ഇന്ത്യയ്ക്ക് വേണ്ടി ലോകത്തോട് സംവദിക്കാൻ ഒരേ ഒരു ശശി തരൂർ മാത്രം! ചെറുദ്വീപായ ബ്രിട്ടൻ ജാതകം എഴുതി ഇന്ത്യയെ പിഴപ്പിച്ചു; ബ്രിട്ടനോട് നമുക്കൊരു കടപ്പാടും വേണ്ട; ഇന്ത്യൻ കുതിപ്പിന് തടസം അടിച്ചേൽപ്പിച്ച പാർലമെന്റ് സിസ്റ്റം; ബ്രിട്ടീഷ് എംപിയെ സാക്ഷി നിർത്തി വീണ്ടും തരൂരിന്റെ വിമർശനം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ബ്രിട്ടീഷ് കൊളോണിയൽ വ്യവസ്ഥയുടെ അവശേഷിപ്പുകൾ ഇന്ത്യൻ സർക്കാർ സർവീസിലു ജുഡീഷ്യറിയിലുമൊക്കെ ഇപ്പോഴും ബാക്കിയാണ്. അതിവേഗം വികസനത്തിലേക്ക് കുതിക്കാൻ വെമ്പുന്ന ഭാരതത്തിന് പലപ്പോഴും തടസമാകുന്നത് പണ്ട് ബ്രിട്ടീഷുകാരാൽ തീർക്കപ്പെട്ട ഈ സംവിധാനങ്ങൾ തന്നെയാണ്. എന്നാൽ, ഇതിന്റെ യഥാർത്ഥ കാരണക്കാരായ ബ്രിട്ടനെ വിമർശിക്കാൻ ഇന്ത്യൻ നേതാക്കളാരും ധൈര്യപ്പെടാറില്ല. എന്നാൽ ബ്രിട്ടീഷുകാരെ അവരുടെ പുലിമടയിൽ പോയി നേരിടാൻ ധൈര്യമുള്ളത് ഒരേയൊരു ഇന്ത്യക്കാരന് മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ പേര് ശശി തരൂർ എന്നാണ്. ബ്രിട്ടീഷിൽ സംഘടിപ്പിച്ച പരിപാടിയിൽ ബ്രിട്ടീഷുകാരോട് വാദിച്ചു ജയിച്ച തരൂർ ഒരിക്കൽ കൂടി വെള്ളക്കാരെ വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തെത്തി. ഒടുവിൽ തരൂരിന്റെ പ്രഗത്ഭ്യത്തെ അംഗീകരിക്കേണ്ടി വന്നു ബ്രിട്ടീഷുകാർക്ക്.
അവസരം കിട്ടുമ്പോൾ ഒക്കെ ബ്രിട്ടീഷ് കൊളോണിയസത്തിനെതിരെ ആഞ്ഞടിക്കാൻ ഉള്ള മിടുക്ക് തനിക്ക് വേണ്ടുവോളം ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു ശശി തരൂർ വീണ്ടും. കഴിഞ്ഞ വർഷം ഓക്സ്ഫോർഡ് സർവകലാശാലയിൽ എത്തി ബ്രിട്ടീഷ് കൊളോണിയസത്തിൽ ഇന്ത്യക്ക് സംഭവിച്ച പരിക്ക് എണ്ണിയെണ്ണി പറഞ്ഞു. ലോകത്തിന്റെ മൊത്തം കയ്യടി നേടിയ ഇന്ത്യയുടെ രാജ്യാന്തര നയ വിദഗ്ധൻ എന്ന് കൂടി അറിയപ്പെടുന്ന ശശി തരൂർ ഇന്നലെ രാജസ്ഥാനിൽ റിപ്പബ്ലിക് ദിന ചടങ്ങുകളുടെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് വീണ്ടും ബ്രിട്ടനെതിരെ വാക്കുകളുടെ ശരമാരി പെയ്യിച്ചത്.
ഇന്ത്യ എന്തെന്ന് അറിയാതെ ബ്രിട്ടൻ സൃഷ്ടിച്ച പാർലിമെന്ററി സിസ്റ്റം മൂലമാണ് ഇന്ത്യ ഇപ്പോഴും രാജ്യപുരോഗതിയിൽ വിഷമതകൾ നേരിടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ പ്രസംഗം ഇതിനകം യൂട്യൂബ് വഴി 32 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. അന്ന് ഈ വാർത്ത മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തപ്പോൾ 42000 ഓളം ആളുകൾ ഫേസ്ബുക്ക് ഷെയർ ചെയ്യുകയും ഇക്കാര്യം തരൂർ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ബ്രിട്ടണിലെ നയതന്ത്ര വിദഗ്ധരും തരൂർ പറയുന്നത് ശരിയാണെന്ന് അന്ന് പറയുകയും ഇന്ത്യൻ പ്രധാനമന്ത്രി മോദി നേരിട്ട് തന്റെ അഭിനന്ദനം തരൂരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മോദി അഭിനന്ദിച്ചെങ്കിലും സ്വന്തം പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയിൽ നിന്നും തരൂരിന് വിമർശം കേൾക്കേണ്ടിയും വന്നു.
ഇന്ത്യയുടെ അഭിരുചികൾക്ക് ഒരു തരത്തിലും ഇണങ്ങുന്ന വിധം അല്ല ബ്രിട്ടൺ ഇന്ത്യക്ക് വേണ്ടി പാർലമെന്ററി സിസ്റ്റം തയ്യാറാക്കിയത് എന്നും ഇന്നും നമ്മൾ ആ രീതി പിന്തുടരുന്നതാണ് രാജ്യത്തിന്റെ വളർച്ചയ്ക്ക് പ്രധാന തടസം ആയി നിൽക്കുന്നതെന്നും വാദിച്ചായിരുന്നു തരൂർ ഇക്കാര്യം സ്ഥാപിച്ചെടുത്തത്. ഇന്ത്യൻ സംസ്ക്കാരത്തിന് ഉതകുന്ന വിധത്തിലായിരുന്നില്ല ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയെ കോളനിയാക്കി ഭരിച്ചത്. ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്ക്കാരവും വൻ ജന സംഖ്യയും കണക്കിലെടുക്കാതെ തികഞ്ഞ ബ്രിട്ടീഷ് കാഴ്ചപ്പാടോടെയാണ് അന്ന് ബ്രിട്ടൺ പാർലമെന്റ് സിസ്റ്റം രൂപപ്പെടുത്തിയത് എന്നും തരൂർ വ്യക്തമാക്കി.
ജൈപൂർ ലിട്ടറേച്ചർ ഫെസ്റ്റിവലിൽ ഓൺ എന്ന വിഷയത്തിൽ ബ്രിട്ടീഷ് കോളനി വാഴ്ചയെ കുറിച്ച് സംസാരിക്കാൻ ആണ് തരൂർ നിയുക്തനായത്. ഇത്തവണ അദ്ദേഹത്തിന്റെ കൂരമ്പുകൾ കേട്ടിരിക്കേണ്ടി വന്നത് ബ്രിട്ടീഷ് പാർലമെന്റംഗം റ്റ്രിസ്റ്റം ഹന്റിനും. ബ്രിട്ടീഷ് കോളനി വാഴ്ചയെ കുറിച്ച് പ്രശസ്ത പത്ര പ്രവർത്തകനായ സ്വപാൻ ദാസ് ഗുപ്തയും പ്രഭാഷണ നിരയിൽ ഉണ്ടായത് തരൂരിനെ ശരിക്കും ആവേശം കൊള്ളിക്കുക ആയിരുന്നു.
സൈമൺ കമ്മീഷനിൽ അംഗമായി എത്തിയ ക്ലെമെന്റ് ആറ്റ്ലിയുടെ നിർദ്ദേശമായ പ്രസിഡൻഷ്യൽ ഭരണ വ്യവസ്ഥ ഇന്ത്യൻ ദേശീയ നേതാക്കൾ എതിർത്തതായി തരൂർ ചൂണ്ടിക്കാട്ടി. ഒരു തരത്തിലും ഇന്ത്യൻ ദേശീയ നേതാക്കൾക്ക് ആലോചിക്കാൻ പോലും കഴിയാത്ത നിർദ്ദേശം ആണ് ക്ലെമെന്റ് ആറ്റ്ലി മുന്നോട്ടു വച്ചത്. ഇന്ത്യൻ ഭാവി എങ്ങനെ ആയിരിക്കണം എന്ന് നിർദ്ദേശിക്കാനും പഠിക്കാനും 1930 ൽ എത്തിയ സൈമൺ കമ്മീഷൻ വളരെ കണിശമായ ഒരു രൂപ രേഖയാണ് മുന്നോട്ട് വച്ചത്. ഇന്ത്യക്ക് അനുഗുണം ആകുക പ്രസിഡൻഷ്യൽ ഭരണ രീതി ആകും എന്ന് താൻ പറഞ്ഞപ്പോൾ ഇന്ത്യൻ നേതാക്കൾ ഭയപ്പാടോടെയാണ് അത് കേട്ടിരുന്നതെന്ന് ക്ലെമെന്റ് ആറ്റ്ലി തന്നെ തന്റെ ഡയറിയിൽ എഴുതിയിട്ടുണ്ട് എന്നും തരൂർ വ്യക്തമാക്കി. ഇന്ത്യ ജനാധിപത്യപരമായി ഇത്തരത്തിൽ രൂപീകതം ആയതിന് ബ്രിട്ടനോട് വലിയ കടപ്പാട് ഒന്നും ആവശ്യമില്ലാത്ത കാര്യം ആണെന്നും തരൂർ തുറന്നടിച്ചു.
''ഒരു ചെറിയ ദ്വീപായ ബ്രിട്ടൺ എഴുതിയ ജാതകമാണ് ഇന്ത്യയുടേത്. വെറും 6 കോടി ജനങ്ങൾ മാത്രമാണ് ഇപ്പോഴും അവിടെ ഉള്ളത്. ഓരോ എംപിക്കും പ്രതിനിധീകരിക്കാൻ ഉള്ളതോ വെറും ഒരു ലക്ഷം പേരെ. എന്നാൽ ഇത് ഇന്ത്യയുമായി തട്ടിച്ചു നോക്കിയാലോ? ഓരോ ഇന്ത്യൻ എംപിയും 20 ലക്ഷം ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കണം. കൂടാതെ ജാതി, മതം, ഭാഷ, വസ്ത്രം, ഭക്ഷണം തുടങ്ങി അസംഖ്യം വൈവിധ്യം കൂടി കൈകാര്യം ചെയ്യേണ്ടി വരും. പലപ്പോഴും കൂട്ട് കക്ഷി സർക്കാർ എന്ന വെല്ലുവിളിയും. ശാരീരികമായും മാനസികമായും ഒരു പാർലമെന്റ് അംഗത്തിന് ഇത്രയും വിപുലമായ ജോലി ചെയ്യുക ദുഷ്ക്കരമാണ് '' ബ്രിട്ടീഷ് സിസ്റ്റം പിന്തുടരുന്നതിലെ വൈഷമ്യം എണ്ണി എണ്ണി വിവരിക്കുക ആയിരുന്നു തിരുവനന്തപുരം എംപി കൂടിയായ ശശി തരൂർ. തരൂരിന്റെ വാക്കുകൾക്ക് മുന്നിൽ പലപ്പോഴും പതറി പോയ ബ്രിട്ടീഷ് എംപി നേരത്തെ ബ്രിട്ടന്റെ കൊളോണിയൽ ചരിത്രം വേണ്ട വിധം സ്കൂളുകളിൽ പഠിപ്പിച്ചിരുന്നില്ലെന്നും ഇപ്പോൾ സിലബസിൽ മാറ്റം വരുത്തി വേണ്ട തരത്തിൽ കോളനി വാഴ്ചയുടെ ഗുണ ദോഷ വശങ്ങൾ തങ്ങൾ പഠിപ്പിക്കുന്നുണ്ട് എന്നും പറഞ്ഞു ഒരു തരത്തിൽ തല ഊരുക ആയിരുന്നു.
ഇന്നലെ തരൂർ നടത്തിയ പ്രസംഗം ഓക്സ്ഫോർഡ് പ്രഭാഷണത്തിന്റെ തുടർച്ചയായി മാദ്ധ്യമ ലോകം ഏറ്റെടുത്തു കഴിഞ്ഞു. തരൂർ റിപ്പബ്ലിക് ഡേ കൂടി മനസ്സിൽ കണ്ടു കരുതി കൂട്ടി നടത്തിയ പ്രസംഗം തന്നെയാണ് എന്നാണ് നിരീക്ഷകരും വിലയിരുത്തുന്നത്. ഓക്സ്ഫോർഡ് പ്രഭാഷണം ബ്രിട്ടണിൽ വലിയ ചർച്ചയ്ക്ക് വഴി ഒരുക്കുകയും ബ്രിട്ടൻ അനധികൃതമായി ഇന്ത്യയിൽ നിന്ന് സ്വത്തു കൈക്കലാക്കി എന്ന ധാരണ പടർത്താനും കേവലം 10 മിനിറ്റ് പ്രസംഗം കൊണ്ട് തരൂരിന് കഴിഞ്ഞിരുന്നു. ഇന്നലെ നടത്തിയ പ്രസംഗവും ഇത്തരത്തിൽ ഇന്ത്യയിൽ ചർച്ച ചെയ്യപ്പെടണം എന്ന ആഗ്രഹത്തിലാകും വാക്കുകളിൽ രൂക്ഷത വരുത്തി തരൂർ ആഞ്ഞടിച്ചതും.
ബ്രിട്ടീഷ് സുപ്രീം കോടതി ചേംബറിൽ സംഘടിപ്പിച്ച സംവാദത്തിൽ തരൂർ പ്രസംഗിച്ച വീഡിയോ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍