ഹൊറർ സിനിമകൾ ഇഷ്ടം; രജനീകാന്ത് ഇഷ്ടനടൻ; ഹാസ്യം വായിച്ച് ചിരിക്കും; വായിക്കാനിഷ്ടം പാർട്ടി സാഹിത്യം; ഇഷ്ട വിഭവം മീൻ' മിസ്കോൾ കണ്ടാൽപോലും തിരിച്ചുവിളിക്കും; സമയനിഷ്ഠ നിർബന്ധം; രാഷ്ട്രീയത്തിൽ ബന്ധുക്കൾക്ക് കൃത്യമായി അകലം: നമ്മുടെ മുഖ്യമന്ത്രിയുടെ ഇഷ്ടങ്ങൾ ഇങ്ങനെ
കെ വി നിരഞ്ജൻ
തിരുവനന്തപുരം: ഒരാളെക്കുറിച്ച് എങ്ങനെയാണ് തീർത്തും വ്യാജമായ ഇമേജ് പ്രചരിക്കപ്പെടുന്നതെന്ന് മാദ്ധ്യമ വിദ്യാർത്ഥികൾക്ക് പഠിക്കണമെങ്കിൽ അതിനുള്ള കേസ് സ്റ്റഡികൂടിയാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം.അപ്രിയമായ സത്യങ്ങൾ തുറന്നു പറയുന്നതും, ഉപജാപങ്ങൾക്ക് പോകാതെ ആത്മിശ്വാസത്തോടെ പ്രതികരിക്കയും ചെയ്യുന്നത് ഒരുകാലത്ത് കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് അഹങ്കാരമായിരുന്നു.അഴിമതിക്കാരനും മുതലാളികളോട് മാത്രം ചങ്ങാത്തമുള്ള വ്യക്തിയുമായി അവർ പിണറായിയെ ചിത്രീകരിച്ചു.ഇന്നിപ്പോൾ ഇത്തരം നുണപ്രചാരണങ്ങൾക്ക് ഒരു ക്ഷമാപണംപോലും പറയാതെ അവർ വിജയന്റെ സ്തുതിഗീതങ്ങൾ നിറക്കയാണ്.
മാദ്ധ്യമങ്ങൾ കർക്കശക്കാരനും അതീവ ഗൗരവക്കാരനുമായ കമ്യൂണിസ്റ്റ് നേതാവിന്റെ ഇമേജ് നൽകുമ്പോഴും അവയെല്ലാം തള്ളിക്കളയുകായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും.നിലപാടുകളിൽ അണുവിട മാറ്റങ്ങൾ പ്രകടിപ്പിക്കല്ളെങ്കിലും വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും അങ്ങേയറ്റം ശാന്തനായ, മുൻവിധികളില്ലാതെ പ്രശ്നങ്ങൾ പഠിക്കുന്ന നേതാവായാണ് അവർ പിണറായിയെ വിലയിരുത്തുന്നത്. പിണറായി പാർട്ടി സെക്രട്ടറിയായപ്പോൾ എ.കെ.ജി സെന്ററിലെ ജീവനക്കാരോട് അന്നത്തെ മുഖ്യമന്ത്രി നായനാർ പറഞ്ഞിരുന്നത് , 'ഇനി നിങ്ങൾക്ക് ക്ളോക്ക് വേണ്ട' എന്നായിരുന്നത്രേ. അത്രക്ക് ഘടികാര കൃത്യതയോടെയാണ് പിണറായിയുടെ പ്രവർത്തനം. രാവിലെ 10മണിക്ക് ഒരു പരിപാടിവച്ചാൽ 9.50ന് എങ്കിലും അവിടെയത്തെണമെന്ന് നിർബന്ധമാണ്.അത് കമ്യൂണിസ്റ്റുകാർ പാലിക്കേണ്ട കടമായണെന്നാണ് പിണറായി പറയുക.
ഫോൺവഴിയുള്ള ബന്ധങ്ങളിലും സുതാര്യത സ്വീകരിക്കുന്നയാളാണ് പിണറായി. കഴിയുന്നത്ര ഫോൺ നേരിട്ട് എടുക്കും. യോഗത്തിലോ മറ്റോ ആണെങ്കിൽ മിസ്സ്കോൾ കണ്ട് തിരിച്ചുവിളിക്കുമെന്നതും കേരളത്തിലെ ഒരു നേതാവിനും അവകാശപ്പെടാൻ കഴിയില്ല.ഒരു പ്രശ്നവുമായി ഒരാൾ വന്നാൽ ശാന്തമായി അത് കേൾക്കുകയാണ് പിണറായിയുടെ രീതി.പെട്ടെന്ന് ചാടിക്കയറി ഒരു മറുപടി കൊടുക്കില്ല. കാര്യം കൃത്യമായി തിരക്കി കേൾക്കേണ്ടവരെ കേട്ടശേഷമാണ് മറുപടി . പ്രശ്നങ്ങൾക്ക് കൃത്യമായ ഫോളോഅപ്പ് വേണമെന്നും നിർബന്ധം.പോയകാര്യത്തിന് ഫലമുണ്ടായില്ളെങ്കിൽ അത് തന്നെ അറിയിക്കണമെന്ന് കൃത്യമായി പറയും. അതുപോലെ തന്നെകൊണ്ട് കഴിയാത്ത കാര്യമാണെങ്കിൽ അതും തുറന്ന് പറയും.അപ്പോഴും ഒരു ഘട്ടത്തിലും ക്ഷുഭിതനായി പിണറായിയെ ആരും കണ്ടിട്ടില്ല.
ചിരിക്കാൻ ലുബ്ധനായ കർക്കശക്കാരനായ കമ്യൂണിസ്റ്റെന്ന് ചില മാദ്ധ്യമങ്ങൾ നൽകിയ പൊതുധാരണയും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തള്ളിക്കളയുകയാണ്.ഹാസ്യം നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് അദ്ദേഹം. തനിക്കെതിരെ വന്ന പല കാർട്ടുണുകൾപോലും അദ്ദേഹം നന്നായി ആസ്വദിച്ചിട്ടുണ്ട്.പരന്ന വായനയുണ്ടെങ്കിലും ഇപ്പോൾ തിരക്ക് അതിന് വിഘാതമാവുന്നുണ്ട്.വിമാനയാത്രയിലും മറ്റുമാണ് ഇപ്പോൾ വായന കൂടുതൽ. കഥയും, നോവലും പാർട്ടി സാഹിത്യവുമാണ് പ്രിയമെന്ന് എ.കെ.ജി സെന്ററിലെ ജീവനക്കാർ പറയുന്നു.
പക്ഷേ ചിരിക്കാത്ത മുരടനായ ഒരു കമ്യൂണിസ്റ്റായാണ് പലകാലത്തും മാദ്ധ്യമങ്ങൾ വിജയനെ ചിത്രീകരിച്ചത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ധർമ്മടത്തെ പ്രചാരണത്തിനിടെ ഇതേക്കുറിച്ച് ഈ ലേഖകൻതന്നെ ചോദിച്ചപ്പോൾ പിണറായി ചിരിക്കുകയായിരുന്നു.'ദേഷ്യം വരുമ്പോൾ അത് പ്രകടിപ്പിക്കുകയും, സന്തോഷംവരുമ്പോൾ അത് മുഖത്തുകാണിക്കയും ചെയ്യുന്ന സാധാരണ മനുഷ്യനാണ് ഞാനൊക്കെ.ചിരിക്കാതെ ഈ ലോകത്ത് ആർക്കാണ് ജീവിക്കാൻ കഴിയുക.പക്ഷേ മാദ്ധ്യമങ്ങൾ ഏത് ചിത്രമാണ് ഹൈലറ്റ് ചെയ്യുന്നത് എന്നതാണ് പ്രധാനം.പിന്നെ സദാസമയവും മുഖത്ത് ഒരു ചിരി ഫിറ്റ് ചെയത് നടക്കുന്നത് കോൺഗ്രസുകാരുടെ സംസ്ക്കാരമാണ്.അത്തരം കൃത്രിമങ്ങൾ ഞങ്ങൾ കാട്ടാറില്ല'- പിണറായി പറഞ്ഞു.
പക്ഷേ അടുത്തകാലംവരെ പിണറായി വിജയന്റെ ചിരിക്കുന്ന ഫോട്ടോകൾ മുഖ്യധാരാ മാദ്ധ്യമങ്ങൾ കൊടുക്കാറുമില്ലായിരുന്നു.അഞ്ചുവർഷംമുമ്പ് കോഴിക്കോട് നടന്ന സിപിഐ(എം) പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കോഴിക്കോട് മാനാഞ്ചിറയിൽ ഒരു ചരിത്ര പ്രദർശനം നടന്നിരുന്നു. കൊച്ചുമകളെയും തോളിലെടുത്ത് ചിരിച്ചുകൊണ്ട് സെമിനാർ കാണുന്ന പിണറായി വിജയന്റെ ചിത്രം അന്ന് ചില പത്രങ്ങളിൽ അടിച്ചുവന്നത് ചൂണ്ടിക്കാട്ടി, ഏറെക്കാലത്തിനുശേഷമാണ് പിണറായിയുടെ ഇത്തരം ഒരു പോസറ്റീവായ പടം മാദ്ധ്യമങ്ങൾ പ്രസീദ്ദീകരിക്കുന്നതെന്ന് ഇടത് സാംസ്കാരിക പ്രവർത്തകനായ ഭാസുരചന്ദ്രബാബു ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് നവമാദ്ധ്യമങ്ങും സെൽഫിക്കാലവും വന്നതോടെയാണ് ഈ ഇമേജ് പിണറായിയിൽനിന്ന് ഒഴിഞ്ഞത്.
ഒരുകാര്യത്തിലും നിർബന്ധംപിടക്കാത്ത ശാന്തനായ വ്യക്തിയാണ് ഭാര്യ കമലയും പിണറായിയെക്കുറിച്ച് പറയുന്നത്. ഇഷ്ടവിഭവം മീനാണ്. പക്ഷേ എന്തുകൊടുത്താലും കഴിക്കും. ആദ്യമൊക്കെ പുഴമീനാണെങ്കിൽ, ഇത് എവിടെനിന്ന് പിടിച്ചതാണെന്നുപോലും അദ്ദേഹം പറയുമായിരുന്നു.ഹൊറർ സിനിമകളോടുള്ള തന്റെ പിതാവിന്റെ കമ്പം അധികമാർക്കും അറിയില്ളെന്നാണ് മകൾ വീണ പറഞ്ഞത്.പക്ഷേ ഇപ്പോൾ തീയറ്ററിലോ ടീവിയിലോ സിനിമ കാണാനുള്ള അവസരങ്ങൾ കുറവ്. തിരക്കുതന്നെ കാരണം. തന്നെക്കാൾ നന്നായി തന്റെ കാര്യങ്ങൾ വിലയിരുത്താൻ കഴിയുന്നത് പിതാവിനാണെന്ന് മകൻ വിവേക് കിരൺ പറയുന്നു. പക്ഷേ വിദ്യാഭ്യാസം ജോലി തുടങ്ങിയ കാര്യങ്ങളിലൊന്നും സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കില്ല. അതൊക്കെ മക്കളുടെ ഇഷ്ടത്തിന് വിടുകയാണ് അദ്ദേഹത്തിന്റെ രീതി.
തന്റെ പേരിൽ കമല എക്സ്പോർട്ടിങ്ങ് എന്ന ഒരു കമ്പനി സിങ്കപ്പൂരിൽ ഉണ്ടെന്ന പ്രചാരണമാണ് ഇക്കാലത്തിനിടെ ഏറ്റവും വേദനിപ്പിച്ചതെന്ന് പിണറായിയുടെ ഭാര്യ കമല പറയുന്നു.അപ്പോഴും പാർട്ടിയെ തകർക്കാനായി ശത്രുക്കളുടെ അപവാദ പ്രചാരണം എന്ന നിലക്ക് അതിനെ ചിരിച്ചുതള്ളുകയായിരുന്നു പിണറായി. അതുപോലെ തന്നെ കൊട്ടാരംപോലത്തെ വീട് കെട്ടിയെന്ന കുപ്രചാരണവും കുടംബത്തിന് വേദനയുണ്ടാക്കിയപ്പോഴും പിണറായി കുലുങ്ങിയില്ല.ഈ നാട്ടിലെ ഏതൊരു സാധാരണക്കാരന്റെയും വീടുപോലാണ് തന്റെ വീടെന്നും ആർക്കും അത് കണ്ട് ബോധ്യപ്പെടാമെന്നും ഒരിക്കൽ ഇക്കാര്യത്തിൽ തന്നെ വിമർശിച്ച എഴുത്തുകാരി മഹാശ്വേതാ ദേവിക്ക് പിണറായി കത്തെഴുതിയതും,പിന്നീട് അവർതന്നെ അത് തിരുത്തിയതുമെല്ലാം ചരിത്രത്തിന്റെ ഭാഗം.
അഴിമതി പൊറുപ്പിക്കാത്ത പിണറായിക്ക് തന്റെ മക്കൾ അടക്കമുള്ള ബന്ധുക്കൾ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആനുകൂല്യം പറ്റരുതെന്ന് നിർബന്ധമുണ്ട്.സ്കൂളിലും കോളജിലും ഒന്നുംതന്നെ പിണറായി വിജയന്റെ മക്കൾ എന്ന പേരിൽ തങ്ങൾ അറിയപ്പെട്ടിട്ടില്ളെന്ന് വീണയും വിവേകും പറയുന്നു. അച്ഛന് അത്തെരമൊരു പരിഗണന ഇഷ്ടപ്പെടില്ളെന്ന് മക്കൾക്ക് നന്നായി അറിയാം.ഇതേ നിലപാടുതന്നെയാണ് പിണറായിയുടെ ബന്ധുക്കളും എക്കാലവും എടുത്തിരുന്നത്.പിണറായിക്ക് ശിപാർശ ഇഷ്ടമല്ളെന്ന കാരണത്താൽ അവർ ആ ബന്ധുത്വം പറഞ്ഞ് ഒന്നിനും പോവാറില്ല.പിണറായി ഗ്രാമത്തിൽ തന്നെ കഴിയുന്ന അവരിൽ ഭൂരിഭാഗവും ഇപ്പോഴും ഇടത്തരക്കാരാണ്.അടുത്തകാലംവരെ കൂലിവേല ചെയ്ത കുടംബം പോറ്റിയവരും ഇവരിൽ ഉണ്ടായിരുന്നു.രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾ കോടികളുടെ ബിനാമി സ്വത്തുക്കളുടെ അവകാശികളാവുന്ന കാലത്താണ് ഇതെന്ന് ഓർക്കണം.
പിണറായി ഗ്രാമത്തിലെ കളിക്കൂട്ടുകാരും, ബ്രണ്ണൻകോളജിലെ സഹപാഠികളും തൊട്ട് ഐ.ടി പ്രൊഫഷണലുകളും സിനിമാതാരങ്ങളുംവരെ നീളുന്ന വലിയൊരു സൗഹൃദവലയത്തിന്റെ ഉടമയാണ് വിജയനെന്നതും അധികമാർക്കും അറിയില്ല. ഇവരിൽ പലരുടെയും ജന്മദിനങ്ങൾ അടക്കമുള്ളകാര്യങ്ങൾ കൃത്യമായി ഓർമ്മിക്കാനും വിളിക്കാനും പിണറായി പിശുക്കുകാട്ടാറില്ല.തിരക്കുകാരണം ഇപ്പോൾ നേരിട്ട് കാണുന്നതിന് ഇടവേള ഏറുമെങ്കിലും പഴയ സൗഹൃദങ്ങൾ അതുപോലെ നിലനിർത്താനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.
ഒരാളോടും അന്ധമായ ശത്രുതയും വച്ചുപുലർത്താറില്ല. ഒരു കാലത്ത് മാദ്ധ്യമപ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും, ഇത് തന്നെ വ്യക്തിപരമായി ഉപദ്രവിക്കാനല്ളെന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായതുകൊണ്ട് മാത്രം വന്നതാണെന്നുമായിരുന്നു പിണറായിയുടെ നിലപാട്. പിന്നീട് തന്റെ വിമർശകരായ പത്രക്കാരെ പലരെയും കാണുമ്പോൾ 'ഇതൊക്കെ നിങ്ങളുടെ തൊഴിൽ, ഞാൻ അത്രയേ കണ്ടിട്ടുള്ളൂ' എന്നനിലപാടാണ് അദ്ദേഹം എടുത്തത്.ലാവലിൻ കേസുമായും മറ്റും കടുത്ത ആരോപണങ്ങൾ ഉന്നയിച്ച നികേഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വകാര്യത്തിലും ഇതേ നിലപാടാണ് പിണറായി എടുത്തത്.ഒരു ഘട്ടത്തിൽ തന്നെ കടന്നു വിമർശിച്ച പാലക്കാട്ടെ എം.ആർ മുരളിയെ തിരച്ചെടുക്കുന്ന സമയത്തും പിണറായി എതിർപ്പൊന്നും പറഞ്ഞില്ല. തന്റെ വ്യക്തിപരമായ ഈഗോയേക്കാൾ സംഘടനയുടെ ഐക്യമാണ് പ്രധാനമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു.ഇതേ കാഴ്ചപ്പാടുവച്ച് അദ്ദേഹത്തിന്റെ കൂടി പ്രവർത്തനം പാർട്ടിയിൽ സമ്പുർണ്ണ ഐക്യം കൊണ്ടുവരാനും ഇടയാക്കി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്