മരുമകളെ നേഴ്സാക്കാൻ തുലച്ചത് 20ലക്ഷം; മകൻ മരിച്ചപ്പോൾ ആശ്വാസധനമായി ഭാര്യയ്ക്കും മകനും 20,10,000 രൂപയും മാതാപിതാക്കൾക്ക് 19,80,000 രൂപയും അനുവദിച്ചു; വയോധികരായ ദമ്പതികൾക്ക് തുക ലഭിക്കാൻ മരുമകളുടെ ഒപ്പു വേണം; ഇടില്ലെന്ന വാശിയിൽ ബീനയും; പുൽഗാവിലെ ആയുധസംഭരണ ഡിപ്പോയിലെ തീപിടിത്തത്തിൽ മരിച്ച മേജർ മനോജ് കുമാറിന്റെ അച്ഛനമ്മമാരൂടെ ജീവിതം ദുരിത കയത്തിൽ; സ്വന്തം വീട്ടിൽ അന്തിയുറങ്ങാനുള്ള ഇവരുടെ മോഹം യാഥാർത്ഥ്യമാകുമോ?
തിരുവനന്തപുരം: 2016ൽ മഹാരാഷ്ട്രയിലെ പുൽഗാവിലുള്ള കേന്ദ്ര ആയുധസംഭരണ ഡിപ്പോയിലെ തീപിടിത്തത്തിൽ മരിച്ച മേജറിന്റെ അച്ഛനമ്മമാർ വനിത കമീഷനു മുന്നിൽ എത്തിയത് ആശ്വാസ ധനവുമായി ബന്ധപ്പെട്ട പരാതിയുമായാണ്.
മേജർ മനോജ് കുമാർ മരിച്ചതിനെ തുടർന്ന് 20 ലക്ഷം രൂപ ഇൻഷുറൻസിൽ ലഭിച്ചു. ഭാര്യയ്ക്കും മകനും 20,10,000, രൂപയും മാതാപിതാക്കൾക്ക് 19,80,000 രൂപയുമാണ് ലഭിച്ചത്. വയോധികരായ അച്ഛനും അമ്മക്കും ഈ തുക ലഭിക്കണമെങ്കിൽ മരുമകൾ ബീനയുടെ ഒപ്പു കൂടി വേണം. ഈ കാര്യം പറഞ്ഞ് മരുമകളെ പല തവണ ബന്ധപെടാൻ ശ്രമിച്ചെങ്കിലും മരുമകൾ തയ്യാറായില്ല, പിന്നീട് ഈ കാര്യം പറഞ്ഞ് തന്നെ ഇനി വിളിച്ച് ബുദ്ധിമുട്ടിക്കരുതെന്നും ബീന പറഞ്ഞു. ആലപ്പുഴയിലെ കാർത്തികപള്ളി എന്ന സ്ഥലത്താണ്, കൃഷ്ണനും, ഭാര്യ ഭാരതിയും രണ്ടുമക്കളും താമസിച്ചിരുന്നത്. മേജർ മാനേജിന്റെയും ബീനയുടെയും പ്രണയ വിവാഹമായിരുന്നു.
ആർമി നഴ്സ് ആയ ബീന വിവാഹ ശേഷം അമേരിക്കയിൽ ജോലി നേടാമെന്ന മോഹത്തിൽ ഒരു സ്വകാര്യ ഏജൻസിക്കു 13 ലക്ഷം രൂപ കൊടുത്തു ആ തുക സ്വകാര്യ ഏജൻസി തട്ടിച്ചു. അതിനു ശേഷം കാനഡയിൽ നഴ്സ് ജോലി ചെയ്യാൻ 7 ലക്ഷം രൂപ പിന്നെയും ഒരു ഏജൻസിക്കു നൽകി, മരുമകൾക്ക് വിദേശത്ത് ജോലി ലഭിക്കുമെന്ന് കരുതി സ്വന്തം വസ്തു ഒരു സ്വകാര്യ വ്യക്തിക്ക് പണയപ്പെടുത്തിയാണ് ഈ മാതാപിതാക്കൾ ലക്ഷങ്ങൾ മരുമകൾക്ക് കൊടുത്തത്. വാങ്ങിച്ച പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ സ്വകാര്യ വ്യക്തിക്ക് തന്നെ തിരിച്ച് വീടും സ്ഥലവും എഴുതികൊടുക്കേണ്ടി വന്നു. മകൻ ജമ്മു കാശ്മീരിലേക്ക് പോകുന്ന സമയത്ത് തിരുവനന്തപുരത്തെ ക്വാട്ടേഴ്സിലേക് താമസം മാറി. അവിടെ ഒഴിവില്ലാത്തതിനാൽ വാടക വീടെടുത്തു താമസിച്ചു.
മകന്റെ മൃതദേഹം നാട്ടിലെത്തിയപ്പോൾ ഔദ്യോഗിക ബഹുമതികളോടെ മരണാനന്തര ചടങ്ങുകൾ നടത്താൻ വാടക വീട്ടിൽ സ്ഥലമില്ലാത്തതിനാൽ തൊട്ടടുത്തെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. ജന്മനാട്ടിൽ സ്വന്തം വീട്ടിൽ ഉറങ്ങാൻ അപ്പോഴും അദ്ദേഹത്തിന് സാധിച്ചില്ല, തൈക്കാട്ട് ശ്മാശാനത്തിലാണ് ധീര ജവാന്റെ ശരീരം ദഹിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം അന്ന് തന്നെ ബീന വീട്ടിലേക്കു തിരിച്ചു പോയി. വയോധികരായ അമ്മയും അച്ഛനും മാത്രം വ്്ാടക വീട്ടിൽ.
സ്വന്തമായി ഒരു വീട് നിർമ്മിക്കാൻ മനോജ്്് പലതവണ മുൻ കരുതലുകൾ എടുത്തെങ്കിലും, ബീനയും ബന്ധുക്കളും ചേർന്ന് മുടക്കം വരുത്തുകയായിരുന്നു. ഒടുവിൽ ഇതിനായി നിക്ഷേപിച്ച തുകകൊണ്ട് ഭാര്യ സഹോദരന്റെ പേരിൽ വസ്തു വാങ്ങിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. ഈ വിവരം നാലുവർഷണങ്ങൾക്കു ശേഷമാണു മനോജ് അറിയുന്നത്. മരണ ശേഷം ബീനയും മകനും ബെൽഗാമിലെ കോട്ടേഴ്സിലേക്ക് മാറി, ഒരുമാസത്തിൽ 80,000 രൂപയോളം, പെൻഷൻ തുക ബീനയ്ക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും ഭർത്താവിന്റെ മാതാപിതാക്കളെ ഒന്ന് നോക്കാൻ പോലും ബീന തയ്യാറല്ല. സുപ്രീ കോടതി ചീഫ് ജസ്റ്റിസ് മുതൽ മനുഷ്യാവകാശ കമ്മീഷൻ, പട്ടികജാതി വികസന കമ്മീഷൻ, ഇന്ത്യൻ ആർമി, ആർമി ട്രിബ്യുണൽ തുടങ്ങി പലർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും മനോജിന്റെ വയോധികരായമാതാപിതാക്കൾ പറയുന്നു. ഇന്ത്യൻ ആർമി പോലും വേണ്ട പരിഗണന നൽകിയില്ലെന്ന് അച്ഛൻ കൃഷ്ണൻ പറയുന്നു.
ജീവിക്കാൻ ആവശ്യമായ ആഹാരസാധനങ്ങൾ വാങ്ങാനോ മരുന്നിനോ നിവൃത്തിയില്ലെന്ന് മനോജ്കുമാറിന്റെ അമ്മ ഭാരതി കൃഷ്ണൻ കമീഷനു മുന്നിൽ പറഞ്ഞു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശികളായ ഇവർ ഇപ്പോൾ തിരുവനന്തപുരം തിരുമലയിലാണ് താമസം. സംസ്ഥാന സർക്കാർ നൽകുന്ന 5000 രൂപയും കൃഷ്ണനു ലഭിക്കുന്ന തുച്ഛമായ പെൻഷൻ തുകയുമാണ് ഈ വയോധികദമ്പതികളുടെ ഏകവരുമാനം. മരുമകൾ ഹാജരാകാതിരുന്നതിനെ തുടർന്ന് അദാലത്തിൽ പ്രശ്്്നത്തിന് പരിഹാരമായില്ല. ഇതേ തുടർന്ന് മനോജ്കുമാർ സേവനമനുഷ്ഠിച്ചിരുന്ന ആർമി ഓഫീസിൽ റിപ്പോർട്ട് നൽകാനും മരുമകൾക്ക് നോട്ടീസ് നൽകാനും വനിതാ കമ്മിഷൻ തീരുമാനിച്ചു. മാതാപിതാക്കൾക്ക് അർഹമായ തുക നേടി കൊടുക്കാൻ ആവശ്യമായ സഹായവും കമ്മീഷൻ ലഭ്യമാക്കും.
മരണാന്തര ധീരതയ്ക്കുള്ള ബഹുമതി ഇന്ത്യൻ ആർമി മേജർ മനോജിന് നൽകിയപ്പോൾ ജന്മം നൽകിയ അച്ഛനെയും അമ്മയെയും ആർമി മറന്നു എന്ന് കണ്ണീരോടെ അഛൻ പറയുന്നു. സ്വന്തമായി വീടില്ലാത്തതിനാൽ മനോജിന്റെ കുടുംബത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് വീടും വസ്തുവും അനുവദിച്ചു എന്നാൽ മരുമകൾ ബീനയ്ക്ക് വീട് തിരുവനന്തപുരത്തു മതിയെന്ന് പറഞ്ഞു. തിരുവനന്തപുരത്ത് സ്ഥലം ലഭിക്കാത്തതിനാൽ മാതാപിതാക്കളുടെ സ്ഥലമായ ആലപ്പുഴയിൽ അഞ്ച് സെന്റ് വീടും വസ്തുവും നോക്കിവച്ചാൽ സർക്കാർ വാങ്ങി തരാമെന്നു അറിയിച്ചു. ഇത് അറിഞ്ഞ മരുമകൾ വീണ്ടും നിലപാട് മാറ്റി വീട് ഒറ്റപ്പാലത്ത് മതിയെന്ന് പറഞ്ഞു. അങ്ങനെ ഒറ്റ പാലത്ത് അഞ്ചു സെന്റ് വസ്തുവും വീടും അനുവദിച്ചു. എന്നാൽ ആ വീടും ഭർത്താവിന്റെ മാതാപിതാക്കൾക്ക് നൽകില്ലെന്ന വാശിയിലാണ് മരുമകൾ.
അർഹമായ പണം ലഭിച്ചില്ലെങ്കിലും കയറി കിടക്കാൻ ഒരു വീടെങ്കിലും ലഭിക്കണമെന്നതാണ് ഈ വയോധികമാതാപിതാക്കളുടെ ആവശ്യം. മരിക്കുന്നതിന് മുൻപ് സ്വന്തമായുള്ള ഒരു ഭവനത്തിൽ കിടന്നുറങ്ങണമെന്നാണ് ഈ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. ധീരനായ രാജ്യ സേവകന്റെ മാതാപിതാക്കൾക്ക് ഈ ഗതിയാണെങ്കിൽ സാധാരണകാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും വയോധിക ദമ്പതികൾ ചോദിക്കുന്നു.
Stories you may Like
- കരുണാകരൻ കുടുംബത്തിൽ രാഷ്ട്രീയ കലഹം തുടരുമ്പോൾ
- മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്
- സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റു
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- അഭിനയം പഠിക്കാനെത്തുമ്പോൾ രജനികാന്ത് സീനിയർ; ജീവിതാനുഭവങ്ങൾ പങ്കുവെച്ചു ശ്രീനിവാസൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍