കാൽ നൂറ്റാണ്ടിനുശേഷം പാമോയിൽ കേസ് വീണ്ടും; കേസ് പരിഗണിക്കുന്നത് ബാബുവിനും ആര്യാടനുമെതിരെ ഉത്തരവിട്ട എസ്.എസ്. വാസൻ, തെരഞ്ഞടുപ്പ് അടിപ്പിച്ച് യു.ഡി.എഫിന് മറ്റൊരു കുരിശു കൂടി
കെ.വി നിരഞ്ജൻ
തൃശൂർ: കെ. കരുണാകരന്റെ ആത്മാവ് ഉമ്മൻ ചാണ്ടിയെ വിടാതെ പിന്തുടരുകയാണോ? തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ബാർസോളാർ കോഴയാരോപണങ്ങളിലും നിയമ നടപടികളിലും പെട്ട് ഇമേജ് നഷ്ടമായി നിൽക്കുന്ന സർക്കാറിന് പാരയായി ഇതാ പാമോയിൽ കേസും വരുന്നു. അതും നീണ്ട 25 വർഷത്തെ കോടതി വ്യവഹാരങ്ങൾക്ക്ശേഷം. കേസ് തൃശൂർ വിജിലൻസ് കോടതി പരിഗണിച്ചു തുടങ്ങി. സോളാർ ഇടപാടിൽ സരിതയുടെ എസ്. നായരുടെ ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരെയും ബാർ കോഴ ആരോപണത്തിൽ മന്ത്രി കെ. ബാബുവിനെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഉത്തരവിട്ട ജഡ്ജി എസ്.എസ്. വാസനാണ് പാമോയിൽ കേസ് പരിഗണിക്കുന്നത് എന്നതുതന്നെ യു.ഡി.എഫ് നേതാക്കളുടെ ചങ്കിടിപ്പ് ഉയർത്തുകയാണ്.നിലവിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ കേസിൽ പ്രതിയല്ളെങ്കിലും പുതിയ തെളിവുകൾ ഉണ്ടായാൽ ഉമ്മൻ ചാണ്ടിയെയും പ്രതിചേർക്കാമെന്ന കോടതി ഉത്തരവ് നിലവിലുണ്ട്.
കേസിൽ പ്രതി ചേർക്കപ്പെട്ട മുൻ ചീഫ് സെക്രട്ടറി എസ്. പത്മകുമാറിന്റെയും മുൻ അഡീഷനൽ ചീഫ് സെക്രട്ടറി സഖറിയാ മാത്യുവിന്റെയും വിടുതൽ ഹരജികളിൽ ഈമാസം 23ന് തൃശൂർ വിജിലൻസ് കോടതി വിധി പറയും. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കത്തിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി ഏറ്റതിനത്തെുടർന്നാണ് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കേസ് വിജിലൻസ് കോടതി പരിഗണിക്കുന്നത്. 2013 ഒക്ടോബർ 15നാണ് കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ നൽകിയ അപേക്ഷയിൽ വാദം കേട്ട് 2014 ജനുവരിയിൽ ആവശ്യം വിജിലൻസ് കോടതി തള്ളിയിരുന്നു. കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യത്തിനും സാമൂഹികനീതിക്കും വിരുദ്ധമാകുമെന്നും വിചാരണ വേളകളിൽ ഹാജരാകാതിരുന്ന ലീഗൽ അഡൈ്വസർക്ക് കേസ് പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ അധികാരമില്ലെന്നും ഉത്തമ ബോധ്യത്തോടെയല്ല പിൻവലിക്കൽ അപേക്ഷ നൽകിയതെന്നുമായിരുന്നു അപേക്ഷ തള്ളിയ അന്നത്തെ തൃശൂർ വിജിലൻസ് കോടതി ജഡ്ജി കെ. ഹരിപാൽ പറഞ്ഞത്.
വിചാരണ വേളയിൽ ഹാജരാകാതിരുന്ന ലീഗൽ അഡൈ്വസർ സി.സി. അഗസ്റ്റിൻ പിൻവലിക്കൽ അപേക്ഷ നൽകിയത് നിയമവിരുദ്ധമാണെന്ന് കേസിൽ കക്ഷിചേർന്ന പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെയും വി എസ്. സുനിൽകുമാർ എംഎൽഎയുടെയും അഭിഭാഷകർ ഉന്നയിച്ച വാദം അംഗീകരിച്ചാണ് കോടതി വിധി പറഞ്ഞത്. പിന്നീട് കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചു. ആവശ്യം തള്ളിയ സുപ്രീം കോടതി, കേസ് നടപടികൾ തുടരാൻ തൃശൂർ വിജിലൻസ് കോടതിയോട് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, വിജിലൻസ് കോടതിയിൽ ഏറെക്കാലം ജഡ്ജി ഇല്ലാത്തതിനാൽ കേസ് പരിഗണിച്ചില്ല.
1993ൽ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലെ പരാമർശങ്ങളാണ് കേസിന് ആധാരം. ചട്ടങ്ങൾ മറികടന്ന് മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതി ചെയ്തതിലൂടെ സർക്കാറിന് രണ്ട് കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു കേസ്. 199192 കാലത്താണ് ഇറക്കുമതി ചെയ്തത്. അന്താരാഷ്ട്ര മാർക്കറ്റിൽ പാമോയിലിന് ടണ്ണിന് 392.25 ഡോളർ വിലയുണ്ടായിരുന്നപ്പോൾ 405 ഡോളറിന് 15,000 ടൺ പാമോയിൽ ഇറക്കുമതി ചെയ്തു. ഇതുവഴി 2.32 കോടി രൂപ നഷ്ടമുണ്ടായെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടത്തെി. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ, മുൻ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, ചീഫ് സെക്രട്ടറി കെ. പത്മകുമാർ, അഡീ. സെക്രട്ടറി സക്കറിയാ മാത്യു, സിവിൽ സപൈ്ളസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ജിജി തോംസൺ, വകുപ്പ് സെക്രട്ടറി പി.ജെ. തോമസ് എന്നിവരുൾപ്പെടെ എട്ട് പേരെയും പാമോയിൽ ഇറക്കുമതിക്ക് അനുമതി ലഭിച്ച പവർ ആൻഡ് എനർജി കമ്പനിയെയും ചെന്നൈയിലെ മാലാ ട്രേഡിങ് കോർപറേഷനെയും പ്രതി ചേർത്തിരുന്നു.
2001 അന്വേഷണം പൂർത്തിയായെങ്കിലും 2003ലാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, ഇടപാട് നടന്ന കാലത്ത് ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി 2011ൽ ഉത്തരവിട്ടു. ഇത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചതോടെ കേസിൽനിന്ന് ജഡ്ജി പിന്മാറുകയും കേസ് തൃശൂർ വിജിലൻസ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. പാമോയിൽ ഇടപാടിൽ ഉമ്മൻ ചാണ്ടിക്ക് പങ്കില്ളെന്ന തുടരന്വേഷണ റിപ്പോർട്ട് 2012ൽ തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കേസിൽ വിചാരണ ആരംഭിക്കുന്നതിന്റെ മുന്നോടിയായി പ്രതികളുടെ വിടുതൽ ഹരജി പരിഗണിക്കുന്നതിനിടെയാണ് കേസ് അവസാനിപ്പിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. ഈ കേസിൽ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിചേർക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. കേസിന്റെ എതെങ്കിലും ഘട്ടത്തിൽ മുൻ ധനമന്ത്രിയായ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവ് ലഭിക്കുകയാണെങ്കിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താമെന്നാണ് അന്ന് കോടതി പറഞ്ഞിരുന്നത്. ഈ കേസിലെ ആരോപണത്തെ തുടർന്ന് കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.
2005 ജനുവരിയിൽ അന്നത്തെ യു.ഡി.എഫ് സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്നു വന്ന ഇടതുസർക്കാർ അത് റദ്ദാക്കി. വീണ്ടും യു.ഡി.എഫ് അധികാരത്തിലത്തെിയപ്പോൾ കേസ് പിൻവലിക്കാൻ നടത്തിയ ശ്രമം 2014ൽ പരാജയപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍