പെരിന്തൽമണ്ണയിൽ നടന്ന അക്രമ പരമ്പരകളിൽ മുനിസിപ്പാലിറ്റി ഓഫിസിൽ മാത്രം ഉണ്ടായത് ഒരു കോടി രൂപയുടെ നാശനഷ്ടങ്ങൾ; പൊലീസ് കൈയും കെട്ടി നിന്നെന്ന ആരോപണം ശക്തമായപ്പോൾ വിവിധ പാർട്ടികളിൽ നിന്നായി 50ലധികം പേർ അറസ്റ്റിൽ; പെരിന്തൽമണ്ണയിൽ അഴിഞ്ഞാടിയവരെല്ലാം അഴിക്കുള്ളിലാകും
ജാസിം മൊയ്തീൻ
മലപ്പുറം: പെരിന്തൽമണ്ണയിലെ അക്രമ സംഭവങ്ങളിൽ പൊലീസ് നിഷ്ക്രിയരായി നോക്കിനിന്നെന്നും, പക്ഷംചേർന്ന് പ്രവർത്തിച്ചെന്നുമുള്ള ആരോപണങ്ങളിൽ നിന്ന് തടിയൂരാനുള്ള ശ്രമം തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെരിന്തൽമണ്ണയിൽ നടന്ന അക്രമ പരമ്പരകളിൽ വിവിധ പാർട്ടികളിൽ നിന്നായി 50ലധികം ആളുകൾ അറസ്റ്റിലായി.
അങ്ങാടിപ്പുറം പോളിടെക്നിക് കോളേജിലേക്ക് അതിക്രമിച്ച് കയറി അക്രമം നടത്തിയ കേസിൽ 13 പേരെയും, ഹർത്താലിന്റെ മറവിൽ മുനിസിപ്പാലിറ്റി ഓഫീസും വാഹനങ്ങളും എറിഞ്ഞു തകർത്ത കേസിൽ 20 മുസ്ലിം ലീഗ് പ്രവർത്തകരെയും, മുസ്ലിം ലീഗ് പെരിന്തൽമണ്ണ മണ്ഡലം ഓഫീസ് അടിച്ചുതകർത്ത കേസിൽ ഒൻപത് എസ് എഫ് ഐ പ്രവർത്തകരെയും പെരിന്തൽമണ്ണ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
ഹർത്താലിന്റെ മറിവിൽ അക്രമം നടത്തുകയും വിവിധ പാർട്ടി ഓഫീസുകൾ തകർക്കുകയും, ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്ത കേസുകളിൽ കൂടുതൽ അറസ്റ്റ് ഇനിയുമുണ്ടാകും. സംഭവ ദിവസത്തെ ലഭ്യമായ വീഡിയോ ദ്യശ്യങ്ങൾ പരിശേധിച്ചായിരിക്കും ഇനിയുള്ള അറസ്റ്റുകളുണ്ടാകുക. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി ഓഫീസും അവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർത്ത കേസിലും കൂടുതൽ അറസ്റ്റുണ്ടാകും. ഇതിൽ അകപ്പെട്ട പലരും ഇപ്പോൾ ഒളിവിലാണ്.
മുനിസിപ്പാലിറ്റി ഓഫീസിൽ ഒരു കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് വിലയിരുത്തൽ. മുനിസപ്പാലിറ്റി ഓഫീസും, പോളിടെക്നിക് കോളേജും തകർത്തവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനെതിരയെുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്്. അതിനിടെ കേസെടുക്കാതെ പ്രതികളായ പാർട്ടി പ്രവർത്തകരെ രക്ഷപ്പെടുത്താൻ പെരിന്തൽമണ്ണ എം എൽ എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അക്രമസംഭവങ്ങളുടെ തുടക്കം. എം എസ് എഫ് കോളേജിൽ നടത്തിയ ജില്ലാ തലപരിപാടി എസ് എഫ് ഐ പ്രവർത്തകർ അലങ്കോലപ്പെടുത്തിയെന്നാരോപിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ ഉമ്മർ അറയ്ക്കലിന്റെ നേതൃത്വത്തിൽ ഒരു സംഘം ലീഗ് പ്രവർത്തകർ പോളി ടെക്നിക് കോളേജിലേക്ക് ഇരച്ച് കയറുകയും കണ്ണിൽ കണ്ടവരെയെല്ലാം അടിക്കുകയും, എസ് എഫ് ഐയുടെ കൊടിമരവും ക്യാമ്പസിൽ നിർത്തിയിട്ടിരുന്ന അദ്ധ്യാപകരുടെ വാഹനങ്ങളുമടക്കം അടിച്ചു തകർക്കുകയായിരുന്നു.
സംഭവത്തിൽ നിരവധി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കം പരിക്കേൽക്കുകയും ചെയ്തു. പിന്നീട് ഇതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവർത്തകർ പെരിന്തൽമണ്ണ നഗരത്തിൽ നടത്തിയ പ്രകടനത്തിനിടയിൽ ഒരു വിഭാഗം പ്രവർത്തകർ പെരിന്തൽമണ്ണ മണ്ഡലം മു്സ്ലിം ലീഗ് ഓഫീസും അടിച്ച് തകർത്തു. ഓഫീസിലുണ്ടായിരുന്ന ഫർണിച്ചറുകളും, മറ്റുപകരണങ്ങളും എസ് എഫ് ഐക്കാർ അടിച്ചുതകർത്തു. നോട്ടീസുകളും മറ്റു വിലപ്പെട്ട രേഖകളുമടക്കം എസ് എഫ് ഐക്കാർ കീറിയെറിഞ്ഞു.
ഉടൻ തന്നെ ലീഗ് പ്രവർത്തകർ നഗരത്തിൽ തടിച്ച് കൂടുകയുംസി പി എം ഏരിയാ കമ്മറ്റി ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും പൊലീസ് സി പി എം ഓഫീസിന് കാവലേർപ്പെടുത്തയിരുന്നു. തുടർന്ന് ചൊവ്വാഴ്ച യുഡിഎഫ് പെരിന്തൽമണ്ണ മണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രങ്ങളാണുണ്ടായത്. ഇത് ജില്ലയിൽ മുഴുവൻ പടരുകയും ചെയ്തു.
മങ്കടയിൽ സി പി എം ഏരിയ കമ്മറ്റി ഓഫീസിന് നേരെ അക്രമമുണ്ടയി. ഇതിൽ പ്രതിഷേധിച്ച് സി പി എം നടത്തിയ പ്രതിഷേധ യോഗത്തിലേക്ക് ലീഗ് പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിൽ സി പി എം മങ്കട ഏരിയ സെക്രട്ടറിയും ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ പി കെ അബ്ദുള്ള നവാസിന്റെ മൂക്കിന് പരിക്കേറ്റു.
ഹർത്താൽ ദിവസം വൈകിട്ട് പെരിന്തൽമണ്ണയിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലെ പ്രവർത്തകർ തൊട്ടടുത്തുണ്ടായിരുന്ന നഗരസഭാകാര്യാലയത്തിലേക്ക് ഓടിക്കയറി വാഹനങ്ങളും തകർത്തു. ഈ സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു.
ഈ സമയം യോഗത്തിൽ പങ്കെടുത്ത മുസ്ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറി കെ പി എ മജീദും, പെരിന്തൽമണ്ണ എം എൽ എ മഞ്ഞളാംകുഴി അലിയും സംഭവസ്ഥലത്തുണ്ടായിരുന്നു. ലാത്തിച്ചാർജിൽ പരിക്കേറ്റ യുഡിഎഫ് മലപ്പുറംജില്ലാ കൺവീനർ പി ടി അജ്യമോഹനനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശപ്തരിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഏതായാലും ഹർത്താലും തുടർന്ന് വന്ന പണിമുടക്കും കഴിഞ്ഞ് പെരിന്തൽമണ്ണ ഇന്ന് വീണ്ടും പഴയ സമാധാനാന്തരീക്ഷത്തിലെത്തയിരിക്കുന്നു. അക്രമികളെയെല്ലാം ഉടൻ അറസ്റ്റെചയ്യുമെന്ന് പൊലീസും പറയുന്നു. അനിശഷ്ട സംഭവങ്ങളെ തുടർന്ന് അടച്ചിട്ട അങ്ങാടിപ്പുറം പോളിടെക്നിക് കോളേജും ഇന്ന് പതിവ് പോലെ തുറന്ന് പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
Stories you may Like
- രക്തചന്ദനം കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് അമ്പത് ലക്ഷം രൂപ തട്ടി
- ഷെറിന്റെ സിവിൽ സർവീസ് നേട്ടത്തിൽ നജീബ് കാന്തപുരം പങ്കുപറ്റിയെന്ന് വിമർശനം
- 'ഇരുതലമൂരി'യുമായി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ
- സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തകൻ സെയ്ഫുള്ള അറസ്റ്റിൽ
- ആറുവർഷത്തോളം മകളെ പീഡിപ്പിച്ചു, പിതാവിന് 97 വർഷം കഠിനതടവ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍