Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയൽവീട്ടിലെ സ്ത്രീയുമായുള്ള അവിഹിതബന്ധം കാമുകി അറിഞ്ഞപ്പോൾ വീട്ടമ്മയുടെ ഭർത്താവിനോടു പറയുമെന്നു ഭീഷണിപ്പെടുത്തി; ഭയന്നു പോയ ഭർതൃമതിയും യുവാവും ജീവനൊടുക്കാൻ കുളത്തിൽ ചാടിയപ്പോൾ ഭാര്യയെ രക്ഷിക്കാൻ ഭർത്താവ് എത്തി; കാമുകി എത്താതെ പോയതിനാൽ 22കാരനു ദാരുണ മരണം: ഓമല്ലൂർ സംഭവത്തിന്റെ പിന്നാമ്പുറക്കഥ ഇങ്ങനെ

അയൽവീട്ടിലെ സ്ത്രീയുമായുള്ള അവിഹിതബന്ധം കാമുകി അറിഞ്ഞപ്പോൾ വീട്ടമ്മയുടെ ഭർത്താവിനോടു പറയുമെന്നു ഭീഷണിപ്പെടുത്തി; ഭയന്നു പോയ ഭർതൃമതിയും യുവാവും ജീവനൊടുക്കാൻ കുളത്തിൽ ചാടിയപ്പോൾ ഭാര്യയെ രക്ഷിക്കാൻ ഭർത്താവ് എത്തി; കാമുകി എത്താതെ പോയതിനാൽ 22കാരനു ദാരുണ മരണം: ഓമല്ലൂർ സംഭവത്തിന്റെ പിന്നാമ്പുറക്കഥ ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തൊട്ടടുത്ത വീട്ടിലെ യുവതിയുമായുള്ള അടുപ്പം കാമുകി അറിഞ്ഞു. അവൾ അത് യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നു പോയ യുവാവും യുവതിയും ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം തൊട്ടടുത്ത കുളത്തിൽ ചാടി മരിക്കുന്നതിന് തീരുമാനിച്ചു. ഇരുവരും കുളത്തിലേക്ക് ചാടിയതിന് പിന്നാലെ യുവതിയുടെ ഭർത്താവ് സ്ഥലത്തെത്തി അവരെ രക്ഷിച്ചു. നീന്തൽ അറിയാത്ത യുവാവ് മുങ്ങിമരിക്കുകയും ചെയ്തു.

ഇന്നലെ ഓമല്ലൂർ പറയനാലിയിൽ നടന്ന സംഭവത്തിന്റെ പിന്നാമ്പുറക്കഥ ഇതാണ്. ഓമല്ലൂർ പറയനാലി പടിഞ്ഞാറേമുറി സുരേഷിന്റെ മകൻ സുമേഷ് കാർത്തികും (വിഷ്ണു-22), അയൽവാസിയായ ഭർതൃമതിയുമാണ് ഇന്നലെ രാവിലെ ജീവനൊടുക്കാൻ വേണ്ടി ഓമല്ലൂർ-പ്രക്കാനം റോഡരികിലെ പറയനാലികുളത്തിൽ ചാടിയത്. സുമേഷ് കുളത്തിൽ മുങ്ങിമരിച്ചു. എന്നാൽ, തൊട്ടടുത്ത പടവിൽ പിടിച്ചു കിടന്നതിനാൽ യുവതി മരിച്ചില്ല.

ഇരുവരും തയ്യാറെടുപ്പുകളോടെയാണ് ആത്മഹത്യയ്ക്ക് എത്തിയത്. താനും മറ്റൊരാളും ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഫേസ് ബുക്കിലൂടെ സഹോദരിയെയും മറ്റു രണ്ടുപേരെയും അറിയിച്ചു കൊണ്ട് സുമേഷ് പോസ്റ്റിട്ടിരുന്നു. ഇതിന് പുറമേ ആത്മഹത്യാക്കുറിപ്പും തയാറാക്കി വച്ചു. ഇതേ പോലെ തന്നെ വീട്ടിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷമാണ് യുവതിയും കുളത്തിന് അരികിൽ എത്തിയത്. പുലർച്ചെ ഇവരെ കാണാതെ വന്നപ്പോൾ അന്വേഷണം തുടങ്ങി. ഇതിനിടെ ഇവർ എഴുതി വച്ച ആത്മഹത്യാക്കുറിപ്പ് കണ്ടു കിട്ടി.

പിന്നാലെ സംശയം തോന്നി കുളത്തിന് അരികിൽ പോയി നോക്കിയപ്പോഴാണ് ഭർത്താവ് യുവതി അവശനിലയിൽ കുളത്തിൽ കിടക്കുന്നത് കണ്ടത്. ഇയാൾ ഉടൻ തന്നെ ഇവരെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.അവർ എത്തി നടത്തിയ തെരച്ചിലിലാണ് സുമേഷിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന്റെ കഴുത്തിൽ മുറിവുണ്ടായിരുന്നത് ദുരൂഹതയ്ക്ക് വക നൽകി. ഇതേപ്പറ്റി നാട്ടുകാർ ആക്ഷേപമുന്നയിച്ചെങ്കിലും ആത്മഹത്യ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ്.

സുമേഷ് മറ്റൊരു പെൺകുട്ടിയുമായി സുമേഷ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് മനസിലാക്കിയിട്ടുണ്ട്. അതേസമയം, തന്നെ ഭർതൃമതിയുമായും ബന്ധം തുടർന്നു. ഇക്കാര്യം കാമുകി മനസിലാക്കുകയും നാട്ടിൽ ചിലരോടൊക്കെ പറയുകയും ചെയ്തു. ഈ വിവരം യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്ന് സുമേഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ സുമേഷും യുവതിയും മാനസികമായി തകരുകയും ഒരുമിച്ച് മരിക്കാൻ തീരുമാനിക്കുകയുമായിരുന്നു. യുവതിയെയും സുമേഷിന്റെ കാമുകിയെയും ഇന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കും.

സുമേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്:

ഞാൻ എന്റെ ജീവിതം ഇവിടെ അവസാനിപ്പിക്കുകയാണ്. ഞാൻ എന്റെ ജീവിതം ഇങ്ങനെ അവസാനിപ്പിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ, പെണ്ണൊരുമ്പെട്ടാൽ എന്ന് പറഞ്ഞുള്ള അറിവു മാത്രമേ ഇതുവരെ ഉള്ളാരുന്നൂ. ഈ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ അത് അനുഭവിക്കുകയായിരുന്നു. ഒരു പെണ്ണ് കാരണം രണ്ടു വീടുകൾ തകർന്നു. പലരുടെയും ജീവിതം ഇല്ലാതായി. പലർക്കും ഇപ്പോൾ മനസിലായിക്കാണും ഞാൻ ആരെപ്പറ്റിയാണ് പറയുന്നതെന്ന്. എന്റെ പല കൂട്ടുകാർക്കും ഇവളെ അറിയാം. ഇന്ന് ഇപ്പോൾ ഇവൾ കാരണം ജീവിതം ഇല്ലാതായ ഒരാൾ കൂടി എന്നോടൊപ്പമുണ്ട്. ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചവർ അല്ല. പക്ഷേ, സാഹചര്യം കൊണ്ട് ജീവിതം ഇല്ലാതായവർ ആണ്. ഇനി ഈ ലോകത്ത് ജീവിക്കുന്നതിൽ അർഥമില്ല. എനിക്കും എന്റെ കൂടെയുള്ളയാൾക്കും എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ആ പെൺകുട്ടിക്കുമാത്രമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP