പരപ്പനങ്ങാടിയിൽ പാമ്പ്-കീരി പ്രണയം പൊളിഞ്ഞു; പാർട്ടി സംസ്ഥാന നേതൃത്വം വിരട്ടി; ബിജെപി പിന്തുണയോടെ ഭരണത്തിലേറാനുള്ള സിപിഎം നേതൃത്വത്തിലുള്ള ജനകീയ മുന്നണി നീക്കം അവസാനനിമിഷം വേണ്ടെന്നുവച്ചു; നഗരസഭ മുസ്ലിം ലീഗിന്
എം പി റാഫി
മലപ്പുറം: കോൺഗ്രസ് വിമത സിപിഐ(എം) - വെൽഫയർപാർട്ടി കൂട്ടുകെട്ടിന് നഗരസഭാഭരണം കയ്യാളാൻ ബിജെപി നൽകിയ പിന്തുണ അവസാനനിമിഷം പാളി. പരപ്പനങ്ങാടി നഗരസഭാ ഭരണം മുസ്ലിം ലീഗിനു ലഭിച്ചു.
45 അംഗങ്ങളുള്ള സഭയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി വി വി ജമീലയ്ക്ക് 22 വോട്ട് ലഭിച്ചു. ജനകീയ മുന്നണി സ്ഥാനാർത്ഥിക്ക് 19 വോട്ടും ബിജെപിക്ക് നാലു വോട്ടും ലഭിച്ചു. ജനകീയ വികസനമുന്നണി സ്ഥാനാർത്ഥികളെ ബിജെപി പിന്തുണക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഇതര കക്ഷികളുമായി കൂട്ടുകെട്ട് ഉണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ പ്രസ്താവന പുറത്തുവന്നതിന്റെ തൊട്ടു പിന്നാലെയായായിരുന്നു സിപിഐഎം-കോൺഗ്രസ് വിമത കൂട്ടുകെട്ടിൽ പരപ്പനങ്ങാടി നഗരസഭാ ഭരണം പിടിക്കാൻ ബിജെ.പി ഒരുങ്ങിയത്.
മുസ്ലിം ലീഗ് പതിറ്റാണ്ടുകളായി ഭരണം കയ്യാളിയിരുന്ന പരപ്പനങ്ങാടി പഞ്ചായത്ത് ഇത്തവണയാണ് നഗരസഭയായി രൂപീകരിച്ചത്. ലീഗും ജനകീയ മുന്നണിയും തമ്മിലായിരുന്നു ഇവിടത്തെ പ്രധാന മത്സരം. ലീഗു വിരുദ്ധതയിൽ ജനകീയ മുന്നണിയോടൊപ്പം ജമാഅത്തേ ഇസ്ലാമിയുടെ വെൽഫയർ പാർട്ടിയും, പോപ്പുലർ ഫ്രണ്ടിന്റെ എസ്.ഡി.പി.ഐയും, കൂടാതെ സിപിഎമ്മും കോൺഗ്രസിലെ വിമതസ്വഭാവമുള്ള ഒരു വിഭാഗവും അടങ്ങുന്നതാണ് ജനകീയ വികസന മുന്നണി. എന്നാൽ ഭരണം പിടിക്കാൻ ഭൂരിപക്ഷം തികയാതെ വന്നതോടെ ബിജെപി കൂടി പിന്തുണക്കാമെന്ന രഹസ്യധാരണയുണ്ടാക്കുകയായിരുന്നു. സിപിഎമ്മും കോൺഗ്രസും മറ്റു പാർട്ടികളുമെല്ലാം ഇരു കൈയും നീട്ടി ബിജെപിയുടെ പിന്തുണ സ്വീകരിച്ചു. ഇതോടെ പരസ്പരം അയിത്തം കൽപിച്ചിരുന്ന പാർട്ടികൾ ഭരണം പിടിക്കാൻ ഒന്നിച്ചെങ്കിലും ഈ ശ്രമം അവസാനഘട്ടത്തിൽ പൊളിയുകയായിരുന്നു.
പുതുതായി രൂപംകൊണ്ട പരപ്പനങ്ങാടി നഗരസഭയിലെ 45 സീറ്റുകളിൽ ഒരു വിമതൻ അടക്കം 21 സീറ്റ് യു.ഡി.എഫിനും രണ്ടു സ്വതന്ത്രന്മാരുടെ പിന്തുണയോടെ ജനകീയ മുന്നണിക്ക് 20 സീറ്റുമാണുള്ളത്. എന്നാൽ നാലുസീറ്റുകൾ ലഭിച്ച ബി.ജെ. പിയുടെ പിന്തുണ ഭരണം ലഭിക്കാൻ ഇരുമുന്നണികൾക്കും ആവശ്യമായിരുന്നു. ബിജെപിയുടെ പിന്തുണയോടെ ഭരണത്തിലേറില്ലെന്നും പിന്തുണ നൽകിയാൽ സ്വീകരിക്കില്ലെന്നും പറഞ്ഞ് നേരത്തെ രംഗത്തുവന്ന മുസ്ലിംലീഗ് പക്ഷേ രഹസ്യമായി ബിജെപി ബാന്ധവത്തിനു ശ്രമിച്ചു. ബിജെപിയുമായി ലീഗ് ചർച്ചകൾ നടത്തുന്നതറിഞ്ഞതോടെ സിപിഐ(എം) നേതൃത്വം നൽകുന്ന ജനകീയവികസന മുന്നണിയും ബിജെപിയുമായി അടുക്കാൻ ചർച്ചകൾ നടത്തി. ആർക്കും പിന്തുണ നൽകില്ലെന്നു പറഞ്ഞ് ഉറച്ചു നിന്നിരുന്ന ബിജെപി ഒടുവിൽ ജനകീയ മുന്നണിയുമായി കൂട്ടുകെട്ടിന് വഴങ്ങി.
ബിജെപിയുടെ നാലു കൗൺസിലർമാരുടെ പിന്തുണ ജനകീയവികസനമുന്നണിക്കു നൽകിക്കൊണ്ട് ആവശ്യപ്പെടുന്ന ഭരണ പങ്കാളിത്തം ഉറപ്പാക്കാനുള്ള ധാരണയിലായിരുന്നു ബിജെപി. ഇതിനായി പലവട്ടം രഹസ്യ ചർച്ചകൾ നടത്തിയിരുന്നു.എന്നാൽ ബിജെപിയുമായി കൂട്ടുകൂടിയ അംഗങ്ങൾക്കെതിരെ നടപടി വരുമെന്ന് സിപിഐ(എം) സംസ്ഥാന നേതാക്കളിൽ നിന്നും അറിയിപ്പ് ലഭിച്ചതോടെ ഈ ഉദ്യമത്തിൽ നിന്നും പാർട്ടി സഖാക്കൾ പിൻതിരിയുകയായിരുന്നു. ആരൊക്കെ ചെയർമാനും, വൈസ്ചെയർമാനുമൊക്കെ ആകണമെന്നു വരെ തീരുമാനിച്ചെങ്കിലും എല്ലാ മോഹക്കൊട്ടാരങ്ങളും അവസാനനിമിഷം പൊളിയുകയായിരുന്നു. വലിയ സ്ഥാനമാനങ്ങൾ ബിജെപി വിലപേശി വാങ്ങുകയും ചെയ്തിരുന്നു.
വ്യക്തമായ ഭരണ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ചെയർപേഴ്സൺ, വൈസ്ചെയർമാൻ സ്ഥാനങ്ങളിൽ ബിജെപി നിർദേശിക്കുന്നയാൾ, ഒന്നോ രണ്ടോ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പദവി, ഹിന്ദു ചെയർപേഴ്സൺ എന്നിവയെല്ലാം ബിജെപി, ആർ.എസ്.എസ് ചർച്ചയിൽ ജനകീയമുന്നണിയിൽനിന്നു ചോദിച്ചു വാങ്ങിയിരുന്നു. അതേസയം ജനകീയ വികസന മുന്നണി കൗൺസിലറായ, കോൺഗ്രസ് വിമതയായി വിജയിച്ച ഭവ്യ രാജിനെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പിന്തുണക്കാമെന്നായിരുന്നു ധാരണ. ഭവ്യ രാജ് ബിജെപി അംഗമല്ലാത്തതിനാൽ സിപിഎമ്മും, സിപിഐ(എം) പ്രവർത്തകയല്ലാത്തതുകൊണ്ട് ബിജെപിയും ചെയർപേഴ്സൺ സ്ഥാനത്തേക്ക് പിന്തുണക്കാമെന്നായിരുന്നു ധാരണ. ബിജെപിയുമായുള്ള രഹസ്യ ചർച്ചകൾ പുറത്തായതോടെ ഒരുവിഭാഗം സിപിഐ(എം) പ്രവർത്തകർ ജില്ലാ കമ്മറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ കമ്മറ്റിക്കും വഴങ്ങാതെ വന്നതോടെ സംസ്ഥാന നേതൃത്വം ഇടപെടുകയായിരുന്നു. ഇതോടെ പാർട്ടിയിൽ നിന്നും പുറത്താകുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ഭീഷണിയും അനുനയശ്രമവും വന്നതോടെ ചെയർമാൻ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്കു മുമ്പ് ബിജെപിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കാൻ തയ്യാറാവുകയായിരുന്നു. എന്നാൽ ജനകീയ വികസന മുന്നണിയുടെ കീഴിൽ മറ്റു വർഗീയ പാർട്ടികളുള്ളതു സിപിഎമ്മിനു പ്രശ്നമല്ലതാനും.
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ തട്ടകമായ പരപ്പനങ്ങാടിക്ക് എക്കാലവും ലീഗിനെ പിന്തുണച്ച ചരിത്രമാണ്. എന്നാൽ ലീഗിനെതിരെ സാമ്പാർ മുന്നണി കിണഞ്ഞു പരിശ്രമിച്ചിട്ടും വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിക്കാത്തത് ലീഗിന്റെ വിജയമായാണ് ലീഗ് നേതൃത്വം കാണുന്നത്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നേരത്തെ പ്രസിഡന്റായിരുന്ന പരപ്പനങ്ങാടി പഞ്ചായത്ത് 35 വർഷത്തിനു ശേഷം ലീഗിൽ നിന്നും ഇത്തവണയെങ്കിലും തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു എല്ലാവരും ഒരുമിച്ച് മുന്നണി രൂപപ്പെടുത്തിയത്. ഭരണം പിടിക്കാമെന്ന ചിന്തയിൽ മുന്നണിക്കു പുറത്തെ ചട്ടങ്ങളോ മുന്നണിക്കപ്പുറമുള്ള കൂട്ടുകെട്ടുകളോ പ്രശ്നമല്ലാതായി. വർഗീയ കക്ഷികളെന്നോ മതേതര പാർട്ടികളെന്നോ ഉള്ള വേർതിരിവുമില്ല. ലീഗിന്റെ ഭരണക്കുത്തക തകർക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ എല്ലാം ഊതി വീർപ്പിച്ച ശേഷം കാറ്റൊഴിഞ്ഞ ബലൂൺ പോലെയായി.
പാരമ്പ്യമായി ഇടതുമുന്നണിയിൽ അടിയുറച്ചു നിൽക്കുന്ന പ്രവർത്തകർ നേരത്തെ ബിജെപിയുടെ പിന്തുണ തേടുന്നതിൽ വിമർശനം ഉയർത്തിയിരുന്നു. ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച മുന്നു കൗൺസിലർമാരും സിപിഐ(എം) പ്രവർത്തകരായ അഞ്ചിലധികം സ്വതന്ത്രരുമാണ് ഇവിടെ വിജയിച്ചത്. മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ എന്തു നീക്കുപോക്ക് ഉണ്ടാക്കിയും ഭരണപങ്കാളിത്തം നേടുക എന്നത് ബിജെപിയുടെ നാണംകെട്ട അജണ്ട പൊളിയുകയും ചെയ്തു. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമായിരുന്നു പിന്തുണ നൽകാൻ ബിജെപി തയ്യാറായത്. എന്നാൽ സിപിഐ(എം) ചുവടു മാറിയതോടെ ബിജെപി പിന്തുണ പിൻവലിക്കാനും ഇന്നു നടക്കുന്ന ചെയർപേഴ്സൺ, വൈസ്ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തീരുമാനിക്കുകയായിരുന്നു. ഇതോടെയാണു ലീഗിലേക്കു തന്നെ ഭരണം എത്തിച്ചേർന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍