അനാവശ്യ കടുംപിടുത്തം വിനയായി; മാന്യമായി പിൻവലിയാൻ അവസരം ഉണ്ടായിട്ടും വഴങ്ങിയതുമില്ല; മാധ്യമങ്ങൾ ലാളന നിർത്തി പിൻവാങ്ങിയതോടെ മൂന്നാറിലെ പൊമ്പിളെ ഒരുമ സമരം നിർജീവമായി; തൊപ്പിയിട്ടവർ സജീവമായപ്പോൾ പതിയെ പാലം വലിച്ച മുഖ്യ രാഷ്ട്രീയകക്ഷികൾ; ഗതാഗതക്കുരുക്ക് മൂലം നാട്ടുകാർക്കും സഞ്ചാരികൾക്കും അതൃപ്തി
അർജുൻ സി വനജ്
മൂന്നാർ: ഭൂരിഭാഗം മാധ്യമങ്ങളും മൂന്നാർ വിട്ടതോടെ പൊമ്പിളെ ഒരുമ സമരം നിർജ്ജീവമായി. സമരത്തെ നിയന്ത്രിക്കുന്ന വിവിധ സംഘടനകൾക്കിടയിലും അഭിപ്രായവ്യത്യാസം രൂക്ഷമാണ്. ആം ആദ്മി പ്രവർത്തകരോട് തൊപ്പിവെച്ചിരിക്കേണ്ടെന്ന് പൊമ്പിളെ ഒരുമ നേതാക്കൾ ആവശ്യപ്പെട്ടതോടെ ഇവരും സമരത്തിൽനിന്ന് ഏതാണ്ട് പിന്മാറിയ മട്ടാണ്. കഴിഞ്ഞ ഞായറാഴ്ച മുതൽ സമരകേന്ദ്രത്തിൽ സജീവമായിരുന്ന ആം ആദ്മി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠൻ മൂന്നാറിൽ ഉണ്ടെങ്കിലും സമരകേന്ദ്രത്തിൽ നിർജീവമാണ്. സമരത്തിന് പിന്നിൽ ചില ഇടത് തീവ്ര വിഭാഗങ്ങളുടെ താൽപര്യങ്ങളുണ്ടോ എന്ന സംശയത്താൽ ബിജെപി നേരത്തേ സമരത്തിൽനിന്ന് പിന്നോട്ടുപോയെങ്കിലും കോൺഗ്രസ്സ് നേതാക്കൾ ശനിയാഴ്ച വരെ സമരപ്പന്തലിൽ സജീവമായിരുന്നു.
ശനിയാഴ്ച നിരാഹാരം അവസാനിപ്പിച്ച പൊമ്പിളെ ഒരുമെ നേതാക്കളായ ഗോമതിയും കൗസല്ല്യയും രാജേശ്വരിയും ഇന്നലെ മുതൽ വീണ്ടും സത്യാഗ്രഹം ആരംഭിച്ചു. എന്നാൽ സത്യാഗ്രഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നാണ് സമരപ്പന്തലിലെ കാഴ്ചകളിൽ നിന്നു വ്യക്തമാകുന്നത്. ഇതോടെ ജില്ലയുടെ പുറത്തുനിന്ന് എത്തിയ ദൃശ്യമാധ്യമങ്ങളുടെ ഒരോ യൂണിറ്റുകൾ ഇന്നലെ മൂന്നാറിനോട് വിടപറഞ്ഞു. ഏതാനും ചാനലുകൾ കൊച്ചിയിൽ നിന്നുള്ള ഡി.എസ്.എൻ.ജി വാനുകൾ പിൻവലിച്ചു. പുറത്തുനിന്ന് എത്തിയ റിപ്പോർട്ടർമാരോടു സമരവാർത്തകൾക്ക് പകരം വൻകിട കയ്യേറ്റവാർത്തകൾ കണ്ടെത്താൻ വാർത്താ മേധാവികൾ നിർദ്ദേശം നൽകി.
ഒരാഴ്ച പിന്നിടുന്ന സമരത്തോട് മൂന്നാർ ജനതയും വിയോജിപ്പ് പ്രകടിപ്പിച്ചുതുടങ്ങി. വളരെ ഇടുങ്ങിയ പാതകളുള്ള മൂന്നാർ നഗരത്തിൽ സീസൺ ടൈമിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് സഞ്ചാരികൾക്ക് കടുത്ത ദുരിതങ്ങളാണ് ഉണ്ടാക്കുന്നത്. സമരകേന്ദ്രത്തിലേക്ക് ഏതെങ്കിലും നേതാവ് എത്തിയാലോ, പ്രകടനം കടന്നുപോയാലോ, അരമണിക്കൂറിലേറെയാണ് മൂന്നാർ നഗരം ഗതാഗതക്കുരുക്കു കൊണ്ട് നിശ്ചലമാവുന്നത്. സമരപ്പന്തലിന് തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം അമ്പത് ശതമാനത്തിലേറെ കുറഞ്ഞതായാണ് വ്യാപാരികൾ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഈ ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൊലീസ് തടഞ്ഞതോടെയാണിത്.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ തിങ്കളാഴ്ച എൻ.ഡി.എ ഹർത്താൽ നടത്തിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ സമരകേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി വരെ തങ്ങിയെങ്കിലും, സംഘപരിവാർ അനുകൂലികളായ മാധ്യമപ്രവർത്തകർ ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെയാണ് നിരാഹാരസമരം നടത്താനിരുന്ന നീക്കത്തിൽനിന്ന് ശോഭ സുരേന്ദ്രൻ പിന്മാറിയത്. കോൺഗ്രസ് നേതാവ് ലതിക സുഭാഷ് രണ്ടു ദിവസം സമരകേന്ദ്രത്തിൽ തങ്ങി പിന്തുണ അറിയിച്ചെങ്കിലും, സമരത്തിന്റെ നിയന്ത്രണം മറ്റു ചിലരിലാണെന്ന് മനസ്സിലാക്കിയതോടെയാണ് പിന്മാറിയത്. ബിന്ദു കൃഷ്ണയും ഇതേ കാരണത്താലാണ് പിന്മാറിയതെന്നാണ് ഇവരുടെ അടുത്ത കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
അതേസമയം വ്യാഴാഴ്ച രാത്രി അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബിന്ദു കൃഷ്ണയും ലതിക സുഭാഷും ഷാനിമോൾ ഉസ്മാനും വെള്ളിയാഴ്ച രാവിലെ സമരകേന്ദ്രത്തിൽ എത്തിയെങ്കിലും ശനിയാഴ്ച സമരനേതാക്കളെ അറസ്റ്റ് ചെയ്ത് അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയതോടെ ഇവർ മടങ്ങി. എകെ മണിയുടെ പ്രതിഷേധം വകവെയ്ക്കാതെയാണ് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ മൂന്നാറിൽ എത്തിയത്. സമരകേന്ദ്രത്തിൽ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കോൺഗ്രസ് നേതാവ് എകെ മണി ചില സംഘടനകൾക്ക് സമരവുമായുള്ള ബന്ധം ബോധ്യപ്പെടുത്തിയിരുന്നു.
അതേസമയം, എംഎം മണിയുടെ പ്രസ്താവനയിൽ മന്ത്രി മാപ്പ് പറയണമെന്ന മുൻനിലപാടിൽ നിന്ന് സമരനേതാക്കൾ പുതിയ മുദ്രാവാക്യങ്ങളും മുന്നോട്ടുവെച്ചു. ഈ സമരത്തെ ഭൂസമരമായി മാറ്റാനാണ് ഇപ്പോഴത്തെ ശ്രമം. ഇതോടെ വെട്ടിലായത് കോൺഗ്രസ്സ് സംസ്ഥാന നേതൃത്വമാണ്. പ്രദേശിക നേതൃത്വത്തിന്റെ എതിർപ്പ് വകവെയ്ക്കാതെ രാഷ്ട്രീയമുതലെടുപ്പ് നടത്താമെന്ന നേതൃത്വത്തിന്റെ കണക്കുകൂട്ടലാണ്, സമരം ഭൂ സമരം ആയി മാറുമ്പോൾ തെറ്റിയത്. ഭൂസമര നേതാവ് ഗീതാന്ദൻ സമരവേദിയിലെത്തിയതും യാദൃച്ഛികമല്ലെന്നാണ് നിരീക്ഷപ്പെടുന്നത്. സി.ആർ നീലകണ്ഠന് ഇക്കാര്യങ്ങൾ അറിയുന്നതാണ്. എന്നാൽ പൊമ്പളെ ഒരുമെ നേതാക്കളുമായി അരവിന്ദ് കേജ്രിവാൾ ഡൽഹിയിൽ നടത്തിയ ചർച്ചയിൽ കേരളത്തിൽ ആം ആദ്മിയുമായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന തീരുമാനമെടുത്തിരുന്നു. ഈ സമരത്തിലൂടെ സംഘടിത തൊഴിലാളി മേഖലയായ മൂന്നാറിലെ തോട്ടം തൊഴിലാളികളെ ഈ സമരത്തിലൂടെ ആം ആദ്മിയിലേക്കടുപ്പിക്കുകയെന്നതാണ് ഇവർ ലക്ഷ്യമിടുന്നത്.
ഐക്യദാർഢ്യം മാത്രം പ്രഖ്യാപിച്ച് സ്വന്തം നിലയിൽ സമരത്തിന് ദേശീയശ്രദ്ധ നേടിക്കൊടുക്കാനുള്ള നിർദ്ദേശങ്ങൾ ബിജെപിക്ക് നൽകിയത്, സമരവേദിയിലുള്ള സംഘപരിവാർ അനുകൂലികളായ മാധ്യമപ്രവർത്തകരാണ്. ഇതനുസരിച്ചാണ് സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും തമിഴ്നാട് അദ്ധ്യക്ഷ തമിഴരശെ സൗന്ദർരാജും കഴിഞ്ഞ ദിവസം മൂന്നാറിൽ എത്തിയത്. സമരത്തിന് നേതാക്കൾ എത്തുന്നതിനോട് കോൺഗ്രസ് പ്രദേശിക നേതൃത്വത്തിന് ശക്തമായ എതിർപ്പുണ്ട്. ഇതിനെ മറികടന്ന് മുന്നോട്ടു പോവുക കെപിസിസിക്കും അസാധ്യമാണ്. ഇതിനാലാണ് ലതികാ സുഭാഷ് അടക്കമുള്ള നേതാക്കൾ സമരവേദിയിൽനിന്ന് മാറിയത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍