അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ; ബംഗാളികൾ കൂട്ടത്തോടെ അംഗത്വമെടുക്കുന്നു; കൂലിവർധനയും അട്ടിമറിക്കൂലിയും വന്നാൽ നിർമ്മാണ മേഖലയ്ക്കും പണി കിട്ടും
ആലപ്പുഴ: സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികൾ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിക്കുന്നു. കാര്യം നിസാരമെന്നു തോന്നാം. പക്ഷേ ഇവരുടെ സംഘടിക്കൽ ഫലപ്രദമായാൽ മധ്യകേരളത്തിലെങ്കിലും നിർമ്മാണ, കച്ചവട, ചെറുകിട വ്യവസായ, കൃഷി മേഖലകൾ കുടുങ്ങും. ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽ ചേക്കേറിയിട്ടുള്ള തൊഴിലാളികളെ സംഘടിപ്പിക്കാനാണ് കേരളത്തിലെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ മുഖ്യധാരാ തൊഴിലാളി സംഘടനകൾക്ക് ഭീഷണിയായാണ് സംഘടന രൂപപ്പെടുന്നത്. കാരണം അവർ കൃത്യമായി സംഘടിച്ചാൽ കേരളത്തിലെ മറ്റേതൊരു സംഘടനയെക്കാൾ ആളെണ്ണം അവർക്കായിരിക്കും. ഏകദേശം 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ പണിയെടുക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതിൽ 45 ശതമാനം പേർ പശ്ചിമ ബംഗാളിൽനിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ തൃണമൂലിന്റെ നാടായ ബംഗാളിൽനിന്നുള്ള തൊഴിലാളികളുടെ പിന്തുണ പൂർണമായും ഈ യൂണിയൻ നീക്കത്തിനു കിട്ടും.
സംസ്ഥാനത്തെ ഇതര തൊഴിലാളി സംഘടനകൾ ഉപേക്ഷിച്ചുപോയ അസംഘടിത മേഖലയെയാണ് യൂണിയൻ പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിൽ മുഖ്യധാരാ യൂണിയനുകളായ സി ഐ ടി യു, ഐ എൻ ടി യു സി എന്നീ സംഘടനകളിൽ ചുമട്ടുതൊഴിലാളികളാണ് അധികവും പണിയെടുക്കുന്നത്. ഏകദേശം 7.5 ലക്ഷം തൊഴിലാളികൾ ഇരുയൂണിയനുകളിലുമായി പ്രവർത്തിക്കുന്നുണ്ട്.
കഠിനാദ്ധ്വാനവും ഉത്തരവാദിത്വവും കൂടുതലുള്ള അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ടാണു കേരളത്തിലെ തൊഴിൽ മേഖല നടന്നുപോകുന്നത്്. കൂടുതൽ കായികാദ്ധ്വാനം വേണ്ടിവരുന്ന തൊഴിലുകളിൽനിന്നു നാട്ടിലെ തൊഴിലാളികൾ പരമാവധി മാറിനിൽക്കുമ്പോൾ അമിതകൂലിയും നോക്കുകൂലിയും ആവശ്യപ്പെടാത്ത അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴിലുടമകൾ പ്രധാനമായും ആശ്രയിക്കുന്നത്. ഇവരിൽ കൂടുതലും കൺസ്ട്രക്ഷൻ, റബർ, കൃഷി, ഹോട്ടൽ തുടങ്ങിയ മേഖലകളിലാണ് പണിയെടുക്കുന്നത്. കേരളീയർ, പ്രത്യേകിച്ചു മധ്യകേരളത്തിലുള്ളവർ പുതിയ ബിസിനസുകൾ ആരംഭിക്കുന്നതു പോലും അന്യസംസ്ഥാന തൊഴിലാളികളെ മുന്നിൽ കണ്ടുകൊണ്ടാണ്. നാട്ടിലെ തൊഴിലാളികൾക്ക് 600-700 എന്ന നിരക്കിൽ കൂലി കൊടുക്കേണ്ടി വരുമ്പോൾ അന്യസംസ്ഥാനക്കാർക്കു 400- 500 എന്ന നിരക്കിൽ കൂലി കൊടുത്താൽ മതിയാകും.
എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം അന്യസംസഥാന തൊഴിലാളികളുള്ളത്. പ്രത്യേകിച്ച് ആലുവ കേന്ദ്രികരിച്ചും പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിലും. പെരുമ്പാവൂരിൽ മാത്രമായി 35,000 അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നതായാണ് കണക്ക്. തൃശൂരിലെ ഗുരുവായുരിലും കോട്ടയത്തെ ചങ്ങനാശേരി വ്യവസായമേഖലയിലും പായിപ്പാടും അന്യസംസ്ഥാന തൊഴിലാളികൾ ആയിരക്കണക്കിനുണ്ട്്. യു പി , ആന്ധ്ര, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ഇവരിൽ അധികവും. ഇവരിൽ 45 ശതമാനത്തോളം ബംഗാളികളാണ്. അതുകൊണ്ടുതന്നെ തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ട്രേഡ് യൂണിയനായ ഐ എൻ ടി ടി യു സി യുടെ പേരിലാണ് തൊഴിലാളികൾ ഇപ്പോൾ അംഗത്വം എടുക്കുന്നത്. ഇപ്പോൾത്തന്നെ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, ആലുവ മേഖലകളിൽ ബംഗാളികൾക്കായി ബസുകളിലും ഹോട്ടലുകളിലും പ്രത്യേക ബോർഡുകൾതന്നെ സ്ഥാപിക്കുന്നുണ്ടെന്നതാണ് രസകരമായ വസ്തുത.
ഐ എൻ ടി ടി യു സി യൂണിയനാകട്ടെ അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി തിരിച്ചറിയൽ കാർഡുകൾ നൽകി വിവരങ്ങൾ പൊലീസിന് കൈമാറാനാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ തൊഴിലാളികൾ സംഘടിക്കുന്നതിൽ നിയമതടസങ്ങൾ നീക്കിയാണ് കാര്യങ്ങൾ നീങ്ങുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം ആഭ്യന്തര തൊഴിലാളികൾക്കും അംഗത്വം നൽകാൻ പദ്ധതിയുണ്ട്. ദേശീയതലത്തിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഇത്തരത്തിലൊരു നീക്കം നടക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികളെ പണിയെടുപ്പിച്ച് പണം കൊയ്യുന്ന ഇടനിലക്കാരുടെ റാക്കറ്റുകളെ ഒഴിവാക്കുകയെന്ന ലക്ഷ്യവും സംഘാടനത്തിനു പിന്നിലുണ്ട്. നിലവിൽ ലേബർ കോൺട്രാക്ടിന്റെ മറവിൽ ഉടമകളിൽനിന്നും അമിതകൂലി വാങ്ങി തുച്ഛമായ തുക തൊഴിലാളികൾക്ക് നൽകുന്ന പ്രവണത സംസ്ഥാനത്ത് നിലവിലുണ്ട്. അതേസമയം കേരളത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ നാമമാത്ര തുകമാത്രം ചെലവിട്ട് ബാക്കിതുക സ്വന്തം നാട്ടിലേക്കു കൊണ്ടുപോകുന്നതിനാൽ കേരളത്തിനു പ്രയോജനമില്ലെന്ന വാദവുമുണ്ട്. ഇത്തരത്തിൽ പ്രതിവർഷം പതിനായിരം കോടി രൂപയെങ്കിലും കേരളത്തിൽനിന്ന് അന്യസംസ്ഥാനങ്ങളിലേക്കു പോകുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ നാട്ടിലേക്കു പണമയയ്ക്കുന്നതു പോലെയാണിത്.
ഏതായാലും അന്യസംസ്ഥാനതൊഴിലാളികൾ സംഘടിക്കുകയും നാട്ടിൽ നിലവിലുള്ള കൂലിക്കുവേണ്ടി ബലം പിടിക്കുകയും ചെയ്താൽ നിർമ്മാണ, കച്ചവട, ചെറുകിടവ്യവസായ മേഖലകൾക്കൊക്കെ പണികിട്ടും. ഉദാഹരണത്തിന് നിർമ്മാണമേഖലയിൽ അന്യസംസ്ഥാനതൊഴിലാളികൾ കൂലി കൂടുതൽ ചോദിച്ചാൽ കരാറുകാരൻ വീട്ടുടമയിൽനിന്ന് ഈടാക്കുന്ന നിരക്കുയർത്തും. അങ്ങനെ വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണച്ചെലവു കൂടുകയും ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍