കമ്യൂണിസ്റ്റുകാർക്ക് ബുദ്ധി പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ല; നികത്തിയ വയൽ പുരയിടമാക്കാൻ വല്യേട്ടനും കൊച്ചേട്ടനും ഒരുമിച്ചു; വയൽ നികത്തി കുലച്ച വാഴയും തെങ്ങുമൊക്കെ നട്ട് നിയമവിധേയമാക്കി; പത്തനംതിട്ടയിൽ നിന്ന് ഇടതുപക്ഷ ഒരുമയുടെ കള്ളക്കളിയുടെ കഥ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: മീശ മാധവൻ സിനിമയിൽ സലിം കുമാർ പറഞ്ഞതു പോലെ ഒടുക്കത്തെ ബുദ്ധിയാണ് നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാർക്ക്. അത് വല്യേട്ടനോ കൊച്ചേട്ടനോ എന്ന വ്യത്യാസമില്ല. മത്രൊൻ കായലിലും മറ്റും കൃഷിയിറക്കാൻ ഇറങ്ങുന്ന കൃഷി മന്ത്രി വി എസ് സുനിൽകുമാറിന് ഇത്തരം ചെറിയ വയൽ നികത്തലിനോടുള്ള നിലപാട് ഇനിയും വ്യക്തമല്ല.
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ റിങ് റോഡിന് ചുറ്റും അവശേഷിച്ചിരുന്ന വയൽ കൂടി ക്വട്ടേഷൻ എടുത്തു നികത്തിയ പ്രാദേശിക സിപിഐ-സിപിഐ(എം) നേതാക്കന്മാർ അവിടൊക്കെ കുലച്ചതടക്കമുള്ള വാഴയും തെങ്ങുമൊക്കെ മൂടോടെ പിഴുതു കൊണ്ടുവന്ന് സ്ഥാപിച്ചിരിക്കുകയാണ്. ഇതിപ്പോഴല്ല, പുരാതന കാലത്ത് നികത്തിയതാണ് എന്ന് വ്യക്തമാക്കുകയാണ് ലക്ഷ്യം. എന്നിട്ടോ വ്യാപകമായ വയൽ നികത്തൽ തടയണം എന്നാവശ്യപ്പെട്ട് കിടിലൻ പ്രസ്താവനയും സമരവും.
നികത്തിയവർ തന്നെ സ്വന്തം പേരിൽ ഇറക്കിയിരിക്കുന്ന പ്രസ്താവന കണ്ട് അന്തം വിട്ടു നിൽക്കുകയാണ് നാട്ടുകാർ. രണ്ടുമൂട് വാഴയും 10 ലോഡ് പച്ചമണ്ണമുണ്ടെങ്കിൽ ഏതു വയലും നികത്താമെന്നതാണ് ജില്ലാ ആസ്ഥാനത്തെ സ്ഥിതി. കൊടി കുത്താനും ഊരിമാറ്റാനും വലിയേട്ടനും കൊച്ചേട്ടനും ഉണ്ടാകും. പ്രാദേശിക നേതാക്കളെ കാണേണ്ട പോലെ കണ്ടാൽ മാത്രം മതി. അല്ലെങ്കിൽ അവർക്ക് ക്വട്ടേഷൻ കൊടുക്കണം. ഒറ്റരാത്രി കൊണ്ട് മണ്ണടിച്ച് കുലച്ചതും അല്ലാത്തതുമായ വാഴയും വേണമെങ്കിൽ രണ്ടു തെങ്ങും വച്ച് നികത്തൽ നിയമവിധേയമാക്കിയും തരും. ഇതിന് പിന്നാലെയുള്ള നിയമപ്രശ്നങ്ങൾ മറികടന്ന് നിലം പുരയിടമാക്കുന്ന ജാലവിദ്യയും ഇവരുടെ കൈയിലുണ്ട്.
യു.ഡി.എഫിൽനിന്ന് സംസ്ഥാന ഭരണം എൽ.ഡി.എഫിലേക്ക് മാറിയ വേളയിലാണ് റിങ് റോഡിന് ചുറ്റും മൈലപ്രയിലും വയൽ നികത്തൽ പൂർവാധികം ശക്തിയായത്. ആറ•ുളയിൽ വിമാനത്താവളത്തിനായി നികത്തിയ സ്ഥലത്ത് കൃഷിയിറക്കാൻ വെമ്പുന്ന മന്ത്രിയുടെ പാർട്ടിക്കാരാണ് നികത്തൽ ക്വട്ടേഷൻ എടുത്തിരിക്കുന്നത്. ദോഷം പറയരുതല്ലോ, സിപിഎമ്മിന്റെ നേതാക്കൾക്കും ഇതിൽ മനസറിവുണ്ട്. മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ ഇത് വാർത്തയാക്കിയപ്പോൾ ചുവന്ന കൊടികുത്തലിന്റെ ബഹളം തന്നെ നടന്നു. പക്ഷേ, അതൊക്കെ നികത്തുന്നതിന് പടി കൊടുക്കാത്തവരുടെ പറമ്പിലായിരുന്നുവെന്ന് മാത്രം. നിലം നികത്തലിന് എതിരേ ഘോരഘോരം പ്രസംഗിക്കുന്നവരുടെ പ്രവൃത്തി മാദ്ധ്യമങ്ങൾ തുറന്നു കാണിച്ചപ്പോൾ മാനക്കേട് തോന്നി പ്രസ്താവനയുമായി ഇറങ്ങിയവരും കുറവല്ല. സ്വന്തം പാർട്ടിക്കുള്ളിലെ ഉൾപ്പോരിന്റെ പേരിൽ കൊടികുത്തിയവരും ഉണ്ട്.
എന്തായാലും, ജില്ലാ ആസ്ഥാനത്തെ റിങ് റോഡിന് ചുറ്റും അവശേഷിച്ചിരുന്ന പാടങ്ങൾ കരഭൂമിയായി മാറി. നിലം നികത്തിയിട്ട് രണ്ടു വാഴയോ മൂന്നു തെങ്ങോ നട്ടുകഴിഞ്ഞാൽ അത് കരയായി മാറിയെന്നാണ് നാട്ടുനടപ്പ്. രേഖകളിൽ തിരുത്തൽ വരുത്താൻ സർക്കാർ ഓഫീസുകളിൽ പിടിപാടുള്ളവരാണ് ക്വട്ടേഷൻ എടുക്കുന്നത്. നഗരസഭയിൽ ഒരു ഇടതു കൗൺസിലറുടെ ഭർത്താവിന്റെ പേരാണ് നികത്തലിന് ക്വട്ടേഷൻ എടുത്തവരുടെ കൂട്ടത്തിൽ ഉയർന്നു കേൾക്കുന്നത്. ഈ മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരും രംഗത്തുണ്ട്. ഭരണം മാറിയപ്പോൾ ധൃതി പിടിച്ച് നടത്തുന്ന നികത്തലിന്റെ പേരിൽ മാനഹാനിയുണ്ടാകുമെന്ന് വന്നതോടെ അത് ഒരു പ്രസ്താവന ഇറക്കി മറികടക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്.
മൈലപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുമ്പഴ വടക്ക് എസ്.എൻ.വി.യു.പി.എസിന് സമീപം രണ്ടര ഏക്കറോളം വരുന്ന കുന്നിൻ പുരയിടം ഇടിച്ചു നിരത്താൻ തുടങ്ങിയിട്ട് മാസമൊന്നു കഴിയുകയാണ്. ഏഴു മീറ്റർ ഉയരമുള്ള കുന്നാണ് ഇടിക്കുന്നത്. വലിയ ടോറസ് ലോറിയിൽ കൊണ്ടുപോകുന്ന മണ്ണ് വയൽ നികത്തുന്നതിനാണ് ഉപയോഗിക്കുന്നത്. കുന്നിടിച്ചത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. സമീപത്തെ കിണറുകളിലെ വെള്ളംവറ്റി. കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇവിടെ നിന്ന് മണ്ണു കൊണ്ടുപോകുന്നത് കാരണം സംസ്ഥാനപാതയിൽ ചെളിരൂപം കൊണ്ടിരിക്കുകയാണ്. മഴ കൂടി പെയ്യുന്നതോടെ വാഹനങ്ങൾ ഇതിൽ തെന്നിമറിയുന്നു.
മൈലപ്ര വില്ലേജിൽ പള്ളിപ്പടി ഭാഗത്തും നിലംനികത്തൽ വ്യാപകമാണ്. തോട് കൈയേറി കെട്ടിയടച്ചതിനാൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂപം കൊള്ളും. അഞ്ചു വീടുകൾ വെള്ളം കയറി ദുരിതത്തിലാകും. കെട്ടിയടച്ച തോട് പുനഃസ്ഥാപിക്കണമെന്ന അടൂർ ആർ.ഡി.ഓയുടെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല. തോട് പുറമ്പോക്ക് കൈയേറി കെട്ടിയടച്ചിട്ടുമുണ്ട്. മുൻപ് പഞ്ചായത്തിലും മറ്റും നൽകിയ പരാതി പൊട്ടി തട്ടിയെടുത്ത് ഓർമപ്പെടുത്തലുമായി ഒരു നിവേദനം കൂടി സിപിഐ(എം) ജില്ലാ കലക്ടർക്ക് നൽകിയിട്ടുണ്ട്. പാർട്ടിക്കും ഭരണകൂടത്തിനുമെതിരേ ആരോപണം ഉയർന്നപ്പോഴാണ് വീണ്ടും ഇവർ ശക്തമായി രംഗത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഇവർ കുറ്റം പറയുന്നത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനെയാണ്. ഇപ്പോഴാണ് നികത്തൽ നടക്കുന്നതെന്ന കാര്യം സൗകര്യപൂർവം വിസ്മരിച്ചാണ് പ്രസ്താവന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍