തരിശായിക്കിടന്ന 76 ഏക്കറിൽ നിന്ന് പറനിറയെ കൊയ്തെടുത്ത് പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കൂട്ടരും; കേരളത്തിന് മാതൃകയായി കണ്ണൂരിൽ നിന്ന് കരനെൽകൃഷിയിലൊരു വിജയഗാഥ
അർജുൻ സി വനജ്
കണ്ണൂർ: കണ്ണൂരിലെ രാഷ്ട്രീയ സംഘർഷം മാത്രം എല്ലാവരും ചർച്ചചെയ്യുമ്പോൾ, പറനിറയെ നെല്ല് കൊയ്തെടുത്തതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഇരിട്ടിക്കടുത്ത് പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകനും കൂട്ടരും.. മൂന്ന് വിള കൃഷിയിറക്കാൻ കഴിയുന്ന വയലുകൾ സാങ്കേതിക കാരണം പറഞ്ഞ തരിശാക്കിയിടുന്ന കാലത്താണ് കരനെൽകൃഷിയിൽ ഇവർ നൂറുമേനി കൊയ്തത്. പഞ്ചായത്തിൽ നിലവിലുള്ള 200 ഏക്കർ നെൽവയലുകൾ നാല് പാടശേഖര സമിതി മുഖേന കൃഷിയിറക്കുന്നതിന് പുറമേയാണിത്.
കരനെൽകൃഷിയിൽ നിന്ന് ഇത്തവണ 61.2 ടൺ നെല്ലാണ് നെൽവർഷാചരണത്തിനിടയിൽ കൊയ്തെടുത്ത് സംസ്ഥാനത്തിന് തന്നെ മാതൃകാവുന്നത്. കരനെല്ലിന് ഹെക്ടറിന് 2000 കിലോയും വയലിൽ ഹെക്ടറിന് 5000 കിലോയും പരമാവധി വിളവെന്നാണ് കണക്ക്. പായത്തെ കരനെൽകൃഷിയിൽ 2000 കിലോയായിരുന്നു വിളവ്. അതായത് നൂറുമേനി. 100 ഏക്കൽ കരനെൽകൃഷിക്ക് ഇറങ്ങിപ്പുറപ്പെട്ട പഞ്ചായത്ത് ഭരണ സമിതിക്ക് ആദ്യ വർഷത്തിൽ തന്നെ 76.5 ഏക്കർ ഭൂമിയിൽ കൃഷിയിറക്കാനായി. പഞ്ചായത്തിനെ സമ്പൂർണ്ണ ജൈവഗ്രാമമാക്കാൻ ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കരനെൽകൃഷി പരീക്ഷിക്കുന്നത്.
കൃഷി വകുപ്പിന്റേയും കുടുംബശ്രീയുടേയും തൊഴിലുറപ്പ് പദ്ധതിയുടേയും സഹകരണവും ഈ വിജയത്തിന് പിന്നിലുണ്ട്. നമ്മുക്ക് സ്വന്തമായുള്ള വയലിൽ പോലും കൃഷിചെയ്യാൻ കാലാവസ്ഥയും സാഹചര്യങ്ങളും അനൂലമല്ലെന്ന് പറഞ്ഞ് പരിതപിക്കുന്നവർക്കിടയിൽ അത്യവശ്യം വെയിൽ ലഭിക്കുന്നിടത്ത് ഇടവിളയായി പോലും നെൽകൃഷി നടത്തി വിജയിപ്പിക്കാമെന്ന പാഠമാണ് സിപിഐ(എം) ഇരിട്ടി ഏരിയ കമ്മിറ്റി അംഗവും കൂടിയായ പായം പഞ്ചായത്ത് പ്രസിഡന്റ് അശോകനും സംഘവും നൽകുന്നത്.
കൃത്യമായ ഏകോപനം
അഞ്ച് മുതൽ പത്തുവരെയുള്ള അംഗങ്ങളുള്ള സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചായിരുന്നു പദ്ധതി ആംഭിച്ചത്. തെരെഞ്ഞെടുത്ത പതിനൊന്ന് വാർഡുകളിലായി താൽപര്യമുള്ള വനിത കർഷകരെ ഉൾപ്പെടുത്തി 30 സംഘങ്ങൾ രൂപീകരിച്ചു. പിന്നാലെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി. നിലം ഒരുക്കാൻ തൊഴിലുറപ്പ് പദ്ധതിയുടെ സഹായം തേടി. പഞ്ചായത്ത് വിത്തും വളവും നൽകി. കളപറക്കലും പരിപാലനവും ഗുണഭോക്താക്കൾ ചെയ്തു. തളിപ്പറമ്പ് കരിമ്പം, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ എത്തിച്ച ഐശ്വര്യ, ആതിര എന്നീതരം വിത്തുകളാണ് ഉപയോഗിച്ചത്. നെൽകൃഷിക്കായി 6.8 ലക്ഷം രൂപയാണ് പഞ്ചായത്ത് മാറ്റിവച്ചത്. ഇതിൽ മൂന്നര ലക്ഷം രൂപയും കരനെൽകൃഷിക്കായിരുന്നു.
തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളാണ് ഓരോ സ്വയം സഹായ സംഘത്തിലേയും അംഗങ്ങൾ. നൂറുമേനി വിജയത്തോടെ പഞ്ചായത്തി മൂന്ന് ലക്ഷം രൂപ കൃഷി വകുപ്പ് ഗ്രാന്റ് ആയി അനുവദിച്ചു.
കൊയ്ത്ത് ഉൽസവങ്ങൾ
സംഘാങ്ങൾക്കൊപ്പം അവരുടെ കുടുംബങ്ങളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ച് ആവേശകരമായ കൊയ്ത് ഉൽസവങ്ങളാണ് പഞ്ചായത്തിലുടനീളം കഴിഞ്ഞ ഒരു മാസത്തോളമായി നടക്കുന്നത്. എല്ലാ കൊയ്ത് ഉൽസവങ്ങളിലും പ്രസിഡന്റ് നേരിട്ട് എത്തി സംഘ അംഗങ്ങൾക്ക് വേണ്ട പ്രോത്സാഹനവും നൽകുന്നുണ്ട്. ലഭിക്കുന്ന നെല്ല് അതാത് സംഘത്തിലുള്ളവർ തുല്ല്യമായി വീതിച്ചെടുക്കുകയാണ്. കൊയ്ത് ഉൽസവങ്ങൾ വഴി സമ്പൽസമൃദ്ധമായ പഴയകാലത്തിന്റെ പ്രൗഢിയിലേക്ക് പായത്തിനെ എത്തിക്കാനാവുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വിളമന, മാടത്തിൽ, കോളിക്കടവ്, പായം, കോണ്ടമ്പ്ര, പെരുവംപറമ്പ്, അളപ്ര, ഉദയഗിരി എന്നിവിടങ്ങളിലാണ് വലിയതോതിൽ
കൃഷിയിറക്കിയത്.
ഇനി ലക്ഷ്യം 500 ഏക്കർ
അടുത്ത വർഷം പഞ്ചായത്തിൽ 200 ഏക്കർ നെൽവയൽ കൃഷി ഉൾപ്പടെ 500 ഏക്കറിൽ നെൽകൃഷിയിറക്കാനാണ് പദ്ധതിയെന്ന പഞ്ചായത്ത് പ്രസിഡന്റ് എൻ അശോകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിൽ 250 ഏക്കർ കരനെൽകൃഷിയായിരിക്കും. ഇക്കുറി ജനങ്ങൾക്കിടയിൽ രൂപപ്പെട്ട ആവശം കണക്കിലെടുത്താണിത്. ഇത്തവണത്തെ വിജയം കണ്ട് കൂടുതൽ ആളുകൾ കരനെൽകൃഷി നടത്താൻ താൽപര്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂട്ടായ പരിശ്രമത്തിലൂടെ അന്ന്യനിന്നും പോയ കരനെൽകൃഷിക്ക ജീവൻ നൽകുന്നതിനോടൊപ്പം വിഷാംശം ഇല്ലാത്ത ജൈവ പച്ചക്കറിയും നെല്ലും ഉണ്ടാക്കുക എന്ന പദ്ധതിയുടെ പൂർത്തീകരണത്തിലേക്ക് ഇപ്പോൾ ഒരു പടികൂടി കടക്കാനായി. നെൽകൃഷിക്ക് പുറമേ 18 വാർഡിലായി 50 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി നടത്താനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട. ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.
കരനെൽകൃഷി നടത്തിയ അതേമാതൃകയിൽ തൊഴിലുറപ്പ് പദ്ധതിയെ ഉൾപ്പെടുത്തി, ഭൂമി ഒരുക്കും. വിത്തും വളവും പഞ്ചായത്ത് നൽകും.ഈ വർഷം ഇതുവരെ 1000 ഗ്രോബാഗുകൾ വീടുകളിൽ നൽകിയിട്ടുണ്ടെന്നും അശോകൻ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍