സ്ഥിരം അടവ് പയറ്റിയപ്പോൾ പരീക്ഷാ ചോദ്യപേപ്പറിൽ എല്ലാം ഔട്ട് ഓഫ് സിലബസ്; അബദ്ധം മനസ്സിലായതോടെ തട്ടിക്കൂട്ട് പേപ്പർ നൽകി തടിതപ്പി കോളേജ് അധികൃതർ; മമ്പാട് എംഇഎസ് സ്വയംഭരണ കോളേജിൽ സർവകലാശാല പരീക്ഷകൾ നടത്തുന്നത് തോന്നും പോലെയെന്ന് വിദ്യാർത്ഥികൾ
ജാസിം മൊയ്തീൻ
നിലമ്പൂർ: മമ്പാട് എംഇഎസ് ഓട്ടോണമസ് കോളേജിൽ വ്യാഴാഴ്ച നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി നാലാം സെമസ്റ്റർ ബിഎ ഹിസ്റ്ററി, എക്കണോമിക്സ് വിദ്യാർത്ഥികളുടെ പൊളിറ്റിക്കൽ സയൻസ് പരീക്ഷക്ക് ചോദ്യപ്പേപ്പറുകൾ നൽകിയത് രണ്ട് തവണ. 9.30ന് ആരംഭിച്ച പരീക്ഷക്ക് ആദ്യം നൽകിയത് തെറ്റായ ചോദ്യപ്പേപ്പറാണെന്ന് കണ്ടതോടെ അവ തിരിച്ച് വാങ്ങി 11 മണിയോടെ പുതിയ ചോദ്യപ്പേപ്പർ തയ്യാറാക്കി നൽകുകയായിരുന്നു.
സാധാരണ ഗതിയിൽ യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് ചോദ്യപ്പേപ്പറുകൾ യൂണിവേഴ്സിറ്റിയിൽ നിന്ന് നൽകുന്നതാണ് രീതി. എന്നാൽ മമ്പാട് എം ഇഎസ് കോളേജ് സ്വയംഭരണ പദവി ലഭിച്ച കോളേജായതിനാൽ ചോദ്യപ്പേപ്പറടക്കം പരീക്ഷാ നടപടികളെല്ലാം തന്നെ കോളേജ് നേരിട്ടാണ് നടത്തുന്നത്. ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകർ തയ്യാറാക്കി നൽകുന്ന മൂന്ന് സെറ്റ് ചോദ്യപ്പേപ്പറുകളിൽ നിന്ന് കോളേജ് രൂപീകരിച്ച സമിതിയാണ് ചോദ്യപ്പേപ്പർ തിരഞ്ഞെടക്കുന്നത്. പലപ്പോഴും ഈ മൂന്ന് ചോദ്യപ്പേപ്പറുകളിൽ നിന്നും കുറച്ച് വീതം ചോദ്യങ്ങളെടുത്ത് ഒറ്റച്ചോദ്യപ്പേപ്പറാക്കി നൽകുക മാത്രമാണ് ഈ സമിതി ചെയ്യാറ്. അത് തന്നെയാണ് ഇന്നത്തെ വിഷയത്തിലും സംഭവിച്ചത്.
സാധാരണ രീതിയിൽ അദ്ധ്യാപകർ തയ്യാറാക്കുന്ന ചോദ്യപ്പേപ്പറുകളിൽ കുറച്ച് ചോദ്യങ്ങൾ സിലബസിന് പുറത്തുള്ളത് ഉൾപെടുത്താറുണ്ട്. ഇത്തരത്തിൽ അദ്ധ്യാപകർ തയ്യാറാക്കി നൽകിയ മൂന്ന് ചോദ്യപ്പേപ്പറുകളിൽ നിന്ന് കുറച്ച് വീതം ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് കോളേജ് നിയമിച്ച സമിതി അന്തിമമായി നൽകിയ ചോദ്യപ്പേപ്പറിലാണ് മുഴുവൻ ചോദ്യങ്ങളും സിലബസിലില്ലാത്തത് കടന്നുകൂടിയത്. പരീക്ഷയുടെ നടത്തിപ്പിനും, ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിനുമായി രൂപീകരിച്ച സമിതിയിൽ വിഷയത്തിൽ വേണ്ടത്ര പ്രാവീണ്യമില്ലാത്തവരായാതിനാലാണ് ഇന്ന് ഇത്തരത്തിലൊരു മണ്ടത്തരം സംഭവിച്ചത്.
സാധാരണ ചെയ്യുന്ന പോലെ ഓരോ ചോദ്യപ്പേപ്പറിൽ നിന്നും കുറച്ചുവീതം ചോദ്യങ്ങൾ എടുത്ത് ചോദ്യപ്പേപ്പർ ഉണ്ടാക്കി നൽകുന്ന സ്ഥിരം അടവ് തന്നെ ഇവിടെയും പ്രയോഗിച്ചതാണ് അബദ്ധത്തിന് കാരണമായത്. പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ യാതൊരു വിവരവുമില്ലാത്ത കുറച്ചാളുകൾ ചേർന്ന് നേരത്തെ നൽകിയ മൂന്ന് ചോദ്യപ്പേപ്പറുകളിൽ നിന്ന് തെരഞ്ഞെടുത്തതെല്ലാം അതത് പേപ്പറുകളിലുണ്ടായിരുന്ന സിലബസിന് പുറത്തുള്ള ചോദ്യങ്ങളായിരുന്നു. പേപ്പർ കിട്ടി പരീക്ഷയെഴുതേണ്ടതിന് പകരം വിദ്യാർത്ഥികളെല്ലാം പരാതിയുമായി വന്നതോടെയാണ് അധികൃതർക്ക് കാര്യ മനസ്സിലായത്. ഉടൻ തന്നെ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകൻ ഇടപെട്ട് പെട്ടൊന്നൊരും ചോദ്യപ്പേപ്പർ തട്ടിക്കൂട്ടി ഫോട്ടോസ്റ്റാറ്റെടുത്ത് 11 മണിയോടെ കുട്ടികൾക്ക് നൽകുകയായിരുന്നു.
ഒരു യൂണിവേഴ്സിറ്റി പൊതു പരീക്ഷയെ ഇത്രയും ലാഘവത്തോടെ നേരിട്ട കോളേജിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണുയരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐയുടെ നേതൃത്വത്തിൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
എസ്എഫ്ഐ വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്്ഘാടനം ചെയ്തു. അതേ സമയം ഇന്ന് കോളേജിലില്ലായിരുന്നതിനാൽ ചോദ്യപ്പേപ്പർ മാറി നൽകിയ വിവരം അറിഞ്ഞില്ലായിരുന്നു എന്നും, നാളെ കോളേജിലെത്തി അന്വേഷിച്ചാലെ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ എന്നും കോളേജ് പ്രിൻസിപ്പൾ പികെ ബാബു പറഞ്ഞു. ഇത് മമ്പാട് കോളേജിലെ ആദ്യത്തെ സംഭവമല്ല.
ഇത്തരത്തിൽ യൂണിവേഴ്സിറ്റി പൊതുപരീക്ഷകൾ കോളേജിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങൾ കാരണം മുടങ്ങിപ്പോകുന്നതും സമയത്തിന് നടക്കാതിരിക്കുന്നതും. രണ്ട് വർഷം മുമ്പ് കൊമേഴ്സ് വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ കോളേജ് നൽകിയ ചോദ്യപ്പേപ്പറുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടത്തിയിരുന്നു. സാധാരണ രീതിയിൽ ഇത്തരം പൊതുപരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ പരീക്ഷ ഹാളിൽവെച്ച് വിദ്യാർത്ഥികളുടെ മുന്നിൽ നിന്നാണ് സീൽപൊട്ടിച്ച് തുറക്കാറുള്ളതെങ്കിലും മമ്പാട് കോളേജ് സ്വയംഭരണ പദവി ലഭിച്ചതിന് ശേഷം എല്ലാ കാര്യങ്ങളും കോളേജ് സ്വന്തം രീതിയിലാണ് ചെയ്യുന്നത്. യൂണിവേഴ്സിറ്റി കേവലം സർട്ടിഫിക്കറ്റ് നൽകാനുള്ള ഒരു കേന്ദ്രം മാത്രമാണ്. ഈ കോളേജിന് ഈ പദവി നൽകുന്ന സമയത്ത് നിരവധി ആക്ഷേപങ്ങളാണുയർന്നിരുന്നത്.
നിലവിൽ ഇവിടെയുള്ളൊരു ചെറിയ ഓഫീസ് സംവിധാനം വെച്ച് ഇത്രയും ഭാരിച്ച ജോലികളൊന്നും ചെയ്ത് തീർക്കാൻ കഴിയുന്നതല്ലെന്നതായിരുന്നു ആദ്യത്തെ പരാതി. കാരണം ഇത്രയും യൂണിവേഴ്സിറ്റി നേരിട്ട് ചെയ്തിരുന്ന പരീക്ഷാ നടത്തിപ്പും മൂല്യനിർണ്ണയവുമൊക്കെ നിലവിലെ കോളേജിലെ സംവിധാനങ്ങൾ വെച്ച് ചെയ്ത് തീർക്കാൻ കഴിയുന്നതല്ല. മറ്റൊന്ന് കോളേജിലെ നിലവിലെ അദ്ധ്യാപകരുടെ പലരുടെയും കംബ്യൂട്ടർ സാക്ഷരതയെന്നത് ഇവിടുത്തെ വിദ്യാർത്ഥികളേക്കാൾ നിലവാരത്തിന് താഴെയാണ്. നിലവിൽ കോളേജിലെ എല്ലാ കാര്യങ്ങളും കംബ്യൂട്ടറൈസ്ഡ് ആക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഹാജരും, ഇന്റേണൽ മാർക്കുമെല്ലാം പ്രത്യേകം സോഫ്റ്റ് വെയറുകൾ വെച്ച് അപ്ലോഡ് ചെയ്യുന്ന രീതിയാണുള്ളത്. ഇത്തരം കംബ്യൂട്ടർ സാക്ഷരതയില്ലാത്ത അദ്ധ്യാപകർ ഇതെല്ലാം ചെയ്യുമ്പോൾ വ്യാപക പ്രശ്നങ്ങളാണുണ്ടാവുന്നത്.
കഴിഞ്ഞ ദിവസം കോമേഴ്സ് വിഭാഗത്തിലെ ഒരു വിദ്യാർത്ഥിക്ക ഇന്റേണൽ പരീക്ഷക്ക് ലഭിച്ച മാർക്ക് 17 ആയിരുന്നു. പക്ഷെ ഡിപ്പാർട്ട്മെന്റിൽ നിന്ന് അത് അപ്ലോഡ് ചെയ്ത് ടീച്ചർ 17 എന്നതിന് പകരം 7 എന്നാണ് നൽകിയത്. ചോദിക്കാൻ വന്ന വിദ്യാർത്ഥിയോട് ഓഫീസിൽ നിന്ന് മറുപടി പറഞ്ഞതാകട്ടെ നമുക്ക് അടുത്ത തവണ ശരിയാക്കാം എന്ന്. ഇത്തരത്തിൽ നിരവധി വിഢിത്തരങ്ങളാണ് ഓട്ടോണമസ് പദവി ലഭിച്ചതിന് ശേഷം മമ്പാട് കോളേജിൽ ദിനംപ്രതി നടന്ന് കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം പുറമെ എംഇഎസിന്റെ കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. പുതിയ കോഴ്സുകളുടെ ഫീസായും മറ്റുമെല്ലാം. ക്യാമ്പസിൽ വിദ്യർത്ഥികൾക്കിടയിൽ എംഇഎസ് എന്നതിന് പൂർണരൂപം നൽകിയിട്ടുള്ളത് മണി ഈറ്റിഗ് സൊസൈറ്റി എന്നാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍