തലവേദന പിടിച്ച ഗതാഗത വകുപ്പ് ആരുടെയങ്കിലും തലയിൽ വെക്കാൻ ആഗ്രഹിച്ച് മുഖ്യമന്ത്രി; എൻ സി പി തീരുമാനം വൈകിപ്പിച്ചാൽ മറ്റേതെങ്കിലും മന്ത്രിക്ക് നൽകും; കുഞ്ഞുമോനുമായി ധാരണയിലെത്താൻ തിരക്കിട്ട നീക്കവുമായി എൻ സി പി; സിപിഐക്ക് മുന്നറിയിപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടക്കെണിയിൽ നിന്ന് ഒരിക്കലും കരകയറാനാകാതെ വട്ടംചുറ്റുന്ന കെഎസ്ആർടിസിയുടെ അതേ അവസ്ഥയാണ് അതിന്റെ തലപ്പത്തെത്തുന്ന മന്ത്രിമാർക്കും. എപ്പോഴാണ് ആ സ്ഥാനം വഹിച്ചാൽ മന്ത്രി സ്ഥാനം പോകുന്നത് എന്ന് അറിയില്ല. ആ പേടി കൊണ്ടാണോ മുഖ്യമന്ത്രിയും ആ സ്ഥാനം എങ്ങനെയേലും ആരുടെയേലും തലയിൽ കെട്ടിവെക്കാൻ നടക്കുകയാണ്.
ജൂനിയർ മാൻഡ്രേക്കിന്റെ പ്രതിമ പോലുള്ള ആ വകുപ്പ് എടുത്ത് തലയിൽ വെക്കാൻ വയ്യെന്നും മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ രണ്ടിലൊന്നു തീരുമാനിക്കാൻ എൻസിപിയോടു സിപിഎം ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനോടും പറഞ്ഞതായാണു സൂചന.
അതേ സമയം എൻ.സി.പിയിൽ വിവാദങ്ങളും പുകയുകയാണ്. കേസുകളിൽനിന്നു മുക്തിയില്ലാത്തതിനാൽ മന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന തോമസ് ചാണ്ടിയുടെയും എ.കെ.ശശീന്ദ്രന്റെയും തിരിച്ചുവരവ് എളുപ്പമാകാത്തപ്പോൾ കുന്നത്തൂർ എംഎൽഎയും ആർഎസ്പി(ലെനിനിസ്റ്റ്) അംഗവുമായ കോവൂർ കുഞ്ഞുമോന്റെ മന്ത്രിസഭാ സാധ്യത ഇതോടെ വർധിച്ചിരിക്കുകയാണ്.
എന്നാൽ കെ.ബി.ഗണേശ്കുമാറിനെ പരിഗണിക്കണമെന്ന അഭിപ്രായമാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനുള്ളത്. തൽക്കാലം പുറത്തുനിന്ന് ആരും വേണ്ടെന്ന അഭിപ്രായമാണു മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്.കുഞ്ഞുമോനെ എൻസിപിയിലെത്തിച്ചു മന്ത്രിയാക്കണമെന്ന അഭിപ്രായമാണ് എൻസിപിയിലെ ഒരു വിഭാഗം പരിഗണിക്കുന്നത്.
കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം മുടങ്ങിയിട്ട് അഞ്ചുമാസം പിന്നിടുമ്പോൾ അതിന് കാര്യപ്രാപ്തനായ ഒരു മന്ത്രി വേണമെന്ന് മുഖ്യനും നിർബന്ധം പിടിക്കുന്നുണ്ട്. ചാണ്ടി രാജിവച്ചപ്പോൾ താൽക്കാലികമായാണു മുഖ്യമന്ത്രി ഗതാഗതവകുപ്പുകൂടി ഏറ്റെടുത്തത്. എന്നാൽ കെഎസ്ആർടിസി പോലെ പ്രധാനപ്പെട്ട വകുപ്പ്, ഈ പ്രതിസന്ധി ഘട്ടത്തിൽ അധികച്ചുമതലയായി ഏറെനാൾ കൊണ്ടുനടക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണു മുഖ്യമന്ത്രി.
ഫോൺവിളി വിവാദത്തിൽ എ.കെ.ശശീന്ദ്രനും കായൽ കയ്യേറ്റത്തിൽ തോമസ് ചാണ്ടിയും രാജി വെച്ച് പോയപ്പോൾ കുറ്റവിമുക്തനായി ആദ്യമെത്തുന്നയാൾക്കു മന്ത്രിസ്ഥാനം നൽകാമെന്ന ധാരണ എൻസിപിയിലുമുണ്ടായി. എന്നാൽ ഇവരുടെ തിരിച്ചു വരവ് അനിശ്ചിതത്വത്തിലായതോടെ മന്ത്രിസഭയിലെതന്നെ മറ്റൊരാൾക്കു ഗതാഗത വകുപ്പ് കൈമാറേണ്ടി വരുമെന്ന സൂചന മുഖ്യമന്ത്രി പവാറിനു നൽകി. അതോടെ ഈ ഭിന്നത തീർക്കാൻ 29നു ടി.പി.പീതാംബരൻ, വർക്കിങ് കമ്മിറ്റി അംഗങ്ങളായ എ.കെ.ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവരോടു ഡൽഹിയിലെത്താൻ പവാർ ആവശ്യപ്പെട്ടു
ഇതാണ് എൽഡിഎഫിനു പുറത്തുനിൽക്കുന്ന മുന്നണിയുടെ തന്നെ എംഎൽഎമാരായ കെ.ബി.ഗണേശ് കുമാറിനെയും കോവൂർ കുഞ്ഞുമോനെയും പരിഗണിക്കുന്നതിന് കാരണം എന്നാൽ ആർ.ബാലകൃഷ്ണപിള്ളയെയും ഗണേശിനെയും എൻസിപിയിലെത്തിക്കുന്നതിനോടു പാർട്ടിയിൽ എതിർപ്പുണ്ടെന്നതിനാൽ കുഞ്ഞുമോന്റെ സാധ്യത വർധിക്കുകയാണ്.
അതേ സമയം കോവൂർ കുഞ്ഞുമോനെ മന്ത്രിയാക്കുന്നതു സംബന്ധിച്ച് എൻസിപി നേതൃത്വം താൽപര്യം അറിയിച്ചിട്ടുണ്ടെന്നും ഇതിൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും ആർഎസ്പി ലെനിനിസ്റ്റ് (കോവൂർ കുഞ്ഞുമോൻ വിഭാഗം) സംസ്ഥാന സെക്രട്ടറി തേവലക്കര ബലദേവ് പറഞ്ഞു. 23നു സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം നിലപാടു വ്യക്തമാക്കും.
ആർഎസ്പി ലെനിനിസ്റ്റിന്റെ നേതാവ് കോവൂർ കുഞ്ഞുമോൻ എംഎൽഎ തന്നെയാണെന്നും ബലദേവ് പറഞ്ഞു. 2016 നവംബറിൽ ആലപ്പുഴയിൽ നടത്തിയ സംസ്ഥാന കമ്മിറ്റി അമ്പലത്തറ ശ്രീധരൻ നായരെ പാർട്ടിയിൽ നിന്നു പുറത്താക്കിയതാണ്. ജില്ലാ എൽഡിഎഫ് യോഗങ്ങളിലും സംസ്ഥാന തലത്തിൽ എൽഡിഎഫ് ക്ഷണിക്കുന്ന യോഗങ്ങളിലും പാർട്ടി പ്രതിനിധിയായി കോവൂർ കുഞ്ഞുമോൻ എംഎൽഎയാണു പങ്കെടുക്കുന്നതെന്നും ബലദേവ് പറഞ്ഞു.
എന്നാൽ എൻ.സി.പിയുടെ നീക്കത്തിന് തിരിച്ചടിയാണ് സിപിഐയുടെ നിലപാട് കോവൂർ മന്ത്രിയാകുന്നതിനോട് സിപിഐക്ക് യോജിപ്പില്ലാത്തതാണ് എൻ.സി.പിക്ക് തലവേദനയായിരിക്കുന്നത്. വിചാരിച്ച രീതിയിൽ സർക്കാരിന് പ്രവർത്തിക്കാനാകത്തതും മന്ത്രിയായി ഇനി ഒരു പുതുമുഖത്തെ പരീക്ഷിക്കുന്നത് പരാജയമാകുമെന്ന വിലയിരുത്തലുമാണ് സിപിഐക്കുള്ളത്. ഏറെ വെല്ലുവിളി നേരിടുന്ന കെ.എസ്.ആർ.ടി.സി കോവൂരിന്റെ കൈയിൽ ഭദ്രമാകില്ലെന്നാണ് സിപിഐയുടെ കണക്കൂകൂട്ടൽ. അതേസമയം കെ.ബി ഗണേശ്കുമാർ ഇപ്പോൾ വകുപ്പിന്റെ സാരഥ്യം ഏറ്റെടുത്താൽ വകുപ്പിനും സർക്കാരിന്റെ പ്രതിഛായക്കും ഗുണമുണ്ടാകുമെന്നാണ് സിപിഐ നേതൃത്വം പറയുന്നത്.
കോവൂരിനെ തന്നെ മന്ത്രിയാക്കാനാണ് തീരുമാനമാണെങ്കിൽ ഗതാഗതവകുപ്പിനു പകരം മറ്റ് ഏതെങ്കിലും വകുപ്പ് നൽകണമെന്ന് എൽ.ഡി.എഫ് യോഗത്തിൽ സിപിഐ ഉന്നയിക്കും. വകുപ്പിൽ മുൻപരിചയമുള്ള മന്ത്രി മാത്യൂ ടി.തോമസിന് ഗതാഗതം നൽകിയിട്ട് ജലവകുപ്പ് എൽ.സി.പിക്ക് നൽകണെമെന്നാണ് അവരുടെ നിലപാട്.പാർട്ടി സമ്മേളനങ്ങൾ സമാപിച്ച ശേഷമേ ഇക്കാര്യത്തിൽ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് അന്തിമതീരുമാനം ഉണ്ടാകൂ. എന്നാൽ ബജറ്റിനു മുൻപേ തങ്ങളുടെ മന്ത്രി സർക്കാരിൽ ഉണ്ടാകണമെന്നാണ് എൻ.സി.പിയുടെ ആവശ്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍