തിരുമേനിക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടാൻ വെല്ലൂരിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഉടനെ സ്വീകരിക്കണം; മെച്ചപ്പെട്ട ചികിൽസ നിഷേധിച്ചത് കടുത്ത മനുഷ്യവകാശ ലംഘനം; ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെത് നിഷേധാത്മക സമീപനം; നൂറ്റിയൊന്നിന്റെ നിറവിലുള്ള മലയാളിയുടെ പ്രിയങ്കരനായ മാർ ക്രിസോസ്റ്റത്തിന് വിദഗ്ധ ചികിൽസ നിഷേധിച്ചുവോ? ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സംരക്ഷണ സമിതിയുടെ ആരോപണങ്ങൾ ഗൗരവതരം; ക്രൈസ്തവ സഭയെ വെട്ടിലാക്കി ചികിൽസാ നിഷേധവും
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: അസുഖബാധിതനായി കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ കിടക്കുന്നമാർത്തോമ്മ സഭയുടെ വലിയ മെത്രാപ്പൊലീത്തയും പത്മഭൂഷൺ ജേതാവുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് മെച്ചപ്പെട്ട ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണവുമായി വിശ്വാസ സമൂഹം. അദ്ദേഹത്തിന്റെ മാതൃ ഇടവകയായ ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സംരക്ഷണ സമിതിയാണ് ആരോപണം ഉന്നയിക്കുന്നത്. ക്രൈസ്തവ സഭയ്ക്കെതിരെ പലവിധ ആരോപണങ്ങൾ സജീവമാണ്. അതിനെല്ലാം പുതിയ മാനം നൽകുന്നതാണ് പുതിയ ആക്ഷേപം. ക്രിസോസ്റ്റം മെത്രാപ്പൊലീത്തയെ കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകാൻ മാർത്തോമ്മ സഭയുടെ തലവനായ ജോസഫ് മാർത്തോമ്മ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. ഡോ. ജോസഫ് മാർത്തോമ്മ ഇപ്പോൾ അമേരിക്കൻ പര്യടനത്തിലാണ്.
ഞങ്ങളുടെ ഇടവകാംഗവും മാർത്തോമാ സഭയുടെ വലിയ മെത്രോപ്പൊലീത്തയുമായ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേന അസുഖ ബാധിതനായി ഫെലോഷിപ്പ് മിഷന് ആശുപത്രിയിലാണെന്ന് അറിഞ്ഞു. അദ്ദേഹത്തിന്റെ സ്ഥിതി ആശങ്കാജനകമാണെന്ന് അറിഞ്ഞു. മെച്ചപ്പെട്ട ചികിൽസയ്ക്കായി വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ അദ്ദേഹത്തിന്റെ താൽപ്പര്യത്തോടെയും ബന്ധുമിത്രാദികളും വെല്ലൂരിൽ നിന്ന് വന്ന മെഡിക്കൽ ടീമും ശ്രമിച്ചപ്പോൾ ഡോ ജോസഫ് മെത്രോപ്പൊലീത്ത അനുവാദം നൽകിയില്ലെന്ന് അറിയാൻ കഴിഞ്ഞുവെന്നാണ് ക്രിസോസ്റ്റത്തിന്റെ മാതൃ ഇടവകയായ ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സംരക്ഷണ സമിതി ആരോപിക്കുന്നത്.
'2017 ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ച മഹാനായ ഈ വ്യക്തിയോടുള്ള സഭയുടെ മേലധ്യക്ഷനായ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നിഷേധാത്മകമായ സമീപനം കടുത്ത അനാദരവാണ്. അതിലുപരി കടുത്ത മനുഷ്യവകാശ ലംഘനവുമാണ്. ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയിലെ ജനങ്ങൾക്ക് സഭാ പരമാധ്യക്ഷന്റെ നിലപാടിൽ കടുത്ത അമർഷവും പ്രതിഷേധവും ഉണ്ട്. ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ആദരണീയനും നാനാജാതി മതസ്ഥരാൽ സർവ്വാദരണീയനുമായ ക്രിസോസ്റ്റം തിരുമേനിക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടാൻ അദ്ദേഹത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഉടനെ സ്വീകരിക്കണമെന്ന്' ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സംരക്ഷണ സമിതിക്കുവേണ്ടി കെ.വി. ഉമ്മൻ കരിക്കാട്ട് ഫെല്ലോഷിപ്പ് മിഷൻ ആശുപത്രി അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ കത്തിൽ പറയുന്നു.'
വലിയ മെത്രാപ്പൊലീത്തയ്ക്ക് കഴിഞ്ഞദിവസം പക്ഷാഘാതം സംഭവിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ടുതന്നെ കുറേക്കൂടി മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് വെല്ലൂരിൽ നിന്നെത്തിയ മെഡിക്കൽസംഘം പറയുന്നത്. എന്നാൽ, ഈ അവസ്ഥയിൽ അദ്ദേഹത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകുന്നത് ഉചിതമാകില്ലെന്നാണ് ജോസഫ് മാർത്തോമ്മയുടെ നിലപാട്. ഇതാണ് ചോദ്യം ചെയ്യപ്പെടുന്നത്. ക്രിസോസ്റ്റത്തിന് 101 വയസ് പിന്നിട്ടു കഴിഞ്ഞു. എങ്കിലും അതിശക്തമായി തന്നെ സാമൂഹിക ഇടപെടലുകളുമായി നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇതിനിടെയാണ് അസ്വസ്ഥതകളുമായി ആശുപത്രിയിലാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി പറയുന്നത്. സന്ദർശകർക്ക് വലിക്കും ഉണ്ട്. ഇതിനിടെയാണ് പുതിയ വിവാദം കത്തിപടരുന്നത്.
ജാതിക്കും മതത്തിനും ഭക്തിക്കും അതിർവരമ്പ് നിശ്ചയിക്കാത്ത മാർ ക്രിസോസ്റ്റം മലയാളിയുടെ മനസ്സിൽ ആവേശമെത്തിക്കുന്ന വ്യക്തിത്വമാണ്. മാനവികതയ്ക്ക് മുതൽ കൂട്ടായി മലയാളത്തിന്റെ സ്വന്തം തിരുമേനിക്ക് പത്മഭൂഷൺ നൽകിയത് ഈ വർഷമാണ്. മലയാളിയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് വലിയ തിരുമേനി. മലങ്കര മാർത്തോമാ സുറിയാനി സഭയ്ക്കൊപ്പം മലയാള നാടിനും അഭിമാനമായ തിരുമേനി പ്രായം കൊണ്ട് ശതാബ്ദി പിന്നിടുമ്പോഴും കർമ്മ മണ്ഡലത്തിൽ ഇപ്പോഴും യുവാവായി നിലകൊള്ളുകയാണ്. സ്വതസിദ്ധമായ ശൈലിയിലൂടെ കാഴ്ചക്കാരെയും കേഴ്വിക്കാരെയും തന്നിലേക്ക് ആകർഷിക്കാൻ കഴിയുന്നു എന്നത് തിരുമേനിയുടെ പ്രത്യേകതയാണ്. തിരുമേനിയുടെ പ്രസംഗം എവിടെയുണ്ടെങ്കിലും കേൾക്കാനും കാണാനുമായി എത്തുന്നവർക്ക് ജാതി മത-വർഗ-വർണ വത്യാസമില്ല എന്നതും ശ്രദ്ധേയമാണ്. തിരുമേനിയുടെ വിജ്ഞാനം നർമത്തിലൂടെ അനുവാചകരിൽ എത്തിക്കുകയും അത് ഗൗരവമായി ചർച്ച ചെയ്യുകയുമാണ് നടക്കുന്നത്.
1918 ഏപ്രിൽ 27 ന് മാർത്തോമാ സഭയിലെ പ്രമുഖ വൈദികനും വികാരി ജനറാളുമായിരുന്ന ഇരവിപേരൂർ കലമണ്ണിൽ കെ.ഇ .ഉമ്മൻ അച്ചന്റെയും കളക്കാട് നടക്കേ വീട്ടിൽ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി ജനനം. ധർമ്മിഷ്ടൻ എന്ന വിളി പേരിൽ ഫിലിപ്പ് ഉമ്മനായി വിദ്യാഭ്യാസം. പമ്പാ തീരത്ത് മാരാമൺ, കോഴഞ്ചേരി,ഇരവിപേരൂർ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. ആലുവ യു.സി കോളജിൽ ബിരുദ പഠനം, ബംഗളൂരു, കാന്റർബെറി എന്നിവിടങ്ങളിൽ വേദ ശാസ്ത്ര പഠനം. 1940 സെപ്റ്റംബർ ജൂൺ മൂന്നിന് വികാരിയായി ഇരവിപേരൂർ പള്ളിയിൽ ഔദ്യോഗിക തുടക്കം.1953 മെയ് 21 ന് റമ്പാൻപട്ടം, 23 ന് പീലിപ്പോസ് മാർ ക്രിസോസ്റ്റം എപ്പിസ്കോപ്പയായി.
1978 ൽ സഫ്രഗൻ മെത്രാപ്പൊലീത്ത, 1999 ന് മാർച്ച് 15 ന് ഒഫീഷ്യേറ്റിങ് മെത്രാപ്പൊലീത്ത, ഒക്ടോബർ 23 ന് സുവിശേഷ വേലയിലേക്ക് കാൽവയ്പ്. 2007 ഓഗസ്റ്റ് 28 ന് സ്ഥാന ത്യാഗത്തിന് ശേഷം മാരാമണിലെ ജൂബിലി മന്ദിരത്തിൽ വലിയ മെത്രാപ്പൊലീത്തയായി തിരക്കേറിയ വിശ്രമ ജീവിതം നയിക്കുകയാണ്. അപ്പോഴും കേരളീയ പൊതു സമൂഹം ക്രിസോസ്റ്റത്തിന്റെ വാക്കുകൾക്ക് വലിയ പ്രാധാന്യം നൽകി. അത്തരത്തിലൊരു വൈദിക ശ്രേഷ്ഠനാണ് ചികിൽസ നിഷേധിക്കുന്നതെന്ന തരത്തിൽ ആരോപണം ഉയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍