കെ എം മാണിയെ ബ്രിട്ടീഷ് പാർലമെന്റിലും ഉമ്മൻ ചാണ്ടിയെ യുഎന്നിലും ആദരിച്ച പോലെയാണോ പിണറായി വിജയനെ ലോക പ്രശസ്ത വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചതും? ബാൾടിമോറിൽ എത്തിയ പിണറായി സന്ദർശിച്ചപ്പോൾ ചർച്ചകൾ നടത്തിയേയുള്ളൂവെന്ന് സ്ഥിരീകരിച്ച് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസ് റിലീസ്; മനോരമ ലേഖകന്റെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; നിപ്പ വൈറസ് ബാധ പ്രതിരോധിച്ചതിന് മുഖ്യമന്ത്രിയെ ഐ എച്ച് വി ആദരിച്ചെന്നത് പച്ചക്കള്ളമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിലെ ബാൾടിമോറിൽ പ്രവർത്തിക്കുന്ന ലോക പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (ഐഎച്ച്വി) ആദരിച്ചുവെന്നാണ് ഔദ്യോഗികമായി സംസ്ഥാന സർക്കാർ പറയുന്നത്. നിപ്പ വൈറസ് ബാധ പ്രതിരോധിക്കുന്നതിനു കേരള സർക്കാർ എടുത്ത നടപടികൾക്കുള്ള അംഗീകാരമായാണു മുഖ്യമന്ത്രിയെ ഐഎച്ച്വി ആദരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബർട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചുവെന്നും ഇന്ന് മനോരമയിൽ പോലും വാർത്തയുണ്ട്. എയ്ഡ്സിനു കാരണമാകുന്ന എച്ച്ഐവി വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണു ഡോ. ഗെലോ. 1996-ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ആദ്യമാണ്. ഹ്യൂമൻ വൈറോളജിയിൽ ലോക പ്രശസ്ത ശാസ്ത്രജ്ഞരുടെ പ്രവർത്തനകേന്ദ്രമാണ് ബാർടിമോർ ഐഎച്ച്വി. മന്ത്രി കെ.കെ.ശൈലജയും ചടങ്ങിൽ സംബന്ധിച്ചുവെന്നൊക്കെയാണ് ഇന്നത്തെ പത്രവാർത്തകൾ.
എന്നാൽ ഇതിൽ ശരിയില്ലെന്നാണ് മനോരമ ലേഖകനായ ജാവേദ് പർവേശ് പറയുന്നത്. ബാള്‍ട്ടിമോറിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ്‍ വൈറോളിയില് മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. സന്ദര്‍ശകര്‍ക്കുള്ള പലക അതായത്, ഹോണറി മെമന്റോയും ഇവർ നൽകിയെന്നാണ് ജാവേദ് പർവേശ് കുറിപ്പിടുന്നത്. ഇതിന് പിന്നാലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (ഐഎച്ച്വി)യുടെ പത്രക്കുറിപ്പും എത്തി. ഇതോടെയാണ് കെ എം മാണിയെ ബ്രിട്ടീഷ് പാർലമെന്റും ഉമ്മൻ ചാണ്ടിയെ യുഎന്നും ആദരിച്ചെന്ന് പറയുന്നതിന് സമാനമായ സ്വീകരണമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പിണറായിക്കും കിട്ടിയതെന്ന വാദം സജീവമാകുന്നത്. അമേരിക്കയിൽ എത്തിയ പിണറായി ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. വിഐപികൾ എത്തുമ്പോൾ നൽകുന്ന ആദരവ് പിണറായിക്കും കൊടുത്തു. അല്ലാതെ ആരും ആരേയും അങ്ങോട്ട് വിളിച്ച് ആദരിച്ചില്ലെന്ന വാദമാണ് ഇത് സജീവമാക്കുന്നത്. ഈ പത്രക്കുറിപ്പും എത്തിയതോടെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഒപ്പം പിണറായിയുടെ അമേരിക്കൻ യാത്ര വിവാദത്തിലേക്കും.
മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിലെ ബാൾടിമോറിൽ പ്രവർത്തിക്കുന്ന ലോക പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (ഐഎച്ച്വി) ആദരിക്കുന്ന ചടങ്ങിനു മുമ്പ് റോബർട്ട് ഗെലോയും ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞരും അക്കാദമിക് വിഭാഗങ്ങളുടെ തലവന്മാരും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി ചർച്ച നടത്തിയെന്നുമൊക്കെയായിരുന്നു വാർത്തകൾ. ഗവേഷണ രംഗത്തു കേരളവുമായുള്ള സഹകരണം, തിരുവനന്തപുരത്തു സ്ഥാപിക്കുന്ന രാജ്യാന്തര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം എന്നിവയാണു ചർച്ച ചെയ്തത്. ഡോ. എം വിപിള്ള, ഡോ. ശാർങ്ധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സ്വീകരണച്ചടങ്ങിൽ ഡോ. റോബർട്ട് ഗെലോ, ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ വൈറോളജി ഡയറക്ടർ ഡോ. ശ്യാംസുന്ദർ കൊട്ടിലിൽ എന്നിവരും പ്രസംഗിച്ചു. ഇതെല്ലാം വിഐപി എത്തിയതു കൊണ്ട് മാത്രം നടന്ന ചടങ്ങുകളാണ്. അതിന് അപ്പുറം ഒന്നുമില്ലെന്ന വാദമാണ് സജീവമാകുന്നത്.
നല്ല അന്തസ്സായി വലിഞ്ഞു കയറി ചെന്നെന്ന്... ചെന്ന സ്ഥിതിക്ക് സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി അവർ ഒരു മെമന്റോ കൊടുത്തു... അല്ലാതെ അവാർഡും വാഴക്കായുമൊന്നുമല്ലെന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. എന്തിനായിരുന്നു മുഖ്യമന്ത്രീ, ഈ കപട നാടകം.?. മലയാളികളെ ഇങ്ങനെ നാണം കെടുത്തേണ്ട ആവശ്യമുണ്ടായിരുന്നോ?. ഒരു സ്ഥാപനം സന്ദർശിക്കുന്നവർക്ക് അവിടുത്തെ അധികാരികൾ നൽകുന്ന ഉപഹാരം അവാർഡായി പരിഗണിച്ച് ലക്ഷങ്ങൾ മുടക്കി മുഖ്യമന്ത്രി അത് വാങ്ങാൻ പോയത് എന്തിനായിരുന്നു?. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി തന്നേ മതിയാകൂ. ഇതോടെ പിണറായിയുടെ അമേരിക്കൻ യാത്ര ദുരൂഹമാണെന്ന സംശയം കൂടുതൽ ശക്തമായി. ആര് ഉപദേശിച്ചാലും ഈ ഉഡായിപ്പിന് പിണറായി കൂട്ടുനിൽക്കരുതായിരുന്നു. കള്ളൻ എന്നല്ല കള്ളന് കഞ്ഞി വെച്ചവൻ എന്ന പേരാണ് താങ്കൾക്ക് യോജിക്കുക.-ഇങ്ങനെയാണ് ബിജെപിയുടെ മീഡിയാ സെൽ കൺവീനറായ സന്ദീപ് വിഷയം ചർച്ചയാക്കുന്നത്. അതായത് പിണറായിയുടെ സന്ദർശനം രാഷ്ട്രീയ വിവാദമായി മാറുമെ്ന് ഉറപ്പാവുകയാണ്.
അമേരിക്കൻ സന്ദർശനത്തിന് പോകുന്ന മുഖ്യമന്ത്രിയോട് ചില ചോ്ദ്യങ്ങൾ ബിജെപി ഉന്നയിച്ചിരുന്നു. താങ്കളുടെ 13 ദിവസം നീളുന്ന അമേരിക്കാ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടുമോ?. . മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് അനുസരിച്ച് രണ്ടേ രണ്ട് പരിപാടികളാണ് താങ്കൾക്ക് അമേരിക്കയിലുള്ളത്. ഒരെണ്ണം ഒരു സ്വകാര്യ സംഘടനയുടെ പരിപാടിയാണ്, മറ്റൊന്ന് സർക്കാരിനുള്ള ആദരം ഏറ്റുവാങ്ങൽ. ബാക്കി 11 ദിവസം അവിടെ എന്താണ് പരിപാടി?. നിപാ പ്രതിരോധ പ്രവർത്തനത്തിന് കേരളാ സർക്കാരിനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി അനുമോദിക്കുന്നു എന്ന വാർത്ത സത്യമാണോ?. ആ സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ അങ്ങനെയൊരു സംഭവം കാണാനില്ല. (അതോ പണ്ട് കെ എം മാണി ബ്രിട്ടീഷ് പാർലമെന്റിൽ അദ്ധ്വാന വർഗ്ഗ സിദ്ധാന്തം അവതരിപ്പിച്ചതു പോലെ വല്ല തട്ടിപ്പുമാണോ?.) എന്നൊക്കെയുള്ള ചോദ്യമാണ് ബിജെപി സജീവമാക്കിയത്. അതുകൊണ്ട് തന്നെ പുതിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തുന്ന വിവരങ്ങളാണ് അമേരിക്കയിൽ നിന്ന് പുറത്തുവരുന്നത്.
വിഷയത്തിൽ ജാവേദ് പർവേശ് ഇട്ട പോസ്റ്റ് ചുവടെ
എന്നും അവഗണിക്കപ്പെടുന്നവരാണ് നമ്മുടെ പ്രവാസികള്‍. നിങ്ങള്‍ അയക്കുന്ന പണമാണ് ഞങ്ങളുടെ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലെങ്കിലും നിങ്ങള്‍ക്ക് ഗുമ്മില്ല എന്നാണ് ഞങ്ങള്‍ കരുതുന്നത്.
മാണി സാര്‍ ബ്രിട്ടീഷ് പാര് ലമെന്ില് അധ്വാനവര്‍ഗ സിദ്ധാന്തത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പത്രങ്ങളായ പത്രങ്ങളെല്ലാം വെണ്ടക്കയും വഴുതനങ്ങയും നിരത്തി. ബ്രിട്ടീഷ് പാര്ലമെന്രിന്റെ അടുത്ത് ഒരു ഹാള്‍ വാടകയ്ക്കെടുത്തായിരുന്നു ഈ ഉടായിപ്പ്. ഇതിനായി പട്ടി പായും പോലെ പാഞ്ഞ പ്രവാസികളെ പത്രക്കുറിപ്പില്‍ നിന്ന് നൈസായി വെട്ടി .'ബ്രിട്ടീഷ് പാലര്മെന്റിലെ' സ്വാഗതവും നന്ദിയും പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും അവറാച്ചനും അന്നമ്മയും ചെയ്താല്‍ പിന്നെ പരിപാടിയുടെ ഗ്ലാമര്‍ കുറയില്ലേ?
ഹാള്‍ സംഘടിപ്പിക്കാനും മൈക്ക് ഫിറ്റ് ചെയ്യാനും പൂ വാങ്ങാനും പാഞ്ഞ പാവം മലയാളി പ്രവാസി ഔട്ടാകുന്നത് ചരിത്രത്തില്‍ ആദ്യമാകില്ല. ബാള്‍ട്ടിമോറിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ്‍ വൈറോളിയില് മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. സന്ദര്‍ശകര്‍ക്കുള്ള പലക അതായത്, ഹോണറി മെമന്റോയും ഇവര്‍ നല്കി. ഇതെല്ലാം സാധ്യമാക്കുന്നതിനായി അധ്വാനിച്ച മലയാളികളും പിന്നെ അവിടെ ജോലി ചെയ്യുന്ന ഡോ.ശ്യാം കോട്ടിലും മറ്റും മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പുറത്തായി.
ഞമ്മക്ക് ഇവര്‍ കഴിഞ്ഞിട്ടേ എന്തുമുള്ളു. നിങ്ങളുടെ അധ്വാനത്തിന് അഭിവാദ്യങ്ങള്‍. മുഖ്യമന്ത്രി പങ്കുവയ്ക്കാത്ത നിങ്ങളുടെ ഫോട്ടോ ഇവിടെ ഷെയര്‍ ചെയ്യുന്നു. ജയ് കിസാന്‍, ജയ് മലയാളി.
ഈ പോസ്റ്റിന് പിന്നാലെയും മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയെ കളിയാക്കി ഫോട്ടോ സഹിതം ഫെയ്സ് ബുക്കിൽ ജാവേദ് നിറയുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ബുദ്ധിജീവിയും മഹാനും മലയാളിയുമായ ഞാന്‍ ആംസ്റ്റർഡാമിലെ പ്രശസ്തമായ ഹൈനിക്കണ് മ്യൂസിയത്തിന്റെ ആദരവ് ഏറ്റുവാങ്ങി നിൽക്കുന്നു. (കോട്ട് ശ്രദ്ധിക്കുമല്ലോ) (അങ്ങോട്ട് പോയി ടിക്കറ്റിലാണ് കയറിയതെന്നും ഈ കൈയിലുള്ള ഗ്ലാസ് ഒരു ഹോണറി മെമന്റോയാണെന്നും പറഞ്ഞാല്‍ ബ്ലോക്ക് ചെയ്യും)-എന്നാണ് രണ്ടാമത്തെ കമന്റ്.
അങ്ങനെ എല്ലാ അർത്ഥത്തിലും പിണറായിയുടെ അമേരിക്കൻ യാത്രയെ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ് മനോരമാ ലേഖകൻ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍