ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നു; മൂന്നാറിൽ ജാഗ്രതക്കുറവുണ്ടായി: കയ്യേറ്റക്കാർക്ക് കൈത്താങ്ങായി മുഖ്യമന്ത്രി പിണറായി; ജില്ലാ കളക്ടറെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചു; ദേവികുളം സബ്കളക്ടർ ശ്രീറാമിനെ മാറ്റാനും നീക്കം തുടങ്ങിയതായി സൂചന; മുഖ്യമന്ത്രിയുടെ ശക്തമായ പ്രതികരണം വരുന്നത് പാപ്പാത്തിമലയിലെ ഭീമൻ കുരിശ് ശ്രീറാം ഇടപെട്ട് പൊളിച്ചതോടെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് കടുത്ത നിലപാടുമായി ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നടപടി തുടരുന്നതിനിടെ ഇക്കാര്യത്തിൽ വിമർശനങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത്. ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന നടത്തണമായിരുന്നുവെന്നും മൂന്നാറിൽ ജാഗ്രതക്കുറവുണ്ടായെന്നും ആണ് പിണറായി വ്യക്തമാക്കിയിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടറുടെ ഓഫീസിൽ നേരിട്ട് വിളിച്ച് മുഖ്യമന്ത്രിയുടെ അതൃപ്തി അറിയിച്ചതായാണ് സൂചനകൾ. ഇതോടെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരുന്ന ശ്രീറാമിനെ മാറ്റിയേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
ശക്തമായ അതൃപ്തി അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുരിശ് എന്തു പിഴച്ചുവെന്നാണ് ഇന്നെ പാപ്പാത്തിമലയിലെ കുരിശ് പൊളിച്ചതിനെതിരെ പിണറായിയുടെ പ്രതികരണം. കുരിശ് തകർത്ത് ഒഴിപ്പിക്കൽ നടത്തിയതിൽ അതൃപ്തിയുണ്ട്. കുരിശിൽ കൈവയ്ക്കുമ്പോൾ സർക്കാരിനോട് ആലോചിക്കണമായിരുന്നു. കുരിശ് സർക്കാർ പൊളിച്ചുവെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. ബാക്കി നടപടികൾ നാളെ പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ സബ്കളക്ടർ ശ്രീറാമിനെ മാറ്റിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നു. കയ്യേറ്റക്കാരുടെ പക്ഷത്തുനിൽക്കുന്നവരുടെ ഏറെക്കാലത്തെ ആവശ്യമാണിത് എന്നതും ശ്രദ്ധേയമാണ്.
അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരിൽ ഇടുക്കി ജില്ലാ കലക്ടർ ജി.ആർ. ഗോകുലും സബ് കലക്ടർ വി. ശ്രീറാമും ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ഇന്ന് പ്രസ്താവിച്ചിരുന്നു. 100 പൊലീസുകാരെ വിളിച്ചുകൊണ്ടുവന്ന് ഒഴിപ്പിക്കൽ നടത്തുന്നതു ശരിയല്ല. ദുഃഖഃവെള്ളിയാഴ്ച പ്രർഥിക്കാൻ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. സബ് കലക്ടറും മാധ്യമങ്ങളും ഭരണം കൈയേറാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പും ജയചന്ദ്രൻ നൽകി.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി തന്നെ ശ്രീറാമിന്റെ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ജില്ലാ ഭരണകൂടത്തിന്റെ കയ്യേറ്റമൊഴിപ്പിക്കലിന് എതിരെ കടുത്ത നിലപാടുമായി രംഗത്തെത്തുന്നത്. ഇതോടെ സിപിഐ കയ്യാളുന്ന റവന്യൂ വകുപ്പിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതും ചർച്ചയാവുകയാണ്. അടുത്ത സിപിഐ-സി.പി.എം പോരിനും ഇതു കാരണമായേക്കും.
പാപ്പാത്തിമലയിലെ ഭീമൻ കുരിശ് പൊളിച്ചതിനെതിരെ സിപിഐഎം നേതാവും ദേവികുളം എംഎൽഎയുമായ എസ്. രാജേന്ദ്രനും എതിർപ്പുമായി എത്തിയിരുന്നു. നേരത്തേ മുതലേ സബ്കളക്ടർക്കെതിരെ ജില്ലയിൽ സി.പി.എം നേതൃത്വം ശക്തമായ വിമർശനമാണ് അഴിച്ചുവിടുന്നത്. ഇന്ന് അത് രൂക്ഷമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും പരസ്യ നിലപാടുമായി എത്തുന്നത്.
പൊലീസും സബ്കളക്ടറും ജനങ്ങളെ പേടിപ്പിക്കാൻ ശ്രമിക്കുകയാണ്. കൈയേറ്റമുണ്ടെങ്കിൽ അത് ഒഴിപ്പിക്കണം. അല്ലാതെ പകരം കുരിശ് പൊളിക്കാൻ തയ്യാറാകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ഭൂമി ഏറ്റെടുത്ത് മറ്റുള്ളവർ പ്രവേശിക്കുന്നത് വിലക്കിയാൽ മതി. മൂന്നാറിൽ യുദ്ധമൊന്നും ഇല്ലല്ലോ 144 പ്രഖ്യാപിക്കാനെന്നും രാജേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
കൈയേറിയ സ്ഥലം തിരിച്ചെടുക്കുന്നതിൽ വലിയ അത്ഭുതമൊന്നും സൃഷ്ടിക്കേണ്ടതില്ല. സിനിമ പോലുള്ള സാഹചര്യമൊരുക്കി ഈ പൊളിക്കൽ എന്തിനാണെന്ന് മനസിലാകുന്നില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചതിനോട് യോജിപ്പില്ല. സ്ഥലം ഏറ്റെടുത്ത് പ്രാർത്ഥനയ്ക്ക് പോകുന്നത് നിരോധിച്ചാൽ മതിയായിരുന്നു, പകരം കുരിശ് പൊളിച്ചത് ലോകമെങ്ങുമുള്ള ക്രിസ്ത്യൻ മതവിശ്വാസികൾക്ക് വേദനയുണ്ടാക്കുന്ന ദൃശ്യങ്ങൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ഭാഗമായുള്ളവർ ഇതിന് പോകാൻ പാടില്ല. വിശ്വാസമാണ് മുന്നിലുള്ളത്. അതിനെ ഇല്ലാതാക്കാൻ പാടില്ല. കുരിശ് തകർത്താലും വിശ്വാസത്തെ തകർക്കാനാവില്ല. ഉദ്യോഗസ്ഥർക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കിൽ നന്നായി അധ്വാനിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരെ ദ്രോഹിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, റവന്യൂ അധികാരികളുടെ കയ്യേറ്റമൊഴിപ്പിക്കൽ തടയാനായും ഇന്ന് ശ്രമം നടന്നിരുന്നു. വഴിയിലുടനീളം ഇവരെ തടയാനായുള്ള ശ്രമങ്ങൾ നടന്നു. മാർഗതടസമുണ്ടാക്കാനായി വഴിയിൽ വാഹനങ്ങൾ കൊണ്ടിട്ടിരുന്നു. ജെസിബി ഉപയോഗിച്ച് വഴിയിലുണ്ടായിരുന്ന വാഹനങ്ങൾ മാറ്റിയതിന് ശേഷമാണ് സംഘം മുന്നോട്ട് നീങ്ങിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജെസിബി അടക്കമുള്ള വൻ സന്നാഹത്തോടെയാണ് ഒഴിപ്പിക്കൽ സംഘം കൈയേറ്റ ഭൂമിയിൽ എത്തിയത്. പ്രതിബന്ധങ്ങളെല്ലാം മറികടന്ന് പാപ്പാത്തിചോലയിൽ സർക്കാർ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമൻ കുരിശ് റവന്യൂസംഘം പൊളിച്ചുമാറ്റുകയായിരുന്നു.
ചെറുകിട കയ്യേറ്റക്കാരെ മാത്രമേ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഉപദ്രവിക്കുന്നുള്ളൂവെന്നതായിരുന്നു സി.പി.എം ഇടുക്കി ഘടകത്തിന്റെ പരാതി. ഇതിനേയും തങ്ങൾ എതിർക്കുന്നതെന്നും നിലപാട് എടുത്തു. എന്നാലിപ്പോൾ മൂന്നാറിലെ 2000ത്തോളം വരുന്ന കയ്യേറ്റ ഭൂമി ഒഴിപ്പിച്ചിട്ടും സബ് കളക്ടറോട് സിപിഎമ്മിന് പരിഭവം മാറുന്നില്ല. എന്തിന് നിരോധനാജ്ഞ പുറപ്പെടുവിച്ചുവെന്ന വിചിത്രമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും പറയുന്നു. യഥാർത്ഥത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്റെ കുറ്റപ്പെടുത്തൽ സബ് കളക്ടർ ശ്രീറാമിനുള്ള അംഗീകാരമാണ്. സബ് കളക്ടറുടെ വീര്യത്തിൽ സി.പി.എം പോലും പലതും ഭയക്കുന്നുവെന്നതിന്റെ സൂചന. എന്തിലും ഏതിലും വർഗ്ഗീയത കയറ്റി രക്ഷപ്പെടുകയെന്ന തന്ത്രത്തിനെതിരെ കൂടിയാണ് ശ്രീറാം ഇന്ന് ജെസിബി കയറ്റിയിറക്കിയത്.
ശ്രീറാമിന്റെ സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയിലെ കുരിശ് സ്ഥാപിച്ചുള്ള ഭൂമി കൈയേറ്റം ഒഴിപ്പിക്കൽ വൻകിടക്കാർക്കുള്ള ഓർമ്മപ്പെടുത്തലാണ്. ദേവികുളത്തെ കയ്യേറ്റമെല്ലാം തിരിച്ചു പിടിക്കുമെന്ന് കൂടി വ്യക്തമാക്കുകയാണ് സബ് കളക്ടർ. അതീവ രഹസ്യമായി പുലർച്ച ഓപ്പറേഷൻ നടത്താൻ ശ്രീറാമിനായി. കയ്യേറ്റമാഫിയയയുടെ നിയമ നടപടിയെന്ന ഭീഷണിയും ഫലം കണ്ടില്ല. എല്ലാ അർത്ഥത്തിലും ദേവികുളത്തെ ഓപ്പറേഷണിലൂടെ പ്രതീക്ഷ വാനോളം ഉയർത്തുകയാണ് സബ് കളക്ടർ.
സ്പിരിറ്റ് ഇൻ ജീസസ് എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ സമ്മർദ്ദവും ഭീഷണിയും മറികടന്ന് തന്നെയാണ് ശ്രീറാം 2000 ഏക്കർ തിരിച്ചു പിടിച്ചത്. കുരിശ് ഇന്നു തന്നെ പൊളിച്ചൂ നീക്കണമെന്ന സബ് കളക്ടറുടെ നിർദ്ദേശത്തെ തടയാനുള്ള കരുത്ത് കളക്ടർക്കും ഉണ്ടായില്ല. ദേവികുളത്തെ ഒഴിപ്പിക്കലിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പൂർണ്ണ പിന്തുണ നൽകിയതായിരുന്നു ഇതിന് ബലമായത്. ഇതോടെ പാപ്പത്തിചോലയിലെ ആത്മീയ ടൂറിസത്തിന് അന്ത്യവുമായി.
ഇതിന് പിന്നാലെയാണ് ഇടുക്കിയിലെ സി.പി.എം ജില്ലാ നേതൃത്വവും എംഎൽഎയും അതിനു പിന്നാലെ മുഖ്യമ്ന്ത്രി തന്നെയും ഇടുക്കിയിലെ കയ്യേറ്റങ്ങൾക്കെതിരെ രംഗത്തുവന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടുക്കിയിൽ അടുത്തദിവസം കയ്യേറ്റം വിഷയത്തിൽ യോഗം നടക്കാനിരിക്കുകയാണ് ഇതിന് തൊട്ടുമുമ്പ് പിണറായി തന്നെ ജില്ലാ ഭരണകൂടത്തിനെതിരെ പ്രസ്താവനയുമായി വന്നതോടെ റവന്യൂ അധികാരികൾക്കെതിരെയാണ് അദ്ദേഹത്തിന്റെ നിലപാടെന്നും വ്യക്തമാകുന്നു. ഇനി ഇക്കാര്യത്തിൽ സർക്കാരിന്റെ അടുത്ത നടപടികൾ കയ്യേറ്റക്കാർക്കൊപ്പം ആകുമോയെന്ന ചോദ്യവും ഉയരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്