നിസാര കുറ്റങ്ങൾക്ക് പോലും കേട്ടുകേൾവിയില്ലാത്ത വൻ ശിക്ഷാവിധി; പ്രതിഷേധിക്കാൻ എത്തുന്നവരുടെ ഇന്റേണൽ തടഞ്ഞു പ്രതികാരം; അച്ചടക്കം പഠിപ്പിക്കാൻ മുന്മന്ത്രി കെ പി വിശ്വനാഥന്റെ മകന്റെ വക ഇടിമുറി; രാഷ്ട്രീയ-മാദ്ധ്യമ പിൻബലത്തോടെ നെഹ്രു കോളേജ് മാനേജ്മെന്റ് ഇതുവരെ നടത്തിയത് ക്രൂരമായ ശിക്ഷാരീതികൾ; വിദ്യാർത്ഥി പ്രക്ഷോഭം നിയന്ത്രണം വിട്ടപ്പോൾ മാദ്ധ്യമങ്ങളും കൈവിട്ടത് തിരിച്ചടിയായി
മറുനാടൻ മലയാളി ബ്യൂറോ
പാമ്പാടി: വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ, കോഴിക്കോട് വളയം അശോകന്റെ മകൻ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്കൂൾ അധികൃതർ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികൾ പറയുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഇതോടെ ഇല്ലാം തീർന്നുവെന്നായിരുന്നു പാമ്പാടി നെഹ്റു കോളജ് മാനേജ്മെന്റ് കരുതിയത്. മാദ്ധ്യമങ്ങൾക്ക് വൻതുക പരസ്യമായി നൽകുന്നതു കൊണ്ട് തന്നെ ആരും ഒന്നും മിണ്ടില്ലെന്ന് കരുതി. ഇത് അട്ടിമറിച്ചാണ് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായെത്തിയത്.
'വീണ്ടുമിതാ പാമ്പാടി നെഹ്റു കോളേജിലെ ഒരു വിദ്യാർത്ഥി, അവനാൽ കൊലചെയ്യപ്പെട്ടിരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു; കൂട്ടുകാരാ..നീ മരിച്ചുപോയിട്ടില്ല, ഞങ്ങൾ ശവങ്ങളായി തീരുകയായിരുന്നു.' ജിഷ്ണുവിന്റെ സുഹൃത്തുക്കൾ പറയുന്നു. സോഷ്യൽ മീഡിയിയിൽ ശക്തമായ വികാരമായി ഈ വാക്കുകൾ മാറി. ഇതോടെ പ്രശ്നത്തിൽ ഇടപെടാൻ എസ് എഫ് ഐ നേതൃത്വം തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് ശക്തമായ മുന്നൊരുക്കവുമായി എസ് എഫ് ഐ എത്തിയത്. പ്രതിഷേധങ്ങളുടെ കരുത്ത് തിരിച്ചറിയാത്തതു കൊണ്ട് നാമമാത്രമായ സുരക്ഷ ഒരുക്കാൻ വേണ്ടി മാത്രമേ പൊലീസിനെ വിന്യസിച്ചുള്ളൂ. അതുകൊണ്ട് പ്രതിഷേധത്തിന്റെ രൂപവും ഭാവവും അതിശക്തമായി.
കോളേജ് മാനേജ്മെന്റിന്റെ പണക്കരുത്തും സ്വാധീനവും അറിയാവുന്നതു കൊണ്ട് തന്നെ എസ് എഫ് ഐ പ്രതിഷേധം അതി ശക്തമായി. ഏറെ നാൾക്ക് ശേഷം യഥാർത്ഥ വിദ്യാർത്ഥി പ്രതിഷേധം കോളേജിന് മുന്നിലെത്തി. ഇതിനെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ഇതോടെ മാനേജ്മെന്റിന്റെ കണക്ക് കൂട്ടൽ തെറ്റി. ശരിയായ ദിശയിലെ അന്വേഷണം ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പാവുകയാണ്. ഇതിന്റെ ആദ്യ സൂചനയായിരുന്നു പാമ്പാടി നെഹ്റു കോളജിനെതിരേ സ്വമേധയാ കേസെടുത്തെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പ്രഖ്യാപനം. സംഭവത്തെക്കുറിച്ച് കോളജ് അധികാരികളിൽനിന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവിയിൽനിന്നും വിശദീകരണം തേടുമെന്നും ചിന്ത വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ സത്യാവസ്ഥയെ പണത്തിന്റെ കരുത്തിൽ മൂടിവയ്ക്കാനാകില്ല. വരും ദിനങ്ങളിലും പ്രതിഷേധം കടുപ്പിക്കുമെന്നാണ് എസ് എഫ് ഐ നൽകുന്ന സൂചന.
പ്രതിപക്ഷത്ത് കോൺഗ്രസാണ്. അതുകൊണ്ട് തന്നെ കെഎസ് യുവിനും മിണ്ടാതിരിക്കാൻ കഴിയില്ല. ഇന്ന് ആദ്യം സമരവുമായെത്തിയത് കെ എസ് യുവായിരുന്നു. കെ എസ് യു പ്രസിഡന്റ് വി എസ് ജോയി അടക്കമുള്ളവർക്ക് പരിക്കേറ്റു. നാളെ വിദ്യാഭ്യാസ ബന്ധും കെ എസ് യു നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ എസ് എഫ് ഐയെ പോലെ കെ എസ് യുവും പമ്പാടി വിഷയത്തിൽ നിലപാട് കർശനമാക്കും. ഇവിടെ പൊളിഞ്ഞു വീഴുന്നത് മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്റെ മകന്റെ കൊടു പീഡനങ്ങളാണ്. രാഷ്ട്രീയ പിൻബലത്തിന്റെ കരുത്തിൽ കോളേജിൽ പി ആർ ഒ ആയി എത്തിയ വിശ്വനാഥന്റെ മകനായിരുന്നു കുട്ടികളെ പീഡിപ്പിച്ച പ്രധാനി.
പരീക്ഷയിൽ കോപ്പിയടിച്ചുവെന്നാരോപിച്ച് പ്രിൻസിപ്പലും കോളജ് പിആർഒയും വൈസ് പ്രിൻസിപ്പലും ചേർന്ന് മാനസിമായി പീഡിപ്പിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികൾ പറയുന്നത്. മൃതദേഹത്തിൽ കണ്ടെത്തിയ പാടുകൾ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽവച്ച് മർദനമേറ്റെന്ന ആരോപണം ശരിവയ്ക്കുന്നതാണ്. ഇതാദ്യമായല്ല കോളേജിൽ വിദ്യാർത്ഥി പീഡനം നടക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇതേ കോളേജിലെ പൂർവ്വവിദ്യാർത്ഥികളും വിഷ്ണുവിന്റെ സുഹൃത്തുക്കളും മരണത്തിന് ഉത്തരവാദിയായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയർത്തുന്നുണ്ട്. വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്ന രീതികളും ഡിസിപ്ലിൻ മാനേജർമാരെ ഉപയോഗിച്ച് പീഡനമുറകൾ അഴിച്ചുവിടുന്നുണ്ടെന്നും പൂർവ്വവിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്.
ഈ ഗുണ്ടാ സംഘത്തിന്റെ നേതാവാണ് കെപി വിശ്വനാഥിന്റെ മകനും പിആർഒയുമായ സഞ്ജിത്ത് വിശ്വനാഥൻ. വിദ്യാർത്ഥികളെ കൈകാര്യം ചെയ്യാൻ കോളജിൽ ഒരു ഇടിമുറിയുണ്ട്. ഇത് സഞ്ജിത്ത് വിശ്വാഥന്റെ ഓഫീസ് മുറിയാണ്. ഇതാദ്യമായല്ല കോളേജിൽ വിദ്യാർത്ഥി പീഡനം നടക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇതേ കോളേജിലെ പൂർവ്വവിദ്യാർത്ഥികളും വിഷ്ണുവിന്റെ സുഹൃത്തുക്കളും മരണത്തിന് ഉത്തരവാദിയായവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയർത്തുന്നുണ്ട്. വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്ന രീതികളും ഡിസിപ്ലിൻ മാനേജർമാരെ ഉപയോഗിച്ച് പീഡനമുറകൾ അഴിച്ചുവിടുന്നുണ്ടെന്നും പൂർവ്വവിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. കുട്ടികളെ നേർവഴിക്ക് നടത്തേണ്ട ഉത്തരവാദിത്തം പിആർഒയ്ക്ക് അല്ല. അദ്ധ്യാപകർക്കാണ്. ഇവിടെ പി ആർ ഒ സൂപ്പർ പ്രിൻസിപ്പളാണ്. അദ്ധ്യാപകർക്ക് പോലും ഇയാളെ പേടിയാണ്. കഴിഞ്ഞ വർഷം ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യയും നടന്നു. ഇതിന് പിന്നിൽ ആരോപണമുയർന്നെങ്കിലും പണക്കരുത്തിൽ അന്വേഷണം ഒതുക്കി തീർത്തു.
വെള്ളിയാഴ്ച യൂണിവേഴ്സിറ്റി പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് ജിഷ്ണുവിനെ അദ്ധ്യാപകൻ എഴുന്നേൽപ്പിച്ചു നിർത്തി പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജിഷ്ണു കോപ്പി അടിച്ചുവെന്ന് ഇൻവിജിലേറ്റർ അറിയിച്ചപ്പോൾ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും കോളേജ് പിആർഒ ആയ സഞ്ജിത്തും എക്സാം സെല്ലിന്റെ ചുമതലയുള്ള രണ്ട് അദ്ധ്യാപകരും അടങ്ങുന്ന സംഘം എത്തി വൈസ് പ്രിൻസിപ്പലിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ജിഷ്ണുവിനു മർദനമേറ്റെന്നാണ് ആരോപണം. ജിഷ്ണു പിന്നീട് മുറിയിൽ കയറി വാതിലടച്ചു. കൂട്ടുകാർ വാതിൽ ചവിട്ടുതുറന്നപ്പോൾ ഞെരമ്പു മുറിച്ച് തൂങ്ങിമരിക്കാൻ ശ്രമിക്കുന്ന നിലയിലായിരുന്നു. ജീവൻ പോയിരുന്നില്ല. സമയത്ത് ആശുപത്രിയിലെത്തിക്കാൻ പോലും കോളജ് അധികൃതർ തയാറില്ലെന്നും സഹപാഠികൾ പറഞ്ഞു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. അതു പോലും ചെയ്തില്ല.
ഈ സാഹചര്യത്തിലാണ് യുവജന കമ്മീഷന്റെ ഇടപെടൽ വരുന്നത്. അദ്ധ്യാപകരിൽനിന്നുള്ള പീഡനത്തെത്തുടർന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണു യുവജന കമ്മീഷന് ലഭിച്ച വിവരം. കമ്മീഷൻ അംഗമായ ടിപി ബിനീഷ് ജിഷ്ണുവിന്റെ വീട് സന്ദർശിക്കും. ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. അടുത്ത ദിവസം തന്നെ കമ്മീഷൻ നെഹ്റു കോളേജ് സന്ദർശിച്ച് വിദ്യാർത്ഥികളോടും മറ്റും മൊഴിയെടുക്കും. അതിനു ശേഷം സർക്കാരിനു വിശദമായ റിപ്പോർട്ട് നൽകുമെന്നും ചിന്ത അറിയിച്ചു. ഇതിനൊപ്പം നിരവധി പരാതികൾ ഇത്തരത്തിൽ സ്വാശ്രയ കോളജുകളിൽനിന്ന് ഉയർന്നു വരുന്നുണ്ട്. ഇതെല്ലാം പരിശോധിക്കാനാണ് കമ്മീഷന്റെ തീരുമാനം. സ്വാശ്രയ കോളജുകളിൽ പാലിക്കേണ്ടകാര്യങ്ങൾ സംബന്ധിച്ച് നയം രൂപീകരിക്കാൻ സർക്കാരിനു ശിപാർശ നൽകുമെന്നും ചിന്ത പറഞ്ഞു.
മരണവിവരമറിഞ്ഞ് അദ്ധ്യാപകരോ മാനേജ്മെന്റ് പ്രതിനിധികളോ ആശുപത്രിയിൽ വന്നിട്ടില്ല. മകന്റെ മരണത്തിന് ഉത്തരവാദികൾ അദ്ധ്യാപകനും മാനേജ്മെന്റുമാണ്. മാനസിക പീഡനത്താലാണ് വിഷ്ണു ജീവനൊടുക്കിയത്. കുറ്റക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണം. ഇനിയൊരു മകനും ഈ ഗതി വരരുത്-ജിഷ്ണുവിന്റെ അച്ഛൻ അശോകൻ മധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യ ചെയ്ത ജിഷ്ണുവിനെ കോളജ് അധികൃതർ മർദ്ദിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. ജിഷ്ണുവിന്റെ മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തും ഉള്ളംകാലിലുമാണ് മർദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തായിരുന്നു. മൂക്കിന്റെ വലതുഭാഗത്തായി മുറിവിൽ രക്തം കനച്ചു കിടന്നിരുന്നതായും ഉള്ളംകാലിലും പുറത്തും മർദ്ദനമേറ്റതിന്റെ ചതവുകളുണ്ടെന്നും ജിഷ്ണുവിന്റെ ബന്ധുക്കൾ പറയുന്നു.
ജിഷ്ണുവിന് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് മർദ്ദനമേറ്റുവെന്നും അതിന്റെ പാടുകൾ ശരീരത്തിൽ കാണാനുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മർദ്ദനവിവരങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധവും ശക്തമായിരുന്നു. ഇതോടെയാണ് കോളേജ് അടച്ചിടാൻ മാനേജ്മെന്റ് നിർബന്ധിതരായത്.
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- പ്രതികാരം തീർക്കാൻ ജിഷ്ണു എത്തിയതുകൊലപാതക പദ്ധതിയുമായി; വർക്കല ഞെട്ടലിൽ തന്നെ
- വർക്കലയിൽ വിവാഹവീട്ടിലെ പന്തലിൽ കണ്ണീരോടെ അന്ത്യയാത്രാ ചടങ്ങുകൾ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്