മസാലപ്പൊടിയിൽ എത്തിയോൺ; മുളകുപൊടിയിൽ കാഡ്മിയം; മഞ്ഞൾപ്പൊടിയിൽ ഈർച്ചപ്പൊടി; മത്സ്യത്തിൽ ഫോർമുലിൻ; അലോപ്പതി മരുന്നിൽ 'ചാത്തൻ'; കഫ് സിറപ്പിൽ ശർക്കരവെള്ളം; ഹോമിയോ മരുന്നിൽ ആൾക്കഹോൾ; ഗോരോചന ഗുളികപോലും ഡ്യൂപ്ലിക്കേറ്റ്; മരുന്നായും ഭക്ഷണമായും മലയാളി കഴിച്ചുതീർക്കുന്നതിൽ ഭൂരിഭാഗവും കൊടിയ വിഷം! ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പൂഴ്ത്തി സർക്കാരും; അടിമുടി മായത്തിൽ മുങ്ങി കേരളത്തിലെ ഭക്ഷ്യവിപണി
കെ വി നിരഞ്ജൻ
തിരുവനന്തപുരം: മരുന്നായും ഭക്ഷണമായും മലയാളികൾ കഴിച്ചുതീർക്കുന്നതിൽ ഭൂരിഭാഗവും കൊടിയ വിഷം. മരുന്നും മത്സ്യവും കറിപൗഡറുകളും പച്ചക്കറിയും തൊട്ട് ഗുളികകളും കഫ്സിറപ്പുകളുംപോലും ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുന്ന കാലം വന്നിട്ടും സർക്കാർ അനങ്ങുന്നില്ല. മരുന്നുകളിലെയും മറ്റും മായം കണ്ടുപിടിക്കാനുള്ള ലാബുകൾപോലും കേരളത്തിൽ ഇല്ല. പരിശോധന നടത്താൻ ഉത്തരവാദിത്തപ്പെട്ട ഡ്രഗ് കൺട്രോൾ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും മെല്ലെപ്പോക്ക് തുടരുകയാണ്. ന്യൂഡൽഹിയിലെ സന്നദ്ധ സംഘടനായ 'ഇന്ത്യാവാച്ച്' നടത്തിയ പഠനങ്ങളിലാണ് മരുന്നുകളിലെ മായം സംബന്ധിച്ച് ഗുരുതരമായ വിവരങ്ങൾ ലഭിച്ചത്. പല കഫ് സിറപ്പുകളും എടുത്ത് സാമ്പിൾ പരിശോധിച്ചപ്പോൾ അവയിൽ പേരിനുപോലും മരുന്നുണ്ടായിരുന്നില്ല.
ശർക്കരവെള്ളം കലക്കിയുണ്ടാക്കി ഡൽഹിയിലെ പ്രാദേശിക മാർക്കറ്റിൽ ഇറക്കുന്ന ഈ സാധനം കൂടുതലായും കയറ്റുമതി ചെയ്യപ്പെടുന്നത് കേരളത്തിലേക്കാണ്. അതുപോലെ തന്നെ 'ചാത്തൻ മരുന്നുകൾ' എന്നപേരിൽ അറിയപ്പെടുന്ന വ്യാജ അലോപ്പതി മരുന്നുകളുടെ വിപണി പണ്ടുതൊട്ടേ സജീവമാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലും ഹരിയാനയിലെയും ചെറുകിട കമ്പനികൾ നിർമ്മിക്കുന്ന വ്യാജമരുന്നുകൾ കേരളത്തിലെത്തിക്കുന്ന സംഘം ഇപ്പോഴും സജീവമാണ്. പകുതി പ്രമുഖ ബ്രാൻഡുകളുടെ മരുന്നുകളും പകുതി 'ചാത്തനുമായി' കോടികളുടെ മരുന്നാണ് കേരളത്തിൽ എത്തുന്നത്. ഇക്കാര്യത്തിൽ മാധ്യമവാർത്തകളെ തുടർന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രണ്ടുവർഷംമുമ്പ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതിനൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
കഴിഞ്ഞ വർഷം ഡൽഹിയിലും ഹരിയാനയിലുമായി പൊലീസ് നടത്തിയ റെയ്ഡിൽ ഇത്തരത്തിലുള്ള നാല് കേന്ദ്രങ്ങൾ കണ്ടെത്തി പൂട്ടിച്ച് കേസെടുത്തിരുന്നു. അന്ന് അന്വേഷണത്തിൽ കണ്ടെത്തിയത് ഈ മരുന്നുകൾ വൻതോതിൽ കേരളത്തിൽ എത്തുന്നുവെന്നാണ്. സംസ്ഥാനത്തെ ഡ്രഗ് കൺട്രോളറുടെ അടുത്തും ഇത്തരം പരാതികൾ നിരവധി തവണ കിട്ടിയിട്ടുണ്ടെങ്കിലും ഇടക്കിടെയുള്ള വഴിപാട് പരിശോധനകൾ നടത്തുകയല്ലാതെ കർശനമായ നടപടികൾ ഉണ്ടായിട്ടില്ല.
അലോപ്പതി മരുന്നുകളിൽ മാത്രമല്ല, ഹോമിയോ ആയുർവേദ മരുന്നുകളിലും വലിയതോതിൽ മായം കണ്ടെത്തിയിരുന്നു. ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗം കഴിഞ്ഞമാസം കോഴിക്കോട്ട് നടത്തിയ പരിശോധനയിൽ, കോർപറേഷൻ സ്റ്റേഡിയം ഭാഗത്തെ ഹോമിയോ ഡിസ്പെൻസറിയിൽ നിന്ന് അമിതമായി ആൾക്കഹോൾ കലർന്ന 200 കുപ്പിയോളം മരുന്നാണ് പിടികൂടിയത്. 12 ശതമാനം വരെ ആൽക്കഹോൾ അനുവദനീയമാണ് എന്നിരിക്കെ പിടികൂടിയ മരുന്നിൽ 95 ശതമാനം വരെയാണ് ഇത് അടങ്ങിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലഹരിക്കായി ആൽക്കഹോൾ കൂടുതൽ അടങ്ങിയ മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ക്ലിനിക്കിന്റെ ഉടമക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതർ അന്ന് അറിയിച്ചിരുന്നു. പക്ഷേ ഈ വിഷയത്തിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.
ആയുർവേദ മരുന്നുകളിലെ മായം പരിശോധിക്കപ്പെടാറുപോലുമില്ല എന്നതാണ് വാസ്തവം. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് നടൻ സൽമാൻഖാൻപോലും അകത്താവുന്ന ഈ നാട്ടിൽ, കൃഷ്ണമൃഗത്തിന്റെ കൊമ്പ് അരച്ചുകലക്കിയതാണെന്ന് അവകാശപ്പെടുന്ന മരുന്നുകൾ വിപണിയിലുണ്ട്. ഗോരോചനാദി ഗുളികകൾപോലും ഇപ്പോൾ ഒറിജിനൽ ഇല്ല എന്നാണ് ഈ രംഗത്തെ പ്രമുഖർ പറയുന്നത്. പശുവിന്റെ പിത്തസഞ്ചിയിലാണ് ഗോരോചനം ഉണ്ടാകുന്നത്. ഇന്ന് വിപണിയിലുള്ള രീതിയിൽ ഗോരോചന ഗുളികകൾ ഉണ്ടാകണമെങ്കിൽ ദിനംപ്രതി പതിനായിരക്കണക്കിന് പശുക്കളെ കൊല്ലേണ്ടി വരും.
പകരം പാളയൻകോടൻ പഴം ശർക്കര ചേർത്ത് ഞെരടിയുണ്ടാക്കി ഡ്യൂപ്ലിക്കേറ്റായി നിർമ്മിക്കുന്ന ഗോരോചന ഗുളികയാണ് ഇന്ന് കേരളത്തിൽ ഉപയോഗിക്കുന്നത്. പാലക്കാട് പറളിയിലും മറ്റും കുടിൽ വ്യവസായംപോലെ ഗോരോചന ഗുളികകൾ ഉണ്ടാക്കുന്ന സംഘങ്ങൾ തന്നെയുണ്ട്. അലോപ്പതി മരുന്നുകൾക്ക് ഇടക്കിടെ പരിശോധനയെങ്കിലും ഉണ്ടാകുമെന്ന് വെക്കാം. എന്നാൽ ആയുർവേദത്തിന്റെ കാര്യത്തിൽ ആർക്കും എന്തും വിൽക്കാവുന്ന അവസ്ഥയാണ്. മുടിവളരുന്നത് തൊട്ട് ബുദ്ധി വർധിപ്പിക്കുമെന്നുവരെ പറയുന്ന ആയുർവേദ മരുന്നുകൾ ഈ ഗണത്തിൽപെടുന്നവയാണ്. ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ്് ആക്റ്റിന്റെ ചുവടുപിടിച്ച് പൊലീസിന് കേസ് എടുക്കാമെങ്കിലും ഒരു നടപടിയും ഉണ്ടാവാറില്ല.
വിപണിയിൽ ഡിമാന്റുള്ള പ്രമുഖ ബ്രാൻഡുകളുടെ മസാലപ്പൊടികളിൽ കീടനാശി ഗണത്തിൽപെടുന്ന എത്തിയോണിന്റെ അംശം അപകടകരമായി കൂടുന്നതായി തെളിഞ്ഞിട്ടുണ്ട്. എറണാകുളത്തെ റീജണൽ അനലറ്റിക്കൽ ലാബിലെ പരിശോധനാ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. കണ്ണൂർ സ്വദേശിയായ ലിയോനാർഡ് ജോൺ വിവരാവകാശ പ്രകാരം ആരാഞ്ഞതിനുള്ള മറുപടിയിൽ കഴിഞ്ഞവർഷം പരിശോധനക്ക് വിധേയമാക്കിയ 94 കറിപൗഡർ സാമ്പിളുകളിൽ 22 എണ്ണത്തിലും എത്തിയോൺ കലർന്നിട്ടുണ്ട്. മുളകുപൊടി, ജീരകപ്പൊടി തുടങ്ങിയവയിലും കീടനാശിനി സാന്നിധ്യം കൂടുതലാണ്.
എത്തിയോൺ, ക്ലോറോപൈറിഫോസ്, ബിൻത്രിൻ തുടങ്ങിയവയുടെ അംശമുള്ളതിനാൽ ഇവ ഭക്ഷ്യയോഗ്യമല്ലെന്നും കാൻസർ അടക്കമുള്ള മാരകരോഗങ്ങൾക്ക് ഇടയാക്കുന്നതാണ് ഇത്തരം ഓർഗാനോഫോസ്ഫേറ്റുകൾ എന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. അമേരിക്കയിലെ കോൻനെൽ യൂണിവേഴ്സിറ്റിയിൽ നടന്ന ഗവേഷണത്തിൽ എത്തിയോൺ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വ്യക്തമാക്കുന്നുണ്ടെന്ന് കർഷകൻകൂടിയായ ലിയോനാർഡ് ജോൺ പറയുന്നു. മൂന്നുവർഷംമുമ്പ് വെള്ളായണി കാർഷിക സർവകലാശാലയിൽ നടത്തിയ പഠനത്തിൽ സംസ്ഥാനത്ത് വിൽപ്പനയുള്ള പല മുളകുപൊടിയിലും കാഡ്മിയം അടക്കമുള്ള മാരക വിഷമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈർച്ചപ്പൊടിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് ഒരു ബ്രാൻഡ് നിരോധിച്ചു എന്നുപറയുമ്പോൾ വ്യക്തമാണ് മായം എത്രത്തോളം എത്തിയെന്നത്.
തമിഴ്നാട്ടിൽനിന്നെത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും മാരകമായ കീടനാശിനി സാന്നിധ്യമുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉള്ളതാണ്. എന്നാൽ തങ്ങൾ ഈയിടെ നടത്തിയ റാൻഡം പരിശോധനയിൽ അനുവദനീയമായ അളവിൽ കുറവാണ് കീടനാശിനികളുടെ അംശമെന്നാണ് വെള്ളായണി കാർഷിക സർവകലാശാല അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം അമരവിള ചെക്ക്പോസ്റ്റിൽ പിടികൂടിയ മത്സ്യത്തിൽനിന്ന് കിലോയിൽ 60 മില്ലിഗ്രാം എന്ന നിലയിലാണ് ഫോർമുലിൻ കണ്ടെത്തിയത്. മാരകമായ മരുന്നു തളിച്ച 12,000 കിലോ മത്സ്യമാണ് ഇവിടെ പിടികൂടിയത്.
മത്സ്യങ്ങൾ കേടുകൂടാതെ കൂടുതൽകാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസ്വസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ സാഗർ റാണി എന്നപേരിലുള്ള പരിശോധനാ പദ്ധതി ഭക്ഷ്യസുരക്ഷാവകുപ്പ് നടപ്പിലാക്കിയത്. മായം കണ്ടെത്താനായി ഇതുപോലുള്ള ഒരു ഓപ്പറേഷൻ മറ്റുമേഖലകളിലും ഉണ്ടാവണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ പരിസ്ഥിതി പ്രേമികളുടെ കൂട്ടായ്മയായ സയൻസ് ട്രസ്റ്റും നേരത്തെതന്നെ പരാതി നൽകിയിരുന്നു.
അടിമുടി മായത്തിൽ മുങ്ങിയതാണ് കേരളത്തിലെ ഭക്ഷ്യവിപണിയെന്നത് നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ കർശനമായ പരിശോധനകൾ ഇവിടെയും വേണമെന്നും ജനകീയാരോഗ്യപ്രവർത്തകൻ ഡോ.ബി ഇക്ബാൽ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. മരുന്നുകളിൽവരെ മായം കലരുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ
- കുഞ്ചമൺ പോറ്റി മിത്തോ യാഥാത്ഥ്യമോ?
- കപട വൈദ്യന്മാരെ വിമർശിക്കുന്ന സലീം കുമാറിന്റെ വാക്കുകൾ വൈറൽ
- ഓപ്പറേഷൻ തിയറ്ററിലെ വേഷത്തിൽ രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല
- കീടനാശിനി കുടിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍