ്ടപ്പോൾ അവൻ കുരച്ചു ചാടി. കെട്ടിയിട്ടതു കൊണ്ട് പുറത്തേക്കു വരില്ല.
നിലത്തു കിടന്നിരുന്ന ചന്ദ്രശേഖരൻ ഭാര്യ വിജയത്തെ വിളിച്ചു. വിറച്ചുകൊണ്ട് ഭാര്യ വിജയം എണീറ്റു. വീഴാതിരിക്കാൻ കെട്ടിയ പഴയ കയറിൽ പിടിച്ചാണ് അവർ നിന്നത്. വിട്ടാൽ വീഴും. നിൽക്കുമ്പോഴും അവർ വിറച്ചുകൊണ്ടിരുന്നു. ഇന്നലെ ഹർത്താലായതിനാൽ അവർ ഒന്നും കഴിച്ചിരുന്നില്ല. തൊട്ടടുത്ത എൻ.എസ്.എസ് കോളേജിൽനി്ന്ന് പ്രവൃത്തി ദിവസങ്ങളിലെല്ലാം നാലു പെൺകുട്ടികൾ വരും. അവർ ഒരുമിച്ചുവന്ന് കയ്യിലുള്ള ഭക്ഷണം കൊടുത്തു പോകും. വീട്ടിൽനിന്ന് അവർ ഇവർക്കായി ഭക്ഷണം കൊണ്ടു വരികയാണൊണ് ചന്ദ്രശേഖരൻ പറഞ്ഞു. അല്ലാത്ത ദിവസങ്ങളിൽ അവർ കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം പാതി നൽകി പോകുമത്രെ.
സ്കൂളിൽ പോയിട്ടില്ലാത്ത ചന്ദ്രശേഖരൻ എട്ടാം വയസ്സിൽ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ കാണാൻ വന്നതാണ്. പക്ഷെ പിന്നെ വീട്ടിലേക്ക് മടങ്ങിയില്ല. സ്റ്റേഷനിൽ വന്നു നിർത്തിയ ട്രെയിനിൽ കയറി. ഇറങ്ങിയത് ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ്. അവിടെ ഹോട്ടലിൽ മേശ തുടയ്ക്കുന്ന ജോലിയിലായി. വിവരത്തിന് അമ്മക്ക് കൂട്ടുകാരനെ കൊണ്ട് കത്തെഴുതി അയച്ചു. നിന്റെ ഇഷ്ടം പോലെ എങ്ങിനെയെങ്കിലും ജീവിച്ചോ നാട്ടിലേക്ക് വരണമെന്നില്ല, എന്നായിരുന്നത്രെ അമ്മയുടെ മറുപടി. പിന്നെ ആന്ധ്രയിൽ തന്നെ തുടർന്നു.
പതിനെട്ടാം വയസ്സിലാണ് വിജയത്തെ കണ്ടത്. താമസസ്ഥലത്തിനടുത്ത് ഒരു വീട്ടിലായിരുന്നു വിജയ. വിജയത്തിന്റെ അച്ഛന് കൂലിപ്പണിയായിരുന്നു. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ വിജയത്തെ വീട്ടിൽനിന്ന് വിളിച്ചിറക്കി ഒരുമിച്ചു താമസം തുടങ്ങി. ഇതോടെ വിജയത്തെ അവരുടെ വീട്ടുകാരും ഉപേക്ഷിച്ചു. ഇവർക്ക് രണ്ട് ആൺ മക്കളുണ്ടായി. മതമൈത്രിയുടെ പേരിൽ ഒരാൾക്ക് നാസർ എന്നാണ് പേരിട്ടത്. മറ്റെയാൾ രാജേന്ദ്രൻ. പക്ഷെ നാലും അഞ്ചും വയസ്സായപ്പോൾ കുട്ടികൾ രണ്ടു പേരും മലേറിയ വന്നു മരിച്ചു.
പലയിടത്ത് ഹോട്ടൽ ജോലികൾ ചെയ്ത ഇവർ വർഷങ്ങൾക്കു മുമ്പ് ആദ്യമായി നാട്ടിലെത്തി. പക്ഷെ അമ്മ വീട്ടിൽ കയറ്റിയില്ല. അവളെ ഉപേക്ഷിച്ച് മകനോട് അകത്തേക്കു വരാൻ പറഞ്ഞെങ്കിലും വിജയത്തെ ഉപേക്ഷിക്കാൻ ചന്ദ്രശേഖരനായില്ല. തുടർന്നാണ് പാലപ്പുറത്തെ കോളേജിനടുത്ത് റോഡരികിൽ കൂര കെട്ടി താമസം തുടങ്ങിയത്. അമ്മ താമസിച്ചിരുന്ന പത്ത് സെന്റ് സ്ഥലവും വീടും അവർ മകൾക്ക് വേണ്ടിയെടുത്ത വായ്പ അടക്കാത്തതിനെ തുടർന്ന് സ്റ്റേറ്റ് ബാങ്കുകാർ ജപ്തി ചെയ്തു കൊണ്ടു പോയി. അമ്മ മരിച്ചുപോകുകയും ചെയ്തു. മൂന്നു വർഷം മുമ്പ് വരെ ഹോട്ടലിൽ ജോലിക്ക് പോയിരുന്ന ചന്ദ്രശേഖരന് ഇപ്പോൾ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. കുറെക്കാലമായി ക്ഷയരോഗം ബാധിച്ചിട്ടുണ്ടെങ്കിലും ചികിത്സയൊന്നും ചെയ്യുന്നില്ല. ഭാര്യ വിജയമ്മക്കും നിരവധി രോഗങ്ങളുണ്ട്. രോഗതീവ്രതയിൽ അവരുടെ മുടി വരെ കൊഴിഞ്ഞു പോയി തുടങ്ങിയിരിക്കുന്നു.
ഭക്ഷണം കിട്ടിയാൽ മകനെ പോലെ കരുതുന്ന തെരുവുനായ രാജുവിനോടൊപ്പമാണ് കഴിക്കുക. ചിലർ വന്ന് ഒരു ആശ്രമത്തിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ലെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. കുറച്ചുനേരമെങ്കിലും ഇരുവർക്കും പരസ്പരം കാണാതെ കഴിയാൻ വയ്യ, പട്ടിണിയാണെങ്കിലും ഇവിടെ അതിന് സൗകര്യമുണ്ട്. രോഗം മാറാൻ ധർമ്മാശുപത്രിയിൽ പോയി കിടന്നാലും പരസ്പരം കാണാതിരിക്കേണ്ടി വരും. അതാണ് പോകാത്തതെന്ന് ഭാര്യ വിജയം പറഞ്ഞു. മരിക്കുന്നതു വരെ ഈ കൂരയിൽ കഴിഞ്ഞാൽ മതി. പട്ടിണി കിടക്കാതിരിക്കാൻ നിത്യേന വല്ലതും കിട്ടുക, മുന്നിലെ കുറ്റിക്കാടും മാലിന്യക്കൂമ്പാരവും മാറ്റുക...ഇങ്ങനെയുള്ള ഒന്നു രണ്ട് ആഗ്രഹങ്ങൾ മാത്രമേയുള്ളൂ. പിന്നെ മരണം ഒരുമിച്ചാവണമെന്നും സംസ്കാരം ഒരു സ്ഥലത്തായിരിക്കണമെന്നുമുള്ള അതിമോഹവും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍