മണൽ ലോറിക്ക് കൈകാട്ടി പാസ് ചോദിച്ചപ്പോൾ എസ് ഐയെ തട്ടിക്കൊണ്ട് പോയി; ലോറിയിൽ നിന്ന് വലിച്ചെറിഞ്ഞ രാജന് ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്; ജീവൻ പോലും കൂസാക്കാതെ ഡ്യൂട്ടി ചെയ്തപ്പോൾ സർക്കാർ കാട്ടിയത് ഗുണ്ടകളുടേതിനേക്കാൾ വലിയ ക്രൂരത; കാഴ്ചയും സംസാര ശേഷിയുമില്ല; ഭക്ഷണം കഴിക്കുന്നത് ട്യൂബിലൂടെ; പരിയാരത്ത് മണൽ മാഫിയയെ വിറപ്പിച്ച രാജന് പറയാനുള്ളത് അവഗണനയുടെ വിഷേശങ്ങൾ
രഞ്ജിത് ബാബു
കണ്ണൂർ: നീതിക്കുവേണ്ടി ജീവൻ തൃണവൽക്കരിച്ച് ഇറങ്ങി പുറപ്പെടുന്ന പൊലീസുകാർക്ക് പരിയാരം ഗ്രേഡ് എസ്. ഐ.പട്ടുവം മംഗലശ്ശേരി സ്വദേശി കെ.എം. രാജനെ ഓർക്കുന്നത് നന്ന്. മണൽ കടത്തുകാരുടെ അക്രമത്തിൽ പരിക്കേറ്റ് ദുരിത ജീവിതം വിധിക്കപ്പെട്ട കെ.എം. രാജൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും ഈ മാസം 30 ന് വിരമിക്കുകയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി ദുരിത കിടക്കയിൽ കഴിയുന്ന രാജന് സർക്കാർ നൽകുന്നത് തികഞ്ഞ അവഗണന. ഈ വർഷം ചികിത്സാ ചെലവിനത്തിൽ അയച്ച ഒരു ലക്ഷത്തോളം രൂപയുടെ ബിൽ തുക പോലും അനുവദിക്കപ്പെട്ടിട്ടില്ല. വലതു കണ്ണിന്റെ കാഴ്ചയും സംസാര ശേഷിയും നഷ്ടപ്പെട്ട രാജന് വയറ്റിൽ ഘടിപ്പിച്ച ട്യൂബ് വഴിയാണ് ഭക്ഷണം നൽകുന്നത്. നീതിമാനായ ഈ ഉദ്യോഗസ്ഥന് യഥാസമയം സഹായം എത്തിക്കുന്നതിന് പോലും സർക്കാർ അലംഭാവം കാട്ടുകയാണ്.
2015 മെയ് 16 നായിരുന്നു ഗ്രേഡ് എസ്. ഐ. രാജൻ എന്ന പൊലീസുകാരന് അക്രമം നേരിട്ടത്. ലോറി വഴി മണൽ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പുലർച്ചേ അഞ്ച് മണിയോടെ പൊലീസുകാരനായ രഞ്ജിത്തിനേയും കൂട്ടി ബൈക്കിലായിരുന്നു പരിശോധനക്ക് പോയത്. മണൽ ലോറി മുന്നിലെത്തിയതോടെ കൈ നീട്ടി നിർത്തിച്ചു. പാസ് ചോദിച്ചപ്പോൾ കടത്തുകാർ പൊലീസുകാരെ ലോറിയിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തൂമ്പയും പാരയും ഉപയോഗിച്ച് ലോറിയിൽ നിന്നും രാജനേയും സഹപ്രവർത്തകനേയും ക്രൂരമായി അക്രമിച്ചു. ഒടുവിൽ അമ്മാന പാറ പാണപ്പുഴ റോഡരികിൽ രക്തത്തിൽ കുളിച്ച നിലയിൽ രാജനെ കണ്ടെത്തുകയായിരുന്നു. ലോറിയിൽ നിന്നും വലിച്ചെറിഞ്ഞ എസ്ഐ.യെ ഗുരുതരാവസ്ഥയിൽ പരിയാരം ,കോഴിക്കോട്, എന്നീ ആശുപത്രികളിലെ ചികിത്സക്ക് ശേഷമാണ് ജീവനെങ്കിലും തിരിച്ചു കിട്ടിയത്.
രാജന് നേരിട്ട ദുരന്തമറിഞ്ഞ് നാടിന്റെ നാനാ ഭാഗത്തു നിന്നും ആശ്വാസ വചനങ്ങളും സഹായ വാഗ്ദാനങ്ങളുമെത്തി. പൊലീസുകാരുടെ അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് ലക്ഷങ്ങൾ നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന നാട്ടിൽ രാജന് പ്രത്യേകമായ ഒരു സഹായവും ലഭിച്ചില്ല. സിക്ക് ലീവ് മാത്രം അനുവദിച്ച് ഇതുവരെ ശമ്പളം അനുവദിച്ചു. ലക്ഷക്കണക്കിന് രൂപയാണ് കൃത്യ നിർവ്വഹണത്തിനിടെ അക്രമിക്കപ്പെട്ട രാജൻ സ്വന്തമായി ചിലവഴിച്ചത്. ആരോടും പരാതി പറയാൻ പോയില്ല. മാസശമ്പളത്തിൽ നിന്ന് വീട്ടു ചെലവിനുള്ള പണം ചികിത്സക്ക് പുറമേ കണ്ടെത്തണം. സഹപ്രവർത്തകർ രാജനെ ആവും വിധം സഹായിച്ചിട്ടുണ്ട്.
ഇനിയുള്ള കാലമാണ് രാജനേയും കുടുംബത്തേയും തളർത്തുന്നത്. ഈ മാസത്തോടെ ശമ്പളം നിലക്കും. പിന്നീട് പെൻഷൻ മാത്രമാകും. തുടർ ചികിത്സയും ജീവിത ചിലവും കുട്ടികളുടെ പഠനവും എങ്ങിനെ കണ്ടെത്തണം എന്നറിയില്ല. മൂത്ത പുത്രൻ ചിലരുടെ സഹായത്തോടെ ജോലി തേടി വിദേശത്തേക്ക് പോയിട്ടുണ്ട്. മറ്റൊരു മകൻ ഡിഗ്രി പഠനം കഴിഞ്ഞ് നിൽപ്പാണ്. 9 ാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുമുണ്ട്. ആർക്കെങ്കിലും ഒരാൾക്ക് സർക്കാർ ജോലി ലഭിച്ചിരുന്നുവെങ്കിൽ എന്ന് രാജൻ ആഗ്രഹിക്കുന്നു. കൃത്യ നിർവ്വഹണത്തിനിടയിൽ അക്രമിക്കപ്പെട്ടാൽ സർക്കാറിന് ബാധ്യതയില്ലേ? രാജനെ സ്നേഹിക്കുന്നവരുടെ ചോദ്യത്തിന് മുന്നിൽ ഭരണാധികാരികൾക്ക് കനിവ് തോന്നുമോ? തുടർ ചികിത്സക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പോയിരിക്കയാണ് രാജനും കുടുംബവും.
പരിയാരം സ്റ്റേഷൻ പരിധിയിലുള്ള പാറോളി കടവിൽ എസ്ഐയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. എസ്ഐ രാജനും മറ്റൊരു പൊലീസുകാരനും ചേർന്നു ബൈക്കിൽ പട്രോളിങ് നടത്തുമ്പോഴാണ് മണൽ കടത്തുന്ന ലോറി ശ്രദ്ധയിൽപ്പെട്ടത്. പാറോളി കടവിൽ അനധികൃത മണൽകടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ബൈക്കിൽ കോൺസ്റ്റബിളിനൊപ്പം എത്തിയതായിരുന്നു രാജൻ. എസ്ഐ പാസ് ആവശ്യപ്പെട്ടപ്പോൾ യാതൊരു ഭാവവുമില്ലാതെ ഡ്രൈവർ ലോറിയിൽ തന്നെ ഇരിക്കുകയായിരുന്നു.
ചോദ്യങ്ങൾക്കൊന്നും മറുപടിയും നൽകിയില്ല. ക്ഷമനഃശിച്ച രാജൻ ലോറിയുടെ കാബിനിലേക്ക് കയറിയതോടെ ലോറി അമിതവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പൊലീസുകാരന് എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുമ്പെ ലോറി കടന്നുകളഞ്ഞിരുന്നു. രാജൻ ആക്രമിക്കപ്പെട്ടിട്ട് മൂന്നാഴ്ച്ച കഴിഞ്ഞാണ് പൊലീസിന് ലത്തീഫിനെ പിടികൂടാനായത്. മംഗലാപുരത്തെ ആശുപത്രിയിൽനിന്നു കണ്ണൂർ എസ്പി യുടെ പ്രത്യേക സംഘം ലത്തീഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസിൽ ലത്തീഫിന്റെ സഹായികളുണ്ട് എന്നതിൽ ഉദാഹരണങ്ങളേറെ. പരിയാരം സ്റ്റേഷൻ രൂപീകരിച്ച് അഞ്ചു വർഷത്തിനിടയിൽ 17 കേസുകളിൻ ഇയാൾ പ്രതി ചേർക്കപ്പെട്ടു. ഇതിൽ ഏഴു കേസുകളും പൊലീസിനു നേരെയുള്ള അക്രമം. 2014 ഫെബ്രുവരി 24 നു തളിപ്പറമ്പ് അമ്മാരപ്പാറയിൽ മണൽ മാഫിയയ്ക്കു വേണ്ടി എ എസ് പി ശിവവിക്രമയെ വധിക്കാൻ ശ്രമിച്ചയാളാണു ലത്തീഫ്. പിന്നീട് കേസ് തേച്ചുമാച്ചുകളഞ്ഞു.
സിഐ സതീഷ്കുമാറിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതും എസ് പിയുടെ ഷാഡോ പൊലീസിൽപ്പെട്ട രണ്ടു പേരെ ആക്രമിച്ച കേസുമൊക്കെ ലത്തീഫിന്റെ പേരിലുണ്ട്. കൂടാതെ വധഭീഷണി മുഴക്കൽ, ഗുണ്ടായിസം തുടങ്ങിയവയും ഇയാളുടെ കൃതൃങ്ങളിൽപ്പെടുന്നു.
Stories you may Like
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഒരു രാജൻ ദിനംകൂടി കടന്നുപോകുമ്പോൾ ക്യാമ്പസിന്റെ നൊമ്പരമായി സിദ്ധാർഥും
- വയോധികയെ കത്തികാട്ടി ആക്രമിച്ചുകവർച്ച ചെയ്ത കേസിൽ പ്രതി പിടിയിൽ
- ഡിജിപി ഓഫീസിന് മുക്കിന് താഴെ മാഫിയ; ചതിക്കുഴി എങ്ങും സജീവം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍