ജെറ്റ് എയർവേസ് വിമാനം റദ്ദാക്കാൻ കാരണം യന്ത്രത്തകരാറല്ല; വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് പൈലറ്റ് ഉറങ്ങാൻ പോയത്; പ്രതിഷേധം ശക്തമായതോടെ 65 യാത്രക്കാർക്ക് വേറെ വിമാനങ്ങളിൽ യാത്രയൊരുക്കി ജെറ്റ് എയർവേസ് അധികൃതർ: അപകടത്തിന് വഴിവെക്കും വിധം ഉറങ്ങാൻ പോലും സമ്മതിക്കാതെ പൈലറ്റുമാരെ കൊണ്ട് ജോലി ചെയ്യിക്കുന്ന അവസ്ഥ എന്ന് അവസാനിക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയ ജെറ്റ് എയർ വേസ് വിമാനം റദ്ദാക്കൽ നടപടിക്ക് കാരണം യന്ത്രത്തകരാർ അല്ല. മറിച്ച് പൈലറ്റ് ഉറങ്ങാൻ പോയതാണ് വിമാന യാത്ര റദ്ദാക്കാൻ കാരണം.
ഇന്നലെ പുലർച്ചെ നാലിന് മസ്കറ്റിൽ നിന്നെത്തിയ വിമാനത്തിന്റെ പൈലറ്റ് ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിനാൽ തിരിച്ചുപറക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്ര്കകാരുടെ പ്രതിഷേധത്തിനിടയാക്കിയ പ്രശ്നം ഉണ്ടായത്. 139 യാത്രക്കാരുമായി പറക്കാൻ സജ്ജമാക്കിയ തിരുവനന്തപുരം - മസ്കറ്റ് ജെറ്റ് എയർവെയ്സ് വിമാനം അവസാന നിമിഷമാണ് യാത്ര റദ്ദാക്കിയത്.
ഇതോടെ രാവിലെ 8ന് പുറപ്പെടേണ്ട വിമാനത്തിലേക്ക് ആറുമുതൽ ബോർഡിങ് പാസ് നൽകി കാത്തിരുന്നവർ ബഹളമുണ്ടാക്കിയത്. ഒടുവിൽ യാത്രക്കാർ ബഹളം വെച്ചതോടെ അത്യാവശ്യമുള്ള യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ മസ്കറ്റിലെത്തിക്കാമെന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ജെറ്റ് എയർവെയ്സ് അധികൃതർ ഉറപ്പുനൽകിയതോടെയാണ് അവർ ശാന്തമായത്.
വിശ്രമമില്ലാതെ രാവും പകലും വിമാന സർവ്വീസ് നടത്തുമ്പോൾ ഉണ്ടാകുന്ന ക്ഷീണം മൂലമാണ് പൈലറ്റ് ഉറങ്ങാൻ പോയത്. മസ്കറ്റിൽ നിന്ന് പുലർച്ചെ നാലിന് തിരുവനന്തപുരത്ത് എത്തുന്ന അതേ വിമാനമാണ് രാവിലെ എട്ടിന് തിരിച്ചുപറക്കേണ്ടത്. രാത്രിയിൽ കൊച്ചിയിൽ നിന്ന് മസ്കറ്റിലെത്തുന്ന വിമാനമാണ് ഈ സർവീസ് നടത്തുന്നത്. മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് മൂന്നര മണിക്കൂറോളം സമയം പറക്കാനുണ്ട്. തുടർച്ചയായ പറക്കലുകൾ കാരണം ക്ഷീണിതനായ പൈലറ്റ് മസ്കറ്റിലേക്ക് വിമാനം പറത്താൻ വിസമ്മതിക്കുകയും ഉറങ്ങാൻ പോവുകയും ആയിരുന്നു.
നിശ്ചിത സമയം പറന്നശേഷം പൈലറ്റുമാർക്ക് 12 മണിക്കൂറിലേറെ നിർബന്ധിത വിശ്രമം നൽകേണ്ടതാണ്. വിമാനക്കമ്പനികൾ പലപ്പോഴും ഇത് അവഗണിക്കുകയാണ് പതിവ്. ഇതാണ് പല സ്ഥലങ്ങളിലും അപകടത്തിന് വഴിവെക്കുന്നത്. പൈലറ്റ് വിശ്രമത്തിനു പോയതായും മുംബയിൽ നിന്ന് പകരം പൈലറ്റിനെ എത്തിച്ചാലേ പറക്കാനാവൂ എന്നും ജെറ്റ് എയർവെയ്സ് അധികൃതരാണ് യാത്രക്കാരെ അറിയിച്ചത്.
10.10ന് വിമാനം പുറപ്പെടുമെന്നറിയിച്ചെങ്കിലും പൈലറ്റിനെ എത്തിക്കാനായില്ല. ഇതിനിടെ, യാത്രക്കാർക്ക് മൂന്ന് ഇഡലി വീതം നൽകി വിമാനക്കമ്പനി അധികൃതർ മാറിനിന്നു. ബോർഡിങ് കഴിഞ്ഞ യാത്രക്കാർ ടെർമിനലിൽ നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ബഹളമായത്. ജെറ്റ് എയർവെയ്സ് സ്റ്റേഷന്മാനേജർ ജോയി ചിത്ര റോയ്, വിമാനത്താവള അധികൃതർ എന്നിവരെത്തിയാണ് യാത്രക്കാരെ ശാന്തരാക്കിയത്.
ഇതോടെ യന്ത്രത്തകരാറ് മൂലം വിമാനം റദ്ദാക്കുകയാണെന്ന ന്യായം ജെറ്റ് എയർവേസ് അധികൃതർ യാത്രക്കാരോട് പറയുകയായിരുന്നു. വിമാനം റദ്ദാക്കാൻ രണ്ടു കാരണങ്ങളാണ് കമ്പനികൾ വിമാനത്താവള അഥോറിറ്റിക്ക് നൽകേണ്ടത്. ഓപ്പറേഷണൽ അല്ലെങ്കിൽ ടെക്നിക്കൽ. സർവീസ് റദ്ദാക്കിയത് ഓപ്പറേഷണൽ കാരണങ്ങളാലാണെന്നാണ് ജെറ്റ് എയർവെയ്സ് എയർപോർട്ട് അഥോറിറ്റിയെ അറിയിച്ചത്.
65 പേർക്ക് വേറേ വിമാനങ്ങളിൽ യാത്രയൊരുക്കി
യാത്രക്കാരിൽ, വിസ കാലാവധി കഴിയുന്നവരും ജോലിയിൽ പ്രവേശിക്കേണ്ടവരും മസ്കറ്റിൽ നിന്ന് കപ്പലുകളിൽ ദ്വീപുകളിലേക്ക് പോകേണ്ടവരുമുണ്ടായിരുന്നു. അവരിൽ 35 പേരെ ഇന്നലെ രാത്രിയിലെ ഗൾഫ് എയർ വിമാനത്തിലും മുപ്പതോളം പേരെ എത്തിഹാദ് വിമാനത്തിലും കൊണ്ടുപോകാമെന്ന് വിമാനക്കമ്പനി അറിയിച്ചു.
ഗൾഫ് എയറിൽ ബഹറിനിലും എത്തിഹാദിൽ അബുദാബിയിലുമെത്തിക്കുന്ന യാത്രക്കാരെ കണകഷൻ ഫ്ളൈറ്റുകളിൽ മസ്കറ്റിലെത്തിക്കും. ശേഷിക്കുന്ന യാത്രക്കാർക്ക് അവരുടെ സൗകര്യാനുസരണം യാത്രചെയ്യാൻ ടിക്കറ്റ് മാറ്റിനൽകി. ഇവരുടെ വീടുകളിലേക്കും തിരിച്ചുമുള്ള യാത്രാക്കൂലി ജെറ്റ് എയർവെയ്സ് നൽകി.
വിശ്രമമില്ലാത്ത പറക്കൽ
പൈലറ്റിന് മതിയായ വിശ്രമം ലഭിക്കാത്തത് നിരവധി അപകടങ്ങൾക്കിടയാക്കിയിട്ടുണ്ട്. മംഗലാപുരം വിമാനദുരന്തത്തിനിടയാക്കിയ പൈലറ്റ് ഗ്ലൂസിക്കയ്ക്ക് എയർഇന്ത്യ മതിയായ വിശ്രമം അനുവദിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. വിദേശരാജ്യങ്ങളിൽ 12 മണിക്കൂർ വരെ നീളുന്ന ഡ്യൂട്ടിക്കിടെ നാലുവിമാനങ്ങൾ വരെ പറത്തുന്ന പൈലറ്റുമാരുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 28ന് അബുദാബിയിൽനിന്നുള്ള എത്തിഹാദ് വിമാനത്തിലെ പൈലറ്റ് യാത്രാമദ്ധ്യേ മരണപ്പെട്ടിരുന്നു ഒക്ടോബറിൽ ഇംഗ്ലണ്ടിലെ ന്യൂകാസിലിൽ നിന്ന് സൈപ്രസിലേക്ക് പോയ തോംസൺഹോളിഡേയ്സിന്റെ വിമാനം പറന്നുയർന്ന് 15 മിനിട്ടിനകം പൈലറ്റ് ബോധരഹിതനായി.
തുടർന്ന് സഹ പൈലറ്റ് എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു നവംബറിൽ 35,000 അടി ഉയരത്തിൽ കടലിനു മുകളിലൂടെ പറക്കുമ്പോൾ പൈലറ്റിന് ഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് തിരുവനന്തപുരം-ദോഹ ഖത്തർ എയർവെയ്സ് വിമാനം ഗോവ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍