പ്ലാസ്റ്റിക് അരിപ്പേടി മലയാളികളുടെ മാത്രമല്ല; പ്ലാസ്റ്റിക് അരി ഉപയോഗിച്ചെന്ന് അവകാശപ്പെടുന്നവർക്ക് ദേശവും ഭാഷയും പ്രശ്നമല്ല; ലോകം എമ്പാടും ഭയം വ്യാപിച്ചതോടെ വെട്ടിലായത് അരി കയറ്റുമതി ചെയ്ത് ജീവിച്ചിരുന്ന പാവപ്പെട്ട രാജ്യങ്ങൾ; ഒടുവിൽ യാഥാർത്ഥ്യം തേടി ബിബി ഇറങ്ങിയപ്പോൾ കണ്ടെത്തിയത്
കെ ആർ ഷൈജുമോൻ
ലണ്ടൻ: ഏതാനും നാളുകളായി മലയാളികളുടെ സംസാര വിഷയമാണ് പ്ലാസ്റ്റിക് അരി. വിവിധ നിറമുള്ള മുട്ടകളെ കുറിച്ചുള്ള വാർത്തകൾക്കു പിന്നാലെയാണ് ചൈന വൻതോതിൽ വ്യാജ പ്ലാസ്റ്റിക് അരി നിർമ്മാണം നടത്തുന്നു എന്ന പ്രചാരണം ശക്തമായത്. ഒട്ടിപ്പിടിക്കുന്ന പശയുള്ള അരിയും മറ്റും പ്ലാസ്റ്റിക് അരിയായി ചിത്രീകരിക്കപ്പെട്ടതോടെ സകലരിലും അരി ഭീതിപ്പെടുത്തുന്ന ചിന്തയായി മാറി. കൂടെ നിറം പിടിപ്പിച്ച ഒട്ടേറെ കഥകളും എത്തിത്തുടങ്ങി. യുകെ മലയാളികൾക്കിടയിലും ഇതിനൊന്നും കുറവുണ്ടായില്ല.
പലരും ഫേസ്ബുക്ക് വീഡിയോ സൗകര്യം പ്രയോജനപ്പെടുത്തി ശാസ്ത്രീയ വിലയിരുത്തലുകളും കൂടി ആയപ്പോൾ രംഗം കൊഴുത്തു. പല കാരണങ്ങളാൽ കേറ്ററിങ് ഓർഡർ എടുത്തവർക്കു സമയത്തിന് ഭക്ഷണവുമായി സ്ഥലത്ത് എത്താൻ കഴിയാതെ വന്നപ്പോൾ അതിന്റെ കുറ്റവും പ്ലാസ്റ്റിക് അരിയുടെ മേലായി. എന്നാൽ പൊടിപ്പും തൊങ്ങലും കലർന്ന പ്രചാരണം ഇപ്പോഴും മുറയ്ക്ക് നടക്കുമ്പോഴും അരിയുടെ പേരിലുള്ള മറിമായം കണ്ടെത്താൻ ബിബിസി നടത്തിയ അന്വേഷണമാണ് ഇന്നലെ വാർത്തലോകത്തു ഏറെ ചർച്ച ചെയ്യപ്പെട്ടത്.
തെളിവിന്റെ ചെറു കണിക പോലുമില്ലാതെയാണ് ആഫ്രിക്കയിൽ പ്ലാസ്റ്റിക് അരി എത്തി എന്ന് സോഷ്യൽ മീഡിയ പ്രചാരണം ആരംഭിച്ചതെന്ന് ബിബിസി കണ്ടെത്തുന്നു. മേമ്പൊടിയായി വെന്ത ചോറ് ഉരുട്ടിയെടുത്തു പന്ത് പോലെ കുട്ടികൾ തട്ടിക്കളിക്കുന്ന കാഴ്ചകളും കൂട്ടിനെത്തി. അരി ഉപയോഗം ഏറെയുള്ള ആഫ്രിക്കൻ നാടുകളിൽ തീക്കാറ്റ് പോലെയാണ് പ്രചാരണം ശക്തമായത്. ഉത്തര ഇന്ത്യൻ നാടുകളിലും കേരളത്തിലും വലിയ തോതിൽ ഈ പ്രചാരണം ഏറ്റെടുക്കാൻ ആളുണ്ടായി.
യുകെ മലയാളികൾക്കിടയിൽ ഊഹാപോഹം മാത്രമായി പ്രചാരണം ഒതുങ്ങി. ഇങ്ങനെ വ്യാപകമായി പ്രചരിക്കുമ്പോഴും ഒരാൾ പോലും താൻ പ്ലാസ്റ്റിക് അരി കഴിച്ചു എന്ന അവകാശവാദവുമായി രംഗത്ത് വന്നില്ല എന്നതാണ് ശ്രദ്ധേയം. അടുത്ത നാളുകളിലായി ഇത്തരത്തിൽ ഭകഷണ വസ്തുക്കളിലെ മായം എന്ന തരത്തിൽ ഭീതി പരത്തുന്ന ഒട്ടേറെ പ്രചാരണങ്ങളാണ് ലോകമെങ്ങും പരക്കുന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളുടെ ശരിയായ ഉറവിടം ഏതെന്നു കണ്ടുപിടിക്കുക പലപ്പോഴും പ്രയാസമായി മാറുന്നതും ഭീതി പരത്തുന്നവർക്കു തുണയായി മാറുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സെനഗൽ, ഗാംബിയ, ഘാന എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് അരിയെ കുറിച്ചുള്ള വ്യാജ പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് വ്യാപകമായി അരി കയറ്റുമതി ചെയ്യുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ചുള്ള അന്വേഷണവുമായി ബിബിസി ടീം രംഗത്ത് വന്നത്. വ്യാജ പ്രചരണം ശക്തമായതോടെ ഘാന ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി ഔദ്യോഗിക തലത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു. ജനങ്ങളിൽ നിന്നും കച്ചവടക്കാരിൽ നിന്നും പ്ലാസ്റ്റിക് അരിയെക്കുറിച്ചുള്ള പരാതികളും സാമ്പിളുകളും ശേഖരിച്ച ഘാന അന്വേഷകർക്കു ഒരു സാമ്പിളിൽ നിന്ന് പോലും പ്ലാസ്റ്റിക് അരി കണ്ടെത്താൻ ആയില്ല.
കഴിഞ്ഞ ഏഴു വർഷമായി പ്ലാസ്റ്റിക് അരിയെ കുറിച്ചുള്ള പ്രചാരണം ഇപ്പോൾ ശക്തിയാർജ്ജിച്ചതു എന്തുകൊണ്ടെന്നു ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ചൈനയിൽ നിർമ്മിക്കുന്ന പ്ലാസ്റ്റിക് അരി യഥാർത്ഥ അരിയോടൊപ്പം കൂട്ടിക്കലർത്തുക ആണെന്നതാണ് പ്രചാരണത്തിന്റെ കാതൽ. എന്നാൽ ഇത്തരം പ്ലാസ്റ്റിക് അരി നിർമ്മാണം യഥാർത്ഥ അരി ഉൽപ്പാദിപ്പിക്കുന്നതിനേക്കൾ ചിലവേറിയ കാര്യം ആണെന്ന് എതിർ വാദം ഉയർന്നെങ്കിലും അതിനെയെല്ലാം മറികടക്കും വിധം പ്ലാസ്റ്റിക് അരി മാനിയ പടരുകയാണ്.
ഗുണമേന്മ കൂടിയ തെളിമയുള്ള അരി വിപണിയിൽ വന്നതോടെയാണ് ഈ പ്രചാരണത്തിന് അടിത്തറ ലഭിച്ചത്. ഇതോടൊപ്പം ഉരുളക്കിഴങ്ങും വ്യാവസായിക ഉപയോഗത്തിനുള്ള റെസിനും ചേർന്നും അരി പോലെ തോന്നിക്കുന്ന വസ്തു ഉൽപ്പാദിപ്പിക്കാമെന്നും പ്രചാരണം ശക്തമായി. ഇതിനിടയിൽ ചൈനയിൽ നിന്ന് തന്നെ പ്ലാസ്റ്റിക് അരിയെ കുറിച്ച് മുന്നറിയിപ്പ് ഉണ്ടായി എന്നതാണ് രസകരം. മൂന്നു കപ്പു പ്ലാസ്റ്റിക് അരി കഴിച്ചാൽ ഒരു പ്ലാസ്റ്റിക് ബാഗ് കഴിച്ചതിനു തുല്യമായി എന്ന് മുന്നറിയിപ്പുമായി രംഗത്ത് വന്നത് ചൈനീസ് റെസ്റ്റോറന്റ് അസോസിയേഷൻ തന്നെയാണ്.
കഴിഞ്ഞ വർഷമാണ് ഈ കഥകളുടെ പിൻബലം പറ്റി ആഫ്രിക്കയിൽ വ്യാജ അരി കഥ സജീവമായത്. നൈജീരിയയിൽ രണ്ടര ടൺ പ്ലാസ്റ്റിക് അരി കസ്റ്റംസ് അധികൃതർ പിടികൂടി എന്നാണ് സോഷ്യൽ മീഡിയ ആഘോഷിച്ചത്. എന്നാൽ, കസ്റ്റമസ് അധികൃതർ ആദ്യം പിടിച്ചെടുത്ത അരി പ്ലാസ്റ്റിക് ആണെന്ന് പറഞ്ഞപ്പോൾ നൈജീരിയൻ ആരോഗ്യ മന്ത്രി തന്നെ രംഗത്ത് എത്തി പിടിച്ചെടുത്ത അരി പ്ലാസ്റ്റിക് നിർമ്മിതം ആണെന്നതിനു തെളിവില്ലെന്ന് വെളിപ്പെടുത്തുക ആയിരുന്നു. ഈ അരിയിൽ വിശദമായ പരിശോധന നടത്തിയപ്പോൾ അമിതമായ തോതിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയെങ്കിലും പ്ലാസ്റ്റിക് അരി കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ വീണ്ടും വീണ്ടും വ്യാജ അരിയെ കുറിച്ചുള്ള പ്രചാരണങ്ങൾ വീഡിയോ അകമ്പടിയോടെ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് പറന്നു കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ വ്യാജ അരി നിർമ്മാണ ഫാക്ടറികൾ എന്ന പേരിൽ ബ്രാൻഡഡ് അരി നിർമ്മാണ കേന്ദ്രങ്ങളുടെ വീഡിയോ കാട്ടിയും ആളുകളെ വിഡ്ഢികളാക്കാൻ സോഷ്യൽ മീഡിയക്കു കഴിഞ്ഞു. ഇറക്കുമതി ചെയ്തെത്തുന്ന ഭക്ഷ്യ വിഭവങ്ങൾ കർശന പരിശോധനക്ക് വിധേയമാകുന്ന ബ്രിട്ടനിൽ പോലും വ്യാജ അരിയുടെ പ്രചാരണത്തിന് അടിമപ്പെടാൻ ആളുകൾ ഉണ്ടായപ്പോൾ ആഫ്രിക്കയിലും ഇന്ത്യയിലും ഒക്കെ വിദൂര ഗ്രാമങ്ങളിലെ ജനങ്ങൾ ഈ പ്രചാരണത്തിൽ എത്രമാത്രം ഭയന്നിരിക്കും എന്നും ബിബിസി ആശങ്കപ്പെടുന്നു. മാത്രമല്ല, ഇങ്ങനെ പ്രചരിച്ച പല വീഡിയോകളും സത്യമാണ് എന്ന് പറയുകയാണ് യുകെ റൈസ് അസോസിയേഷൻ ഡയറക്ടർ അലക്സാണ്ടർ വോ. എന്നാൽ പ്ലാസ്റ്റിക് അരിയാണ് എന്ന മട്ടിൽ പ്രചരിപ്പിച്ചതു മൊത്തം യഥാർത്ഥ അരി തന്നെ ആണെന്നാണ് അദ്ദേഹത്തിന്റെ വാദം.
ആഗോള വ്യാപകമായി ഇറക്കുമതികൾക്ക് എതിരെ നടക്കുന്ന പ്രക്ഷോഭകരാണ് ഇത്തരം വലിയ നുണകൾ പടച്ചു വിടുന്നതെന്നാണ് ബിബിസി കണ്ടെത്തുന്ന നിഗമനം. ഇറക്കുമതിക്ക് എതിരെ ജനങ്ങളിൽ ആശങ്ക നിറയ്ക്കുക എന്നതും ഈ പ്രചാരണത്തിന്റെ ഭാഗമാണ്. സ്വാഭാവികമായും ചൈന പോലുള്ള രാജ്യങ്ങളോട് ഒളിയുദ്ധം ചെയുന്ന ആഗോള പ്രചാരക ഗ്രൂപ്പുകളും ഇത്തരം നുണ നിർമ്മാണത്തിൽ പങ്കാളികൾ ആയിരിക്കാൻ സാധ്യതയുണ്ട്. ഇതോടെ വൻ ശക്തി രാജ്യങ്ങളിൽ നിന്നും വികസ്വര രാജ്യങ്ങളിലേക്കുള്ള ഇറക്കുമതിക്ക് തടയിടാൻ കഴിയുമെന്ന ചിന്തയും വ്യാജ അരിയുടെയും വ്യാജ മുട്ടയുടെയും ഒക്കെ കഥകളിൽ നിറയുന്ന സത്യമാണ്. മാത്രമല്ല, ഇത്തരം പ്രചാരണം ശക്തി പ്രാപിക്കുന്നതും അവികസിത, വികസ്വര രാജ്യങ്ങളിൽ ആണെന്നതും പ്രധാനമാണ്.
ഫ്രാൻസിലെ ദി ഒബ്സർവറിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകൻ അലക്സാണ്ടർ കമ്പ്രോനും പറയുന്നതും ഈ സാദ്ധ്യതകൾ തന്നെയാണ്. ഈ പ്രചാരണം ആരംഭിച്ച കാലം മുതൽ ഇതിന്റെ സത്യാവസ്ഥ തേടി ഏറെ അലഞ്ഞ പത്രപ്രവർത്തകൻ ആണ് അലക്സാണ്ടർ. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന അരിക്ക് വിപണി കണ്ടെത്താൻ ആയി ഓരോ രാജ്യങ്ങളിലും പ്രാദേശിക ഗ്രൂപ്പുകൾ മുൻകൈ എടുത്താണ് പ്ലാസ്റ്റിക് അരിയെ കുറിച്ചുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നതെന്ന് അലക്സാണ്ടർ കണ്ടെത്തിയിരുന്നു. അരി കൂടുതലായി ഇറക്കുമതി ചെയ്യുന്ന ഐവറി കോസ്റ്റ, സെനഗൽ എന്നിവിടങ്ങളിൽ ഈ പ്രചാരണം കൂടുതൽ ശക്തമായതും ഇതിന്റെ പിന്നിലുള്ള താൽപ്പര്യങ്ങളിലേക്കു കൂടി വിരൽ ചൂണ്ടുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്