നിയമം പാലിക്കാതെ പാലിയേക്കരയിൽ തോന്നിയതു പോലെ ടോൾ പ്ലാസക്കാരുടെ പിരിവ് തുടരുന്നു; അഞ്ചിൽ കൂടുതൽ വാഹനങ്ങൾ വരിയിൽ എത്തുമ്പോൾ ഗേറ്റ് തുറന്നു കൊടുക്കണമെന്ന കരാർ വ്യവസ്ഥ നഗ്നമായി ലംഘിക്കുന്നു; കൊള്ളയടിക്കെതിരെ പുലിക്കുട്ടിയെ പോലെ ഒറ്റയ്ക്ക് നിന്നും പൊരുതിയ തങ്കച്ചൻ സഖാവിന്റെ സോഷ്യൽ മീഡിയയിൽ വൈറൽ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: ബിഒടി വ്യവസ്ഥയുടെ പേരിൽ ദേശീയപാതകളിൽ നാട്ടുകാരെ കൊള്ളയടിക്കുന്ന പതിവ് കേരളത്തിൽ അടുത്തകാലത്തെങ്ങും അവസാനിക്കില്ല. തൃശ്ശൂർ ജില്ലയിലെ പാലിയേക്കര ടോൾപ്ലാസയിൽ പിരിവിന്റെ പേരിൽ നിരന്തരം സംഘർഷം നടക്കുന്നുണ്ട്. സമാന്തര പാത അടച്ചതും അതിന് ടോൾ കമ്പനിക്ക് പൊലീസുകാർ ഒത്താശ ചെയ്തതുമെല്ലാം ഏറെ വിവാദമായ സംഭവങ്ങളായിരുന്നു. ഇതിനൊക്കെ ശേഷവും കരാർ വ്യവസ്ഥകൾ പാലിക്കാതെ ടോളിയേക്കരയിലെ ടോൾ പിരിവ് അനാവശ്യമായി തുടരുകയാണ്. കരാർ പിരിക്കുന്നതിനായി തയ്യാറാക്കിയ കരാറിൽ പറയുന്ന കാര്യങ്ങളെ കാറ്റിൽപ്പറത്തിയുള്ള പിരിവിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ശക്തമാണ്. ഗതാഗത കുരുക്ക് രൂക്ഷമാകുമ്പോഴും ടോൾഗേറ്റ് തുറന്നു കൊടുക്കാതെ പണം പിരിക്കാനാണ് ജീവനക്കാർ മെനക്കെടുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി ടോൾ ജീവനക്കാരെ പാഠം പഠിപ്പിക്കുന്ന ഒരു സഖാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ താരം.
തങ്കച്ചൻ വിതയത്തിൽ എന്ന സഖാവാണ് പുലിക്കുട്ടിയെ പോലെ ടോൾപ്ലാസക്കാരുടെ നിയമലംഘനത്തിന് എതിരെ നിരന്തരം പോരാട്ടം തുടരുന്നത്. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം ടോൾ ജീവനക്കാരുമായി തർക്കിച്ച് തിരക്കുള്ള വേളയിൽ ടോൾ ഒഴിവാക്കി വിടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. നിയമം ചൂണ്ടിക്കാട്ടിയാണ് തങ്കച്ചന്റെ ഒറ്റയാൾ പോരാട്ടം. ഇതിന് വലിയ പിന്തുണ തന്നെ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. 15 സെക്കന്റിൽ ഓരോ വാഹനങ്ങൾ കടന്നപോകുന്ന തരത്തിൽ ടോൾ പിരിവ് ക്രമീകരിക്കണമെന്നാണ് കരാറിൽ വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ പാലിയേക്കരയിൽ ഗതാഗത കുരുക്ക് മുറുകുന്ന സമയത്തൊക്കെ ടോൾ കമ്പനി നിയമം തെറ്റിക്കും. ഒരു വരിയിൽ അഞ്ചിൽ അധികം വാഹനങ്ങൾ എത്തിയാൽ തുറന്ന് വിടണമെന്ന കരാറാണ് ലംഘിക്കപ്പെടുന്നത്. ഇതിനെതിരെയാണ് തങ്കച്ചൻ സഖാവ് ഒറ്റയ്ക്ക് പൊരുതുന്നത്.
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഇങ്ങനെയുള്ള ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയാണ്. ടോൾ കൊടുക്കാനായി ഒരു കിലോമീറ്റർ ദൂരത്തിലധികം വാഹനങ്ങൾ കാത്തുകിടക്കാറുണ്ട്. എന്നാൽ എത്രവാഹനങ്ങൾ കിടന്നാലും ടോൾ പിരിവ് നിർത്തി വാഹനങ്ങൾ കടത്തിവിടാൻ ടോൾ കമ്പനി തയ്യാറാകില്ല. ഇത്തരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോഴും ടോൾ പിരിക്കാൻവേണ്ടി നിൽക്കുന്ന ജീവനക്കാരോട് തർക്കിച്ചു കൊണ്ടാണ് തങ്കച്ചൻ താരമായത്. നിയമം ചൂണ്ടിക്കാട്ടി ജീവനക്കാരോട് തർക്കിച്ചും പൊലീസിനെ വിളിക്കാൻ നിർദ്ദേശിച്ചും അദ്ദേഹം നിയമലംഘനത്തിന് എതിരെ ശക്തമായി പ്രതികരിച്ചപ്പോൾ ഗേറ്റ് തുറന്നു കൊടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാത്ത അവസ്ഥയിലായി.
തങ്കച്ചന്റെ പ്രതിഷേധ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ എല്ലാവരും സല്യൂട്ട് അടിക്കുകയാണ്. തങ്കച്ചൻ ടോൾജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടപ്പോൾ വാഹനങ്ങൾ നിരന്തരം ഹോൺ മുഴക്കുകയായിരുന്നു. ഇതോടെ ടോൾ പിരിവുകാർ സഹികെട്ട അവസ്ഥയും വീഡിയോയിൽ കാണാം. അടുത്തിടെ അപകടത്തിൽപെട്ട യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ടോൾ പിരിവിലെ ഗതാഗതക്കുരുക്കിൽ പെടുകയുണ്ടായി. യുവാവ് പിന്നീട് മരിച്ചപ്പോൾ പ്ലാസയ്ക്കെതിരെ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ടോൾ ബൂത്തിൽ കടുത്ത നിയമലംഘനമാണ് നടക്കുന്നതെന്നതിന് തെളിവായിക്കൂടി ഈ സംഭവം മാറി.
ഒരു വരിയിൽ അഞ്ചിൽ കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ ടോൾ വാങ്ങാതെ തുറന്നു വിടണമെന്ന നിയമം പട്ടാപ്പകൽ ലംഘിക്കുകയാണ് ടോൾ കമ്പനി ചെയ്യുന്നതെന്നാണ് ആക്ഷേപം. നോട്ട് പ്രതിസന്ധി കാരണം ചില്ലറയില്ലാത്തതാണ് പ്രശ്നമെന്നാണ് ടോൾ അധികൃതർ പറയുന്നത്. സ്വൈപിങ് മെഷിൻ ഉപയോഗിക്കുന്നുണ്ടെങ്കിലും വളരെ സാവധാനമാണ് ടോൾ പിരിവ് നടക്കുന്നത്. ഫലത്തിൽ പണം കൊടുത്തു യാത്രചെയ്താലും സമയത്ത് എത്താനാവാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.
എഐവൈഎഫും യൂത്ത് കോൺഗ്രസ്സുമടക്കം പല സംഘടനകളും ഇതിൽ പ്രതിഷേധിക്കുകയും പ്ലാസ തുറന്നു കൊടുക്കുകയുമുണ്ടായി. അവർക്കെതിരെയും പരാതി കൊടുത്തിരിക്കുകയാണ് ടോൾ അധികൃതർ.ഡിസംബർ അഞ്ചുമുതൽ 17 വരെ ദിവസങ്ങളിൽ പലപ്പോഴായി സംഘടനകൾ ടോൾ പ്ലാസ തുറന്നുകൊടുത്തതിലൂടെ 4.69 ലക്ഷം നഷ്ടമുണ്ടായെന്നാണ് ടോൾ കമ്പനിയുടെ വാദം. ഇടയ്ക്ക് പൊലീസും പ്ലാസ തുറന്നു കൊടുത്തിരുന്നു. പുതുക്കാട് എസ്ഐ വി സജീഷ്കുമാറിനെതിരെയും ടോൾ അധികൃതർ പരാതി നൽകിയിട്ടുണ്ട്. ടോൾപാതയുടെ നിർമ്മാണച്ചുമതലയുള്ള ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി ഡയറക്ടർ അസിം തിവാരിയാണ് പരാതി നൽകിയത്.
വാഹനത്തിരക്ക് നിയന്ത്രണാതീതമാവുന്ന സമയം ടോൾബൂത്ത് തുറന്നുകൊടുക്കുന്നതിന് പകരം ടോൾപിരിവ് സുഗമമാക്കാൻ പൊലീസ് സഹായിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. നിബന്ധന ലംഘിച്ചു വാഹനങ്ങൾ ഏറെസമയം തടഞ്ഞിട്ടു ഗതാഗതകുരുക്കു സൃഷ്ടിച്ചു പിരിവെടുക്കുന്നതായും അനധികൃതമായി പൊലീസ് സംരക്ഷണം ഏർപ്പെടുത്തുന്നു എന്നും ചൂണ്ടിക്കാട്ടി എഐവൈഎഫ് നൽകിയ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടിരിക്കുന്നത്. കമ്പനിക്കും ദേശീയപാത അഥോറിറ്റിക്കും പൊതുമരാമത്ത് പ്രിൻസിപ്പിൾ സെക്രട്ടറിക്കും ജില്ലാ കലക്ടർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരമുള്ള അപകടരഹിത നാലുവരി പാത ഇതായിരുന്നു മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാതാ നിർമ്മാണത്തിലെ പ്രധാന കരാർ വ്യവസ്ഥ. പാതനിർമ്മാണത്തിന് 725 കോടിയാണ് കമ്പനി ചെലവാക്കിയിട്ടുള്ളത്. 5 വർഷത്തെ ടോൾ പിരിവ് 506 കോടിയാണ്. കഴിഞ്ഞ വർഷം നവംബർ 8 വരെ നാനൂറ്റി പത്ത് കോടി അമ്പത്തി ഒന്ന് ലക്ഷത്തി അറുപതിനായിരം രൂപയോളം ടോൾ ഇനത്തിൽ പിരിച്ചുകഴിഞ്ഞു. ഈ നിലയ്ക്കുമാത്രം പോയാൽ 20 വർഷത്തെ പിരിവ് 2024 കോടിയാവും.
വാഹനങ്ങളുടെ എണ്ണവും നിരക്കും കൂടുമെന്നതിനാൽ വരവ് കൂടും. ടോൾ പ്ലാസ തുടങ്ങിയതുമുതൽ ഇവിടെ പൊലീസ് കാവലുണ്ട്. സാധാരണ ദിവസങ്ങളിൽ പത്ത് പൊലീസുകാരും ഒരു ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന സംഘമാണ് കാവലായി ഉണ്ടായിരുന്നത്. എന്നാൽ, പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്ന ദിവസങ്ങളിൽ പൊലീസിന്റെ എണ്ണം വർധിപ്പിക്കാറുണ്ടായിരുന്നു. പൊലീസിന്റെ ഒത്താശയോടെയായിരുന്നു കമ്പനി കരാർ ലംഘനം നടത്തുന്നത്. ഇങ്ങനെ പൊലീസ് കൂടി അറിഞ്ഞു കൊണ്ടുള്ള നിയമലംഘനത്തിന് എതിരായാണ് തങ്കച്ചൻ സഖാവിന്റെ ഒറ്റയാൻ സമരം നടക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍