സോളാറിൽ ലക്ഷ്യമിട്ടത് 4000 കോടിയുടെ പദ്ധതി; ആവശ്യപ്പെട്ടത് 1000 കോടിയുടെ കമ്മീഷനെന്ന് കുരുവിള; തെറ്റിയപ്പോൾ വ്യവസായിയെ ജയിലിലടച്ചു; ബംഗ്ലുരുവിലെ വിധി തിരിച്ചടിയാകുന്നത് ഉമ്മൻ ചാണ്ടിക്ക് തന്നെ; കുരുവിള കേസ് സോളാർ കമ്മീഷനെ സ്വാധീനിച്ചേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട ബംഗളൂരു കോടതി വിധി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കടുത്ത തിരിച്ചടിയാണ്. സോളാർ കേസുകളുമായി ബന്ധപ്പെട്ട കമ്മീഷൻ തീരുമാനത്തെ പോലും ഈ വിധി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ബംഗളുരു കോടതി വിധിയുടെ പശ്ചാത്തലത്തിൽ സോളാർ കമ്മീഷന് ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ ഗൗരവത്തോടെ തന്നെ കാണേണ്ടിവരും. ഈ സാഹചര്യത്തിൽ നടപടികൾക്കും കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്യും.
ഈ സാഹചര്യത്തിലാണ് ബംഗളുരു കോടതി വിധിയെ ഉമ്മൻ ചാണ്ടി വിമർശിക്കുന്നത്. ഏകപക്ഷീയമാണെന്നു കോടതി വിധിയെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് വിധി. എക്സ് പാർട്ടി വിധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ തന്റെ ഭാഗം കേൾക്കുകയോ തെളിവോ പത്രികയോ നൽകാൻ അവസരം നൽകുകയോ അതിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. കേസ് നടത്താൻ വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, കോടതിയിൽ നിന്നു സമൻസ് ലഭിച്ചിരുന്നില്ല. വിധിയുടെ വിശദാംശങ്ങൾ ദൃശ്യമാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കോടതിയിൽ നിന്നു വിധിപകർപ്പും ഡിക്രിയും ലഭിച്ചാൽ വിധി അസ്ഥിരപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.
സോളർ പദ്ധതിക്ക് കേന്ദ്ര സബ്സിഡി നൽകാമെന്നു പറഞ്ഞ് വ്യവസായി എം.കെ. കുരുവിളയിൽ നിന്നു പണം തട്ടിച്ചെന്നായിരുന്നു പരാതി. കേസിൽ ഉമ്മൻ ചാണ്ടി അടക്കം ആറു പേർക്കെതിരെയാണ് ബംഗളൂരു സെഷൻസ് കോടതി വിധി. പരാതിക്കാരനായ വ്യവസായി എം.കെ. കുരുവിളയ്ക്ക് ആറു മാസത്തിനകം 1.6 കോടി രൂപ നൽകണമെന്നാണ് കോടതി വിധി. കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി. സ്കോസ കമ്പനി ഡയറക്ടർമാരായ ബിന്ദു നായർ, ബെൽജിത്, ആൻഡ്രൂസ് എന്നിവരും കേസിൽ പ്രതികളാണ്. സോളർ പദ്ധതിക്ക് കേന്ദ്ര സബ്സിഡി നൽകാമെന്ന് പറഞ്ഞ് തട്ടിച്ചെന്നായിരുന്നു പരാതി.
ഈ കമ്പനിക്കായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നേരിട്ടും ഫോണിലൂടെയും ഉറപ്പു നൽകിയെന്നാണ് കുരുവിളയുടെ പരാതി. കേസിൽ പ്രതിഭാഗം വാദത്തിനെത്തിയില്ല. എറണാകുളം കാക്കനാട് ആസ്ഥാനമായുള്ള സോസ എഡ്യുക്കേഷണൽ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡാണ് ഒന്നാംപ്രതി. കൺസൾട്ടൻസി എംഡി ബിനുനായരാണ് രണ്ടാംപ്രതി. ഉമ്മൻ ചാണ്ടിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തിയ ആൻഡ്രൂസ് മൂന്നാപ്രതിയും പ്രൈവറ്റ് സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയ ഡെൽജിത്ത് നാലാംപ്രതിയുമാണ്. സോസ കൺസൾട്ടൻസിയാണ് ആറാംപ്രതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് തൃശൂർ കൊടകര പേരാമ്പ്ര സ്വദേശിയായ ഡെൽജിത്.
ബംഗളൂരു കോടതിയിലെ കേസ് അറിഞ്ഞില്ലെന്ന ഉമ്മൻ ചാണ്ടിയുടെ പ്രചാരണം തെറ്റെന്ന വാദവും സജീവമാണ്. 2015 മാർച്ച്് 23ന് ഒരുകോടി 35,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം കെ കുരുവിള കോടതിയിൽ കേസ് ഫയൽചെയ്ത ശേഷം രണ്ടുതവണ ഇതുസംബന്ധിച്ച നോട്ടീസ് ഉമ്മൻ ചാണ്ടി കൈപ്പറ്റിയതായി രേഖയുണ്ടെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.. തുടർന്ന് ഉമ്മൻ ചാണ്ടി നിരന്തരം കോടതിയിൽ ഹാജരാകാതിരിക്കുകയും കേസ് എക്സ്പാർട്ടിയാവുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത് ഒഴിവാക്കി നാമനിർദ്ദേശപത്രിക നൽകാൻ ഉമ്മൻ ചാണ്ടി നേരിട്ട് ബംഗളൂരുവിൽ എത്തി വക്കാലത്ത് നൽകി. സത്യവാങ്മൂലവും നൽകിയിരുന്നു.
ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ തന്റെ പേരിൽ ഒരു കേസും നിലവിലില്ലെന്നാണ് അവകാശപ്പെട്ടത്. കോടതിയിൽ ഉമ്മൻ ചാണ്ടി അപേക്ഷ നൽകിയശേഷം സ്റ്റേറ്റ്മെന്റ് എഴുതി സമർപ്പിക്കാൻ കോടതി നാലുതവണ അവധി നൽകി. ഇതു ഫയൽചെയ്യാതെ വന്നപ്പോൾ മലയാളപത്രത്തിൽ കോടതി നാലുതവണ പരസ്യം നൽകി. ഇതിനുശേഷം വീണ്ടും മൂന്ന് അവധികൂടി കൊടുത്തു. കുരുവിളയെ ക്രോസ് ചെയ്യാനും കോടതി ഉമ്മൻ ചാണ്ടിക്ക് അവസരം നൽകി. ഇതിനുശേഷമാണ് വിധി. തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനൽകേസ് ഹൈക്കോടതിയിൽ നിലവിലുണ്ടെന്നും കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് രവി പൂജാരി എന്ന അധോലോകനായകൻ ഭീഷണിപ്പെടുത്തിയതായും കുരുവിള പറഞ്ഞിരുന്നു.
കുരുവിള സമർപ്പിച്ച പദ്ധതിക്കായി ദക്ഷിണകൊറിയയിൽ നിന്ന് സോളാർ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയും കേന്ദ്ര ഊർജമന്ത്രാലയത്തിൽനിന്ന് സബ്സിഡിയും നൽകാമെന്ന് വാഗ്ദാനംചെയ്ത് 1.35 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. എം കെ കുരുവിളയ്ക്കുവേണ്ടി അഡ്വ. പി എൻ ജയദേവ ഹാജരായി. ആൻഡ്രൂസ്, ഡെൽജിത്, ബിനു നായർ എന്നിവരുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ സോസ എഡ്യുക്കേഷൻ കൺസൾട്ടന്റ് പ്രൈവറ്റ്് ലിമിറ്റഡ്, സോസ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്്, സോസ മാനേജ്മെന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്നീ കമ്പനികളിലേക്ക് കുരുവിളയുടെ അക്കൗണ്ടിൽനിന്ന് ഏഴു തവണയായി 22 ലക്ഷം രൂപ കൈമാറിയിരുന്നു. ഇതിന്റെ രേഖകൾ കുരുവിള കോടതിയിൽ ഹാജരാക്കിയത് കേസിൽ പ്രധാന തെളിവായി. ബാക്കി തുക പലപ്പോഴായി ഡൽഹിയിൽവച്ചും ബംഗളൂരുവിൽവച്ചും കൈമാറിയതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശാനുസരണമാണ്് പണം കൈമാറിയതെന്നും കോടതിയെ ബോധിപ്പിച്ചു.
കേരള-തമിഴ്നാട് അതിർത്തികളിൽ വൻകിട സോളാർ പദ്ധതി നടപ്പാക്കാനാണ് കുരുവിള ലക്ഷ്യമിട്ടിരുന്നത്. ഇതിനുള്ള അനുമതിയും സബ്സിഡിയും വാങ്ങിനൽകാമെന്ന് പറഞ്ഞും വിശ്വാസ്യതയ്ക്ക് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഉറപ്പും നൽകിയാണ് പണം വാങ്ങിയത്. 2012 ഒക്ടോബർ 11ന് ക്ളിഫ് ഹൗസിലെത്തി ഉമ്മൻ ചാണ്ടിയുമായി കുരുവിള 45മിനിട്ട് ചർച്ച നടത്തിയിരുന്നു. 4,000 കോടി രുപയുടെ പദ്ധതി നടപ്പാക്കാനായിരുന്നു കുരുവിള ലക്ഷ്യമിട്ടത്. ഇതിന് കേന്ദ്ര സബ്സിഡിയായി ലഭിക്കേണ്ട 40 ശതമാനമായ 1600 കോടിരൂപയിൽനിന്നും 1000 കോടി ഉമ്മൻ ചാണ്ടി കമീഷനായി ആവശ്യപ്പട്ടുവെന്നും കുരുവിള ആരോപിച്ചു. ഇത് സോളാർ കമീഷനിലും കുരുവിള മൊഴിയായി നൽകിയിട്ടുണ്ട്. പദ്ധതിയുടെ 25 ശതമാനം തുക കമീഷനായി നൽകാനാവില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചാണ് താൻ മടങ്ങിയതെന്നും കുരുവിള കമീഷനോട് പറഞ്ഞു. ഇതിനെ തുടർന്ന് പലപ്പോഴായി വാങ്ങിയപണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കുരുവിളയുടെ പേരിൽ കള്ളക്കേസ് എടുത്ത് ജയിലിൽ അടയ്ക്കുകയാണ് ചെയ്തത്. തുടർന്നാണ് ബംഗളൂരു കോടതിയിൽ സിവിൽകേസും കേരള ഹൈക്കോടതിയിൽ ക്രിമിനൽ കേസും നൽകിയത്.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍