മൂന്നാറിലെ മുല്ലപ്പൂ വിപ്ലവത്തിന് ഒരാണ്ട്; അവശേഷിക്കുന്നത് ത്രസിപ്പിക്കുന്ന ഓർമ മാത്രം; ട്രേഡ് യൂണിയനുകളെ ആട്ടിപ്പായിച്ച് സ്വയം വിജയചരിത്രമെഴുതിയ പെമ്പിളൈ ഒരുമൈ ഇന്നു വെറും കടലാസ് സംഘടന; വിനയായത് നേതൃത്വമില്ലായ്മയും അച്ചടക്കത്തിന്റെ കുറവും
കട്ടപ്പന: രാജ്യാന്തര ശ്രദ്ധയാകർഷിച്ച മൂന്നാറിലെ പെമ്പിളൈ ഒരുമൈ പോരാട്ടത്തിന് ഒരാണ്ട് തികയുന്നു. രാജ്യത്തെ തൊഴിൽ സമരങ്ങളുടെ മുൻപന്തിയിലേക്കും അതുവഴി ചരിത്രത്തിലേക്കും നടന്നു കയറിയ സ്ത്രീശക്തിയുടെ പോരാട്ടവീര്യത്തിന്റെ പാഠമാണ് മൂന്നാർ സമരം പകർന്നു നൽകിയതെങ്കിലും അതിനു ബീജാവാപം നൽകിയ പെമ്പിളൈ ഒരുമൈയെന്ന സംഘടന ഒരു വർഷം പിന്നിടുമ്പോൾ ചായക്കോപ്പിലെ കൊടുങ്കാറ്റായി വിസ്മൃതിയിലേക്ക് മറയുകയാണ്.
പാരമ്പര്യ തൊഴിലാളി സംഘടനകൾക്കും രാഷ്ട്രീയ കക്ഷികൾക്കും നിലനിൽപിനുതന്നെ ഭീഷണിയായി ഉയർന്നു വന്ന സംഘടനയുടെ സ്ഥാനം ഇന്ന് ചരിത്രപുസ്തകത്തിലൊതുങ്ങുന്ന ഹ്രസ്വപാഠം മാത്രമാണ്. അച്ചടക്കമില്ലായ്മയും സമരത്തിനപ്പുറം വ്യക്തമായ വീക്ഷണങ്ങളുണ്ടാകാതിരുന്നതും നേതൃത്വത്തിന്റെയും സമ്പത്തിന്റെയും അഭാവവും മൂന്നാറിലെ പെൺകരുത്തിനെ മുളയിലേ കരിച്ചുകളഞ്ഞു.
2015 സെപ്റ്റംബർ രണ്ടിനാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിനെ നിശ്ചലമാക്കിയ സമരപരമ്പരകൾക്ക് തുടക്കം കുറിച്ചത്. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ (കെ. ഡി. എച്ച്. പി) കമ്പനിയിലെ സ്ത്രീതൊഴിലാളികൾ ബോണസ് വർധന ആവശ്യപ്പെട്ടുകൊണ്ട് സ്വയം സംഘടിച്ച് മൂന്നാർ ടൗണിൽ ഉപരോധസമരം ആരംഭിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി തോട്ടം മേഖലയെ അടക്കി ഭരിച്ചിരുന്ന ട്രേഡ് യൂണിയനുകളെ ഒഴിവാക്കി സ്ത്രീതൊഴിലാളികൾ സ്വയം സമരത്തിനൊരുങ്ങുകയായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങൾക്കോ, പൊലിസ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്കോപോലും യാതൊരു സൂചനയും നൽകാതെയാണ് കെ. ഡി. എച്ച്. പി കമ്പനിയിലെ നൂറുകണക്കിന് സ്ത്രീതൊഴിലാളികൾ ആദ്യദിനം മൂന്നാർ ടൗണിൽ ഉപരോധം തീർത്തത്. സമാധാനപരമായി സമരം ചെയ്ത തൊഴിലാളികളുടെ ഏക ആവശ്യവും ബോണസ് ഉയർത്തുക എന്നതു മാത്രമായിരുന്നു.
പിറ്റേന്നും രംഗത്തിറങ്ങിയ സ്ത്രീകൾ തുടർന്നുള്ള ഒരാഴ്ചക്കാലം അക്ഷരാർഥത്തിൽ മൂന്നാർ ടൗണിനെ നിശ്ചലമാക്കി. ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ മുഴുവൻ അടഞ്ഞുകിടന്നു. ടൂറിസം രംഗം താറുമാറായി. വിനോദസഞ്ചാരികൾ മൂന്നാറിനെ ഉപേക്ഷിച്ചു. കുടിവെള്ളം പോലും കിട്ടാൻ കടകളില്ലാതെ മൂന്നാറിലെത്തിയവർ വലഞ്ഞു. ആൺതുണയില്ലാതെ സ്ത്രീകൾ മാത്രം അണിനിരന്ന സമരത്തിന്റെ പിന്നണിയിൽ ആരെന്നറിയാതെ പൊലിസും സർക്കാരും വലഞ്ഞു. സമരക്കാരെ സഹായിക്കാനെന്നു പറഞ്ഞെത്തിയ ട്രേഡ് യൂണിയൻ നേതാക്കളെ സമരക്കാർ ഓടിക്കുകയും ചിലരെ ആട്ടിപ്പായിക്കുകയും ചെയ്തു. ട്രേഡ് യൂണിയൻ ഓഫീസ് കത്തിക്കുകയും ചില നേതാക്കളെ കൈവയ്ക്കുകയും ചെയ്യുന്നതുവരെ സമരം നീണ്ടു.
മൂൻവർഷങ്ങളേക്കാൾ കുറഞ്ഞ ബോണസ് പ്രഖ്യാപിച്ചതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയത്. യൂണിയൻ നേതാക്കളും മാനേജ്മെന്റുകളും ഒത്തുകളിച്ച് ബോണസ് വെട്ടിക്കുറയ്ക്കുകയും ഇതിന് പാരിതോഷകമായി നേതാക്കൾ വൻതുക നേടിയെടുക്കുകയും ചെയ്തുവെന്ന ആരോപണമായിരുന്നു സമരവേദിയിൽ മുഴങ്ങിനിന്നത്. പെമ്പിളൈ ഒരുമൈ സമരത്തിന് പിന്നിൽ തമിഴ് ഭാഷാവാദികളും ദ്രാവിഡ കക്ഷികളുമാണെന്നും സമരത്തിന് പിന്നിൽ മൂന്നാറിനെ തമിഴ്നാടിനോട് ചേർക്കുകയെന്ന ഹിഡൻ അജണ്ടയുണ്ടെന്നും ആക്ഷേപമുയർന്നു. തീവ്രവാദസ്വഭാവമുള്ള വിടുതലൈ ചിരുത്തൈ എന്ന സംഘടനയുടെ ഇടപെടലും ചർച്ചയായി. അയ്യായിരത്തിലധികം വരുന്ന സ്ത്രീകളാണ് ഒരാഴ്ചയിലധികം സമരമുഖത്തെ ആവേശമാക്കി ടൗണിൽ നിറഞ്ഞുനിന്നത്. സമരക്കാരെ ബലം പ്രയോഗിച്ച് നീക്കേണ്ടതില്ലെന്ന് സർക്കാരും തീരുമാനിച്ചിരുന്നു. സമരക്കാർക്ക് ഉച്ചഭക്ഷണം നൽകിയതെവിടെ നിന്നെന്നുപോലും കണ്ടെത്താൻ പൊലിസ് സംവിധാനത്തിനു കഴിഞ്ഞിരുന്നില്ല. ഇത്രയധികം ശക്തിയോടെ നീങ്ങുന്ന സമരത്തിനു പിന്നിൽ വ്യക്തമായ ആസൂത്രണവും പുരുഷനേതാക്കളുമുണ്ടെന്നും വിലയിരുത്തലുണ്ടായിരുന്നു. ഒടുവിൽ സർക്കാരിന്റെ മധ്യസ്ഥ ഇടപെടലിൽ സമരം വിജയിച്ചു. ആദ്യം പ്രഖ്യാപിച്ചിരുന്ന 8.33 ശതമാനം ബോണസിനൊപ്പം 11.67 ശതമാനം എക്സ്ഗ്രേഷ്യയും നൽകാൻ കമ്പനി നിർബന്ധിതമായി. ഇതോടെ മൂന്നാറിലെ മുല്ലപ്പൂ വിപ്ലവം വിജയം കണ്ടു.
എന്നാൽ സമരം ഇവിടം കൊണ്ടവസാനിപ്പിക്കാൻ പെമ്പിളൈ ഒരുമൈ ഒരുക്കമായില്ല. ശമ്പളം വർധിപ്പിച്ചുകിട്ടണമെന്ന ആവശ്യമുയർത്തി രണ്ടാം ഘട്ട സമരവും ഉടൻ ആരംഭിച്ചു. ആദ്യഘട്ടം സമരത്തോടെതന്നെ മൂന്നാറിലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും പെമ്പിളൈ ഒരുമയോടൊപ്പം ചേർന്നിരുന്നു. രാഷ്ട്രീയ ചിന്തകൾക്കതീതമായ തൊഴിലാളി കൂട്ടായ്മയുടെ സംഘഗാനമാണ് തെക്കിന്റെ കാശ്മീരിൽ ഉയർന്നു കേട്ടത്. രണ്ടാം ഘട്ടസമരത്തിൽ തങ്ങളുടെ ശക്തിയും ആൾബലവും തിരിച്ചുപിടിക്കാൻ ട്രേഡ് യൂണിയനുകൾ രാ്ര്രഷ്ടീയവൈരം മറന്ന് ഒരു കുടക്കീഴിൽ അണിനിരന്ന് ശമ്പളവർധനവിനായി പുതിയ സമരമുഖം മൂന്നാറിൽ തുറന്നു. ഒരേയാവശ്യമുന്നയിച്ച് പെമ്പിളൈ ഒരുമൈയും തൊഴിലാളി യൂണിയനുകളും ഒരേ സ്ഥലത്ത് സമരങ്ങൾ കൊഴുപ്പിച്ചു.
ഇതിനിടെ പലതവണ ഇരുവിഭാഗവും തമ്മിൽ ഉരസുകയും സംഘർഷമുണ്ടാവുകയും ചെയ്തു. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ കാര്യമായ ശ്രമം നടത്തി. ഉഭയകക്ഷി ചർച്ചയിൽ പക്ഷേ പെമ്പിളൈ ഒരുമൈ നേതാക്കൾക്ക് പങ്കെടുക്കാൻ അവസരമുണ്ടായില്ല. വേതനം പുതുക്കി നിശ്ചയിക്കേണ്ട പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ (പി.എൽ.സി)യിൽ പെമ്പിളൈ ഒരുമൈക്ക് പ്രതിനിധികളില്ലാതിരുന്നതാണ് കാരണം. രജിസ്റ്റേഡ് ട്രേഡ് യൂണിയനുകളുടെ പ്രതിനിധികൾക്ക് മാത്രമേ പി. എൽ. സി യോഗത്തിൽ പങ്കെടുക്കാനാവൂ. 14 ദിവസം നീണ്ട രണ്ടം ഘട്ടസമരവും ഒടുവിൽ വിജയത്തോടെ തൊഴിലാളികൾ അവസാനിപ്പിച്ചു. ദിവസവേതനം 231 രൂപയിൽനിന്ന് 301 രൂപയായി ഉയർത്തിയാണ് തീരുമാനമായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർ പെമ്പിളൈ ഒരുമൈ നേതാക്കളോട് പി. എൽ. സിക്ക് പുറത്ത് ചർച്ച നടത്തിയാണ് തീരുമാനമുണ്ടാക്കിയത്.
സമരങ്ങൾ വിജയിക്കുകയും ദേശീയ-രാജ്യന്തര മാദ്ധ്യമ ശ്രദ്ധ നേടുകയും ചെയ്തെങ്കിലും പെമ്പിളൈ ഒരുമൈയുടെ ഐക്യം നിലനിർത്താൻ സംഘടനക്ക് കഴിഞ്ഞില്ല. സംഘടനയുടെ ശക്തി ബോധ്യപ്പെട്ടതോടെ പെമ്പിളൈ ഒരുമൈയെ കൂടെക്കൂട്ടാനും ഹൈജാക്ക് ചെയ്യാനും വരെ ശ്രമമുണ്ടായി. തമിഴ്നാട്ടിലെ ദ്രാവിഡ കക്ഷികളും കേരളത്തിലെ നിരവധി രാഷ്ട്രീയകക്ഷികളും ഇതിനായി പിന്നണിയിൽ പ്രവർത്തിച്ചു. തമിഴ് വികാരം ഇളക്കിവിട്ട് ആളെക്കൂട്ടാൻ ശ്രമിക്കുന്ന ബാലശിങ്കം, തന്റെ നേതൃത്വത്തിലാണ് പെമ്പിളൈ ഒരുമൈ സമരം നടത്തി വിജയിച്ചതെന്ന് വീമ്പിളക്കി. ഒരുഘട്ടത്തിൽ ഇയാൾ സ്ത്രീതൊഴിലാളികളുടെ മൊത്തം നേതാവായി സ്വയം ചമഞ്ഞെങ്കിലും തീവ്രവാദത്തിന് വേരില്ലാത്ത കേരളത്തെ വിട്ടോടാൻ ഇയാൾ നിർബന്ധിതനായി.
സമരങ്ങൾ അവസാനിക്കുകയും മൂന്നാറും തോട്ടം തൊഴിൽ മേഖലയും സാധാരണഗതിയിലാവുകയും ചെയ്തതതോടെ, പെമ്പിളൈ ഒരുമൈയുടെയും ശക്തി ക്ഷയിച്ചുതുടങ്ങി. തൊട്ടുമുമ്പിലുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് സംഘടനയുടെ അടിത്തറ ഇളകിത്തുടങ്ങിയത്. സമരവിജയത്തിന്റെ അമിതാഹ്ലാദത്തിൽ സംഘടന ഒറ്റയ്ക്ക് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. തോട്ടം മേഖളയിലെ ജില്ലാ ഡിവിഷനടക്കം 41 സീറ്റുകളിൽ പെമ്പിളൈ ഒരുമൈ പ്രതിനിധികൾ നാമനിർദ്ദേശം നൽകി. പ്രമുഖ നേതാവായ ഗോമതി അഗസ്റ്റിനായി തീരുമാനിച്ച സീറ്റിൽ മറ്റൊരു അംഗം നേരത്തെ പത്രിക നൽകുകയും ഗോമതി നിരാശയോടെ മടങ്ങുകയും ചെയ്ത രസകരമായ സംഭവങ്ങൾ വരെയുണ്ടായി. ഗോമതി നല്ലതണ്ണി ബ്ലോക്ക് ഡിവിഷനിൽനിന്നും രണ്ട് അംഗങ്ങൾ മൂന്നാർ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടതോടെ തെരഞ്ഞെടുപ്പു പോരാട്ടത്തിനും പരസമാപ്തിയായി. എന്നാൽ പിന്നീട് സംഘടനയെ മൂന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾ പാളി. പെമ്പിളൈ ഒരുമൈ ട്രേഡ് യൂണിയൻ രൂപീകരിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. മുന്നോട്ടുള്ള പ്രയാണത്തിന് ദിശാബോധം നൽകാൻ കാര്യമായ ആരുമുണ്ടായില്ല. ഇതിനൊപ്പം ട്രേഡ് യൂണിയനുകൾ ആളും അർഥവും ഇറക്കി കളിച്ചതോടെ അംഗങ്ങൾ ഒന്നൊന്നായി പഴയ തൊഴിലാളി യൂണിയനുകളിലേക്കുതന്നെ മടങ്ങി. തേേദ്ദശതെരഞ്ഞെടുപ്പിൽ വിജയിച്ച മൂന്നംഗങ്ങളും വിവിധ പാർട്ടികളിൽ ചേർന്നതോടെ അധികാരസ്ഥാനങ്ങളിലും പെമ്പിളൈ ഒരുമ ഒന്നുമല്ലാതായി.
നിയമസഭാ തെരഞ്ഞെടുപ്പിലും പെമ്പിളൈ ഒരുമൈ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചെങ്കിലും അതിദയനീയമായിരുന്നു പ്രകടനം. ഇതോടെ പൊതുരംഗത്തെ പ്രവർത്തനങ്ങൾ ഒട്ടൊക്കെ അവസാനിപ്പിച്ച നിലയിലാണ് സംഘടന. മൂന്നാറിലെ കൊടുംതണുപ്പിൽ നിലനിൽപിനായി സമരാഗ്നി പടർത്തിയ പെമ്പിളൈ ഒരുമ ഒരുവർഷം പൂർത്തിയാക്കിയപ്പോൾ അവശേഷിക്കുന്നത് അന്നത്തെ സമരശക്തിയുടെ നിഴൽമാത്രം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്