രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന വിധി; വിചാരണയിൽ നിറഞ്ഞത് എസ് കത്തിയും ക്വട്ടേഷൻ സംഘങ്ങളും: പൊലീസും സിബിഐയുമെല്ലാം തലപുകച്ച പോൾ മുത്തൂറ്റ് വധക്കേസ് വിശേഷങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഏറെ വിവാദത്തിന് തിരി കൊളുത്തിയ മുത്തൂറ്റ് പോൾ എം ജോർജ് വധക്കേസിൽ പ്രതികൾ കുറ്റക്കാർ എന്ന് കോടതി വിധിക്കുമ്പോഴും സംശയങ്ങൾ ദൂരികരിക്കപ്പെടുന്നില്ല. മുത്തൂറ്റ് പോൾ എം ജോർജ് കൊല്ലപ്പെട്ടിട്ട് ആറു വർഷം കഴിയുമ്പോഴാണ് ഈ സുപ്രധാനവിധി. 2009 ഓഗസ്റ്റ് 21 അർധരാത്രിയിൽ ആലപ്പുഴ ജ്യോതി ജംഗ്ഷനിൽ വച്ചാണ് മുത്തൂറ്റ് പോൾ എം ജോർജ് കുത്തേറ്റ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്തെ പ്രമുഖ ധനകാര്യസ്ഥാപനമായ മുത്തൂറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും യുവവ്യവസായിയുമായിരുന്ന മുത്തൂറ്റ് പോൾ എം ജോർജിനെ വധിച്ച കേസിൽ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.
പ്രതികളും സാക്ഷികളും അവരുടെ വിവാദമൊഴികളും കൊണ്ട് സംസ്ഥാനരാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കൊലപാതകത്തിൽ തുടക്കം മുതൽ ദുരൂഹതകളും സംശയങ്ങളും ബാക്കി നിന്നിരുന്നു. ആകെ പത്തൊൻപത് പേരായിരുന്നു സിബിഐ കുറ്റപത്രത്തിലെ പ്രതികൾ. ചങ്ങനാശേരിയിലെ ക്വട്ടേഷൻ സംഘമായിരുന്നു കൊലയ്ക്ക് പിന്നിൽ. സംഘം ഏറ്റെടുത്ത മറ്റൊരു ക്വട്ടേഷൻ നടപ്പിലാക്കാൻ ആലപ്പുഴയ്ക്ക് പോകും വഴി ബൈക്കപടകവുമായി ബന്ധപ്പെട്ട് പോൾ എം ജോർജുമായുണ്ടായ വാക്കുതർക്കത്തിൽ കാരി സതീഷ് പോളിനെ കുത്തുകയായിരുന്നുവെന്നാണ് സിബിഐ കുറ്റപത്രം പറയുന്നത്.
ആദ്യം കേസ് അന്വേഷിച്ച കേരള പൊലീസിനെതിര വ്യാപകമായ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എങ്കിലും എറണാകുളം റേഞ്ച് ഐ.ജി.ആയിരുന്ന വിൻസെന്റ് എം പോളിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ 25 പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പോളിന്റെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് വിട്ടത്. ഗുണ്ടാ ആക്രമണത്തിനും ഗൂഢാലോചനയ്ക്കും രണ്ട് കുറ്റപത്രങ്ങളാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്.
ഈ കേസിൽ പൊലീസ് പറഞ്ഞ കഥ ഇങ്ങനെ. രാത്രി പന്ത്രണ്ടുമണിയോടെയാണ് ഈ റോഡരുകിൽവച്ച് യുവ വ്യവസായി പോൾ എം ജോർജിന് കുത്തേൽക്കുന്നത്. പോളിനൊപ്പമുണ്ടായിരുന്ന മനു എന്ന യുവാവിനും കുത്തേറ്റു. ദുരൂഹതകൾ ഏറെയുണ്ടെങ്കിലും പൊലീസ് കണ്ടെത്തി പറഞ്ഞുവച്ച കഥ ഇങ്ങനെ. പോളും മനുവും മറ്റു രണ്ടുപേരും കൊച്ചിയിൽ നിന്ന് രണ്ടുകാറുകളിലായി ആലപ്പുഴയ്ക്കു തിരിച്ചു. തന്റെ സ്കോർപിയോ വാനിൽ പിന്നാലെ വരാൻ ്രൈഡവർ ഷിബുവിനോടു നിർദേശിച്ചിട്ടാണ് പോൾ കാറോടിച്ച് പോയത്. രാത്രി പതിനൊന്നരയോടെ പോളിന്റെ കാർ ആലപ്പുഴ ചങ്ങനാശേരി റോഡിൽ കയറി. വഴിയിൽ ഒരു ബൈക്കിൽ എൻഡവർ ഇടിച്ചു.
അവിടെയുണ്ടായിരുന്ന ഒരു സംഘം കൊട്ടേഷൻ ടീം അംഗങ്ങൾ ഈ അപകടം നേരിട്ടുകണ്ടു. മദ്യ ലഹരിയിലായിരുന്ന അവർ കാറിനെ പിന്തുടരുകയും പൊങ്ങ ജംഗ്ഷനിൽവച്ച് തടങ്ങുനിർത്തുകയും ചെയ്തു. തുടർന്ന് വാക്കേറ്റം കയ്യാങ്കളി. ആദ്യം മനുവിന് കുത്തേറ്റു. പേടിച്ച മനു ഓടി രക്ഷപെടുകയും ചെയ്തു. പിന്നെ സംഘം പോളിനെ ഗുരുതരമായി കുത്തി പരുക്കേൽപ്പിച്ചു. ്രൈഡവർ ഷിബു എത്തുന്പോൾ കണ്ടത് കുത്തേറ്റുകിടക്കുന്ന പോളിനെയും ടെംബോ ട്രാവലറിൽ കയറി മടങ്ങുന്ന പന്ത്രണ്ടോളം വരുന്ന സംഘത്തെയുമാണ്. ഇരുവരെയും ഷിബു ആശുപത്രിയിലെത്തിച്ചെങ്കിലും പോൾ മരിച്ചു. പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ തേടിയുള്ള അന്വേഷണം ഓംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നീ തിരുവനന്തപുരത്തെ ക്രിമിനലുകളിലാണ് എത്തിനിന്നത്.
പൊലീസ് പ്രതികളാക്കിയ ഗുണ്ടാനേതാക്കളായ ഓംപ്രകാശിനെയും പുത്തൻപാലം രാജേഷിനെയും സിബിഐ മാപ്പുസാക്ഷികളാക്കി മാറ്റി. കുത്തേറ്റ പോൾ ജോർജിനെ വഴിയിലുപേക്ഷിച്ച് കടന്നത് ഇവരായിരുന്നു. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ് ഇവർ കോടതിയിൽ നൽകിയ മൊഴി. പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനു, കാരി സതീശ് അടക്കമുള്ളവരെ കോടതിയിൽ തിരിച്ചറിയുകയും ചെയ്തു.
കത്തിക്കയറിയ എസ് കത്തി
കേസിനെക്കാൾ ഏറെ വിവാദം ഉയർത്തിയത് പോളിനെ കുത്താനുപയോഗിച്ച കത്തിയെ ചൊല്ലി ആയിരുന്നു. ദൂരുഹതകളും സംശയങ്ങളും ഏറെ ഉയർത്തിയ ' എസ് കത്തി 'വിചാരണയിലുടനീളം നിറഞ്ഞു നിന്നു. കൊലനടത്താനുപയോഗിച്ച കത്തി എന്ന നിലയിൽ എസ് കത്തിയെ കുറിച്ച് ആദ്യം പരാമർശിച്ചത് കേരള പൊലീസ് ആയിരുന്നു. എന്നാൽ കാരി സതീഷ് കുത്താനുപയോഗിച്ച കത്തി പൊലീസ് കൃത്രിമമായി നിർമ്മിച്ചതാണെന്ന് വാർത്ത പുറത്തു വന്നതോടെ വിവാദം ആളിക്കത്തി.
പൊലീസ് കണ്ടെടുത്ത കത്തിയല്ല, കൊല്ലാനുപയോഗിച്ചതെന്ന് സിബിഐ അന്വേഷണത്തിൽ സ്ഥരീകരിച്ചതോടെ കേരള പൊലീസ് നാണംകെട്ടു. കൊല ചെയ്യാനുപയോഗിച്ച കത്തി മറ്റൊരു വീട്ടുവളപ്പിൽ നിന്നും സിബിഐ കണ്ടെത്തുകയായിരുന്നു. എന്നാൽ കേരള പൊലീസിനെ കാരി സതീശ് തെറ്റിദ്ധരിപ്പിച്ചാണ് ' വിവാദ കത്തി ' കുറ്റപത്രത്തിലെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്പി കെ.എം.ടോണി കോടതിയിൽ മൊഴി നൽകിയിരുന്നു.
രണ്ട് കുറ്റപത്രങ്ങളിലായി 14 പ്രതികളെയാണ് ആദ്യം ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെ കൂടി പ്രതി ചേർത്തത്.ജയചന്ദ്രൻ, കാരി സതീഷ്, സത്താർ എന്നിവരായിരുന്നു പ്രധാന പ്രതികൾ. പൊലീസ് പ്രതിയാക്കിയ ചിലർ ഉൾപ്പെടെ 15 പേരെ സിബിഐ മാപ്പുസാക്ഷികളാക്കിയിരുന്നു. 241 പേർ അടങ്ങുന്ന സാക്ഷിപ്പട്ടികയും 155 രേഖകളും അന്വേഷണ സംഘം വിചാരണക്കിടയിൽ കോടതിയിൽ ഹാജരാക്കി.
2012 നവംബർ പത്തൊൻപതിന് ആരംഭിച്ച വിചാരണയിൽ ആകെ 123 സാക്ഷികളുടെ മൊഴിയാണ് കോടതി കേട്ടത്. ആറു വർഷങ്ങൾക്കു ശേഷം പോൾ വധക്കേസിൽ കോടതി വിധി പറയുമ്പോഴും, വധവുമായി ബന്ധപ്പെട്ട രാഷ്ട്രീയബിസിനസ് ഇടപെടലുകളും കേസിൽ ഉണ്ടായിട്ടുണ്ടെന്ന ആരോപണം ശക്തമാണ്.
പോൾ മുത്തൂറ്റിനൊപ്പം കാറിൽ ആരെങ്കിലും ഉണ്ടായിരുന്നോ?
മരണം നടക്കുമ്പോൾ പോൾ മുത്തൂറ്റിനൊപ്പം ഒരു സിനിമാ നടിയും ഉണ്ടായിരുന്നുവെന്നാണ് അഭ്യൂഹം. പല പേരുകളും ഉയർന്നുവന്നു. സുപ്രസിദ്ധ നടി ലക്ഷ്മി റോയിയാണ് വാഹനത്തിലുണ്ടായിരുന്നതെന്നും കഥ നിറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ നടി നിഷേധിച്ചു. പൊലീസിനും ഇതിനപ്പുറത്തേക്ക ഒന്നും കണ്ടെത്താനോ തെളിയിക്കാനോ കഴിഞ്ഞില്ല. കാറിൽ പുത്തൻ പാലം രാജേഷും ഓംപ്രകാശും ഉണ്ടായിരുന്നത് തന്നെയാണ് ഇത്തരം കഥകൾക്ക് അടിസ്ഥാനമായത്.
ആക്രമണം നടക്കുമ്പോൾ പോൾ മുത്തൂറ്റ് കഞ്ചാവ് അടിച്ചിരുന്നുവെന്നും വാദങ്ങളെത്തി. എന്നാൽ പൊലീസ് ഇതും സ്ഥിരീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല. സിബിഐയുടെ ഇതിന്റെ ചുവടു പടിച്ചാണ് അന്വേഷണം നടത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍