പൊലീസിനു നൽകിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതായി തിരിച്ചറിഞ്ഞു പിണറായി; ഉന്നത തലത്തിലെ പോര് അവസാനിപ്പിക്കാൻ കടുപ്പക്കാരന്റെ വേഷം വീണ്ടും പുറത്തെടുത്തേക്കും; ലക്ഷ്യമിടുന്നത് അടിമുടി പരിഷ്കാരം; ഫോൺ ചോർത്തൽ വിവാദത്തോടെ ജേക്കബ് തോമസിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊലീസിന്റെ തലപ്പത്തെ തമ്മിലടിയിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത നിരാശ. ഡിജിപി ലോക്നാഥ് ബെഹ്റയൊഴികെയുള്ളവർ പരസ്പരം തമ്മിലടിക്കുന്നുവെന്നാണ് വിലയിരുത്തൽ. സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ മുഖ്യമന്ത്രി കടുത്ത നിരാശനാണ്. അതുകൊണ്ട് ത്ന്നെ പൊലീസിന്റെ തലപ്പത്ത് വൻ അഴിച്ചു പണിയും വരും. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ നീക്കങ്ങളിൽ ഐഎഎസ് ലോബിക്കൊപ്പം ഐപിഎസുകാരും നിലയുറപ്പിച്ചു. ഇതിൽ പ്രകോപിതനായ ജേക്കബ് തോമസ് എടുത്ത നടപടികളിലും പിണറായി അതൃപ്തനാണ്. ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾ മുഖ്യമന്ത്രിയെടുക്കും.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ഇ മെയിലും മൊബൈൽ ഫോണും പൊലീസ് ചോർത്തിയെന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആരോപണം സർക്കാരിനു പുതിയ തലവേദനയായി. ഐ.പി.എസ്.ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ സഹിക്കാനാവില്ലെന്നു കാട്ടി പദവി ഒഴിയുകയാണെന്നു പറഞ്ഞു കത്തു നൽകിയ ജേക്കബ് തോമസിനെ അനുനയിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഫോൺ ചോർത്തുന്നുവെന്നു പറഞ്ഞ് അദ്ദേഹം ഡി.ജി.പി: ലോക്നാഥ് ബെഹ്റയ്ക്കു കത്തു നൽകിയത്. ഇത് വാർത്തയായതോടെ പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനവുമായെത്തി. നിർണ്ണായക ഘട്ടത്തിൽ പിന്തുണച്ചിട്ടും ജേക്കബ് തോമസ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസിൽ സമ്പൂർണ അഴിച്ചുപണി ഉണ്ടായേക്കും. എന്നാൽ നിയമസഭ കഴിയുന്നതുവരെ കാത്തിരിക്കാനാണ് സർക്കാർ നീക്കം. വിജിലൻസ് ഡയറക്ടറായി പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ഡി.ജി.പി: രാജേഷ് ദിവാനെ നിയമിക്കുമെന്നും സൂചനയുണ്ട്. ദക്ഷിണമേഖലാ എഡിജിപിയായ സന്ധ്യയ്ക്കും ഉത്തരമേഖലാ എഡിജിപി സുധേഷ് കുമാറിനും കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിയമനം ലഭിച്ചിട്ടുണ്ട്. ഈ രണ്ട് പദവികളിലും ആളെ കണ്ടെത്തണം. ഇതിനൊപ്പം ഐജി തലത്തിലും മാറ്റങ്ങളുണ്ടാകും. ടോമൻ തച്ചങ്കരിയെ പോലുള്ളവർക്കും നിയമനം ലഭിച്ചേക്കും. എസ് പി തലത്തിലും അഴിച്ചു പണി അനിവാര്യമാണെന്ന് പിണറായി വിലിയിരുത്തുന്നു. ലോക്നാഥ് ബെഹ്റയുടെ പ്രവർത്തനത്തിൽ മുഖ്യമന്ത്രിക്ക് പരാതിയില്ല.
എന്നാൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂർ റെഞ്ച് ഐജി നടത്തിയ പരാമർശവും ചർച്ചയായി. പൊലീസിനെ കൊണ്ട് മാത്രം ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു പ്രസ്താവന. ഇത് നിരുത്തരവാദപരമായെന്ന് മുഖ്യമന്ത്രി വിലയിരുത്തുന്നു. ബെഹ്റ എത്തിയ ശേഷം കൊലപാതകക്കേസുകളും മറ്റും ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നു. ക്രമസമാധാന പാലനത്തിലും ഈ മികവ് കാട്ടണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. ഇതിനിടെ വിവിധ ഗ്രൂപ്പുകളാണ് പൊലീസ് മാറി. ജേക്കബ് തോമസിനും ശ്രീലേഖയ്ക്കും സന്ധ്യയ്ക്കുമെല്ലാം പൊലീസിൽ ഗ്രൂപ്പുകളുണ്ട്. മനോജ് എബ്രഹാമും തന്റേതായ ഗ്രൂപ്പുകളെ വളർത്തുന്നു. സൈബർ ഡോമിനെതിരായി ഉയർന്ന അഴിമതി ആരോപണങ്ങളും ഗൗരവത്തോടെ കാണുന്നു. ഇതിനെല്ലാം തടയിടണമെന്നാണ് ബഹ്റയോട് പിണറായിയുടെ ആവശ്യം.
എക്സൈസിൽ ഋഷിരാജ് സിംഗിനെ നിയമിച്ചത് മാത്രമാണ് പിണറായിക്ക് ആശ്വസിക്കാനുള്ളത്. സിങ്കം പേരുദോഷമുണ്ടാക്കിയില്ലെന്നും വിലയിരുത്തുന്നു. ജയിലുമായി ബന്ധപ്പെട്ടുയർന്ന വിവാദവും ഗൗരവമുള്ളതാണ്. നിസാമിന്റെ ഫോൺ വിളി പുറത്തുവന്നത് സർക്കാരിന് കളങ്കമാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ പാർട്ടി ഗ്രാമങ്ങളുണ്ടെന്ന വാർത്തയ്ക്ക് പുറമേയായിരുന്നു ഇത്. ഇതിനൊപ്പമാണ് ജേക്കബ് തോമസിന്റെ ഫോൺ ചോർത്തൽ പരാതി. ഇന്റലിജൻസ് മേധാവി ശ്രീലേഖയെ ലക്ഷ്യമിട്ടാണ് ജേക്കബ് തോമസിന്റെ പരാതി. സമാനമായ ആക്ഷേപം നേരത്തെ ടോമിൻ തച്ചങ്കരിയും ഉന്നയിച്ചിരുന്നു. പൊലീസിലെ ഭിന്നതയുടെ പുതിയ തെളിവായി ജേക്കബ് തോമസിന്റെ പരാതിയെ മുഖ്യമന്ത്രി കാണുന്നു.
ഐ.ജിമാർക്ക് ഫോൺ ചോർത്താനുള്ള അനുമതി നൽകിയത് പുനഃപരിശോധിക്കണമെന്നാണു ജേക്കബ് തോമസിന്റെ ആവശ്യം. വിജിലൻസിന്റെ രഹസ്യവിവരങ്ങളിൽ പലതും തന്റെ ഇമെയിലിൽനിന്നു മോഷ്ടിക്കപ്പെട്ടതായി സംശയമുണ്ടെന്ന് അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നു. ആഭ്യന്തര സുരക്ഷയുടെ ഭാഗമായി ഐ.ജിമാർക്ക് ഫോൺ, ഇമെയിൽ രേഖകൾ ചോർത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും ഈ പഴുതുപയോഗിച്ച് ഇവർ തന്റെ വകുപ്പിലെ സുപ്രധാന രേഖകൾ ചോർത്തുന്നുവെന്നുമുള്ള ആശങ്കയാണ് ജേക്കബ് തോമസ് ഡി.ജി.പിയുമായി പങ്കുവച്ചിരിക്കുന്നത്. ജേക്കബ് തോമസിന്റെ ഈ സംശയത്തിനു കഴമ്പില്ലെന്ന നിലപാടാണ് ആഭ്യന്തരവകുപ്പിനുള്ളത്.
വിജിലൻസിന്റെയും ആഭ്യന്തരവകുപ്പിന്റെയും സെക്രട്ടറിയായ നളിനി നെറ്റോ അറിയാതെ ആരുടെ ഫോണും ചോർത്താനാകില്ല. പിന്നെ എങ്ങനെ ഈ സംശയം ജേക്കബ് തോമസിനുണ്ടായി എന്നാണു പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയ്ക്കു പരാതി നൽകാതെ വിജിലൻസ് ഡയറക്ടർ പരാതിയുമായി ഡി.ജി.പിയെ സമീപിച്ചതും ഇക്കാര്യം പുറത്തായതിലും സർക്കാരിൽ കടുത്ത അമർഷമുണ്ട്. പ്രതിപക്ഷം ജേക്കബ് തോമസിന്റെ നടപടികൾ രാഷ്ട്രീയായുധമാക്കുന്നതും നിയമസഭയിൽ സർക്കാരിനെതിരെ തുടരെ ആരോപണങ്ങളുന്നയിക്കുന്നതുമെല്ലാം മുഖ്യമന്ത്രിയെ കുഴക്കുന്നുണ്ട്.
തങ്ങളെ വിജിലൻസ് ഡയറക്ടർ വേട്ടയാടുകയാണെന്ന പരാതിയുമായി ഐ.എ.എസ്ഐ.പി.എസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുടെ അഴിമതിക്കേസുകളടക്കം കൈകാര്യം ചെയ്യുന്ന വിജിലൻസ് ഡയറക്ടർ ആ ജോലി പൂർത്തിയാക്കാതെ എല്ലാ മേഖലയിലും കൈവയ്ക്കുന്നത് ശരിയല്ലെന്ന് ഇടതുമുന്നണിയിൽതന്നെ ചിലർ അഭിപ്രായപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍