കലക്കവെള്ളത്തിൽ മീൻപിടിക്കാനുറച്ച് പ്രതികാരദാഹിയായി കഴിയുന്ന ശശികലയ്ക്ക് പരോൾ ലഭിച്ചു; ടിടിവി ദിനകരനൊപ്പം പത്ത് എംഎൽഎമാർ ചിന്നമ്മയെ കാണാൻ ബംഗളൂരുവിൽ; വീണ്ടും തമിഴ്നാട്ടിൽ പിടിമുറുക്കാൻ മന്നാർഗുഡി മാഫിയ; മോദിക്കൊപ്പം ചേരാൻ മത്സരിച്ച് പന്നീർശെൽവവും എടപ്പാടിയും
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരൂ: തമിഴ്നാട് രാഷ്ട്രീയത്തിൽ ജയലളിതയുടെ അനന്തരാവകാശിയാകാൻ ഉറച്ച് കഴിയുന്നതിനിടെയാണ് ഉറ്റതോഴിയായ ശശികലയ്ക്ക് സുപ്രീംകോടതി തടവുശിക്ഷ നൽകുന്നത്. ഇപ്രകാരം ജയിലിൽ ആയതോടെ ജയലളിതയുടെ കൂടെ നിന്ന് വെ്ട്ടിപ്പിടിച്ച സാമ്രാജ്യം കൈവിട്ടുപോകുന്ന സ്ഥിതിയിലായി ദശാബ്ദങ്ങളോളം ജയലളിതയെ മുൻനിർത്തി തമിഴക രാഷ്ട്രീയം അടക്കിവാണ ശശികലയും അവരുടെ കുടുംബമായ മന്നാർഗുഡി മാഫിയയും. എന്നാൽ തടവിൽ നിന്ന് പരോൾ നേടി ശശികല ഇന്ന് പുറത്തുവരുമെന്ന റിപ്പോർട്ടുകൾ തമിഴ്നാട് രാഷ്ട്രീയത്തെ വീണ്ടും പിടിച്ചുലയ്ക്കുകയാണ്.
ജയയുടെ മരണശേഷം അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സ്വയം അവരോധിതയായ ശശികല ജയിലിൽ പോകുന്നതിന് മുമ്പായി പാർട്ടിയെ തന്റെ ചൊൽപ്പടിക്കു നിർത്താനായി ബന്ധു കൂടിയായ ടിടിവി ദിനകരനെ പാർട്ടി ഡെ്പ്യൂട്ടി ജനറൽ സെക്രട്ടറിയായി അവരോധിച്ചിരുന്നു. എന്നാൽ ശശികല ജയിലിലായതോടെ പുറത്തെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു.
പാർട്ടിയിൽ വിശ്വസ്തനായി ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ച എടപ്പാടി പളനിസ്വാമിയും എതിർഭാഗത്തുള്ള പന്നീർ ശെൽവവും ശശികലയെ തള്ളിപ്പറയുന്ന സ്ഥിതി വന്നു. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ ഡൽഹിയിൽ വച്ച് ദിനകരൻ അറസ്റ്റിലാവുക കൂടി ചെയ്തതോടെ മന്നാർഗുഡി മാഫിയക്കെതിരെ ശക്തമായ നീക്കങ്ങളാണ് തമിഴ്നാട്ടിൽ നടന്നത്.
എന്നാൽ ഇപ്പോൾ ശശികലയ്ക്ക് 30 ദിവസത്തെ പരോൾ ലഭിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇവരെ കാണാൻ പത്ത് എംഎൽഎ മാരേയും കൂട്ടി അടുത്തിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിനകരനും എത്തുന്നു ബാംഗ്ളൂരിലേക്ക്. സമാന്തരമായി ഇവരെ പ്രതിരോധിക്കാനായി 20 ക്യാബിനറ്റ് മന്ത്രിമാരും തമിഴ്നാട്ടിൽ യോഗം ചേരുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇതോടെ വീണ്ടും തമിഴ്നാട് രാഷ്ട്രീയം വിലപേശലിന്റെയും അട്ടിമറികളുടേയും വക്കിലെത്തുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിസ്ഥാനം പാർട്ടിയിലെ മുതിർന്ന നേതാക്കളെ വിറപ്പിച്ച് പിടിച്ചെടുത്ത വി.കെ.ശശികല ജയിലിൽ ആയത്. ശശികലയെ നാലു വർഷം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി വിധി ഇടയ്ക്ക് റദ്ദാക്കപ്പെട്ടെങ്കിലും അപ്പീലിൽ ശിക്ഷ ശരിവച്ചുകൊണ്ട് ഈ വർഷം ഫെബ്രുവരിയിൽ സുപ്രീംകോടതി ശിക്ഷ പുനഃസ്ഥാപിക്കുകയായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ശശികല ഇതിനായി കരുനീക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇത്തരമൊരു വിധിയുണ്ടായതും ശശികല അഴിക്കുള്ളിലാകുന്നതും. ശശികല മുഖ്യമന്ത്രിയാകുന്നത് തടയാൻ കേന്ദ്രത്തിലെ സർക്കാരിന്റെ ആവശ്യപ്രകാരം ഗവർണർ നീക്കം നടത്തിയെന്ന ആരോപണം ഉണ്ടാവുന്നതിനിടെ സുപ്രീംകോടതി വിധി വന്നതോടെ എതിരാളികളുടെ വായടഞ്ഞു. ശശികലയെ കൂടാതെ ജെ. ഇളവരശി, വി. എൻ. സുധാകരൻ എന്നിവർക്കും പ്രത്യേക വിചാരണകോടതി നാല് വർഷം വീതം ജയിൽ ശിക്ഷ വിധിച്ചിരുന്നു. പ്രതികൾ പത്ത് കോടി രൂപ വീതം പിഴയും അടയ്ക്കാൻ നിർദ്ദേശിച്ചിരുന്നു. 1991-96 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ കൂട്ടാളികൾക്കൊപ്പം ഗൂഢാലോചന നടത്തി 66.5 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് ശിക്ഷ.
ഇപ്പോൾ പരോൾ ലഭിച്ചതോടെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു ഇന്നുതന്നെ ശശികല പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ടി.ടി.വി. ദിനകരനൊപ്പം 10 എംഎൽഎമാർ ശശികലയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇതിനെ പ്രതിരോധിക്കാൻ തമിഴ്നാട് ക്യാബിനറ്റിലെ 20 മന്ത്രിമാർ ദിനകരൻ-ശശികല യോഗത്തെക്കുറിച്ചു ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തിരഞ്ഞെടുപ്പു കമ്മിഷന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിൽ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ദിനകരൻ കഴിഞ്ഞദിവസമാണ് ജാമ്യം ലഭിച്ചു പുറത്തുവന്നത്.
ഇതിനിടെ തമിഴ്നാട്ടിൽ പിടിമുറുക്കാൻ ഉദ്ദേശിക്കുന്ന ബിജെപി കേന്ദ്രനേതൃത്വം ഇതിനായി അണ്ണാ ഡിഎംകെയെ കയ്യിലെടുക്കാനും നീക്കം ശക്തമാക്കിയിരുന്നു. ഇതിനായി പാർട്ടിയിലെ പന്നീർ ശെൽവം വിഭാഗത്തേയും പളനിസ്വാമി വിഭാഗത്തേയും അവർ സമീപിച്ചിരുന്നു. എന്നാൽ ശശികല പുറത്തിറങ്ങുന്നതോടെ ഈ നീക്കങ്ങൾ തടയപ്പെടുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ശശികലയെ അകത്താക്കാനും ദിനകരനെതിരെ കേസെടുക്കാനും നീക്കം നടന്നതിന് പിന്നിൽ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുകൾ ഉണ്ടെന്ന രീതിയിലും ചർച്ചകൾ നടന്നിരുന്നു. ഇതോടെ വൻ തിരിച്ചടിയാണ് തമിഴ്നാട് ഭരണത്തിൽ പിടിമുറുക്കാനും സ്വത്തുക്കൾ സംരക്ഷിക്കാനും കരുനീക്കം നടത്തുന്ന മന്നാർഗുഡി മാഫിയക്ക് ഉണ്ടായത്. ഇതോടെ ഇന്ന് ശശികല പുറത്തിറങ്ങുന്നത് പാർട്ടിയിൽ വീണ്ടും പിടിമുറുക്കാൻ ഇടയാക്കുമെന്ന ചർച്ചകളും സജീവമായി.
കൈക്കൂലിക്കേസിൽ ജാമ്യം നേടി ദിനകരൻ മടങ്ങിയെത്തിയതിനെക്കുറിച്ചു പ്രതികരിക്കാൻ തമിഴ്നാട് മന്ത്രിമാർ തയാറാകാതിരുന്നതോടെ പാർട്ടിയിലേക്ക് ഇനി ശശികലയേയും കൂട്ടരേയും അടുപ്പിക്കില്ലെന്നതിന്റെ സൂചനകളായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മന്നാർഗുഡി മാഫിയയെ ഇനി പാർട്ടിയെ കൈപ്പിടിയിലാക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് എടപ്പാടിയും പന്നീർ ശെൽവവും. എന്നാൽ ഇതിനിടയിലും കുറച്ച് എംഎൽഎമാരെങ്കിലും തങ്ങൾക്കൊപ്പം നിൽക്കുമോ എന്ന നോട്ടത്തിലാണ് ശശികലയും കൂട്ടരും.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും അദ്ദേഹത്തിന്റെ വിശ്വസ്തരായ എംഎൽഎമാരും മന്ത്രിമാരും ദിനകരൻ ചെന്നൈയിലെത്തിയത് അറിഞ്ഞമട്ട് കാണിച്ചില്ലെന്നതും ശ്രദ്ധേയമായി. ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറഞ്ഞില്ല. അതേസമയം, തന്നെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ശശികലയ്ക്കു മാത്രമേ അധികാരമുള്ളൂ എന്ന ദിനകരന്റെ വാദം അണ്ണാ ഡിഎംകെ (പുരട്ചി തലൈവി അമ്മ) വിഭാഗം നേതാവ് പനീർസെൽവം തള്ളി. രണ്ടില ചിഹ്നം ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനു കോഴ നൽകാൻ ശ്രമിച്ചെന്ന കേസിലാണ് ദിനകരൻ അറസ്റ്റിലാകുന്നത്.
ഇതേസമയം തന്നെ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പ്രീതിക്കായി പന്നീർ ശെൽവം, പളനിസ്വാമി പക്ഷങ്ങൾ ഒരുപോലെ നീക്കം നടത്തിയതും അടുത്തിടെ വാർത്തയായിരുന്നു. പാർട്ടി സ്ഥാപകൻ എംജിആറിന്റെ ജന്മശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടാണ് അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങൾ തമ്മിൽ ബലപരീക്ഷണത്തിന് വേദിയൊരുങ്ങിയത്. തങ്ങൾ നടത്തുന്ന പരിപാടിയിൽ പ്രധാനമന്ത്രി മോദിയെ പങ്കെടുപ്പിച്ചു ശക്തി തെളിയിക്കാനാണ് ഇരുവിഭാഗങ്ങളുടെയും ശ്രമമുണ്ടായത്. ഡിസംബറിൽ ചെന്നൈയിൽ നടക്കുന്ന ആഘോഷ സമാപനത്തിലേക്കു മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി മോദിയെ നേരിൽ കണ്ടു ക്ഷണിച്ചതിന് പിന്നാലെ ഒക്ടോബറിൽ നടക്കുന്ന എംജിആർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം രംഗത്തെത്തുകയായിരുന്നു.
തമിഴ്നാട് രാഷ്ട്രീയത്തിൽ പിടി അയയുന്നു എന്ന് മനസ്സിലാക്കി ഇക്കഴിഞ്ഞ ഏപ്രിലിൽ പരോളിലിറങ്ങാൻ ശശികല ഒരു ശ്രമം നടത്തിയെങ്കിലും പരോൾ ലഭിച്ചിരുന്നില്ല. മരുമകനായ മഹാദേവൻ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്നായിരുന്നു ശശികല പരോളിനായി ശ്രമിച്ചത്. റിയൽ എസ്റ്റേറ്റ് ബിസിനസിൽ പ്രവർത്തിച്ചിരുന്ന ശശികലയുടെ സഹോദരൻ വിനോദഗന്റെ മകനായിരുന്നു മഹാദേവൻ. എംജിആർ മരിച്ച സമയത്ത് പാർട്ടിയിൽ ഭൂരിഭാഗവും ജയലളിതയെ തള്ളിപ്പറഞ്ഞ് ജാനകി രാമചന്ദ്രനൊപ്പം നിലകൊണ്ടപ്പോൾ ജയക്കൊപ്പം നിലകൊണ്ടത് വിനോദഗനായിരുന്നു. ഈ അടുപ്പമാണ് മന്നാർഗുഡി മാഫിയയെ കൂടെ നിർത്താൻ ജയയെ പ്രേരിപ്പിച്ചതും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍