'ആ ചെറ്റ ഇവനല്ല'! എത്രയോ ആളുകൾ വണ്ടിയിടിച്ച് മരിക്കുന്നു..എന്നിട്ടും ഇയാൾ മരിക്കുന്നില്ലല്ലോ എന്ന് പിണറായി വിജയൻ കേൾക്കെ പറഞ്ഞത് മാതൃഭൂമിയിലെ ആർ ശ്രീജിത്ത് ആണെന്ന് പറയുന്നവർ അറിയാൻ; മാതൃഭൂമിയിലെ തന്നെ വമ്പൻ ഒരുക്കിയ കെണിയിൽ നിങ്ങൾ എന്തിന് വെറുതെ ചെന്നുചാടുന്നു?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: താൻ വണ്ടിയിടിച്ചു മരിക്കുന്നില്ലല്ലോ എന്നു വരെ പറഞ്ഞിട്ടുള്ള മാധ്യമപ്രവർത്തകരുണ്ടെന്നും ഇത്തരക്കാരാണു തന്റെ അസുഖം സംബന്ധിച്ച വ്യാജവാർത്തകൾക്കു പിന്നിലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കുറച്ചു കാലം മുൻപ് എകെജി സെന്ററിലേക്കു നടന്നുവരുമ്പോൾ അവിടെ കൂട്ടംകൂടി നിന്ന മാധ്യമപ്രവർത്തകരിലൊരാൾ 'എത്രയാൾ വണ്ടിയിടിച്ചു മരിക്കുന്നു, ഇയാൾ മരിക്കുന്നില്ലല്ലോ' എന്നു കൂടെയുള്ളവരോടു പറഞ്ഞു. അങ്ങനെയുള്ള വികാരക്കാരാണ് തന്റെ അസുഖ വാർത്തയ്ക്ക് പിന്നിലെന്നായിരുന്നു പിണറായിയുടെ അഭിപ്രായ പ്രകടനം. ഏത് മാധ്യമ പ്രവർത്തകനാണ് ഇങ്ങനെ പറഞ്ഞതെന്ന് മുഖ്യമന്ത്രി ഒരിടത്തും പറഞ്ഞിരുന്നില്ല. എന്നിട്ടും സൈബർ സഖാക്കൾ പ്രവചനം നടത്തി. മുഖ്യമന്ത്രിയുടെ മരണം ആഗ്രഹിക്കുന്നത് മാതൃഭൂമി ന്യൂസിലെ ശ്രീജിത്താണെന്ന് വ്യക്തമായി പറഞ്ഞു.
ശ്രീജിത്തിന്റെ ഫോട്ടോ സഹിതെ പ്രചരണങ്ങൾ സജീവമായി. ചില വെബ് സൈറ്റുകൾ അത് വാർത്തയുമാക്കി. ഇതോടെ ശ്രീജിത്തിനെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കളുടെ തെറി വിളിയും സജീവമായി. എന്നാൽ മുഖ്യമന്ത്രിയുടെ അസുഖവാർത്തയുമായി ശ്രീജിത്തിന് യാതൊരു പങ്കുമില്ലായിരുന്നു. മലപ്പുറത്ത് സിപിഐയുടെ സംസ്ഥാന സമ്മേളനം റിപ്പോർട്ട് ചെയ്യുന്ന ശ്രീജിത്ത് ഇതേ കുറിച്ച് കാര്യമായി ശ്രദ്ധിച്ചു പോലുമില്ല. എന്നിട്ടും കുറ്റം മുഴുവൻ ശ്രീജിത്തിന്റെ തലയിലായി. ഇതിന് പിന്നിൽ രണ്ട് മാധ്യമ പ്രവർത്തകർ പ്രവർത്തിച്ചുവെന്നാണ് സൂചന. മാതൃഭൂമി ന്യൂസിലെ തന്നെ മറ്റൊരു പ്രധാനി ശ്രീജിത്തിനെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടെ മരണം ആഗ്രഹിച്ചത് ശ്രീജിത്താണെന്ന് വരുത്തി തീർക്കുകയും ചെയ്തു. ഇതോടെയാണ് ശ്രീജിത്തിനെതിരെ ഫോട്ടോ സഹിതം പ്രചരണം തുടങഅങിയത്.
ചെന്നൈയിൽ ആരോഗ്യ പരിശോധനയ്ക്കുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി, ത്രിപുരയിലെ തിരഞ്ഞെടുപ്പു ഫലത്തിന്റെ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോടാണ് അതേപ്പറ്റി ഒന്നും പറയാതെ ആരോഗ്യവിഷയത്തിലേക്കു കടന്നത്. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞതിനെത്തുടർന്നു മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചില ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. തന്റെ ആരോഗ്യത്തിന് ഇപ്പോൾ ഒരു പ്രശ്നവുമില്ലെന്നു പിണറായി പറഞ്ഞു. ''എനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകണമെന്നു ചിലർ ആഗ്രഹിക്കുന്നുണ്ടാകാം. പതിവു പരിശോധനയ്ക്കായാണു ചെന്നൈയിൽ പോയത്. കഴിഞ്ഞ 15 വർഷമായി ഇതു തുടരുന്നു. പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞെന്നും മറ്റുമുള്ള വാർത്തകൾ ചിലരുടെ ആഗ്രഹങ്ങളാണ്. അങ്ങനെ ആഗ്രഹിച്ചതുകൊണ്ട് ഒരാൾക്ക് ഒന്നും സംഭവിക്കില്ല''. ഇതിന് പിന്നിൽ മാധ്യമ പ്രവർത്തകെ കുറ്റപ്പെടുത്താനായി വാഹനാപകട കഥയും പറഞ്ഞു.
ഇതിനെയാണ് വളരെ സമർത്ഥമായി ശ്രീജിത്തിനെതിരായ വാർത്തയാക്കി മാറ്റിയത്. വർഷങ്ങളായി സിപിഎം ബീറ്റ് നോക്കുന്ന മാധ്യമ പ്രവർത്തകനാണ് ശ്രീജിത്ത്. സിപിഎം സമ്മേളനം നടക്കുമ്പോൾ ശ്രീജിത്ത് എകെജി സെന്ററിന് മുന്നിൽ നിൽക്കാറുമുണ്ട്. ഇടതുപക്ഷ ചിന്താഗതിക്കാരനായ മാധ്യമ പ്രവർത്തകനാണ് ശ്രീജിത്ത്. സിപിഎമ്മിലെ പല രഹസ്യങ്ങളും ശ്രീജിത്തിലൂടെ പുറംലോകത്ത് എത്തുകയും ചെയ്തിട്ടുണ്ട്. പി ജയരാജനെതിരായ സിപിഎം സംസ്ഥാന സമിതി തീരുമാനം ആദ്യം റിപ്പോർട്ട് ചെയ്തതും ശ്രീജിത്തായിരുന്നു. സിപിഎം സമ്മേളനങ്ങളിലും സ്ഥിരമായി ശ്രീജിത്ത് റിപ്പോർട്ടറുടെ റോളിലെത്തും. എല്ലാവർക്കും അറിയാവുന്ന കാര്യമാണിത്. ഇത് മനസ്സിലാക്കിയാണ് പിണറായിയുടെ പ്രസ്താവനയിൽ ശ്രീജിത്തിനെ വില്ലനാക്കാനുള്ള ശ്രമം നടന്നത്. ഇടതുപക്ഷ അനുകൂല വെബ് സെറ്റിനെ ഇതിനായി തെരഞ്ഞെടുക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്റെ സഹായത്തോടെ മാതൃഭൂമിയിലെ തന്നെ പ്രമുഖനാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. ബംഗളൂരുവിലെ സ്ത്രീവിഷയത്തിൽ പ്രതിസ്ഥാനത്തായ മാതൃഭൂമിയിലെ മാധ്യമ പ്രവർത്തകൻ വലിയ പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രീജിത്തിനെ ബലിയാടാക്കാനായിരുന്നു നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനും മാധ്യമങ്ങളുമായി അടുത്ത ബന്ധമുണ്ട്. പിണറായി വിജയൻ ഉദ്ദേശിച്ചത് ശ്രീജിത്തിനെയാണെന്ന് ഇയാളിലൂടെ ബോധപൂർവ്വം പ്രചരിപ്പിച്ചു. ഇത്തരത്തിലൊരാൾ പറയുന്നതുകൊണ്ട് വാർത്തയ്ക്ക് വിശ്വാസ്യതയും ഏറി. ഇതോടെ വാർത്തയെത്തി. അതിന് ശേഷം സോഷ്യൽ മീഡിയയിൽ സ്ക്രീൻ ഷോട്ടുകളുടെ പ്രവാഹമായി. ശ്രീജിത്തിനെ കടന്നാക്രമിച്ച് സൈബർ സഖാക്കളെത്തി. ഇതോടെയാണ് ശ്രീജിത്തിനെ പ്രതിരോധവുമായി മാധ്യമ പ്രവർത്തകരും എത്തിയത്.
പിണറായി വിജയനും ശ്രിജിത്തും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കി എംഎസ് സനിൽകുമാർ രംഗത്തുവന്നു. പതിനെട്ട് വർഷമായി അറിയാം ശ്രീജിത്തിനെ. സിപിഎം ചാനലായ കൈരളിയിൽ റിപ്പോർട്ടറായാണ് ശ്രീജിത്തിന്റെ തുടക്കം. പിന്നെ ഇന്ത്യാവിഷനിൽ. ഞാനും ശ്രീജിത്തും ഒരുമിച്ചാണ് ഇന്ത്യാവിഷൻ തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടർമാരായി എത്തുന്നത്. സി പി എം ആയിരുന്നു ശ്രീജിത്തിന്റെ ബീറ്റ്. അപാരമായ സോഴ്സ് ശ്രീജിത്തിന് സി പി എമ്മിലുണ്ട്. ശ്രീജിത്തിനെ സി പി എം ഉന്നതർ വിളിച്ചു വാർത്തകൾ കൊടുക്കുന്നതിന് പലതവണ ഞാൻ സാക്ഷിയായിട്ടുണ്ട്. ശ്രീജിത്തിന്റെ ഒരു വാർത്ത പോലും തെറ്റിയിട്ടില്ല. ശ്രീജിത്ത് ഇന്ത്യാവിഷനിൽ വ്യാജ സി പി എം വാർത്ത നൽകുമായിരുന്നു എന്ന് ഓൺലൈൻ മാധ്യമം പറയുന്നു. ശ്രീജിത്ത് നൽകിയ ഒരു വ്യാജ സി പി എം വാർത്ത ചൂണ്ടിക്കാണിക്കാൻ ഓൺലൈൻ വാർത്ത എഴുതിയ മഹാനോ മഹതിക്കോ കഴിയുമോ? ഇന്ത്യാവിഷനിൽ നിന്ന് ശ്രീജിത്ത് റിപ്പോർട്ടർ ചാനലിലെത്തി. അവിടെ നിന്നാണ് മാതൃഭൂമി ന്യൂസ് ചാനലിലെത്തുന്നത്.
പി ജയരാജനെതിരായ വ്യക്തിപൂജ ആരോപണം സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യുന്നത് ആദ്യം പുറത്തുവിട്ടത് ശ്രീജിത്തായിരുന്നു. ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പിണറായി വിജയൻ ഹെലികോപ്ടർ യാത്ര നടത്തിയത് ആദ്യം പുറത്തുകൊണ്ടുവന്നതും ശ്രീജിത്തായിരുന്നു. പിന്നെ തൃശ്ശൂ രിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനം. സമ്മേളനത്തിന്റെ വിശദാംശങ്ങൾ വിശദീകരിക്കുന്ന ശ്രീജിത്തിന്റെ റിപ്പോർട്ടുകളായിരുന്നു ഏറ്റവും ആധികാരികം. ഇന്ത്യാവിഷൻ കാലത്ത് ശ്രീജിത്ത് ചെയ്ത പ്രധാന സിപിഎം റിപ്പോർട്ടുകളിലൊന്നായിരുന്നു സിപിഎം സംഘടനാരേഖ ചോർത്തി വാർത്ത ആക്കിയത്. ശ്രീജിത്തിന് വാർത്ത നൽകി എന്ന് സംശയിച്ച് ചിലർക്കെതിരെ പാർട്ടി നടപടി വരെ എടുത്തു. പക്ഷെ അവരൊന്നുമായിരുന്നില്ല വാർത്ത നൽകിയത്. ശ്രീജിത്തിന്റെ വാർത്താ സോഴ്സുകൾ സിപിഎമ്മിൽ ഇപ്പോഴും സുരക്ഷിതരായി ഉണ്ട്. ആ ശ്രീജിത്തിനെയാണ് വ്യാജ വാർത്ത നൽകുന്നവൻ എന്ന് ആക്ഷേപിച്ചിരിക്കുന്നത്. അപ്പോൾ തന്നെ ഉദ്ദേശം വ്യക്തം. ശ്രീജിത്ത് ഒരു സിപിഎം വിരുദ്ധനും മോശപ്പെട്ട മാധ്യമപ്രവർത്തകനും ആണെന്ന് സ്ഥാപിക്കുക. -ഇതാണ് വാർത്തയ്ക്ക് പിന്നിലെന്ന് സനിൽകുമാർ വിശദീകരിച്ചു.
ഇതിനൊപ്പം ഒരു വാൽക്കഷണവും. വെർട്ടിഗോ എന്ന രോഗമുള്ള രണ്ടു പേരാണ് പിണറായിയും ശ്രീജിത്തും. ശ്രീജിത്തിന് വെർട്ടിഗോ രോഗത്തിനു ചികിത്സിക്കാൻ മികച്ച ഡോക്ടറെ നിർദ്ദേശിച്ചുകൊടുത്തത് പിണറായിയാണ്. മാത്രമല്ല ശ്രീജിത്തിന് വേണ്ടി ആ ഡോക്ടറെ വിളിച്ച് സംസാരിക്കാനുള്ള സന്മനസ്സും പിണറായി വിജയൻ കാണിച്ചു.-ഇതാണ് സനിൽ കുമാർ കുറിച്ചത്. ഇതോടെ പിണറായിയും ശ്രീജിത്തും നല്ല ബന്ധത്തിലാണെന്നും വന്നു. അതായത് മറ്റാരോ ശ്രീജിത്തിനെ കരിവാരിത്തേക്കാൻ നടത്തിയ നീക്കമാണ് വ്യാജ വാർത്തയെന്ന് വ്യക്തമായി. റിപ്പോർട്ടറിലെ ബാലഗോപാലും സനിൽകുമാറിന്റെ അഭിപ്രായങ്ങളെ ശരിവച്ച് ശ്രീജിത്തിന് പിന്തുണയൊരുക്കാനെത്തി.
ഒരു മാധ്യമപ്രവർത്തകൻ ചെയ്ത വാർത്ത തെറ്റാണ് എന്ന് പരസ്യമായി പറയേണ്ടി വരുന്നത് വലിയ ദുഃഖകരം ആയ അവസ്ഥ ആണ്. പക്ഷേ ഇന്നലെ ആർ. ശ്രീജിത്തിനെ സംബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത തെറ്റാണ് എന്നാണ് എന്റെ ഉത്തമ ബോധ്യമെന്ന് ബാലഗോപാൽ കുറിക്കുന്നു. 2005 മുതൽ ശ്രീജിത്തിനെ എനിക്ക് അറിയാം. ഇന്ത്യാവിഷനിലും പിന്നീട് റിപ്പോർട്ടറിലും ഒന്നിച്ച് ജോലി ചെയ്തിട്ടും ഉണ്ട്. എന്നെ പോലെ തന്നെ മുൻ ശുണ്ഠിക്കാരൻ ആണ് ശ്രീജിത്ത്. അഭിപ്രായങ്ങൾ വെട്ടി തുറന്നു പറയുന്നവനും ആണ്. പല കാര്യങ്ങളിലും ഞങ്ങൾ തമ്മിൽ വിയോജിപ്പ് ഉണ്ടായിട്ടുണ്ട്. പക്ഷേ ശ്രീജിത്ത് ഒരിക്കലും 'എത്രയോ ആളുകൾ വണ്ടി ഇടിച്ച് ചാകുന്നു. ഇയാൾക്ക് ഒന്നും പറ്റുന്നില്ലല്ലോ' എന്ന് പിണറായി വിജയന്റെ അടുത്ത് പറയും എന്ന് കരുതുന്നില്ല.
ഇനി പിണറായി വിജയൻ ഇല്ലാത്തപ്പോൾ പോലും അങ്ങനെ പറയും എന്ന് കരുതുന്നില്ല. ഏതെങ്കിലും ഒരു മാധ്യമത്തിൽ വരുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ശ്രീജിത്തിന് എതിരെ തെറി അഭിഷേകം നടത്തുന്ന അനുയായികളെ പാർട്ടി ഇടപെട്ട് നിയന്ത്രിക്കണം-എന്നും ബാലഗോപാൽ കുറിച്ചു. എ കെ ജി സെന്ററിന് പുറത്ത് നിൽക്കുന്ന എല്ലാ മാധ്യമ സുഹൃത്തുക്കളെയും സംശയത്തിന്റെ നിഴലിൽ നിറുത്തുന്ന പ്രസ്താവന മുഖ്യമന്ത്രിക്ക് ഒഴിവാക്കാം ആയിരുന്നു. ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ പേരെടുത്ത് പറയുന്നത് ആയിരുന്നു ഉചിതമെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ശ്രീജിത്തിനെതിരായ ആരോപണങ്ങളുടെ മുനയൊടിഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്