എന്റെ സുന്ദരികുട്ടീ ഞാൻ ഗോവയിലാണ്......; ശബ്ദം ആരുടേതാണെന്ന് ഉറപ്പിക്കാൻ സിബിഐ എത്തുമോ? ഹൈക്കോടതി വിധി എതിരായാൽ ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരും; പിണറായി സർക്കാരിനെ വെട്ടിലാക്കാൻ നിയമ യുദ്ധത്തിന് മംഗളം ചാനലിൽ ന്യൂസ് എഡിറ്റർ എസ് വി പ്രദീപ്; ഫോൺ കെണി വിവാദം വീണ്ടും ഹൈക്കോടതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിപിഎം ആകെ പ്രതിസന്ധിയിലാണ്. ഫോൺ കെണിയിൽ എകെ ശശീന്ദ്രനെതിരായ നിയമനടപടികളെല്ലാം അവസാനിച്ചു. നിലവിൽ കേസൊന്നും ശശീന്ദ്രനെതിരെ ഇല്ല. ജ്യുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടും ശശീന്ദ്രന് അനുകൂലം. ഈ സാഹചര്യത്തിലാണ് ശശീന്ദ്രൻ വീണ്ടും മന്ത്രിയായത്.
എന്നാൽ കേസിൽ അതിനിർണ്ണായക ഇടപെടലിന് ശ്രമിക്കുകയാണ് ഹണി ട്രാപ്പ് കേസിൽ പ്രതിയാക്കപ്പെട്ട് ജയിലിൽ കിടന്ന എസ് വി പ്രദീപ്. എന്റെ സുന്ദരികുട്ടി ഞാൻ ഗോവയിലാണ്.. എന്ന ശബ്ദം ശശീന്ദ്രന്റേതാണോ എന്ന് ഉറപ്പിക്കാൻ ശബ്ദ പരിശോധന അനിവാര്യമാണെന്ന് പ്രദീപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കേരളാ പൊലീസും ജ്യുഡീഷ്യൽ കമ്മീഷനും അന്വേഷണമൊന്നും നടത്തിയില്ല. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി ശശീന്ദ്രൻ കേസിൽ നിന്ന് കുറ്റവിമുക്തി നേടി മന്ത്രിയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തന്റെ നിരപരാധിത്വം തെളിയിക്കാൻ മംഗളം ടിവിയിലെ സീനിയർ ന്യൂസ് എഡിറ്റർ എസ് വി പ്രദീപ് ഹൈക്കോടതിയിൽ എത്തിയത്.
മംഗളത്തിൽ ശശീന്ദ്രനെതിരായ വാർത്ത അവതരിപ്പിച്ചത് പ്രദീപായിരുന്നു. ഇതാണ് പ്രദീപിനെ കേസിൽ കുടുക്കിയതും ജയിലിലാക്കിയതും. ശശീന്ദ്രൻ പീഡിപ്പിച്ചെന്ന് ആരോപിച്ച് മംഗളത്തിലെ റിപ്പോർട്ടർ കോടതിയിൽ പരാതിയും നൽകി. എന്നാൽ പിന്നീട് പരാതിക്കാരെ കേസിൽ നിന്നും പിന്മാറി. ഇതോടെ ശശീന്ദ്രൻ മന്ത്രിയായി. ഇത് മംഗളത്തിന് എതിരായ കേസിനെ ബലപ്പെടുത്തുന്ന സാഹചര്യവും വന്നു. മംഗളത്തിൽ സംപ്രേഷണം ചെയ്ത ഫോൺ സംഭാഷണത്തിൽ ശശീന്ദ്രൻ വ്യക്തത വരുത്തിയതുമില്ല. എന്നാൽ ശശീന്ദ്രനെ കുടുക്കിയെന്ന തരത്തിലാണ് ജ്യൂഡീഷ്യൽ കമ്മീഷൻ നിരീക്ഷണം പോലും എത്തിയത്. ഏത് സാഹചര്യത്തിലായാലും ശശീന്ദ്രനെ പോലെ ധാർമികത അവകാശപ്പെടുന്ന മന്ത്രിക്ക് ഇത്തരത്തിൽ പൈങ്കിളി സംസാരിക്കാമോ എന്നതും ഉയർന്ന ചോദ്യമാണ്. ഈ സാഹചര്യത്തിലാണ് ശശീന്ദ്രനെതിരായ കേസ് വീണ്ടും ചർച്ചയാക്കാൻ എസ് വി പ്രദീപ് തയ്യാറെടുക്കുന്നത്.
മംഗളം ടിവിയിൽ കേൾപ്പിച്ചത് ശശീന്ദ്രന്റേതാണെന്ന ഉത്തമ വിശ്വാസം തനിക്കുണ്ട്. വനിതാ ജേർണലിസ്റ്റിന്റെ വാക്കുകൾ ഇക്കാര്യത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ ശശീന്ദ്രനും വനിതാ മാധ്യമ പ്രവർത്തകയും തമ്മിൽ എല്ലാം പറഞ്ഞു തീർത്തുവെന്നും അതുകൊണ്ട് തന്നെ കോടതി വിധികൾ ശശീന്ദ്രന് അനുകൂലമായെന്നും പ്രദീപ് ഹൈക്കോടതിയിൽ വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ ടേപ്പിലെ ശബ്ദവുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിന് സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ്. രാഷ്ട്രീയ ശക്തി ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശശീന്ദ്രൻ ഇടപെടൽ നടത്തിയെന്നും പ്രദീപ് ആരോപിക്കുന്നു. ഈ കേസ് അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.
മംഗളം പുറത്തുവിട്ട ഓഡിയോ ഒരു കുറ്റകൃത്യത്തിന് തെളിവാണ്. ക്രൈംബ്രാഞ്ച് കേസിൽ തന്റെ ശബ്ദ പരിശോധനക്ക് ഏറെ പ്രാധാന്യം ഉണ്ടെന്നും അത് തനിക്ക് ദോഷമാകുമെന്നും അതിനാൽ അത് പരിശോധിക്കപ്പെടാൻ പാടില്ലെന്നും ശശീന്ദ്രൻ ആഗ്രഹിക്കുന്നു. ക്രൈം ബ്രാഞ്ചിന് മുന്നിൽ എ കെ ശശീന്ദ്രനും മാധ്യമ പ്രവർത്തകരും കക്ഷികളായി 51 & 52/CR/OCW1 /17/TVPM എന്ന നമ്പരിൽ 120 B IPC, 67 A IT ACT വകുപ്പുകളിൽ FIR നിലവിൽ ഉണ്ട്. പക്ഷേ ഇക്കാര്യത്തിൽ അന്വേഷണം നടന്നുമില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രദീപ് പരാതി നൽകിയുന്നു. പക്ഷേ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മംഗളം ചാനലിന്റെ സഹായമില്ലാതെ സ്വന്തം നിലയിലാണ് പ്രദീപിന്റെ നീതിയുറപ്പിക്കാനുള്ള പോരാട്ടം. ഇത് ഫലത്തിൽ ശശീന്ദ്രൻ കേസിനെ വീണ്ടും സജീവ ചർച്ചയാക്കും.
ഫോൺ കെണിയിൽ മംഗളം ചാനലിനെതിരേയും കേസെടുത്തിരുന്നു. ഇതിൽ മംഗളം സിഇഒ അടക്കമുള്ളവർ റിമാൻഡിലാവുകയും ചെയ്തു. ശശീന്ദ്രൻ കേസിൽ നിന്ന് രക്ഷപ്പെടുമ്പോഴും ഈ നിയമ നടപടി തുടരുകയാണ്.മംഗളം ചാനൽ സംപ്രേഷണം ചെയ്തത് ശശീന്ദ്രന്റെ ശബ്ദമാണോ എന്നതാണ് ഉയരുന്ന ചോദ്യം. ശാസ്ത്രീയ ശബ്ദ പരിശോധനയിലൂടെ ഇത് ബോധ്യപ്പെടുത്താവുന്നതേ ഉള്ളൂ. എന്നാൽ കേരളാ പൊലീസ് ഇത് ചെയ്തില്ല. ശശീന്ദ്രൻ തന്നെ ശബ്ദം തന്റേതല്ലെന്ന് പറയുന്നില്ല. ഈ സാഹചര്യത്തിലാണ് ശശീന്ദ്രന്റെ ശബ്ദത്തിന്റെ ആധികാരികതയിൽ അന്വേഷണത്തിന് കേസിൽ പ്രതിചേർക്കപ്പെട്ട മാധ്യമ പ്രവർത്തകർ രംഗത്ത് വരുന്നത്. തങ്ങളുടെ സത്യസന്ധത തെളിയിക്കാൻ ഇത് ആവശ്യമാണ്. എന്നാൽ പൊലീസ് ഇതിന് തയ്യാറാകുന്നുമില്ല. അശ്ലീല സംഭാഷണം ശശീന്ദ്രന്റേത് തന്നെയെന്ന് തെളിഞ്ഞാൽ വാർത്ത സന്ധ്യസന്ധമെന്ന് വ്യക്തമാകും. ഇതിലൂടെ മാത്രമേ മാധ്യമ പ്രവർത്തകർക്ക് രക്ഷ നേടാൻ കഴിയൂ. ഇതിനുള്ള നിയമ വഴികളാണ് പ്രദീപ് തേടുന്നത്.
തങ്ങൾക്കെതിരായ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ആദ്യം ഒരു ഇടത് മന്ത്രിയുടേത് എന്ന പേരിലും പിന്നീട് പേര് പറഞ്ഞും മംഗളം ടിവി പുറത്ത് വിട്ട ഓഡിയോ ക്ലിപ്പാണ് പ്രശ്നം. ഫോൺ രതിയുടെ വിഭാഗത്തിൽ പെടുത്താവുന്ന അശ്ലീമാണ് ചാനൽ കേൾപ്പിച്ചത്. ഇത് ഫോൺ സെക്സ് എന്നാണ് വിലയിരുത്തൽ. എന്റെ സുന്ദരിക്കുട്ടി പറയ്, നിനക്കിപ്പോ എന്താണ് വേണ്ടത്.. ഞാൻ നിന്നെ കടിച്ച് കടിച്ച് തിന്നട്ടേ.. മാറത്ത് കിടക്കാം.. 71 കാരൻ മന്ത്രി പരാതി പറയാനെത്തിയ സ്ത്രീയോട് നടത്തിയ ലൈംഗിക അതിക്രമം എന്ന തരത്തിലാണ് ഈ ഓഡിയോ ക്ലിപ്പ് മംഗളം ടി വി പുറത്ത് വിട്ടത്. പിന്നീട് ചാനാൽ ലേഖികയാണ് യുവതിയെന്നാക്കി. ഈ ലേഖികയാണ് കോടതിയിൽ ശശീന്ദ്രന് അനുകൂലമായി മാറിയത്.
ഈ ലൈംഗികസംഭാഷണങ്ങൾ നടത്തിയെന്ന മംഗളം ടെലിവിഷൻ വാർത്തയേത്തുടർന്നാണ് ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ രാജിവച്ചത്. രാജിക്ക് മുമ്പ് കോഴിക്കോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടു ശബ്ദരേഖ നിഷേധിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. താൻ കാരണം പാർട്ടിക്കോ സർക്കാരിനോ മുന്നണിക്കോ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു പ്രതികരണം. അതുകൊണ്ട് തന്നെ ഈ ശബ്ദം ശശീന്ദ്രൻ തന്നെ സ്ഥിരീകരിച്ചതാണെന്ന് മംഗളത്തിലെ ജീവനക്കാർ വിലയിരുത്തുന്നു. ലേഖികയുടെ മനസ്സ് മാറ്റത്തിന് കാരണം ഇവർക്ക് അറിയില്ല. ശശീന്ദ്രന്റെ ശബ്ദ പരിശോധന മാത്രമാണ് സത്യം പുറത്തുവരാനുള്ള പോംവഴിയെന്നാണ് ഇവരുടെ വാദം.
ഇക്കാര്യത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടാൽ ശശീന്ദ്രൻ വീണ്ടും പ്രതിക്കൂട്ടിലാകും. ശബ്ദത്തിന്റെ ആധികാരികത സിബിഐ പരിശോധിക്കും. ഈ ഫലം എതിരായാൽ മന്ത്രിക്ക് വീണ്ടും രാജിവയ്ക്കേണ്ട സാഹചര്യം പോലും ഉണ്ടാകും.
Stories you may Like
- എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം': മുഹമ്മദ് കുട്ടി
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- സമരച്ചൂടിനിടെ രാഹുൽ മാങ്കൂട്ടത്തിൽ മറുനാടനോട്
- പൂക്കോട് വെറ്ററിനറി സർവകലാശാല പുതിയ വിസി ഡോ പി സി ശശീന്ദ്രൻ രാജി വച്ചു
- ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്ക്കാരം ഷാജൻ സ്കറിയക്ക്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍